HOME
DETAILS

ഇ.എസ്.ഐ കോര്‍പറേഷന്റെ നടപടി പിന്‍വലിച്ചതായി കൊടിക്കുന്നില്‍ സുരേഷ്

  
backup
April 20, 2018 | 4:08 AM

%e0%b4%87-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%9f%e0%b4%aa-3

 

ചങ്ങനാശേരി: സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ നേടിയ തൊഴിലാളികളുടെ റീ ഇംപേഴ്‌സ്‌മെന്റ് ബില്ലുകള്‍ തടഞ്ഞു വച്ച ഇ.എസ്.ഐ കോര്‍പ്പറേഷന്റെ നടപടി പിന്‍വലിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
കഴിഞ്ഞ ദിവസം ന്യൂഡെല്‍ഹില്‍ ചേര്‍ന്ന കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ഈ കാര്യം ശക്തമായി ഉന്നയിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികളുടെ മെഡിക്കല്‍ ബില്ലുകളുടെ തുക നല്‍കാന്‍ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ തൃശ്ശൂരിലെ ഇ.എസ്.ഐ റീജയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.കേരളത്തിലെ വിവിധ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികളില്‍ ചികിത്സ നേടിയ 3000 ത്തോളം തൊഴിലാളികളുടേയും അവരുടെ ആശ്രിതരുടേയും മെഡിക്കല്‍ ബില്ലുകളാണ് ഇ.എസ്.ഐ കോര്‍പ്പറേഷന്‍ തടഞ്ഞു വച്ചിരുന്നത്.
ഏകദേശം 25 കോടിയോളം രൂപയാണ് ഈ മെഡിക്കല്‍ ബില്ലുകളിലൂടെ തൊഴിലാളികള്‍ക്ക് റീ ഇംപേഴ്‌സ്‌മെന്റായി കിട്ടേണ്ടിയിരുന്നത്. ഇ.എസ്.ഐ കോര്‍പ്പറേഷന്റെ തൊഴിലാളി വിരുദ്ധ നടപടി അംഗീകരിക്കാനാകില്ലായെന്നും തുക നല്‍കാന്‍ കോര്‍പ്പറേഷന്‍ ഇനിയും കാലതാമസം വരുത്തുകയാണെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ സെക്രട്ടറിയും ഇ.എസ്.ഐ ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി മുന്നറിയിപ്പ് നല്‍കിയിരുന്നു. തൊഴില്‍ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കിര്‍ത്തി സോമയ്യ ഈ പ്രശ്‌നത്തില്‍ ഇടപെടുകയും തൊഴിലാളികളുടെ തടഞ്ഞു വച്ചിരിക്കുന്ന മെഡിക്കല്‍ ബില്ലുകള്‍ കൊടുക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ഇ.എസ്.ഐ ഡയറക്ടര്‍ ജനറലിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഈ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം തന്നെ ഇ.എസ്.ഐ കോര്‍പ്പറേഷന്റെ ന്യൂഡെല്‍ഹയിലെ ഹെഡ് ഓഫീസില്‍ നിന്നും തൃശ്ശൂരിലെ റീജിയണല്‍ ഓഫീസിലേക്ക് ഫോണ്‍ സന്ദേശത്തിലൂടെ കെട്ടിക്കിടക്കുന്ന മെഡിക്കല്‍ ബില്ലുകളിലെ തുക തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  7 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  7 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  7 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  7 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  7 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  7 days ago
No Image

വാഹന ഉടമകൾക്ക് വലിയ ആശ്വാസം: ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി 50 വർഷത്തിലൊരിക്കൽ മാത്രം; നിർണായക പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം

National
  •  7 days ago
No Image

കളി തോറ്റു, ഒപ്പം നാണക്കേടിന്റേ റെക്കോർഡും! കടുവകളുടെ മുന്നിൽ അലറിവിളിച്ച ഓസീസിനെ കരയിപ്പിച്ച് ബംഗ്ലാദേശ്

Football
  •  7 days ago
No Image

പുതിയ ഡിജിറ്റൽ സാമ്പത്തിക സംരംഭങ്ങൾക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ; ലക്ഷ്യമിടുന്നത് മൂന്ന് ലക്ഷത്തോളം കമ്പനികളുടെ എഐ ശാക്തീകരണവും സ്മാർട്ട് സുരക്ഷയും

uae
  •  7 days ago
No Image

സമയോചിത ഇടപെടൽ; കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടിലിഴഞ്ഞെത്തിയ കുഞ്ഞിനെ രക്ഷിച്ച ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ആദരം

Kerala
  •  7 days ago