സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ
ബുലവായോ: സിംബാബ്‌വെ ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് ക്യാപ്റ്റനും സൂപ്പർ ഓൾറൗണ്ടറുമായ സിക്കന്ദർ റാസ. സിംബാബ്‌വെയ്ക്കായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന താരം എന്ന റെക്കോർഡാണ് റാസ സ്വന്തം പേരിൽ കുറിച്ചത്. ബംഗ്ലാദേശിനെതിരായ നിർണായകമായ മൂന്നാം ടി-20 മത്സരത്തിൽ കളത്തിലിറങ്ങിയതോടെയാണ് താരം ഈ അപൂർവ നേട്ടത്തിലെത്തിയത്.
തന്റെ 314-ാം അന്താരാഷ്ട്ര മത്സരത്തിനാണ് റാസ ബുലവായോയിലെ ക്വീൻസ് സ്‌പോർട്സ് ക്ലബ്ബിൽ പാഡ് കെട്ടിയത്. ഇതിഹാസ താരം ഹാമിൽട്ടൺ മസാകാഡ്സയുടെ (313 മത്സരങ്ങൾ) റെക്കോർഡാണ് ഇതോടെ റാസ മറികടന്നത്.
സിക്കന്ദർ റാസയുടെ അന്താരാഷ്ട്ര കരിയർ ചുരുക്കത്തിൽ
മൂന്ന് ഫോർമാറ്റുകളിലുമായി സിംബാബ്‌വെ ക്രിക്കറ്റിന്റെ നട്ടെല്ലായ റാസയുടെ കരിയർ റെക്കോർഡുകൾ താഴെ നൽകുന്നു:
- ടെസ്റ്റ് ക്രിക്കറ്റ്: 22 മത്സരങ്ങൾ-1434 റൺസ്
- ഏകദിന ക്രിക്കറ്റ് (ODI): 156 മത്സരങ്ങൾ- 4521 റൺസ്
- ടി-20 ക്രിക്കറ്റ്: 136 മത്സരങ്ങൾ- 3137 റൺസ്
- ആകെ വിക്കറ്റുകൾ: മൂന്ന് ഫോർമാറ്റുകളിലുമായി 243 വിക്കറ്റുകൾ
പരമ്പര നിർണയിക്കുന്ന മൂന്നാം ടി-20: സിംബാബ്‌വെ ബാറ്റിങ്ങിൽ
ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിലെ സീരീസ് ഡിസൈഡർ (Decider) പോരാട്ടമാണിത്. മത്സരത്തിൽ ടോസ് നേടിയ സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു
സിംബാബ്‌വെയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ തദിവനാഷെ മരുമണിയുടെ (4 റൺസ്) വിക്കറ്റ് നഷ്ടമായി. മെഹ്ദി ഹസന്റെ പന്തിൽ യാസിർ അലിക്ക് ക്യാച്ച് നൽകിയാണ് മരുമണി പുറത്തായത്. എന്നാൽ തുടർന്നിറങ്ങിയ ഡിയോൺ മയേഴ്സും (53 പന്തിൽ 73 റൺസ്) ബ്രയാൻ ബെന്നറ്റും (38 പന്തിൽ 47 റൺസ്) ചേർന്ന് സിംബാബ്‌വെയെ തകർച്ചയിൽ നിന്നും കരകയറ്റി. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 143 റൺസാണ് സിംബാബ്‌വെ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."