ബിഹാറിലെ ആദ്യ ബിജെപി മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
പട്ന: ബിഹാർ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് കുമാർ യുഗത്തിന് അന്ത്യം. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ബിജെപി നേതാവ് മുഖ്യമന്ത്രി പദവിയിലേക്ക് ഉയരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനും നിലവിലെ ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി ഇന്ന് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പട്നയിലെ ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും.
നിതീഷ് കുമാർ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് എൻഡിഎ നിയമസഭാ കക്ഷി നേതാവായി സാമ്രാട്ട് ചൗധരിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
മുതിർന്ന നേതാവ് ശകുനി ചൗധരിയുടെ മകനായ സാമ്രാട്ട് ചൗധരി, ആർജെഡിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ജെഡിയുവിൽ എത്തിയ അദ്ദേഹം 2017-ലാണ് ബിജെപിയിൽ ചേരുന്നത്. പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ബിജെപിയുടെ കരുത്തനായ മുഖമായ ചൗധരി, ചുരുങ്ങിയ കാലം കൊണ്ട് പാർട്ടിയിൽ നിർണായക സ്വാധീനമുറപ്പിച്ചു.
പുതിയ സർക്കാരിൽ മന്ത്രിസഭയിൽ വലിയ അഴിച്ചുപണികൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, സഖ്യകക്ഷിയായ ജെഡിയുവിന് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ നൽകിയേക്കും. അതേസമയം, നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രി സ്ഥാനത്തോട് താല്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വിവരം.
ബിഹാറിലെ തൊഴിലില്ലായ്മ, കുടിയേറ്റ പ്രശ്നങ്ങൾ, വികസന മുരടിപ്പ് എന്നിവ പരിഹരിക്കുക എന്ന വലിയ ദൗത്യമാണ് സാമ്രാട്ട് ചൗധരിക്ക് മുന്നിലുള്ളത്. മണ്ഡൽ രാഷ്ട്രീയത്തിന്റെ സ്വാധീനമേഖലകളിൽ ബിജെപി നേരിട്ട് അധികാരം പിടിക്കുമ്പോൾ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് എങ്ങെന പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
In a landmark shift for Bihar politics, Samrat Choudhary is set to take the oath of office as Chief Minister today, April 15, 2026. This marks the first time a leader from the Bharatiya Janata Party (BJP) will hold the top post in the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."