HOME
DETAILS

അരിക് നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം: പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷം

  
backup
March 30, 2018 | 4:37 AM

%e0%b4%85%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%9a%e0%b5%8a%e0%b4%b2%e0%b5%8d

 

പയ്യന്നൂര്‍: ഓട്ടോയ്ക്ക് അരിക് നല്‍കാത്തതിനെ ചൊല്ലി ഓട്ടോ ഡ്രൈവറും കാര്‍ യാത്രക്കാരും തമ്മിലുണ്ടായ പ്രശ്‌നം പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലെ ഉച്ചക്കാണ് പെരുമ്പ ബൈപാസ് റോഡില്‍ ഓട്ടോറിക്ഷക്ക് കാര്‍ സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞാണ് പ്രശ്‌നത്തിന് തുടക്കം. ഓട്ടോ ഡ്രൈവര്‍മാരും ഡ്രൈവറും കാറിലുണ്ടായിരുന്ന യുവാക്കളും തമ്മില്‍ വാക്കേറ്റവും അടിപിടിയുമായി. ഇതോടെ ബൈപാസ് റോഡിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. സ്ഥലത്തെത്തിയ പൊലിസ് പ്രശ്‌നം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ കാറിലുണ്ടായിരുന്നവരെയും ഓട്ടോ ഡ്രൈവറെയും പൊലിസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഘടിതരായി എത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടുകയും കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവറുടെ പേരില്‍ കേസെടുക്കുന്നതിനെതിരേ പ്രതിഷേധമുയര്‍ത്തകയും ചെയ്തു. എന്നാല്‍ പൊലിസ് ഓട്ടോ ഡ്രൈവര്‍ക്കെതിരേയും കാറിലുണ്ടായിരുന്ന നാല് യുവാക്കള്‍ക്കെതിരേയും മാര്‍ഗതടസം സൃഷ്ടിച്ചതിനും തമ്മിലിടിച്ചതിനും കേസെടുക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവര്‍ തായിനേരിയിലെ എം. സുധീഷ്(34), കാറിലുണ്ടായിരുന്ന പെരുമ്പ സ്വദേശികളായ മുഹമ്മദ് ഷഫീര്‍(21), കക്കോട്ടകത്ത് ഷാനിദ് (20), മുഹമ്മദ് യാസിര്‍(19), മുഹമ്മദ് ഷാമില്‍(22) എന്നിവര്‍ക്കെതിരേയും കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. ഇതിനിടെ പൊലിസ് സ്റ്റേഷന് മുന്നില്‍ പൊലിസ് നോക്കിനില്‍ക്കെ സംഘട്ടനമുണ്ടായി. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന എം. മനീഷ്(23), സുഹൃത്തുക്കളായ പയ്യന്നൂരിലെ എം.പി അരുണ്‍(23) പെരുമ്പയിലെ കെ. മുഹസിന്‍(23) എന്നിവര്‍ക്കാണ് പരുക്കേറ്റു.
മനീഷിന്റെ പരാതിയില്‍ മൂരിക്കോവ്വലിലെ നിതിന്‍, കണ്ടാലറിയാവുന്ന 25ഓളം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഒടുവില്‍ ഓട്ടോ തൊഴിലാളി യൂനിയന്‍ നേതാക്കളും പൊലിസും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഓട്ടോ തൊഴിലാളികള്‍ സ്റ്റേഷനില്‍നിന്നു പിരിഞ്ഞുപോയത്.
രണ്ടു മണിക്കൂര്‍ നേരം പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനും പരിസരവും സംഘര്‍ഷത്തിന്റെ ഭീതിയിലായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള ശിപാര്‍ശക്ക് പി.എസ്.സി അംഗീകാരം; നവംബര്‍ 30 വരെ നീട്ടി ഔദ്യോഗിക ഉത്തരവ്; മുപ്പതിനായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം 

Kerala
  •  a month ago
No Image

ബഹുഭാരത്വം നിരോധിക്കും, ലിവ് ഇന്‍ റിലേഷന്‍ രജിസ്റ്റര്‍ ചെയ്യണം; ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ച് അസം സര്‍ക്കാര്‍ 

National
  •  a month ago
No Image

വഖ്ഫ് ബോർഡ് പിരിച്ചുവിട്ട് മുനമ്പം ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കം ചെറുക്കണം: ഐ.എൻ.എൽ

latest
  •  a month ago
No Image

ഇന്ധനവില വർധനവ്: 'മോദി പിടിച്ചുപറി നിർത്തുന്നില്ല'; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

National
  •  a month ago
No Image

മലയിടം തുരുത്ത് ഉന്നതി ഒഴിപ്പിക്കൽ: ‘വിധി നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമില്ല’; സർക്കാരിന് രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

10 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ സംഭവം: പിതാവ് കൊലപ്പെടുത്തിയതെന്ന് പൊലിസ്

National
  •  a month ago
No Image

 വീഴ്ചയില്‍ നിന്ന് ഒരു പാഠവും പഠിച്ചില്ലേ?..:  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

Kerala
  •  a month ago
No Image

കാസർകോട് യുവതിയുടെ ആത്മഹത്യ: ഭർത്താവ് റിമാൻഡിൽ; ശരീരത്തിൽ മർദനമേറ്റ പാടുകൾ, സ്വർണം ചോദിച്ച് നിരന്തര പീഡനം, ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago
No Image

വാഹന മോഡിഫിക്കേഷന്‍; റിപ്പോര്‍ട്ട് വേഗത്തിലാക്കി എം.വി.ഡി

Kerala
  •  a month ago
No Image

പ്ലസ് വൺ പ്രവേശനം ഇന്നു മുതൽ: അറിയാം ഇക്കാര്യങ്ങൾ

Kerala
  •  a month ago