HOME
DETAILS

നഴ്‌സുമാരുടെ വേതന പരിഷ്‌കരണം: ആശുപത്രി മാനേജ്‌മെന്റുകള്‍ നിയമയുദ്ധത്തിന്

  
backup
April 24, 2018 | 6:14 PM

%e0%b4%a8%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%87%e0%b4%a4%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c

 


തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെയും ജീവനക്കാരുടെയും വേതനം പരിഷ്‌കരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരേ ആശുപത്രി മാനേജ്‌മെന്റുകള്‍ നിയമയുദ്ധത്തിന് ഒരുങ്ങുന്നു. സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്റുകളുടെ യോഗത്തില്‍ തീരുമാനമായി. നാളെ കൊച്ചിയില്‍ ചേരുന്ന മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗം ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തേക്കും.
വേതന പരിഷ്‌കരണം ചികിത്സാചെലവ് സാധാരണക്കാരന് താങ്ങാനാവാത്തവിധം വര്‍ധിക്കുന്നതിന് കാരണമാകുമെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കിയാല്‍ ചെറുകിട ആശുപത്രികള്‍ അടച്ചുപൂട്ടേണ്ടിവരും. സുപ്രിംകോടതി പ്രഖ്യാപിച്ച വര്‍ധനവ് രാജ്യത്തെവിടെയും നടപ്പാക്കിയിട്ടില്ലെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ വാദിക്കുന്നു.
അതേസമയം മാനേജ്‌മെന്റുകളുമായി ഏറ്റുമുട്ടലിനും വെല്ലുവിളിക്കുമില്ലെന്ന് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനത്തോട് ആശുപത്രി മാനേജ്‌മെന്റുകളും ജീവനക്കാരുടെ സംഘടനകളും സഹകരണാത്മകമായ സമീപനം സ്വീകരിക്കണം. മാനേജ്‌മെന്റുകള്‍ സഹകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. വേതന പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എതിര്‍പ്പുകളൊന്നും മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും അവരുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.
മിനിമം വേതനത്തില്‍ 39 മുതല്‍ 102 ശതമാനം വരെ വര്‍ധനവ് ലഭിക്കുന്ന വിധത്തിലാണ് വേതനം പരിഷ്‌കരിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 23ാമത്തെ മേഖലയിലാണ് വേതന പരിഷ്‌കരണം നടപ്പിലാക്കുന്നത്. ആകെ 80 മേഖലകളാണ് സംസ്ഥാനത്തുള്ളത്. എല്ലാ മേഖലകളിലും വേതനപരിഷ്‌കരണം സൗഹൃദാന്തരീക്ഷത്തില്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആശുപത്രി മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചാല്‍ നിയമപരമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ വിജ്ഞാപനം നേട്ടമായാണ് കാണുന്നതെന്നാണ് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ പ്രതികരണം. എന്നാല്‍ സുപ്രിംകോടതി വിധിയനുസരിച്ചുള്ള അലവന്‍സ് നേടിയെടുക്കാന്‍ കോടതിയെ സമീപിക്കും. മെയ് ആദ്യവാരം വര്‍ധിപ്പിച്ച ശമ്പളം കിട്ടുമെന്നാണ് നഴ്‌സുമാരുടെ പ്രതീക്ഷ. ഇതിനായി യു.എന്‍.എ ആശുപത്രികള്‍ക്കു നോട്ടിസും നല്‍കിത്തുടങ്ങി. പരിഷ്‌കരണം നടപ്പിലാക്കാത്ത ആശുപത്രികള്‍ക്കെതിരേ പ്രക്ഷോഭം നടത്തുമെന്നും യു.എന്‍.എ ഭാരവാഹികള്‍ പറഞ്ഞു.
യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്നലെ മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തിങ്കളാഴ്ച രാത്രി സര്‍ക്കാര്‍ തിരക്കിട്ടു വിജ്ഞാപനമിറക്കിയത്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20,000 രൂപ മിനിമം വേതനം ഉറപ്പാക്കിയും 2017 ഒക്ടോബര്‍ ഒന്നും പ്രാബല്യം നല്‍കിയുമാണ് വിജ്ഞാപനം.
നിലവില്‍ 8975 രൂപയാണ് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം. ഇവര്‍ക്ക് പരമാവധി അന്‍പത് ശതമാനം വരെ അധിക അലവന്‍സും ലഭിക്കും. ആശുപത്രികളിലെ മറ്റു ജീവനക്കാര്‍ക്ക് 16,000 രൂപ മുതല്‍ 220,90 രൂപ വരെ അടിസ്ഥാന ശമ്പളവും 12.5 ശതമാനം വരെ അധിക അലവന്‍സും ലഭിക്കും. ഇതര പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് 16,400 രൂപ മുതല്‍ അടിസ്ഥാന ശമ്പളവും 15 ശതമാനം വരെ അധിക അലവന്‍സും ലഭിക്കും. ഇതിനു പുറമേ സര്‍വിസ് വെയിറ്റേജ്, ക്ഷാമബത്ത, വാര്‍ഷിക ഇന്‍ക്രിമെന്റ് എന്നിവയും ലഭിക്കും. ആശുപത്രികളുടെ കിടക്കകളുടെ എണ്ണം അനുസരിച്ച് പരമാവധി 30,000 രൂപ വരെ ശമ്പളം ലഭ്യമാകും. എന്നാല്‍ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചാല്‍ പരിഷ്‌കരിച്ച വേതനം ലഭ്യമാകുന്ന കാര്യം അനിശ്ചിതത്വത്തിലാകും. അത് നഴ്‌സുമാര്‍ക്കും സര്‍ക്കാരിനും തിരിച്ചടി ആവുകയും ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി സൂചന

Kerala
  •  7 days ago
No Image

ഗസ്സയിൽ രണ്ടാംഘട്ട സമാധാനപദ്ധതിക്ക് വഴി തെളിയുന്നു; ഹമാസ് കൈമാറാൻ ബാക്കിയുള്ളത് ഒരു ബന്ദിയുടെ മൃതദേഹം മാത്രം

International
  •  7 days ago
No Image

ഇറാഖി ക്വിസി മുതൽ വാഗ്യു ഷവർമ വരെ; ഗ്ലോബൽ വില്ലേജിലെ രുചിയേറും ഭക്ഷണശാലകൾ പരിചയപ്പെടാം

uae
  •  7 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: നീതിക്കായി അപ്പീൽ; പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു; ശിക്ഷാവിധി വെള്ളിയാഴ്ച

Kerala
  •  7 days ago
No Image

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ മരുന്നും ഭക്ഷണവുമില്ലാതെ ഗസ്സ

International
  •  7 days ago
No Image

മാതാപിതാക്കൾക്കുള്ള ജി.പി.എഫ് നോമിനേഷൻ വിവാഹത്തോടെ അസാധു: സുപ്രിംകോടതി 

National
  •  7 days ago
No Image

പിറക്കാനിരിക്കുന്ന കുഞ്ഞിന് മമതാ ബാനര്‍ജിയുടെ പേരിടും; കുടുംബത്തോടൊപ്പം ചേര്‍ന്നതില്‍ മുഖ്യമന്ത്രിയോട് കടപ്പാടെന്ന് ബംഗ്ലാദേശില്‍നിന്ന് തിരിച്ചെത്തിയ സുനാലി ഖാത്തൂന്‍

National
  •  7 days ago
No Image

കുവൈത്തിൽ നിയമലംഘകർക്ക് പിടിവീഴുന്നു; 36,610 പ്രവാസികളെ നാടുകടത്തി

Kuwait
  •  7 days ago
No Image

കൈകൾ കെട്ടി 'പോയി മരിക്ക്' എന്ന് പറഞ്ഞ് അച്ഛൻ കനാലിൽ തള്ളിയിട്ട 17കാരി 2 മാസത്തിന് ശേഷം അത്ഭുതകരമായി തിരിച്ചെത്തി; നടുക്കുന്ന വെളിപ്പെടുത്തലുകൾ

crime
  •  7 days ago
No Image

മരണം തൊട്ടടുത്ത്: ഹൈടെൻഷൻ ലൈനിന് താഴെ സാഹസം; ട്രെയിനിന് മുകളിൽ കയറിയ യുവാവിനെ വലിച്ച് താഴെയിറക്കി യാത്രക്കാരും പൊലിസും

National
  •  7 days ago


No Image

ഗസ്സ വംശഹത്യാ ആക്രമണങ്ങള്‍ ഇസ്‌റാഈലി സൈനികരേയും ബാധിച്ചു; മാനസിക വൈകല്യങ്ങള്‍ക്ക് ചികിത്സ തേടിയവര്‍ ലക്ഷത്തോളം

International
  •  7 days ago
No Image

'എനിക്ക് എന്റെ മക്കളില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറ്റില്ല; അവര്‍ എന്റെ ഇടതും വലതും കണ്ണുകളാണ്';  ഉമ്മയെ വിട്ടുനല്‍കാനാവാതെ കോടതിമുറിയിലെത്തി സഹോദരങ്ങള്‍ 

Saudi-arabia
  •  7 days ago
No Image

അച്ഛൻ്റെ ക്രൂരമർദനം: ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Kerala
  •  7 days ago
No Image

വിധി നിരാശാജനകം, നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല; ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും കെ.കെ രമ

Kerala
  •  7 days ago