HOME
DETAILS

ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് ബോംബെ ഹൈക്കോടതി

  
backup
September 21, 2016 | 6:49 PM

%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%9a%e0%b5%8d%e0%b4%9b%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%85

മുംബൈ: ഗര്‍ഭസ്ഥ ശിശുവിനെ സ്വീകരിക്കാനുള്ള മാനസികാവസ്ഥയില്ലെങ്കില്‍ ഗര്‍ഭച്ഛിദ്രം ചെയ്യാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് ബോംബെ ഹൈക്കോടതി.  സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ വി.കെ തഹില്‍രമണിയും മൃദുല ഭട്കരുമടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ബൈക്കുള ജയിലില്‍ കഴിയുന്ന സ്ത്രീയുടെ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട വാര്‍ത്തയെ തുടര്‍ന്ന് കോടതി സ്വമേധയാ ഫയല്‍ ചെയ്ത കേസിലാണ് സുപ്രധാനമായ ഉത്തരവ്.
വിവാഹിതര്‍ക്കു മാത്രമല്ല, പങ്കാളികളുമായി കഴിയുന്നവര്‍ക്കും ഈ ഉത്തരവ് പ്രകാരം ഗര്‍ഭസ്ഥശിശുവിനെ ഒഴിവാക്കാനാവും. നിലവിലെ ഗര്‍ഭച്ഛിദ്ര നിയമപ്രകാരം 12 ആഴ്ചവരെയുള്ള ഭ്രൂണം മാത്രമേ വൈദ്യസഹായത്തോടെ നശിപ്പിക്കാന്‍ കഴിയൂ. ഗര്‍ഭസ്ഥശിശുവിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലോ ഭ്രൂണവളര്‍ച്ച മാതാവിന് അപകടമാവുകയോ ചെയ്താല്‍ 12 മുതല്‍ 20 ആഴ്ചവരെ പ്രായമുള്ള ഗര്‍ഭവും നിയമപ്രകാരം ഒഴിവാക്കാം. എന്നാല്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മാതാവിന് മാനസികമായോ ശാരീരികമായോ ഗര്‍ഭം വഹിക്കാന്‍ കഴിയില്ലെങ്കില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാമെന്നാണ് സൂചിപ്പിക്കുന്നത്.
1971 ല്‍ കൊണ്ടുവന്ന ഗര്‍ഭച്ഛിദ്ര നിയമം സ്ത്രീകളുടെ മാനസികാവസ്ഥ കൂടി പരിഗണിച്ച് കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. സ്വന്തം ശരീരത്തിന്റെ അവകാശം സ്ത്രീകള്‍ക്കുള്ളതു പോലെ  ഗര്‍ഭധാരണം, മാതൃത്വം എന്നിവയിലും സ്വയം തീരുമാനമെടുക്കാന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് കോടതി വ്യക്തമാക്കി. ഭ്രൂണം സ്ത്രീയുടെ ശരീരത്തിനകത്താണ് വളരുന്നത്. അത് അവരില്‍ മാനസികവും ശാരീരികവുമായ ആഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇന്ത്യന്‍ ഭരണഘടനയിലെ 21ാം വകുപ്പ് പൗരന് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളില്‍ അന്തസോടെ ജീവിക്കാനുള്ള അവകാശവും ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ ഗര്‍ഭാവസ്ഥ സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായാല്‍ അത് ഒഴിവാക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പ്രവാസികളുടെ പാസ്‌പോർട്ട് പ്രതിസന്ധി; ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നും സേവനങ്ങൾ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ സംഘടനകൾ

uae
  •  6 days ago
No Image

തൊഴിലാളി ക്ഷേമം ഉറപ്പാക്കാൻ നീക്കം; ഷാർജ പൊലിസ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്

uae
  •  6 days ago
No Image

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതച്ചടങ്ങുകളിൽ പങ്കെടുക്കരുത്; ഡിജിപിയുടെ സർക്കുലറിന് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്

Kerala
  •  6 days ago
No Image

ഇ20 പെട്രോള്‍ അടിച്ച് വാഹനം കേടായി; പുതിയ വാഹനവും ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധി

latest
  •  6 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ വന്‍ ദുരന്തം; രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ രണ്ട് ബോട്ടുകള്‍ മറിഞ്ഞ് 500ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

International
  •  6 days ago
No Image

മമതയ്ക്ക് വീണ്ടും തിരിച്ചടി; രാജ്യസഭാ എം.പി കോയല്‍ മല്ലിക് രാജിവെച്ചു

National
  •  6 days ago
No Image

' ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓര്‍ക്കണം', ഭീഷണിയുമായി സി.പി.എം നേതാവ് എം.എം. മണി

latest
  •  6 days ago
No Image

വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി

Kerala
  •  6 days ago
No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  6 days ago
No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  6 days ago