കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു
കോതമംഗലം: വനമേഖലയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. കോതമംഗലം പൊങ്ങൻചുവട് ഉന്നതി കോളനിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയപ്പോഴായിരുന്നു സംഭവം.
പുലർച്ചെയോടെയാണ് പുഷ്പാകരൻ ഉൾപ്പെടുന്ന സംഘം വനത്തിനുള്ളിലേക്ക് പോയത്. കാട്ടിൽ വെച്ച് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടിമാറിയെങ്കിലും പുഷ്പാകരനെ ആന ആക്രമിക്കുകയായിരുന്നു.
ആനയുടെ ആക്രമണമുണ്ടായ ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ഫോണിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ വനപാലകരും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, എന്ന് പൊങ്ങൻചുവട് ഉന്നതിയിലെ മൂപ്പൻ ശേഖരൻ പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ പുഷ്പാകരനെ ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇപ്പോൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും.
A man was killed in a wild elephant attack in Kothamangalam while gathering forest produce. The victim, identified as Pushpakaran Vellakkayyan from the Ponganchoovadu Unnathi colony, encountered the elephant deep inside the forest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."