
നഴ്‌സുമാരുടെ വേതന പരിഷ്‌കരണം: ആശുപത്രി മാനേജ്‌മെന്റുകള്‍ നിയമയുദ്ധത്തിന്
തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെയും ജീവനക്കാരുടെയും വേതനം പരിഷ്‌കരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരേ ആശുപത്രി മാനേജ്‌മെന്റുകള്‍ നിയമയുദ്ധത്തിന് ഒരുങ്ങുന്നു. സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്റുകളുടെ യോഗത്തില്‍ തീരുമാനമായി. നാളെ കൊച്ചിയില്‍ ചേരുന്ന മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗം ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തേക്കും.
വേതന പരിഷ്‌കരണം ചികിത്സാചെലവ് സാധാരണക്കാരന് താങ്ങാനാവാത്തവിധം വര്‍ധിക്കുന്നതിന് കാരണമാകുമെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കിയാല്‍ ചെറുകിട ആശുപത്രികള്‍ അടച്ചുപൂട്ടേണ്ടിവരും. സുപ്രിംകോടതി പ്രഖ്യാപിച്ച വര്‍ധനവ് രാജ്യത്തെവിടെയും നടപ്പാക്കിയിട്ടില്ലെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ വാദിക്കുന്നു.
അതേസമയം മാനേജ്‌മെന്റുകളുമായി ഏറ്റുമുട്ടലിനും വെല്ലുവിളിക്കുമില്ലെന്ന് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനത്തോട് ആശുപത്രി മാനേജ്‌മെന്റുകളും ജീവനക്കാരുടെ സംഘടനകളും സഹകരണാത്മകമായ സമീപനം സ്വീകരിക്കണം. മാനേജ്‌മെന്റുകള്‍ സഹകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. വേതന പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എതിര്‍പ്പുകളൊന്നും മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും അവരുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.
മിനിമം വേതനത്തില്‍ 39 മുതല്‍ 102 ശതമാനം വരെ വര്‍ധനവ് ലഭിക്കുന്ന വിധത്തിലാണ് വേതനം പരിഷ്‌കരിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 23ാമത്തെ മേഖലയിലാണ് വേതന പരിഷ്‌കരണം നടപ്പിലാക്കുന്നത്. ആകെ 80 മേഖലകളാണ് സംസ്ഥാനത്തുള്ളത്. എല്ലാ മേഖലകളിലും വേതനപരിഷ്‌കരണം സൗഹൃദാന്തരീക്ഷത്തില്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആശുപത്രി മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചാല്‍ നിയമപരമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ വിജ്ഞാപനം നേട്ടമായാണ് കാണുന്നതെന്നാണ് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ പ്രതികരണം. എന്നാല്‍ സുപ്രിംകോടതി വിധിയനുസരിച്ചുള്ള അലവന്‍സ് നേടിയെടുക്കാന്‍ കോടതിയെ സമീപിക്കും. മെയ് ആദ്യവാരം വര്‍ധിപ്പിച്ച ശമ്പളം കിട്ടുമെന്നാണ് നഴ്‌സുമാരുടെ പ്രതീക്ഷ. ഇതിനായി യു.എന്‍.എ ആശുപത്രികള്‍ക്കു നോട്ടിസും നല്‍കിത്തുടങ്ങി. പരിഷ്‌കരണം നടപ്പിലാക്കാത്ത ആശുപത്രികള്‍ക്കെതിരേ പ്രക്ഷോഭം നടത്തുമെന്നും യു.എന്‍.എ ഭാരവാഹികള്‍ പറഞ്ഞു.
യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്നലെ മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തിങ്കളാഴ്ച രാത്രി സര്‍ക്കാര്‍ തിരക്കിട്ടു വിജ്ഞാപനമിറക്കിയത്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20,000 രൂപ മിനിമം വേതനം ഉറപ്പാക്കിയും 2017 ഒക്ടോബര്‍ ഒന്നും പ്രാബല്യം നല്‍കിയുമാണ് വിജ്ഞാപനം.
നിലവില്‍ 8975 രൂപയാണ് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം. ഇവര്‍ക്ക് പരമാവധി അന്‍പത് ശതമാനം വരെ അധിക അലവന്‍സും ലഭിക്കും. ആശുപത്രികളിലെ മറ്റു ജീവനക്കാര്‍ക്ക് 16,000 രൂപ മുതല്‍ 220,90 രൂപ വരെ അടിസ്ഥാന ശമ്പളവും 12.5 ശതമാനം വരെ അധിക അലവന്‍സും ലഭിക്കും. ഇതര പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് 16,400 രൂപ മുതല്‍ അടിസ്ഥാന ശമ്പളവും 15 ശതമാനം വരെ അധിക അലവന്‍സും ലഭിക്കും. ഇതിനു പുറമേ സര്‍വിസ് വെയിറ്റേജ്, ക്ഷാമബത്ത, വാര്‍ഷിക ഇന്‍ക്രിമെന്റ് എന്നിവയും ലഭിക്കും. ആശുപത്രികളുടെ കിടക്കകളുടെ എണ്ണം അനുസരിച്ച് പരമാവധി 30,000 രൂപ വരെ ശമ്പളം ലഭ്യമാകും. എന്നാല്‍ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചാല്‍ പരിഷ്‌കരിച്ച വേതനം ലഭ്യമാകുന്ന കാര്യം അനിശ്ചിതത്വത്തിലാകും. അത് നഴ്‌സുമാര്‍ക്കും സര്‍ക്കാരിനും തിരിച്ചടി ആവുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബീറ്റിൽസിൻ്റെ സംഗീതത്തിൽ നിന്ന് അമേരിക്കയെ നടുക്കിയ കൂട്ട കൊലപാതക പരമ്പര; ഹിപ്പി സംസ്കാരത്തെ തകർത്ത മാൻസൺ ഫാമിലി | In-Depth Story
crime
• 2 days ago
'മക്ക വിന്റർ': ശൈത്യകാലത്ത് മക്കയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി
Saudi-arabia
• 2 days ago
'ബഹുസ്വര ഇന്ത്യയെ ഒരു വിഭാഗത്തിലേക്ക് മാത്രം ചുരുക്കുകയാണ് മോദിയും പാര്‍ട്ടിയും' ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും സൊഹ്‌റാന്‍ മംദാനി
International
• 2 days ago
'സര്‍, ഒരു നിവേദനം ഉണ്ട് '; സുരേഷ്‌ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വയോധികന്‍; പിടിച്ചുമാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍
Kerala
• 2 days ago
റോഡിലെ കുഴിയെക്കുറിച്ച് പരാതിപറഞ്ഞ് താമസക്കാരൻ; 11 ദിവസത്തിനകം പരാതി പരിഹരിച്ച് ആർടിഎ; വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്
uae
• 2 days ago
രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ചക്രങ്ങള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു, പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളിനീക്കി
Kerala
• 2 days ago
ബിജെപിയെ മടുത്ത് കെജരിവാളിനെ 'മിസ്' ചെയ്ത് ഡൽഹി ജനത; ദീപാവലിക്ക് പിന്നാലെ വായുനിലവാരം തകർന്നതിൽ ബിജെപി സർക്കാരിന് വിമർശനം
National
• 2 days ago
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; പവന് 2480 രൂപ കുറഞ്ഞു, 97,000ത്തില്‍ നിന്ന് 93,000ത്തിലേക്ക്
Business
• 2 days ago
ശ്വാസം മുട്ടി ഡല്‍ഹി; വായു മലിനീകരണം അതീവഗുരുതരാവസ്ഥയിലെന്ന് ആരോഗ്യവകുപ്പ്, 36 കേന്ദ്രങ്ങള്‍ റെഡ് സോണ്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...
National
• 2 days ago
UAE Traffic Law: ഗുരുതര കുറ്റകൃത്യം ചെയ്തവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; ജയില്‍ ശിക്ഷ, 25 ലക്ഷംരൂപ വരെ പിഴ, യു.എ.ഇയില്‍ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തില്‍
uae
• 2 days ago
കളി കാര്യമായി; തമാശക്ക് 'ഗുളിക ചലഞ്ച്' നടത്തി അമിത അളവിൽ അയൺ ഗുളിക കഴിച്ച ആറ് വിദ്യാർത്ഥികൾ ചികിത്സയിൽ
Kerala
• 2 days ago
ഫ്രഷ് കട്ട്: സമരത്തിന്റെ പേരില്‍ നടന്നത് ആസൂത്രിത അക്രമമെന്ന പൊലിസിന്റെ ആരോപണം നിഷേധിച്ച് നാട്ടുകാര്‍,പ്ലാന്റ് അടച്ചു പൂട്ടണം- എം.കെ. മുനീര്‍, പ്രതിഷേധിച്ചതിന് കേസെടുത്തത് 321 പേര്‍ക്കെതിരെ
Kerala
• 2 days ago
വീട്ടിനകത്ത് കയറി കടിച്ച് തെരുവ് നായ; എട്ടു വയസ്സുകാരന് കടിയേറ്റത് ഉറങ്ങിക്കിടക്കുന്നതിനിടെ
Kerala
• 2 days ago
പതിവായി വീട്ടിൽ ദുർമന്ത്രവാദം; ചോദ്യംചെയ്‌ത ഭാര്യയെ ഭർത്താവ് കൊന്ന് കുഴൽക്കിണറിൽ കോൺക്രീറ്റിട്ട് മൂടി; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ
crime
• 2 days ago
ആശുപത്രിയിൽ നിന്ന് മരണം സ്ഥിരീകരിച്ചു; എന്നാൽ വീട്ടിലേക്ക് മടങ്ങും വഴി ആംബുലൻസിൽ വെച്ച് വയോധികയ്ക്ക് ജീവന്റെ തുടിപ്പ്
Kerala
• 2 days ago
പുനര്‍നിര്‍മാണം; ഗസ്സയുടെ മണ്ണില്‍ അമേരിക്കൻ സൈന്യം ഇറങ്ങില്ലെന്ന് യു.എസ്
International
• 2 days ago
റിയാദിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു; സൗദിയിലെ 71 മത്തെ സ്റ്റോർ
Saudi-arabia
• 2 days ago
മകന്റെ മരണത്തിൽ മുൻ ഡിജിപിക്കും മുൻ മന്ത്രിക്കുമെതിരെ കൊലപാതക കേസ്; വീഡിയോകൾ വിവാദമാകുന്നു
crime
• 2 days ago
കോടതി നടപടികൾക്കിടയിൽ മൊബൈൽ ഫോണിൽ പ്രതികളുടെ ചിത്രം പകർത്തി; സി.പി.എം. നേതാവിന് തടവും പിഴയും
Kerala
• 2 days ago
രണ്ട് ന്യൂനമർദ്ദങ്ങളും ശക്തിപ്പെട്ടു; സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala
• 2 days ago
കൊൽക്കത്തയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ അനന്തരവളെ അലമാരക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
crime
• 2 days ago