HOME
DETAILS

വന്യജീവി ആക്രമണം: പത്തുവർഷം കൊണ്ട് പൊലിഞ്ഞത് 954 ജീവൻ

  
ടി.പി ഷബ്‌ന
May 12, 2026 | 5:41 AM

wildlife attacks 954 lives lost in ten years in kerala

കോഴിക്കോട്:മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ പദ്ധതികളും സഹായവാഗ്ദാനങ്ങളും ഒട്ടേറെയുണ്ടാകുമ്പോഴും ഒന്നുപോലും ഫലപ്രദമാകുന്നില്ല. കാട്ടാനയും കാട്ടുപന്നിയും കാട്ടുപോത്തും കടുവയും പുലിയും പാമ്പും മനുഷ്യജീവനെടുക്കുന്നതിൽ ഒട്ടും പിറകിലല്ല.

ഒരു പതിറ്റാണ്ടിനിടെ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് 954 പേരുടെ ജീവനാണ്. പ്രതിവർഷം നൂറെന്ന തോതിൽ. അത് കുറയുകയല്ല, കൂടുകയാണ്. കഴിഞ്ഞ ദിവസമാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കളമശ്ശേരിയിൽ വയോധികൻ കൊല്ലപ്പെട്ടത്. ഉൾക്കാട്ടിൽ ഭക്ഷണവും വെള്ളവും കുറഞ്ഞതാണ് വന്യജീവികൾ കൂട്ടത്തോടെ  ജനവാസമേഖലകളിൽ എത്താൻ കാരണം. 

2016 മുതൽ 2025 സെപ്റ്റംബർ 10 വരെയുള്ള കാലയളവിലെ കണക്കു പരിശോധിച്ചാൽ  പത്ത് വർഷത്തിനിടെ കൂടുതൽ ആളുകൾ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 2018-19 വർഷത്തിലാണ്. 146 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. കുറവ് രേഖപ്പെടുത്തിയത് 2025 ലാണ്. 21മരണം.
 
പത്ത് വർഷത്തിനിടെ കാട്ടാനകൾ കൊലപ്പെടുത്തിയത് 215 പേരെയാണ്. ഇതേ കാലയളവിൽ കാട്ടുപന്നികൾ 59 പേരെയും കാട്ടുപോത്തുകൾ 10 പേരെയുമാണ് കൊലപ്പെടുത്തിയത്. കടുവയുടെ ആക്രമണത്തിൽ 11പേരും, മറ്റു മൃഗങ്ങൾ 15 എന്നിങ്ങനെയാണ് മരണക്കണക്ക്. 

പാമ്പ് കടിയേറ്റ് മരിച്ചത് 644 പേരാണ്. ആദ്യം രാത്രികളിൽ മാത്രമായിരുന്ന കാട്ടാനശല്യം പകൽസമയങ്ങളിലും രൂക്ഷമാകുകയാണ്. പുലർച്ചെ തൊഴിലിനായി  പോകുന്നവരാണ് കാട്ടുപോത്തിന്റെയും കാട്ടുപന്നിയുടെയും ആക്രമണത്തിൽ ഇരകളാകുന്നത്. കാർഷികവിളകൾ മാത്രം നശിപ്പിക്കുന്ന വന്യജീവികൾ മനുഷ്യജീവനുമെടുക്കുന്ന സാഹചര്യമാണ്. 

വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് എസ്.ഡി.ആർ.എഫിൽ നിന്നും നാലുലക്ഷവും വനം വന്യജീവി വകുപ്പിൽ നിന്നുള്ള ധനസഹായമായി നാല് ലക്ഷം രൂപയും സർക്കാർ വർധിപ്പിച്ചിട്ടുണ്ട്.

 

Over the past decade, wildlife attacks have claimed 954 lives in Kerala, highlighting the growing intensity of the human-wildlife conflict. Data indicates a worrying rise in incidents involving elephants, tigers, and wild boars, particularly in regions bordering forest areas.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ബി.എസ്.ഇ പരീക്ഷാ വിവാദം: പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു; ചെയർമാനും സെക്രട്ടറിക്കും തെറിച്ചു! പുതിയ നിയമനം നടത്തി കേന്ദ്ര ഉത്തരവ്

National
  •  5 days ago
No Image

സച്ചിൻ ടെണ്ടുൽക്കറല്ല! ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ടി20 അരങ്ങേറ്റക്കാരൻ്റെ റെക്കോർഡ് തകർക്കാൻ വൈഭവ് എത്തുന്നു...

Cricket
  •  5 days ago
No Image

'അന്ന് സി.പി.എം ചെയ്തത് നൂറുശതമാനം ശരി, ഞങ്ങൾക്ക് തെറ്റ് പറ്റി'; ഋതബ്രതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മമത; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്!

National
  •  5 days ago
No Image

25 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് പാക് നായകൻ; ഓസീസിനെതിരെ ലാഹോറിൽ നടന്നത് വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

Cricket
  •  5 days ago
No Image

ദുബൈയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ക്യാമറ ഉപയോഗത്തിന് നിയന്ത്രണം; പുതിയ പ്രമേയം പുറപ്പെടുവിച്ച് ശൈഖ് ഹംദാൻ

uae
  •  5 days ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ പൊലിസ് കേസെടുത്തു

crime
  •  5 days ago
No Image

എബോളയെക്കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി യുഎഇ ആരോ​ഗ്യമന്ത്രാലയം; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രതാ നിർദേശം

uae
  •  5 days ago
No Image

പത്തു വർഷങ്ങൾക്ക് മുൻപ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ നാല് ചരിത്ര സംഭവങ്ങൾ ആവർത്തിക്കുകയാണ്; 2026 ലോകകപ്പ് കിരീടം റൊണാൾഡോയുടെ പറങ്കിപ്പട കൊണ്ടുപോകുമെന്ന് ഉറപ്പ്?

Football
  •  5 days ago
No Image

വേനൽ അവധി എന്നുമുതൽ? യുഎഇയിലെ അടുത്ത അധ്യയന വർഷത്തെ സ്കൂൾ കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  5 days ago
No Image

സഊദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ ഖാൻ മടങ്ങുന്നു, വിപുൽ പുതിയ ഇന്ത്യൻ സ്ഥാനപതി

Saudi-arabia
  •  5 days ago