HOME
DETAILS

ക്രിസ്മസ് വിപണിയില്‍ ട്രക്ക് ഇടിച്ചുകയറി 12 മരണം

  
backup
December 20, 2016 | 7:10 PM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d

ബെര്‍ലിന്‍: ജര്‍മനിയില്‍ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരുക്കേറ്റു.സംഭവം ഭീകരാക്രമണമാണെന്നും ജര്‍മനിയുടെ ബുദ്ധിമുട്ട് നിറഞ്ഞ ദിവസങ്ങളാണിതെന്നും ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് ബെര്‍ലിനിലെ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയത്. പാക് വംശജനായ അഭയാര്‍ഥി യുവാവാണ് ട്രക്ക് ഓടിച്ചതെന്ന് സംശയിച്ച് ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ അറസ്റ്റിലായ പാക് പൗരന് ആക്രമണവുമായി ബന്ധമില്ലെന്ന് പിന്നീട് പൊലിസ് അറിയിച്ചു. ഇയാളെ തെറ്റായവിവരത്തെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലിസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജര്‍മന്‍ പത്രമായ ഡെ വെല്‍ട് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.
ബെര്‍ലിനിലെ പ്രമുഖ ക്രൈസ്തവ ദേവാലയമായ കൈസര്‍ വില്‍ഹെല്‍മ് മെമ്മോറിയല്‍ ചര്‍ച്ചിനു മുന്നിലാണ് ആക്രമണമുണ്ടായത്. ബെര്‍ലിന്‍ മൃഗശാലാ സ്റ്റേഷനു മുന്നില്‍ ക്രിസ്മസിനു മുന്‍പുള്ള ആഘോഷത്തിലായിരുന്നവര്‍ക്കിടയിലേക്കാണ് ട്രക്ക് ഇടിച്ചുകയറ്റിയത്. വിദേശികളും തദ്ദേശീയരുമാണ് ആഘോഷത്തിനെത്തിയിരുന്നത്. ആക്രമണത്തെ തുടര്‍ന്ന് ക്രിസ്മസ് വിപണി അടച്ചതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ആളുകളെ ഇടിച്ചിട്ട ശേഷം 50 മീറ്റര്‍ ദൂരംട്രക്ക് മാര്‍ക്കറ്റിലൂടെ ഓടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലരും ട്രക്കില്‍ കുടുങ്ങിപ്പോകുകയും ചക്രങ്ങള്‍ക്കിടയില്‍ അകപ്പെടുകയും ചെയ്തുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. ട്രക്കിലുണ്ടായിരുന്ന പൊളിഷ് പൗരനും കൊല്ലപ്പെട്ടതായി പൊലിസ് വക്താവ് പറഞ്ഞു.
പൊളിഷ് ലൈസന്‍സ് പ്ലേറ്റുള്ള ട്രക്കാണ് അപകടം വരുത്തിയത്. എന്നാല്‍ തന്റെ ട്രക്ക് റാഞ്ചിയതാണെന്ന് വാഹന ഉടമയായ പോളണ്ട് പൗരന്‍ പറഞ്ഞു. യഥാര്‍ഥ പ്രതി ഇപ്പോഴും ജര്‍മനിയിലുണ്ടെന്നും പൊലിസ് പറഞ്ഞു. പ്രതിയുടെ കൈയില്‍ ആയുധങ്ങളുണ്ടെന്നും അയാള്‍ കൂടുതല്‍ ആക്രമണം നടത്തുമെന്നും പൊലിസ് അറിയിച്ചതിനെ തുടര്‍ന്ന് ജര്‍മന്‍ നഗരങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്രിസ്മസിനോടനുബന്ധിച്ച് മാര്‍ക്കറ്റുകളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് ഐ.എസും അല്‍ ഖാഇദയും ആക്രമണം നടത്തുമെന്ന് നേരത്തെ യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈ 14ന് ഫ്രാന്‍സിലെ നീസിലും സമാനരീതിയില്‍ ട്രക്ക് ഇടിച്ചുകയറ്റി ഐ.എസ് ആക്രമണം നടത്തിയിരുന്നു. 86 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  11 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  11 days ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  11 days ago
No Image

സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്

Kerala
  •  11 days ago
No Image

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

National
  •  11 days ago
No Image

കോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ

Kerala
  •  11 days ago
No Image

കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ​ഗതാ​ഗത മന്ത്രി 

Kerala
  •  11 days ago
No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  11 days ago
No Image

ഭരണഘടനാ പദവിയിലിരിക്കുന്നവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ കര്‍ശന നിയമം വേണം; അസം മുഖ്യമന്ത്രിക്കെതിരേ ജംഇയ്യത്ത് സുപ്രിംകോടതിയില്‍

National
  •  11 days ago
No Image

മഞ്ചേശ്വരം കൊലപാതകം: പിതാവ് ഉമർ ഫാറൂഖിനെതിരെ മുൻപും കേസുകൾ; രേഖകൾ നൽകാനെന്ന വ്യാജേനയെത്തി മകളോട് ക്രൂരത

Kerala
  •  12 days ago