HOME
DETAILS

ക്രിസ്മസ് വിപണിയില്‍ ട്രക്ക് ഇടിച്ചുകയറി 12 മരണം

  
backup
December 20, 2016 | 7:10 PM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d

ബെര്‍ലിന്‍: ജര്‍മനിയില്‍ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരുക്കേറ്റു.സംഭവം ഭീകരാക്രമണമാണെന്നും ജര്‍മനിയുടെ ബുദ്ധിമുട്ട് നിറഞ്ഞ ദിവസങ്ങളാണിതെന്നും ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് ബെര്‍ലിനിലെ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയത്. പാക് വംശജനായ അഭയാര്‍ഥി യുവാവാണ് ട്രക്ക് ഓടിച്ചതെന്ന് സംശയിച്ച് ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ അറസ്റ്റിലായ പാക് പൗരന് ആക്രമണവുമായി ബന്ധമില്ലെന്ന് പിന്നീട് പൊലിസ് അറിയിച്ചു. ഇയാളെ തെറ്റായവിവരത്തെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലിസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജര്‍മന്‍ പത്രമായ ഡെ വെല്‍ട് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.
ബെര്‍ലിനിലെ പ്രമുഖ ക്രൈസ്തവ ദേവാലയമായ കൈസര്‍ വില്‍ഹെല്‍മ് മെമ്മോറിയല്‍ ചര്‍ച്ചിനു മുന്നിലാണ് ആക്രമണമുണ്ടായത്. ബെര്‍ലിന്‍ മൃഗശാലാ സ്റ്റേഷനു മുന്നില്‍ ക്രിസ്മസിനു മുന്‍പുള്ള ആഘോഷത്തിലായിരുന്നവര്‍ക്കിടയിലേക്കാണ് ട്രക്ക് ഇടിച്ചുകയറ്റിയത്. വിദേശികളും തദ്ദേശീയരുമാണ് ആഘോഷത്തിനെത്തിയിരുന്നത്. ആക്രമണത്തെ തുടര്‍ന്ന് ക്രിസ്മസ് വിപണി അടച്ചതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ആളുകളെ ഇടിച്ചിട്ട ശേഷം 50 മീറ്റര്‍ ദൂരംട്രക്ക് മാര്‍ക്കറ്റിലൂടെ ഓടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലരും ട്രക്കില്‍ കുടുങ്ങിപ്പോകുകയും ചക്രങ്ങള്‍ക്കിടയില്‍ അകപ്പെടുകയും ചെയ്തുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. ട്രക്കിലുണ്ടായിരുന്ന പൊളിഷ് പൗരനും കൊല്ലപ്പെട്ടതായി പൊലിസ് വക്താവ് പറഞ്ഞു.
പൊളിഷ് ലൈസന്‍സ് പ്ലേറ്റുള്ള ട്രക്കാണ് അപകടം വരുത്തിയത്. എന്നാല്‍ തന്റെ ട്രക്ക് റാഞ്ചിയതാണെന്ന് വാഹന ഉടമയായ പോളണ്ട് പൗരന്‍ പറഞ്ഞു. യഥാര്‍ഥ പ്രതി ഇപ്പോഴും ജര്‍മനിയിലുണ്ടെന്നും പൊലിസ് പറഞ്ഞു. പ്രതിയുടെ കൈയില്‍ ആയുധങ്ങളുണ്ടെന്നും അയാള്‍ കൂടുതല്‍ ആക്രമണം നടത്തുമെന്നും പൊലിസ് അറിയിച്ചതിനെ തുടര്‍ന്ന് ജര്‍മന്‍ നഗരങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്രിസ്മസിനോടനുബന്ധിച്ച് മാര്‍ക്കറ്റുകളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് ഐ.എസും അല്‍ ഖാഇദയും ആക്രമണം നടത്തുമെന്ന് നേരത്തെ യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈ 14ന് ഫ്രാന്‍സിലെ നീസിലും സമാനരീതിയില്‍ ട്രക്ക് ഇടിച്ചുകയറ്റി ഐ.എസ് ആക്രമണം നടത്തിയിരുന്നു. 86 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി സമരം മൂന്നാം ദിവസത്തിലേക്ക്; നാലാമത്തെ ആവശ്യവുമായി പ്രതിഷേധക്കാർ, ചർച്ചകൾ ജന്തർ മന്തറിൽ വേണമെന്ന് പിടിവാശി

National
  •  3 days ago
No Image

'അതൊക്കെ ക്രിക്കറ്റിന്റെ ഭാഗം': ഇംഗ്ലണ്ടിനെതിരായ നിരാശയ്ക്ക് ശേഷം പ്രതികരണവുമായി വൈഭവ് സൂര്യവംശി

latest
  •  3 days ago
No Image

45 ഡിഗ്രി ചൂടിലും ആവി പറക്കുന്ന 'കറക്ക്'; വേനലിലും യുഎഇക്കാർക്ക് ചായയോടുള്ള പ്രിയത്തിന് പിന്നിലെന്ത്? ശാസ്ത്രവും വിദഗ്ദ്ധരും പറയുന്നത്

uae
  •  3 days ago
No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  3 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  3 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  3 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  3 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  3 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  3 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  3 days ago