HOME
DETAILS

ക്രിസ്മസ് വിപണിയില്‍ ട്രക്ക് ഇടിച്ചുകയറി 12 മരണം

  
backup
December 20, 2016 | 7:10 PM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d

ബെര്‍ലിന്‍: ജര്‍മനിയില്‍ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരുക്കേറ്റു.സംഭവം ഭീകരാക്രമണമാണെന്നും ജര്‍മനിയുടെ ബുദ്ധിമുട്ട് നിറഞ്ഞ ദിവസങ്ങളാണിതെന്നും ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് ബെര്‍ലിനിലെ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയത്. പാക് വംശജനായ അഭയാര്‍ഥി യുവാവാണ് ട്രക്ക് ഓടിച്ചതെന്ന് സംശയിച്ച് ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ അറസ്റ്റിലായ പാക് പൗരന് ആക്രമണവുമായി ബന്ധമില്ലെന്ന് പിന്നീട് പൊലിസ് അറിയിച്ചു. ഇയാളെ തെറ്റായവിവരത്തെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലിസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജര്‍മന്‍ പത്രമായ ഡെ വെല്‍ട് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.
ബെര്‍ലിനിലെ പ്രമുഖ ക്രൈസ്തവ ദേവാലയമായ കൈസര്‍ വില്‍ഹെല്‍മ് മെമ്മോറിയല്‍ ചര്‍ച്ചിനു മുന്നിലാണ് ആക്രമണമുണ്ടായത്. ബെര്‍ലിന്‍ മൃഗശാലാ സ്റ്റേഷനു മുന്നില്‍ ക്രിസ്മസിനു മുന്‍പുള്ള ആഘോഷത്തിലായിരുന്നവര്‍ക്കിടയിലേക്കാണ് ട്രക്ക് ഇടിച്ചുകയറ്റിയത്. വിദേശികളും തദ്ദേശീയരുമാണ് ആഘോഷത്തിനെത്തിയിരുന്നത്. ആക്രമണത്തെ തുടര്‍ന്ന് ക്രിസ്മസ് വിപണി അടച്ചതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ആളുകളെ ഇടിച്ചിട്ട ശേഷം 50 മീറ്റര്‍ ദൂരംട്രക്ക് മാര്‍ക്കറ്റിലൂടെ ഓടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലരും ട്രക്കില്‍ കുടുങ്ങിപ്പോകുകയും ചക്രങ്ങള്‍ക്കിടയില്‍ അകപ്പെടുകയും ചെയ്തുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. ട്രക്കിലുണ്ടായിരുന്ന പൊളിഷ് പൗരനും കൊല്ലപ്പെട്ടതായി പൊലിസ് വക്താവ് പറഞ്ഞു.
പൊളിഷ് ലൈസന്‍സ് പ്ലേറ്റുള്ള ട്രക്കാണ് അപകടം വരുത്തിയത്. എന്നാല്‍ തന്റെ ട്രക്ക് റാഞ്ചിയതാണെന്ന് വാഹന ഉടമയായ പോളണ്ട് പൗരന്‍ പറഞ്ഞു. യഥാര്‍ഥ പ്രതി ഇപ്പോഴും ജര്‍മനിയിലുണ്ടെന്നും പൊലിസ് പറഞ്ഞു. പ്രതിയുടെ കൈയില്‍ ആയുധങ്ങളുണ്ടെന്നും അയാള്‍ കൂടുതല്‍ ആക്രമണം നടത്തുമെന്നും പൊലിസ് അറിയിച്ചതിനെ തുടര്‍ന്ന് ജര്‍മന്‍ നഗരങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്രിസ്മസിനോടനുബന്ധിച്ച് മാര്‍ക്കറ്റുകളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് ഐ.എസും അല്‍ ഖാഇദയും ആക്രമണം നടത്തുമെന്ന് നേരത്തെ യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈ 14ന് ഫ്രാന്‍സിലെ നീസിലും സമാനരീതിയില്‍ ട്രക്ക് ഇടിച്ചുകയറ്റി ഐ.എസ് ആക്രമണം നടത്തിയിരുന്നു. 86 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ബി.എസ്.ഇ വിവാദം: ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

National
  •  7 days ago
No Image

മുന്‍ മന്ത്രി വീണാ ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു

Kerala
  •  7 days ago
No Image

തിരുവനന്തപുരത്ത് 'ഹാപ്പിലാന്‍ഡ്' അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നുവീണ് അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  7 days ago
No Image

തിരുവനന്തപുരം സ്വദേശിയായ മലയാളി പ്രവാസി സഊദിയിൽ അന്തരിച്ചു

Saudi-arabia
  •  7 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഡി.ജി.പിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി; വിശദീകരണം തേടി

Kerala
  •  7 days ago
No Image

പി. രാജീവും എം. സ്വരാജും അടക്കം പ്രമുഖർ പ്രതികൾ; കൊച്ചിയിലെ സി.പി.എം മാർച്ചിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

അവന്റെ ബാറ്റിനുള്ളിൽ എന്തോ മാന്ത്രിക വിദ്യയുണ്ട്! വൈഭവ് സൂര്യവംശിക്കെതിരെ ബൗളർമാർ ഒരുമിച്ച് പരാതി നൽകേണ്ടി വരും; വൈഭവ് വിസ്മയത്തെക്കുറിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  7 days ago
No Image

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ; കര്‍ണാടകയില്‍ നേതൃമാറ്റം; അനുഗ്രഹം വാങ്ങി മുഖ്യമന്ത്രിയാവാന്‍ ഡി.കെ

National
  •  7 days ago
No Image

ഗംഗാനദിയില്‍ ബോട്ട് മുങ്ങി അപകടം; രണ്ട് മരണം, നിരവധി പേരെ കാണാനില്ല

National
  •  7 days ago
No Image

രോഹിത്തിനെ തള്ളി കോഹ്‌ലി, മെസ്സിയെ അനുകൂലിച്ച് കുൽദീപ്! ഇന്ത്യൻ ക്രിക്കറ്റിലെ കട്ട ഫുട്ബോൾ ആരാധകർ ഇതാ...

Cricket
  •  7 days ago