HOME
DETAILS

വന്യജീവി ആക്രമണം: പത്തുവർഷം കൊണ്ട് പൊലിഞ്ഞത് 954 ജീവൻ

  
ടി.പി ഷബ്‌ന
May 12, 2026 | 5:41 AM

wildlife attacks 954 lives lost in ten years in kerala

കോഴിക്കോട്:മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ പദ്ധതികളും സഹായവാഗ്ദാനങ്ങളും ഒട്ടേറെയുണ്ടാകുമ്പോഴും ഒന്നുപോലും ഫലപ്രദമാകുന്നില്ല. കാട്ടാനയും കാട്ടുപന്നിയും കാട്ടുപോത്തും കടുവയും പുലിയും പാമ്പും മനുഷ്യജീവനെടുക്കുന്നതിൽ ഒട്ടും പിറകിലല്ല.

ഒരു പതിറ്റാണ്ടിനിടെ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് 954 പേരുടെ ജീവനാണ്. പ്രതിവർഷം നൂറെന്ന തോതിൽ. അത് കുറയുകയല്ല, കൂടുകയാണ്. കഴിഞ്ഞ ദിവസമാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കളമശ്ശേരിയിൽ വയോധികൻ കൊല്ലപ്പെട്ടത്. ഉൾക്കാട്ടിൽ ഭക്ഷണവും വെള്ളവും കുറഞ്ഞതാണ് വന്യജീവികൾ കൂട്ടത്തോടെ  ജനവാസമേഖലകളിൽ എത്താൻ കാരണം. 

2016 മുതൽ 2025 സെപ്റ്റംബർ 10 വരെയുള്ള കാലയളവിലെ കണക്കു പരിശോധിച്ചാൽ  പത്ത് വർഷത്തിനിടെ കൂടുതൽ ആളുകൾ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 2018-19 വർഷത്തിലാണ്. 146 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. കുറവ് രേഖപ്പെടുത്തിയത് 2025 ലാണ്. 21മരണം.
 
പത്ത് വർഷത്തിനിടെ കാട്ടാനകൾ കൊലപ്പെടുത്തിയത് 215 പേരെയാണ്. ഇതേ കാലയളവിൽ കാട്ടുപന്നികൾ 59 പേരെയും കാട്ടുപോത്തുകൾ 10 പേരെയുമാണ് കൊലപ്പെടുത്തിയത്. കടുവയുടെ ആക്രമണത്തിൽ 11പേരും, മറ്റു മൃഗങ്ങൾ 15 എന്നിങ്ങനെയാണ് മരണക്കണക്ക്. 

പാമ്പ് കടിയേറ്റ് മരിച്ചത് 644 പേരാണ്. ആദ്യം രാത്രികളിൽ മാത്രമായിരുന്ന കാട്ടാനശല്യം പകൽസമയങ്ങളിലും രൂക്ഷമാകുകയാണ്. പുലർച്ചെ തൊഴിലിനായി  പോകുന്നവരാണ് കാട്ടുപോത്തിന്റെയും കാട്ടുപന്നിയുടെയും ആക്രമണത്തിൽ ഇരകളാകുന്നത്. കാർഷികവിളകൾ മാത്രം നശിപ്പിക്കുന്ന വന്യജീവികൾ മനുഷ്യജീവനുമെടുക്കുന്ന സാഹചര്യമാണ്. 

വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് എസ്.ഡി.ആർ.എഫിൽ നിന്നും നാലുലക്ഷവും വനം വന്യജീവി വകുപ്പിൽ നിന്നുള്ള ധനസഹായമായി നാല് ലക്ഷം രൂപയും സർക്കാർ വർധിപ്പിച്ചിട്ടുണ്ട്.

 

Over the past decade, wildlife attacks have claimed 954 lives in Kerala, highlighting the growing intensity of the human-wildlife conflict. Data indicates a worrying rise in incidents involving elephants, tigers, and wild boars, particularly in regions bordering forest areas.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗ്രൂപ്പ് കളി തൃക്കരിപ്പൂരിൽ വേണ്ട'; കെ.സി പക്ഷത്തോടുള്ള അടുപ്പത്തിൽ സന്ദീപ് വാര്യർക്കെതിരെ യുഡിഎഫ് പ്രവർത്തകർ

Kerala
  •  an hour ago
No Image

കടുത്ത സാമ്പത്തിക പ്രതിസന്ധി; സർക്കാർ നന്നായി വിയർക്കും 

Kerala
  •  an hour ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  an hour ago
No Image

‘വി.ഡി.എസ് കേരളം ഭരിക്കട്ടെ, ഷാഫി പറമ്പിൽ കോൺഗ്രസ് നയിക്കട്ടെ’ ; പള്ളുരുത്തിയിൽ പുതിയ ഫ്ലക്സ്

Kerala
  •  2 hours ago
No Image

17കാരന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു; കൊച്ചിയില്‍ പൊലിഞ്ഞത് ഇഷാനയുടെ സ്വപ്നങ്ങള്‍

Kerala
  •  2 hours ago
No Image

നാലുവർഷ ബിരുദ പദ്ധതിയിൽ സമഗ്ര മാറ്റത്തിന് യു.ഡി.എഫ്; ആറുമാസത്തെ ഇൻ്റേൺഷിപ്പും പുതിയ സിലബസും വരുന്നു

Kerala
  •  2 hours ago
No Image

സ്കൂളിൽ ചേരാൻ കുട്ടികളുണ്ട് ; ഉയർന്ന ക്ലാസുകളിൽ കൊഴിഞ്ഞുപോക്കും രൂക്ഷം

Kerala
  •  2 hours ago
No Image

റോഡിലെ നമസ്‌കാരത്തിന് വിലക്ക്, പള്ളികള്‍ക്കുള്ളില്‍ മതി; ബംഗാളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സുവേന്ദു സര്‍ക്കാര്‍

National
  •  3 hours ago
No Image

'പെൺകുട്ടികൾക്ക് എന്തിനാണ് വിദ്യാഭ്യാസം? അവർ വീടിനുള്ളിൽ ഇരിക്കുന്നതാണ് ഭംഗി'; വിവാദ പ്രസ്താവനയുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി

National
  •  3 hours ago
No Image

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച: മുഖ്യസൂത്രധാരൻ ഉൾപ്പെടെ 15 പേർ പിടിയിൽ

National
  •  3 hours ago