HOME
DETAILS

ബി.ജെ.പി വോട്ടുകളിൽ വൻ ഇടിവ്; തൃശൂരിൽ സുരേഷ് ഗോപി 'പ്രഭാവം' മങ്ങിയോ? എൻ.ഡി.എയിൽ വിമർശനം ശക്തം

  
May 09, 2026 | 2:22 AM

nda workers blame suresh gopi for bjp setback in thrissur

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ പരിധിയില്‍ വരുന്ന നിയമസഭ മണ്ഡലങ്ങളില്‍ ബി.ജെ.പിക്കുണ്ടായ വീഴ്ചയ്ക്കു മുഖ്യഉത്തരവാദി കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെന്നു എന്‍.ഡി.എയില്‍ പരാതി. കേന്ദ്രമന്ത്രിയുടെ ധാര്‍ഷ്ട്യത്തോടെയുള്ള പ്രതികരണം വോട്ടര്‍മാരെ വെറുപ്പിച്ചെന്ന വികാരം താഴേതട്ടിലുള്ള പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടുവന്ന് പ്രചാരണം നടത്തിയിട്ടും തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാർഥി മൂന്നാംസ്ഥാനത്തേക്കു പോയത് കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചു. വിഷയത്തില്‍ ദേശീയ നേതൃത്വം റിപ്പോർട്ട് തേടിയെന്നാണ് സൂചന.  സുരേഷ്‌ഗോപി ലോക്‌സഭയിലേക്കു മത്സരിച്ച 2024ല്‍ തൃശൂര്‍ നിയമസഭാ സീറ്റില്‍ നേടിയത് 55,057 വോട്ടുകളായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി  40457 വോട്ടുകള്‍ നേടി. ഇക്കുറി പത്മജ നേടിയത് 28,662 വോട്ടുകള്‍ മാത്രമാണ്. മുമ്പു നേടിയതിനേക്കാള്‍ 11795 വോട്ടുകളുടെ കുറവ്. സംസ്ഥാനത്തെ പലയിടത്തും എന്‍.ഡി.എ വോട്ടുവര്‍ധനയുണ്ടാക്കിയിട്ടും തൃശൂരില്‍ പുറകോട്ടുപോയി. സുരേഷ്‌ഗോപിയുടെ ധാര്‍ഷ്ട്യത്തെ കുറിച്ച് ദേശീയ നേതൃത്വത്തിനും പരാതികള്‍ പോയിരുന്നു. ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്നു സുരേഷ്‌ ഗോപിക്കും തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായിട്ടുണ്ടാവും. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഏറ്റവുമാദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് എന്‍.ഡി.എയായിരുന്നു. 

Leaders and grassroots workers within the NDA have reportedly blamed Union Minister Suresh Gopi for the BJP’s poor performance in Assembly segments under the Thrissur Lok Sabha constituency. Party workers conveyed to the leadership that the minister’s perceived arrogance alienated voters. The NDA candidate’s fall to third place in Thrissur despite campaign efforts by Prime Minister Narendra Modi has also surprised the central leadership.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

Kerala
  •  an hour ago
No Image

ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'

Kerala
  •  an hour ago
No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  an hour ago
No Image

ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്

National
  •  an hour ago
No Image

ഇനി വിട്ടുവീഴ്ചയില്ല; എഐ കാമറ ചതിച്ചവര്‍ക്ക് പണി വരുന്നു, പിഴ അടച്ചില്ലെങ്കില്‍ വാഹനം കരിമ്പട്ടികയിലേക്ക്

Kerala
  •  2 hours ago
No Image

  ചായയ്ക്ക് 16, ഊണിന് 120; പാചകവാതക വിലവര്‍ധനയില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് തീ വില

Kerala
  •  2 hours ago
No Image

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസ്: വിചാരണയിലെ മെല്ലെപ്പോക്കിൽ സുപ്രിംകോടതിക്ക് അതൃപ്തി

National
  •  2 hours ago
No Image

"കർമ്മയ്ക്ക് വഴിതെറ്റില്ല, നിശബ്ദ ദ്രോഹങ്ങൾക്ക് കണക്കുചോദിക്കും"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി വിനോദിനി കോടിയേരി

Kerala
  •  2 hours ago
No Image

ഭരണമുന്നണിയിലെ ഇടതുമുന്നണി

Kerala
  •  3 hours ago
No Image

മുഖ്യമന്ത്രി ആര്; ഹൈക്കമാൻഡുമായി ഇന്ന് നേതാക്കൾ കൂടിക്കാഴ്ച നടത്തും

Kerala
  •  4 hours ago