HOME
DETAILS

അതിഥി തൊഴിലാളികൾ തിരിച്ചെത്തിയില്ല; തൊഴിൽ മേഖല സ്തംഭിച്ചു

  
സുനി അൽഹാദി
May 17, 2026 | 2:57 AM

migrant workers did not return

കൊച്ചി:  വോട്ട് ചെയ്യാൻ നാട്ടിൽപോയ അതിഥി തൊഴിലാളികൾ തിരിച്ചെത്താത്തതിനെ തുടർന്ന് കേരളത്തിലെ  തൊഴിൽ മേഖല സ്തംഭനത്തിൽ. സർവമേഖലകളെയും അതിഥി തൊഴിലാളികളുടെ നാട്ടിൽപോക്ക്  സാരമായി ബാധിച്ചിരിക്കുകയാണ്. ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ തിരിച്ചെത്താത്തതാണ്  തിരിച്ചടിയായത്. നിർമാണം, പ്ലൈവുഡ്, ഹോട്ടൽ, പൈനാപ്പിൾ കൃഷി, സ്ക്രാപ്പ്, തടിവ്യവസായം തുടങ്ങിയ മേഖലകളിലൊക്കെ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണ്. പാചകവാതക വില വർധനവിൽ  നട്ടംതിരിയുന്ന ഹോട്ടൽ മേഖലയ്ക്കാണ്   അതിഥി തൊഴിലാളികൾ തിരികെ വരാത്തത്  കനത്തപ്രഹരം തീർത്തിരിക്കുന്നത്. ഇരട്ടി വേതനത്തിനു പോലും നാട്ടിൽനിന്ന് തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണെന്ന് ഹോട്ടലുടമകൾ പറഞ്ഞു. ടിക്കറ്റ് നിരക്ക് നൽകി തിരിച്ചെത്തിച്ച  തൊഴിലാളികളെ കൂടുതൽ കൂലി നൽകി മറ്റു തൊഴിലുടമകൾ തട്ടിയെടുക്കുന്നതായും ഹോട്ടലുടമകൾ പറയുന്നു. അതിനിടെ കാഞ്ഞിരപ്പള്ളിയിൽ സ്ക്രാപ്പ് വ്യാപാരം നടത്തുന്നയാൾ  വിമാന ടിക്കറ്റ് എടുത്ത് തരാമെന്ന് പറഞ്ഞിട്ടുപോലും തിരിച്ചെത്താൻ തയാറാകാത്ത തൊഴിലാളിയുമുണ്ട്. 
വീട് മുതൽ വൻകിട നിർമാണ പ്രവൃത്തികൾ വരെ തൊഴിലാളികളെ കിട്ടാത്തതിനെ തുടർന്ന് നിലച്ചിരിക്കുകയാണ്. മഴയ്ക്കു മുമ്പ് പൂർത്തിയാക്കേണ്ട പല നിർമാണപ്രവൃത്തികളും പാതിവഴിയിലാണ്. വായ്പയെടുത്ത് വീട് നിർമിക്കുന്നവരും പ്രതിസന്ധിയിലാണ്. പണി മുടങ്ങിക്കിടക്കുന്ന അവസ്ഥയിലും  ബാങ്കിൽനിന്ന് എടുത്ത  വായ്പ അടച്ചുതീർക്കാൻ നട്ടംതിരിയുകയാണ് ഇക്കൂട്ടർ. വാടകവീട്ടിൽ അനിശ്ചിതമായി തുടരുന്നതാണ് ഇവരെ ദുരിതത്തിലാക്കുന്നത്.
പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനികളിലെ ഭൂരിഭാഗം തൊഴിലാളികളും ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്നായതിനാൽ  ഇവിടങ്ങളിലെ പ്രവർത്തനവും മന്ദഗതിയിലാണ്.  ഇവിടങ്ങളിൽനിന്ന് വോട്ട് ചെയ്യാൻ പോയ 90 ശതമാനം തൊഴിലാളികളിൽ 20 ശതമാനം മാത്രമാണ് തിരിച്ചെത്തിയത്. അതിനിടെ   പൈനാപ്പിൽ തോട്ടങ്ങളിലെ വിളവെടുക്കാൻ  തൊഴിലാളികളെ കിട്ടാത്തതിനെ തുടർന്ന്  ഇരട്ടിയിലധികം കൂലി നൽകി മറ്റിടങ്ങളിൽനിന്ന് ആളുകളെ റാഞ്ചിക്കൊണ്ടു പോകുന്നതായും പരാതി ഉയർന്നിട്ടുണ്ട്. 1500 രൂപ കൂലി ഉറപ്പിച്ച് ഹോട്ടൽ, നിർമാണം മേഖലകളിലേക്ക് കരാറുകാരെത്തിച്ച അതിഥി തൊഴിലാളികളെയാണ് പൈനാപ്പിൾ കർഷകർ  3,500 രൂപ നൽകി തട്ടിയെടുത്തത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതം കരിയർ ക്ലിനിക്കിന് ഇന്ന് മണ്ണാർക്കാട്ട് സമാപനം

Kerala
  •  29 minutes ago
No Image

ജനങ്ങളുടെ നെഞ്ചത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍; ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 29 രൂപ; മൂന്ന് മാസത്തിനിടെ വില വര്‍ധിക്കുന്നത് രണ്ടാംതവണ

Kerala
  •  an hour ago
No Image

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala
  •  an hour ago
No Image

സലീം കുമാറിന് വിട നൽകാൻ കേരളം; സംസ്കാരം വെെകീട്ട് 3ന്; രാവിലെ 9 മുതൽ പൊതുദർശനം 

Kerala
  •  an hour ago
No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  8 hours ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  8 hours ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  9 hours ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  9 hours ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  9 hours ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  10 hours ago