HOME
DETAILS

ജി.സി.സിക്ക് 45 വയസ്സ്; സാമ്പത്തിക ശക്തിയായി ഗള്‍ഫ് രാജ്യങ്ങള്‍

  
May 24, 2026 | 1:35 PM

gcc turns 45 gulf countries emerge as economic powerhouse

 


മസ്‌കത്ത്: നാല്‍പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആറു ഗള്‍ഫ് രാജ്യങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഇന്ന് ലോക സമ്പദ്‌വ്യവസ്ഥയില്‍ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ്. 1981 മെയ് 25ന് സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് ജി.സി.സി രൂപീകരിച്ചത്. സാമ്പത്തിക സഹകരണം, സുരക്ഷ, വ്യാപാര ഏകീകരണം, സാമൂഹിക വികസനം എന്നിവ ലക്ഷ്യമിട്ടായിരുന്നു സംഘടനയുടെ തുടക്കം.

45ാം വാര്‍ഷികാഘോഷങ്ങള്‍ക്കായി ഗള്‍ഫ് രാജ്യങ്ങള്‍ ഒരുങ്ങുന്നതിനിടെ മേഖലയിലെ സാമ്പത്തിക മുന്നേറ്റങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. എണ്ണ സമ്പദ്‌വ്യവസ്ഥയില്‍ മാത്രം ആശ്രയിച്ചിരുന്ന ഗള്‍ഫ് മേഖല ഇപ്പോള്‍ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിലേക്ക് ശക്തമായി നീങ്ങുകയാണ്. വിനോദസഞ്ചാരം, ബാങ്കിങ്, സാങ്കേതികവിദ്യ, ലോജിസ്റ്റിക്‌സ്, വ്യവസായം തുടങ്ങിയ മേഖലകളില്‍ വന്‍ നിക്ഷേപങ്ങളാണ് വിവിധ രാജ്യങ്ങള്‍ നടത്തുന്നത്.

ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്കല്‍ സെന്ററിന്റെ കണക്കുകള്‍ പ്രകാരം 2025ല്‍ ജി.സി.സി രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം 2.4 ട്രില്യണ്‍ ഡോളറിലെത്തി. എണ്ണയിതര മേഖലകളുടെ വളര്‍ച്ചയാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം. നിലവില്‍ ജി.സി.സി സമ്പദ്‌വ്യവസ്ഥയില്‍ എണ്ണയിതര മേഖലയുടെ പങ്ക് 78 ശതമാനത്തിലധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സൗദി അറേബ്യയുടെ 'വിഷന്‍ 2030', യു.എ.ഇയുടെ സാങ്കേതികവ്യാപാര വികസന പദ്ധതികള്‍, ഖത്തറിന്റെ ഊര്‍ജ നിക്ഷേപങ്ങള്‍, ഒമാന്റെയും ബഹ്‌റൈനിന്റെയും വ്യവസായടൂറിസം പദ്ധതികള്‍ എന്നിവ ഗള്‍ഫ് മേഖലയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പുതിയ ദിശ നല്‍കുന്ന പ്രധാന പദ്ധതികളായി വിലയിരുത്തപ്പെടുന്നു.

വിദേശ വ്യാപാര രംഗത്തും ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായ വളര്‍ച്ച തുടരുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 1.6 ട്രില്യണ്‍ ഡോളറിലേറെ മൂല്യമുള്ള വ്യാപാര ഇടപാടുകളാണ് ജി.സി.സി രാജ്യങ്ങള്‍ നടത്തിയത്. ലോകത്തിലെ പ്രധാന തുറമുഖങ്ങളും വ്യോമഗതാഗത കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയിലാണുള്ളത്.

പ്രാദേശിക വെല്ലുവിളികള്‍ക്കിടയിലും സാമ്പത്തിക സ്ഥിരതയും വികസനവും നിലനിര്‍ത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കഴിഞ്ഞതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 45 വര്‍ഷം പിന്നിടുമ്പോള്‍ സാമ്പത്തിക ശക്തിയുടെയും പ്രാദേശിക ഐക്യത്തിന്റെയും പ്രധാന മാതൃകയായി ജി.സി.സി മാറുകയാണെന്ന വിലയിരുത്തലോടെയാണ് വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നത്.

 

GCC countries mark 45 years of unity and economic cooperation as the Gulf region records major growth in trade, investment, and non-oil sectors.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളിൽ 50% വരെ വിലക്കിഴിവ്; സ്റ്റോക്കുകൾ ഉറപ്പാക്കി കടയുടമകൾ

uae
  •  5 hours ago
No Image

'സംസ്കാരത്തിൽ വിട്ടുവീഴ്ചയില്ല, ലോകകപ്പ് കളിക്കും'; സുരക്ഷാ ആശങ്കകൾക്കിടയിലും നിലപാട് കടുപ്പിച്ച് ഇറാൻ

Football
  •  5 hours ago
No Image

ബലിപെരുന്നാൾ അവധിക്കാലത്ത് യുഎഇയിൽ കടുത്ത ചൂടിന് സാധ്യത; താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

uae
  •  5 hours ago
No Image

വന്നു അടിച്ചു കീഴടക്കി; രോഹിത് ശര്‍മയെ മറികടന്ന് ചരിത്രത്തില്‍ ഒന്നാമനായി യശ്വസി ജെയ്സ്വാള്‍

Cricket
  •  6 hours ago
No Image

കർണാടകയിൽ കക്ക വാരാൻ പുഴയിലിറങ്ങിയ ഒരു കുടുംബത്തിലെ എട്ടു പേർ മുങ്ങിമരിച്ചു; മരിച്ചവരിൽ ഏഴു പേർ സ്ത്രീകൾ

National
  •  6 hours ago
No Image

ജോലിത്തിരക്കിലും പൗരബോധം കൈവിടാതെ തലാബത്ത് റൈഡർ; വൈറലായി ദുബൈയിൽ നിന്നുള്ള വീഡിയോ

uae
  •  6 hours ago
No Image

മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ വൻ നയതന്ത്ര നീക്കം; അമേരിക്കൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്

uae
  •  6 hours ago
No Image

പുതിയ സർക്കാരിന്റെ നയങ്ങളിൽ സംശയം! രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിനെതിരെ സിപിഐ രംഗത്ത്

Kerala
  •  6 hours ago
No Image

'വിൻസെറെ ഓ മൊറീറെ'; ജയിക്കുക അല്ലെങ്കിൽ മരിക്കുക! ലോകകപ്പ് ടീമിന് മുസോളിനി നൽകിയ ആ ഒരൊറ്റ വരി സന്ദേശത്തിന് പിന്നിലെ സത്യമെന്ത്?

Football
  •  7 hours ago
No Image

പശുവിനെ 'ദേശീയമൃഗ'മായി പ്രഖ്യാപിക്കണമെന്ന് യു.പിയിലെ മുസ്‌ലിം സംഘടനകൾ; തെരഞ്ഞെടുപ്പിന് മുന്നോടിയായ ശ്രദ്ധേയ നീക്കമെന്ന് വ്യാഖ്യാനം

latest
  •  7 hours ago