നാളെ അടിയന്തര യോഗം വിളിച്ച് മുസ്‌ലിം ലീഗ്; മന്ത്രിമാരെ തീരുമാനിച്ചേക്കും
മലപ്പുറം: സംസ്ഥാനത്തെ മുഖ്യമന്ത്രി ചർച്ച അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ അടിയന്തരയോഗം വിളിച്ച് മുസ്‌ലിം ലീഗ്. നാളെ രാവിലെ 10 മണിക്ക് പാണക്കാട്ടാണ് യോഗം. 102 സീറ്റുകളുടെ മികച്ച വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് താല്പര്യങ്ങൾ തടസ്സമാകുന്നതിൽ ലീഗിന് അതൃപ്തിയുണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം, ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച അന്തിമ തീരുമാനം നാളത്തെ യോഗത്തിൽ ഉണ്ടായേക്കും. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. എന്നാൽ, അഞ്ചാം മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കിൽ നറുക്ക് കാസർകോട് നിന്നുള്ള എ.കെ.എം. അഷ്റഫിന് ആകാനാണ് സാധ്യത.
അഞ്ചാം മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ അല്ലെങ്കിൽ ചീഫ് വിപ്പ് പദവികളിൽ ഒന്ന് ലീഗ് ആവശ്യപ്പെടും. കൂടാതെ, മുതിർന്ന നേതാക്കളായ എംകെ. മുനീറിനും കെപിഎ മജീദിനും ഔദ്യോഗിക പദവികളെന്തെങ്കിലും ഉറപ്പാക്കണമെന്ന കാര്യത്തിലും നാളെത്തെ യോഗത്തില്‍ തീരുമാനമാകും.
മുഖ്യമന്ത്രിചർച്ചയിൽ കോൺഗ്രസ് ഇതുവരെ ലീഗിന്റെ അഭിപ്രായം തേടിയിട്ടില്ലെങ്കിലും, പ്രഖ്യാപനത്തിന് മുൻപ് അറിയിക്കുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."