HOME
DETAILS

കസ്ഗഞ്ച് കൊലപാതകം: പിന്നില്‍ കാവി സംഘടനകളോ?

  
backup
February 05, 2018 | 3:41 AM

%e0%b4%95%e0%b4%b8%e0%b5%8d%e0%b4%97%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8


ലഖ്‌നൗ: റിപബ്ലിക്ക് ദിനത്തില്‍ കസ്ഗഞ്ചിലുണ്ടായ അക്രമങ്ങളും തുടര്‍ന്ന് ചന്ദന്‍ ഗുപ്ത കൊല്ലപ്പെട്ടതും കലാപത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായാണോ എന്ന സംശയം കനക്കുന്നു.
ചന്ദന്‍ ഗുപ്തയെ കൊലപ്പെടുത്തിയത് മറ്റു സമുദായങ്ങളല്ല സംഘ്പരിവാറാണെന്ന വാദവുമായി സഹാറന്‍പൂര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയരക്ടര്‍ രേഷ്മ വരുണ്‍ രംഗത്തെത്തി. ബഗവ ( കാവിക്കെടി)ക്കാരാണ് ചന്ദനെ കൊലപ്പെടുത്തിയതെന്നാണ് അവരുടെ ആരോപണം.
അനുമതിയില്ലാതെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് റാലി നടത്തിയത് കാവി സംഘടനകളാണെന്നും ചന്ദനെ കൊലപ്പെടുത്തിയതും അവര്‍ തന്നെയാണെന്ന് രേഷ്മ വരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇവരാണ് പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചതെന്നും രേഷ്മി ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്.
നേരത്തെ സമാന ആരോപണങ്ങളുമായി ബറേലി ജില്ലാ മജിസ്‌ട്രേറ്റ് രഗവീന്ദ്ര വിക്രമും രംഗത്തെത്തിയിരുന്നു.കസ്ഗഞ്ചില്‍ കാവി സംഘടനകളാണ് കലാപമുണ്ടാക്കിയതെന്നും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ചെന്ന് പാകിസ്താന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയെന്നുള്ളത് ഒരു ഫാഷനായി മാറിയിട്ടുണ്ട്. മുസ്‌ലിംകള്‍ പാകിസ്താനികളാണോ?ഇത് തന്നെയാണ് ബറേലിയിലും സംഭവിച്ചതെന്നും രഗവീന്ദ്ര വിക്രം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
എന്നാല്‍ സംഘ്പരിവാര്‍ സംഘടനകളുടെ ശക്തമായ പ്രതിഷേധത്താല്‍ അദ്ദേഹം പിന്നീട് പോസ്റ്റ് പിന്‍വലിച്ചിരുന്നു.
അതിനിടെ ചന്ദന്‍ ഗുപ്ത കൊലപാതകവുമായി ിബന്ധപ്പെട്ട പൊലിസിന്റെ അറസ്റ്റില്‍ നിരവധി പേര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൊലപാതക സമയത്ത് വീട്ടിലില്ലാതിരുന്ന സലീമിനെ പ്രതിയായി പൊലിസ് അറസ്റ്റ് ചെയ്തു.
സലീമിന്റെ വീടിന്റെ ബാല്‍ക്കെണിയില്‍ നിന്നാണ് വെടിവച്ചതെന്നാണ് പൊലിസ് മാധ്യമങ്ങളോട് പറഞ്ഞത്. ഇരു വിഭാഗങ്ങളും കല്ലേറ് നടക്കുന്നിടത്ത് നിന്ന് 300 മീറ്റര്‍ അകലെയാണ് സലീമിന്റെ വീട്. പൊലിസ് പിടിച്ചെടുത്ത ആയുധങ്ങള്‍കൊണ്ട് വെടിവച്ചാല്‍ അതിന്റെ പകുതി ദൂരം പോലും എത്തില്ല.
മാത്രമല്ല മുകളില്‍ നിന്ന് വെടിയുണ്ട കുത്തനെ താഴോട്ട് പോവുകയാണ് വേണ്ടത്. എന്നാല്‍ വെടിയുണ്ട ചന്ദന്‍ ഗുപ്തയുടെ ഇടത് കൈ തുളഞ്ഞ് വിലങ്ങനെ നെഞ്ചിന്റെ ഭാഗത്തേക്ക് പോയെന്നാണ് പോസ്്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞത്.
കൂടാതെ ജാഥ കടന്നുപോകുന്ന റോഡിന്റെ വലതുഭാഗത്തെ വീട്ടില്‍ നിന്ന് വെടിവച്ചാല്‍ നേരെ വിപരീത ഭാഗത്തുള്ള ഇടതുകൈക്ക് എങ്ങനെ വെടിയേല്‍ക്കാന്‍ കഴിയുമെന്ന ബറേലി ജില്ലാ മജിസ്‌ട്രേറ്റ് രഗവീന്ദ്ര വിക്രമിന്റെ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  27 minutes ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  an hour ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  an hour ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  2 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 hours ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  2 hours ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  23 minutes ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  2 hours ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  3 hours ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  3 hours ago