HOME
DETAILS

വിജ്ഞാപനം പുറത്തിറങ്ങി: രാജ്യസഭാ തെരഞ്ഞെടുപ്പ് 18ന്; ക്രോസ് വോട്ട് പേടിയിൽ കോൺഗ്രസ്

  
June 02, 2026 | 4:24 AM


ന്യൂഡൽഹി: പതിമൂന്ന് സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന 27 രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ 18ന് നടക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. ജൂൺ എട്ടാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ജൂൺ ഒമ്പതിന് സൂക്ഷ്മ പരിശോധന നടക്കും. 11നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 

രാജ്യസഭാ തെരഞ്ഞെടുപ്പിനൊപ്പം, കർണാടക(7 സീറ്റ്), ബിഹാർ (10) എന്നിവിടങ്ങളിലെ 17 നിയമ നിർമാണ കൗൺസിൽ അംഗങ്ങളുടെ ഒഴിവുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. അന്നു തന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ജനതാദൾ എസ് പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവെഗൗഡ തുടങ്ങിയവരുടെ ഒഴിവുകളിലേക്കും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായതിനെ തുടർന്ന് സുനേത്ര പവാർ, ഒഡീഷ എം.പി ദേബാശിഷ് സാമന്ത്രേ, തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ എം.പി സി.വി ഷൺമുഖം എന്നിവർ രാജിവച്ച ഒഴിവിലേക്കുമാണ്  തെരഞ്ഞെടുപ്പ് നടക്കുന്നത്. 
 
17-18 സീറ്റുകളിലെങ്കിലും വിജയിച്ച് രാജ്യസഭയിൽ തങ്ങളുടെ അംഗബലം 150 കടക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. അതുകൊണ്ടുതന്നെ കുതിരക്കച്ചവടം നടക്കുമെന്ന ആശങ്ക പ്രതിപക്ഷ പാർട്ടികൾക്കുണ്ട്. ക്രോസ് വോട്ടിങ്ങിലൂടെ തങ്ങളുടെ സീറ്റുകൾ നഷ്ടപ്പെടുത്താനുള്ള തന്ത്രം ബി.ജെ.പി പുറത്തെടുക്കുമെന്നതിനാൽ അതീവ ജാഗ്രതയിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ. 

മധ്യപ്രദേശിലാണ് കോൺഗ്രസ് വലിയ ഭീഷണി നേരിടുന്നത്. സംസ്ഥാനത്ത് ഒഴിവുള്ള മൂന്നിൽ രണ്ട് സീറ്റിൽ ബി.ജെ.പിക്ക് വിജയിക്കാനാകും. ബാക്കിയുള്ള ഒരു സീറ്റിൽ കോൺഗ്രസിന് ജയിക്കാനുള്ള അംഗബലമുണ്ടെങ്കിലും ക്രോസ് വോട്ട് (കക്ഷി മാറി വോട്ട് ചെയ്യുക) ചെയ്താൽ കോൺഗ്രസിന് തിരിച്ചടി നേരിടേണ്ടിവരും.

നിലവിലെ രാജ്യസഭാംഗമായ മുതിർന്ന നേതാവ് ദിഗ്വിജയ് സിങ് വീണ്ടും രാജ്യസഭയിലേക്ക് ഇല്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ദിഗ്വിജയ് സിങ്ങിന് പകരക്കാരനെ കണ്ടെത്തുക കോൺഗ്രസിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത 

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വീണ്ടും രാജ്യസഭയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. കർണാടകയിൽ ഒഴിവുള്ള നാലിൽ ഒരു സീറ്റിൽ ഖർഗെ മത്സരിച്ചേക്കും. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയെ രാജ്യസഭയിലെത്തിക്കണമെന്ന കോൺഗ്രസ് ഹൈക്കമാൻഡിന് താൽപര്യമുണ്ടെങ്കിലും അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിൽ നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, നേതൃത്വം സമ്മർദം ശക്തമാക്കിയാൽ സിദ്ധരാമയ്യ വഴങ്ങിയേക്കുമെന്നാണ് സൂചന. മൂന്നാമത്തെ സീറ്റിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ഒരാളെ പരിഗണിക്കുമെന്നാണ് കരുതുന്നത്. അതേസമയം, ദേവെഗൗഡ വീണ്ടും രാജ്യസഭയിൽ എത്തുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ബി.ജെ.പി പിന്തുണച്ചെങ്കിൽ മാത്രമെ ജെ.ഡി.എസിന് ഒരു സീറ്റിൽ വിജയിക്കാനാവുകയുള്ളൂ. 

രാജസ്ഥാനിൽ മൂന്ന് ഒഴിവുകളിൽ രണ്ട് സീറ്റിൽ ബി.ജെ.പി വിജയം ഉറപ്പാണ്. ബാക്കിയുള്ള ഏക സീറ്റിൽ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. 

ജാർഖണ്ഡിൽ ഒഴിവുള്ള രണ്ട് സീറ്റുകളും ജെ.എം.എം സഖ്യം നേടാനാണ് സാധ്യത. ഇതിൽ ഒരു സീറ്റ് കോൺഗ്രസിന് ലഭിക്കുമെന്ന് പ്രതീക്ഷ. ഗുജറാത്തിൽ കോൺഗ്രസിന് രാജ്യസഭാ പ്രാതിനിധ്യം നഷ്ടമാകാനാണ് സാധ്യത. ജയിക്കാൻ 46 എം.എൽ.എമാരുടെ പിന്തുണ വേണം. എന്നാൽ, ഗുജറാത്തിൽ കോൺഗ്രസിന് 12 എം.എൽ.എമാർ മാത്രമാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് വൺ ഏകജാലകം: അപേക്ഷ നാളെ അവസാനിക്കും 

Kerala
  •  3 hours ago
No Image

കൊച്ചിയില്‍ റോഡില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; കമന്റടിച്ചത് ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനം, യുവതിക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർഥികളോടുള്ള പെരുമാറ്റം; കമ്മിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി

Kerala
  •  4 hours ago
No Image

'വെള്ളാപ്പള്ളിയെ വീട്ടില്‍ പോയി കാണേണ്ട ആവശ്യമില്ല; ബിന്ദു കൃഷ്ണയുടെ നടപടി യു.ഡി.എഫിനെ അപമാനിക്കുന്നതിന് തുല്യം' രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍ഖിഫില്‍ 

Kerala
  •  4 hours ago
No Image

യു.എ.ഇയിൽ കാറ്റും പൊടിപടലവും; ഉൾപ്രദേശങ്ങളിൽ താപനില 47 ഡിഗ്രി വരെ എത്തും; വാരാന്ത്യത്തോടെ ചൂട് കുറയും | UAE Weather updates

Weather
  •  4 hours ago
No Image

സെൻസസ്; ഹയർസെക്കൻഡറി അധ്യാപകരെ എന്യൂമറേറ്റർമാരാക്കിയതിൽ പ്രതിഷേധം

Kerala
  •  4 hours ago
No Image

മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാല്‍ പുഴുവരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി, 48 മണിക്കൂറിനകം റിപോര്‍ട്ട് നല്‍കണം

Kerala
  •  4 hours ago
No Image

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണ വിജയനെ ഉടൻ ചോദ്യം ചെയ്യില്ലെന്ന് ഇ.ഡി

Kerala
  •  4 hours ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ; ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍, ബന്ധുക്കളുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

നെഞ്ചില്‍ ചവിട്ടി വാരിയെല്ലുകള്‍ തകര്‍ത്തു; ഒന്നര വയസുകാരന്റെ കൊലപാതകം വിവാഹത്തിന് കുഞ്ഞ് 'ബാധ്യത'യാകുമെന്ന് കരുതി, രണ്ടാനച്ഛന്റെ ക്രൂരത പുറത്ത്

Kerala
  •  4 hours ago