കുവൈത്തിലെ ഡ്രോൺ ആക്രമണം; കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
കുവൈത്ത് സിറ്റി: കുവൈത്തിലെ ശുഐബ ജല ശുദ്ധീകരണ ശാലയ്ക്ക് നേരെ തിങ്കളാഴ്ച പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശി സന്താന സെൽവത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പ്രത്യേക ക്രമീകരണങ്ങളോടെ കുവൈത്ത് എയർവെയ്സ് വിമാനത്തിലാണ് കൊണ്ടുപോയത്. കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനം കൊളമ്പോ വഴി കൊച്ചിയിലേക്കും തുടർന്ന് കരമാർഗം തമിഴ്നാട്ടിലെ വീട്ടിലെത്തിക്കും.
യുദ്ധസാഹചര്യത്തെ തുടർന്ന് വിമാനത്താവള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിയിരുന്നതിനാൽ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിൽ വലിയ പ്രതിസന്ധിയുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി നടത്തിയ ഇടപെടലിന്റെ ഫലമായാണ് പ്രത്യേക അനുമതി ലഭിച്ചത്.ഇതോടെ സന്താന സെൽവത്തിന്റെ മൃതദേഹത്തോടൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 23 ഇന്ത്യക്കാരുടെ മൃതദേഹങ്ങളും ഇതേ വിമാനത്തിൽ കൊണ്ടുപോകും.
The body of Santhana Selvam, a Tamil Nadu native killed in the drone attack on Kuwait's Shuaiba water desalination plant, has been repatriated. Following intervention by Indian Ambassador Paramita Tripathi, a special flight is carrying his remains along with 23 other deceased Indians via Kochi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."