ഇറാൻ-യുഎസ് സംഘർഷം; ഗൾഫ് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി പ്രധാന വിമാനക്കമ്പനികൾ
ദുബൈ: യുഎസ്-ഇറാൻ സംഘർഷങ്ങൾ വീണ്ടും ശക്തമായതിനെ തുടർന്ന് ദുബൈ ഉൾപ്പെടെയുള്ള ഗൾഫ് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി പ്രധാന അന്താരാഷ്ട്ര വിമാനക്കമ്പനികൾ. പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങളും വ്യോമാതിർത്തി നിയന്ത്രണങ്ങളും കണക്കിലെടുത്താണ് തീരുമാനം.
ഫ്രഞ്ച് വിമാനക്കമ്പനിയായ എയർ ഫ്രാൻസ് റിയാദിലേക്കുള്ള വിമാനങ്ങൾ ജൂലൈ 24 വരെയും, ദുബൈയിലേക്കുള്ള സർവീസുകൾ ജൂലൈ 27 വരെയും, ബെയ്‌റൂട്ടിലേക്കുള്ള സർവീസുകൾ ഓഗസ്റ്റ് 2 വരെയും നിർത്തിവെച്ചിരിക്കുകയാണ്. സുരക്ഷാ അവലോകനങ്ങൾ പൂർത്തിയാക്കിയ ശേഷം ദുബായിലേക്കുള്ള സർവീസുകൾ ജൂലൈ 28-ന് പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. തടസ്സങ്ങൾ നേരിട്ട യാത്രക്കാർക്ക് ടിക്കറ്റ് തുക ഈടാക്കാതെ സൗജന്യമായി യാത്ര റദ്ദാക്കാനോ മാറ്റിവെക്കാനോ ഉള്ള സൗകര്യം എയർലൈൻ നൽകുന്നുണ്ട്.
വിവിധ വിമാനക്കമ്പനികളുടെ നിയന്ത്രണങ്ങൾ ഒരു നോട്ടത്തിൽ
എയർബാൾട്ടിക് & എയർ കാനഡ: ദുബൈയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കി.
ലുഫ്താൻസ & സ്വിസ്: ദുബൈ സർവീസുകൾ സെപ്റ്റംബർ 13 വരെ നിർത്തിവെച്ചു.
ബ്രിട്ടീഷ് എയർവേയ്‌സ്: ദുബൈ, ബഹ്‌റൈൻ, അമ്മാൻ സർവീസുകൾ ഒക്ടോബർ 25 വരെ നിർത്തിവെച്ചു. ദോഹ (ഓഗസ്റ്റ് 1 വരെ), റിയാദ് (ഓഗസ്റ്റ് 8 വരെ) സർവീസുകളും വൈകും.
ഈജിയൻ എയർലൈൻസ്: ദുബൈയിലേക്കുള്ള വിമാനങ്ങൾ ഓഗസ്റ്റ് 31 വരെ റദ്ദാക്കി.
സിംഗപ്പൂർ എയർലൈൻസ് & ITA എയർവേയ്‌സ്: ദുബൈ സർവീസുകൾ ഒക്ടോബർ 24 വരെ നിർത്തിവെച്ചു.
വിസ് എയർ: യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ദുബൈ, അബുദബി എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ സെപ്റ്റംബർ പകുതി വരെ നിർത്തിവെച്ചു.
ഇറാനിൽ അമേരിക്കയും ഇസ്റാഈലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിലെ വ്യോമപാതകളിൽ കടുത്ത സുരക്ഷാ ജാഗ്രതയാണ് പുലർത്തുന്നത്. സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ കൃത്യമായ വിലയിരുത്തലുകൾക്ക് ശേഷമേ വിമാനങ്ങൾ സർവീസ് നടത്തുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.
Major international airlines have reduced flights to key Gulf destinations amid escalating Iran-US tensions, citing security concerns and regional airspace risks, affecting travel plans across the Middle East.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."