എബോള ജാഗ്രത: യാത്രാ-വിസ നിയമങ്ങൾ കർശനമാക്കി യു.എ.ഇ; പുതിയ നിർദ്ദേശങ്ങളുമായി എമിറേറ്റ്സ്
ദുബൈ : എബോള വൈറസ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി യു.എ.ഇ പ്രവേശന-വിസ നിയമങ്ങൾ കർശനമാക്കിയ പശ്ചാത്തലത്തിൽ എമിറേറ്റ്സ് എയർലൈൻ യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് യു.എ.ഇ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് (ജൂൺ 6) മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
* പ്രവേശന വിലക്ക്: കഴിഞ്ഞ ദിവസങ്ങളിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചവർക്ക് യു.എ.ഇയിലേക്ക് പ്രവേശനമുണ്ടാകില്ല. ഈ രാജ്യങ്ങൾക്ക് പുറത്ത് കുറഞ്ഞത് 21 ദിവസങ്ങൾ കഴിഞ്ഞവർക്ക് മാത്രമായിരിക്കും പ്രവേശന അനുമതി. നേരിട്ടുള്ള ഫ്ലൈറ്റുകൾക്കും കണക്റ്റിങ് ഫ്ലൈറ്റുകൾക്കും ഈ നിയമം ബാധകമാണ്.
* വിസ സസ്പെൻഷൻ: ഈ മൂന്ന് രാജ്യങ്ങളിലെ പൗരന്മാർക്ക് സന്ദർശക വിസകൾ ഉൾപ്പെടെയുള്ള പുതിയ വിസകൾ അനുവദിക്കുന്നത് യു.എ.ഇ താൽക്കാലികമായി നിർത്തിവെച്ചു.
* ട്രാൻസിറ്റ് യാത്രക്കാർ: യു.എ.ഇ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ട്രാൻസിറ്റ് യാത്രക്കാർ തങ്ങൾ പോകുന്ന അവസാന ലക്ഷ്യസ്ഥാനത്തെ യാത്രാ നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.
* കാർഗോ സർവീസുകൾ: യാത്രക്കാർക്ക് നിയന്ത്രണമുണ്ടെങ്കിലും ഈ രാജ്യങ്ങളിലേക്കുള്ള കാർഗോ സർവീസുകൾ സാധാരണ പോലെ തുടരും.
എബോളയുടെ 'ബുന്ദിബുഗ്യോ' (Bundibugyo) വകഭേദത്തിന് നിലവിൽ അംഗീകൃത വാക്സിനുകൾ ലഭ്യമല്ലാത്തതിനാലാണ് മുൻകരുതൽ നടപടികൾ കർശനമാക്കിയത്. നിലവിൽ യു.എ.ഇയിൽ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
English Summary: Emirates airline has issued a travel advisory following the UAE's decision to tighten entry and visa rules to prevent potential Ebola outbreaks.
Effective June 6, 2026, the UAE has barred entry to travelers arriving from or who have recently visited the Democratic Republic of Congo, Uganda, and South Sudan. Travelers must spend at least 21 consecutive days outside these affected nations to be eligible for entry. This applies to both direct and connecting flights.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."