HOME
DETAILS

ഇ.എസ്.ഐ കോര്‍പറേഷന്റെ നടപടി പിന്‍വലിച്ചതായി കൊടിക്കുന്നില്‍ സുരേഷ്

  
backup
April 20 2018 | 04:04 AM

%e0%b4%87-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%9f%e0%b4%aa-3

 

ചങ്ങനാശേരി: സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ നേടിയ തൊഴിലാളികളുടെ റീ ഇംപേഴ്‌സ്‌മെന്റ് ബില്ലുകള്‍ തടഞ്ഞു വച്ച ഇ.എസ്.ഐ കോര്‍പ്പറേഷന്റെ നടപടി പിന്‍വലിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
കഴിഞ്ഞ ദിവസം ന്യൂഡെല്‍ഹില്‍ ചേര്‍ന്ന കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ഈ കാര്യം ശക്തമായി ഉന്നയിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികളുടെ മെഡിക്കല്‍ ബില്ലുകളുടെ തുക നല്‍കാന്‍ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ തൃശ്ശൂരിലെ ഇ.എസ്.ഐ റീജയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.കേരളത്തിലെ വിവിധ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികളില്‍ ചികിത്സ നേടിയ 3000 ത്തോളം തൊഴിലാളികളുടേയും അവരുടെ ആശ്രിതരുടേയും മെഡിക്കല്‍ ബില്ലുകളാണ് ഇ.എസ്.ഐ കോര്‍പ്പറേഷന്‍ തടഞ്ഞു വച്ചിരുന്നത്.
ഏകദേശം 25 കോടിയോളം രൂപയാണ് ഈ മെഡിക്കല്‍ ബില്ലുകളിലൂടെ തൊഴിലാളികള്‍ക്ക് റീ ഇംപേഴ്‌സ്‌മെന്റായി കിട്ടേണ്ടിയിരുന്നത്. ഇ.എസ്.ഐ കോര്‍പ്പറേഷന്റെ തൊഴിലാളി വിരുദ്ധ നടപടി അംഗീകരിക്കാനാകില്ലായെന്നും തുക നല്‍കാന്‍ കോര്‍പ്പറേഷന്‍ ഇനിയും കാലതാമസം വരുത്തുകയാണെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ സെക്രട്ടറിയും ഇ.എസ്.ഐ ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി മുന്നറിയിപ്പ് നല്‍കിയിരുന്നു. തൊഴില്‍ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കിര്‍ത്തി സോമയ്യ ഈ പ്രശ്‌നത്തില്‍ ഇടപെടുകയും തൊഴിലാളികളുടെ തടഞ്ഞു വച്ചിരിക്കുന്ന മെഡിക്കല്‍ ബില്ലുകള്‍ കൊടുക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ഇ.എസ്.ഐ ഡയറക്ടര്‍ ജനറലിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഈ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം തന്നെ ഇ.എസ്.ഐ കോര്‍പ്പറേഷന്റെ ന്യൂഡെല്‍ഹയിലെ ഹെഡ് ഓഫീസില്‍ നിന്നും തൃശ്ശൂരിലെ റീജിയണല്‍ ഓഫീസിലേക്ക് ഫോണ്‍ സന്ദേശത്തിലൂടെ കെട്ടിക്കിടക്കുന്ന മെഡിക്കല്‍ ബില്ലുകളിലെ തുക തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് തൊഴിൽ വിപണി: ഇന്ത്യൻ പുരുഷ തൊഴിലാളികളുടെ എണ്ണം കുറയുന്നു

uae
  •  2 months ago
No Image

കൊച്ചി - മുംബൈ എയർഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി; ഒഴിവായത് വൻ ദുരന്തം

National
  •  2 months ago
No Image

പത്തനംതിട്ടയില്‍ അമ്മയും, അച്ഛനും, മകനും ആത്മഹത്യക്ക് ശ്രമിച്ചു; അമ്മ മരിച്ചു; മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍

Kerala
  •  2 months ago
No Image

മുംബൈ ട്രെയിൻ സ്ഫോടന പരമ്പര: 12 പ്രതികളെയും വെറുതെ വിട്ടു, വധശിക്ഷയും ജീവപര്യന്തവും റദ്ദാക്കി

National
  •  2 months ago
No Image

അതുല്യയുടെ ദുരൂഹ മരണം: സതീഷിനെ ഷാർജയിലെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

Kerala
  •  2 months ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമാണം: അക്കാദമിക് സിറ്റിയിൽ ഗതാഗതം വഴിതിരിച്ചുവിടും

uae
  •  2 months ago
No Image

സ്‌കൂള്‍ സമയത്തില്‍ മാറ്റമില്ലെന്ന് മന്ത്രി ശിവന്‍കുട്ടി; സമസ്ത ഉള്‍പ്പെടെയുള്ളവരെ യോഗത്തില്‍ ബോധ്യപ്പെടുത്തും

Kerala
  •  2 months ago
No Image

കാർത്തികപ്പള്ളി സ്‌കൂളിന്റെ മേൽക്കൂര തകർന്ന സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; കയ്യേറ്റം ചെയ്ത് സിപിഎം പ്രവർത്തകർ, മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം

Kerala
  •  2 months ago
No Image

ഗസ്സയിലേക്കുള്ള യുഎഇയുടെ ഏറ്റവും വലിയ മാനുഷിക സഹായം; ഖലീഫ ഹ്യുമാനിറ്റേറിയൻ എയർ ഷിപ്പ് യാത്ര തുടങ്ങി

uae
  •  2 months ago
No Image

'നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചപ്പോൾ അയാൾ അഭിനന്ദിച്ചു, ഞങ്ങളുടെ രക്തത്തിന്റെ പേരിൽ പണം പിരിക്കുന്നു, ഒരു ഇടപെടലും നടത്തിയിട്ടില്ല' - സാമുവൽ ജെറോമിനെ തള്ളി തലാലിന്റെ സഹോദരൻ

Kerala
  •  2 months ago