HOME
DETAILS

ഇ.എസ്.ഐ കോര്‍പറേഷന്റെ നടപടി പിന്‍വലിച്ചതായി കൊടിക്കുന്നില്‍ സുരേഷ്

  
backup
April 20, 2018 | 4:08 AM

%e0%b4%87-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%9f%e0%b4%aa-3

 

ചങ്ങനാശേരി: സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ നേടിയ തൊഴിലാളികളുടെ റീ ഇംപേഴ്‌സ്‌മെന്റ് ബില്ലുകള്‍ തടഞ്ഞു വച്ച ഇ.എസ്.ഐ കോര്‍പ്പറേഷന്റെ നടപടി പിന്‍വലിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
കഴിഞ്ഞ ദിവസം ന്യൂഡെല്‍ഹില്‍ ചേര്‍ന്ന കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ഈ കാര്യം ശക്തമായി ഉന്നയിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികളുടെ മെഡിക്കല്‍ ബില്ലുകളുടെ തുക നല്‍കാന്‍ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ തൃശ്ശൂരിലെ ഇ.എസ്.ഐ റീജയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.കേരളത്തിലെ വിവിധ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികളില്‍ ചികിത്സ നേടിയ 3000 ത്തോളം തൊഴിലാളികളുടേയും അവരുടെ ആശ്രിതരുടേയും മെഡിക്കല്‍ ബില്ലുകളാണ് ഇ.എസ്.ഐ കോര്‍പ്പറേഷന്‍ തടഞ്ഞു വച്ചിരുന്നത്.
ഏകദേശം 25 കോടിയോളം രൂപയാണ് ഈ മെഡിക്കല്‍ ബില്ലുകളിലൂടെ തൊഴിലാളികള്‍ക്ക് റീ ഇംപേഴ്‌സ്‌മെന്റായി കിട്ടേണ്ടിയിരുന്നത്. ഇ.എസ്.ഐ കോര്‍പ്പറേഷന്റെ തൊഴിലാളി വിരുദ്ധ നടപടി അംഗീകരിക്കാനാകില്ലായെന്നും തുക നല്‍കാന്‍ കോര്‍പ്പറേഷന്‍ ഇനിയും കാലതാമസം വരുത്തുകയാണെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ സെക്രട്ടറിയും ഇ.എസ്.ഐ ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി മുന്നറിയിപ്പ് നല്‍കിയിരുന്നു. തൊഴില്‍ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കിര്‍ത്തി സോമയ്യ ഈ പ്രശ്‌നത്തില്‍ ഇടപെടുകയും തൊഴിലാളികളുടെ തടഞ്ഞു വച്ചിരിക്കുന്ന മെഡിക്കല്‍ ബില്ലുകള്‍ കൊടുക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ഇ.എസ്.ഐ ഡയറക്ടര്‍ ജനറലിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഈ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം തന്നെ ഇ.എസ്.ഐ കോര്‍പ്പറേഷന്റെ ന്യൂഡെല്‍ഹയിലെ ഹെഡ് ഓഫീസില്‍ നിന്നും തൃശ്ശൂരിലെ റീജിയണല്‍ ഓഫീസിലേക്ക് ഫോണ്‍ സന്ദേശത്തിലൂടെ കെട്ടിക്കിടക്കുന്ന മെഡിക്കല്‍ ബില്ലുകളിലെ തുക തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ യുവതികളുടെ പരാക്രമം: ഡ്രൈവർക്ക് ക്രൂരമർദ്ദനം

Kerala
  •  16 minutes ago
No Image

സൂരജ് ലാമയുടേത് കൊലപാതകം, നീതി വേണമെന്ന് കുടുംബം; മൃതദേഹം സംസ്‌കരിച്ചു

Kerala
  •  26 minutes ago
No Image

സഞ്ജു ബെഞ്ചിലായപ്പോൾ പിറന്നത് അപൂർവ സംഭവം; 12 വർഷങ്ങൾക്ക് ശേഷം ഇതാദ്യം!

Cricket
  •  29 minutes ago
No Image

സന്തോഷ് ട്രോഫി ഫൈനലിന് കിക്കോഫ്; മത്സരം എവിടെ കാണാം?

Football
  •  37 minutes ago
No Image

റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് കുവൈത്ത്; സർക്കാർ ജീവനക്കാർക്ക് നാലര മണിക്കൂർ ജോലി

Kuwait
  •  43 minutes ago
No Image

'വംശഹത്യക്കുള്ള ആഹ്വാനം, ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ സ്വപ്‌നം'; മുസ്ലിംളെ വെടിവയ്ക്കുന്ന ബി.ജെ.പിയുടെ പ്രചാരണ വിഡിയോക്കെതിരേ കോണ്‍ഗ്രസ്

National
  •  an hour ago
No Image

റൊണാൾഡോയെ വെട്ടി ബ്രൂണോ ഫെർണാണ്ടസ്; മാഞ്ചെസ്റ്റർ യൂണൈറ്റഡിനൊപ്പം ഇതിഹാസ നേട്ടം

Football
  •  an hour ago
No Image

മുകളില്‍ ഉള്ളിച്ചാക്ക്, താഴെ സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം; പിടികൂടിയത് ചെമ്മാട് ഹോളോബ്രിക്‌സ് കമ്പനിയില്‍ നിന്ന്

Kerala
  •  an hour ago
No Image

ഓൺലൈൻ ഗെയിമുകൾ വഴി ബാങ്ക് തട്ടിപ്പ്: കുട്ടികളെ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ; മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  an hour ago
No Image

അവന് സിക്സ് അടിക്കാനുള്ള ശക്തിയില്ല: സൂപ്പർതാരത്തെ വിമർശിച്ച് കൈഫ്

Cricket
  •  2 hours ago