"കർമ്മയ്ക്ക് വഴിതെറ്റില്ല, നിശബ്ദ ദ്രോഹങ്ങൾക്ക് കണക്കുചോദിക്കും"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി വിനോദിനി കോടിയേരി
കണ്ണൂര്‍: സമാനതകളില്ലാത്ത തോല്‍വിക്കു പിന്നാലെ സി.പി.എം നേതൃത്വത്തിനെതിരേ ഒളിയമ്പുകള്‍ തുടര്‍ന്ന് പാര്‍ട്ടി അണികളും ബന്ധുക്കളും. അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരിയാണ് ഒടുവില്‍ നേതൃത്വത്തിനെതിരേ മുനവച്ച പ്രതികരണവുമായെത്തിയത്.
കര്‍മയ്ക്ക് ഒരിക്കലും വഴി തെറ്റില്ലെന്നും എല്ലാ നിശബ്ദ ദ്രോഹങ്ങള്‍ക്കും അത് കണക്കു ചോദിക്കുമെന്നും വിനോദിനി വാട്‌സ്ആപ് സ്റ്റാറ്റസില്‍ കുറിച്ചു. നീ രക്ഷപ്പെടുമെന്ന് തോന്നുന്ന നിമിഷമാണ് കര്‍മം കണക്കു ചോദിക്കുകയെന്നും സ്റ്റാറ്റസില്‍ പറയുന്നു. നീ ചെയ്ത നിശബ്ദ ദ്രോഹങ്ങള്‍ എല്ലാം 'കര്‍മ'ക്ക് ഓര്‍മയുണ്ട്. ഞാന്‍ ആരെയും ഒഴിവാക്കാറില്ല. എന്റെ സാന്നിധ്യത്തിന് യാതൊരു വിലയും ഇല്ലെന്ന് മനസിലാക്കുമ്പോള്‍ ഒഴിഞ്ഞുപോകാറാണ് പതിവ്'- എന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.
'ഒറ്റപ്പെട്ടുപോയ ചിലരുണ്ട്. അവരെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അത്തരക്കാര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു ഭംഗിയുണ്ട്. സത്യസന്ധരായിരിക്കുക, പക്ഷേ വിഡ്ഢിയാവരുത്.
അധ്വാനിക്കുക, ആരോഗ്യം കളയരുത്. തുറന്നു സംസാരിക്കുക, പരിധിവിടരുത്, സ്‌നേഹിക്കുക പക്ഷേ നിങ്ങളുടെ വ്യക്തിത്വം, ഇഷ്ടം ബലികഴിച്ച് ആവരുത്' ഇങ്ങനെ പോകുന്നു കുറിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."