വി.ഡി സതീശനോട് ഉടൻ മറുപടി നൽകാൻ കോടതി നിർദേശം; കടകംപള്ളി നൽകിയ മാനനഷ്ടക്കേസ് വീണ്ടും പരിഗണിക്കും
തിരുവനന്തപുരം: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ടക്കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് തിരുവനന്തപുരം സബ് കോടതിയുടെ കർശന നിർദേശം. കേസിൽ എന്തെങ്കിലും തരത്തിലുള്ള തർക്കങ്ങളോ എതിർപ്പുകളോ ഉണ്ടെങ്കിൽ അത് ഉടൻ തന്നെ കോടതിയെ ബോധിപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. കേസ് വരും ദിവസങ്ങളിൽ കൂടുതൽ വാദം കേൾക്കുന്നതിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.
ശബരമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ നടത്തിയ ചില പരാമർശങ്ങൾക്കെതിരെയാണ് കടകംപള്ളി സുരേന്ദ്രൻ കോടതിയെ സമീപിച്ചത്. ഈ പരാമർശങ്ങൾ തന്റെ വ്യക്തിത്വത്തിനും രാഷ്ട്രീയ പ്രതിച്ഛായയ്ക്കും ഭംഗം വരുത്തിയെന്നാണ് കടകംപള്ളിയുടെ വാദം.
കേസിൽ കോടതി നോട്ടീസ് അയച്ച് 90 ദിവസം പിന്നിട്ടിട്ടും വി.ഡി. സതീശന്റെ ഭാഗത്തുനിന്ന് യാതൊരുവിധ തർക്കങ്ങളോ വിശദീകരണങ്ങളോ ഫയൽ ചെയ്തിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മറുപടി നൽകാൻ കോടതി ഇപ്പോൾ അവസാന അവസരം നൽകിയിരിക്കുന്നത്.
a kerala court has directed cheif minister v.d. satheesan, to submit an immediate response regarding a defamation case filed against him by cpim leader and mla kadakampally surendran. the court is set to review the case again soon.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."