സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: പാർലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ നിന്ന് പ്രതിപക്ഷപാര്‍ട്ടി പ്രതിനിധികള്‍ ഇറങ്ങിപ്പോയി. പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്. തൃണമൂല്‍ കോണ്‍ഗ്രസ്(ടി.എം.സി) വിമത നേതാക്കളെ വിളിച്ചതിലും പ്രതിഷേധം ഉയര്‍ന്നു. ടി.എം.സി എം.പി മഹുവ മൊയ്ത്ര കേന്ദ്രസര്‍ക്കാറിന്റെ ഈ നീക്കത്തി നെതിരെ രൂക്ഷമായാണ് യോഗത്തില്‍ സംസാരിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാനുള്ള സര്‍ക്കാറിന്റെ നയം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് അവര്‍ പറഞ്ഞു.
സര്‍വകക്ഷിയോഗത്തില്‍ സഹകരിക്കണമെന്ന് പാര്‍ലമെന്റികാര്യ മന്ത്രി കിരണ്‍ റിജ്ജു പറഞ്ഞിരുന്നു. നാളെ മുതല്‍ വര്‍ഷകാല സമ്മേളനം തുടരുകയാണ്. 360 എം.പിമാരെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. നിര്‍ണായകമായ മറ്റ് യോഗങ്ങള്‍ മാറ്റിവെച്ചാണ് സര്‍വകക്ഷിയോഗം വിളിച്ചത്.
ഇന്‍ഡ്യ സംഖ്യവുമായി സഹരിക്കാത്ത ആംആദ്മി പാര്‍ട്ടി പ്രതിനിധികള്‍ വരെ പ്രതിഷേധത്തിന്റെ ഭാഗമായി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഡി.എം.കെ യുടെ എം.പി മാരും ഇതിന്റെ ഭാഗമായി. പ്രതിപക്ഷത്തിന്റെ ഐക്യമാണ് ഇതിലൂടെ കാണാന്‍ സാധിച്ചതെന്ന് പുറത്ത് വന്ന നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Opposition party representatives walked out of the all-party meeting called ahead of the monsoon session of Parliament. The walkout was in protest against moves to split opposition parties. Protests also erupted over inviting rebel leaders of the Trinamool Congress (TMC). TMC MP Mahua Moitra spoke aggressively against this move by the Central Government during the meeting.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."