HOME
DETAILS

പൗരത്വത്തിന് മതം നോക്കണമെന്ന നിയമം മൗലികാവകാശത്തെ ഇല്ലായ്മ ചെയ്യുന്നത്: ആലിക്കുട്ടി മുസ്‌ലിയാര്‍

  
backup
January 13, 2020 | 4:02 AM

%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%a4%e0%b4%82-%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%ae

 

കോഴിക്കോട്: പൗരത്വം നല്‍കാന്‍ മതം നോക്കണമെന്ന നിയമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ല്‍ പറയുന്ന മൗലികാവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍.
ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം സ്വതന്ത്രമായതിനുശേഷം ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. രാജ്യത്തുള്ളവരെ മതംനോക്കി പൗരത്വം നല്‍കുന്ന പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. അനീതിയും രാജ്യത്തിന്റെ പാരമ്പര്യത്തിന് എതിരുമാണ് ഈ നിയമം.
മുസ്‌ലിമിനെയും ദലിതനെയും ക്രിസ്ത്യാനിയെയും ഈ രാജ്യത്തുനിന്ന് പുറത്താക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഈ നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
രാജ്യത്ത് മതേതര വിശ്വാസികള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അതിന് സാധ്യമല്ല. നമ്മളെല്ലാവരും ഈ രാജ്യത്ത് ജനിച്ചവരും ഈ രാജ്യക്കാരനായി മരിക്കാനും ആഗ്രഹിക്കുന്നവരാണ്. മതേതര വിശ്വാസികളായ ജനങ്ങളെല്ലാവരും ഒറ്റക്കെട്ടായി സമരരംഗത്താണുള്ളത്. സ്വാതന്ത്ര്യസമരത്തിലെ നമ്മുടെ പാരമ്പര്യവും അതാണ്. സ്വാതന്ത്ര്യസമര കാലഘട്ടങ്ങളിലും മറ്റും കേരളത്തിലെ മുസ്‌ലിം പള്ളികളില്‍ നടന്ന പല യോഗങ്ങള്‍ക്കും സഹോദര മതസ്ഥര്‍ അധ്യക്ഷത വഹിച്ച സന്ദര്‍ഭം വരെ ഉണ്ടായിരുന്നു.
രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും മുന്‍കാലങ്ങളില്‍ ഉണ്ടായതുപോലെ തുടര്‍ന്നും ഉണ്ടാവണം. എങ്കില്‍ മാത്രമേ നമുക്ക് ഭരണഘടയും മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. നമ്മള്‍ ഒരുമിച്ച് നിന്നാണ് ഈ നാടിന് സ്വാതന്ത്ര്യം നേടിയെടുത്തത്. സ്വാതന്ത്ര്യസമരത്തിന് എല്ലാനിലക്കും വലിയ സംഭാവനകളര്‍പ്പിച്ച മുസ്‌ലിം സമുദായത്തെ ഈ രാജ്യത്തിന് അന്യമാക്കുക എന്നതാണ് ഈ നിയമത്തിലൂടെ തല്‍പ്പരകക്ഷികള്‍ ഉദ്ദേശിക്കുന്നത്. ഇത് ഒരിക്കലും അനുവദിച്ചുകൂടാ.
കേരളാ നിയമസഭ ഒറ്റക്കെട്ടായി പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയത് സ്വാഗതാര്‍ഹമാണ്. അതിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു.
ഈ പോരാട്ടം മുന്നോട്ടുകൊണ്ടുപോവണം. കരിനിയമത്തിന്റെ അപകടങ്ങളില്‍ നിന്ന് ഇവിടുത്തെ മുഴുവന്‍ ജനങ്ങളെയും രക്ഷിക്കുക എന്നതോടൊപ്പം അവര്‍ക്ക് ശാന്തിയും സമാധാനവും നിര്‍ഭയരായി ജീവിക്കാനുള്ള മാനസികാവസ്ഥയും നല്‍കുക എന്നതും പ്രധാനമാണ്.
മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ മതസൗഹാര്‍ദവും മതേതരത്വവും മഹത്തായ ഭരണഘടനയും സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പരിശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപയോഗിക്കാതെ തുരുമ്പെടുത്ത് ഒരു കോടിയുടെ ലാപ്ടോപ്പുകൾ; കാലിക്കറ്റ് സർവകലാശാലക്ക് വൻ നഷ്ടം

Kerala
  •  10 days ago
No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  10 days ago
No Image

'ഇനി വയ്യ, നമുക്ക് മതിയാക്കാം'; പരിക്കുകൾ തളർത്തിയപ്പോൾ വിരമിക്കലിനെക്കുറിച്ച് നെയ്മർ ആലോചിച്ചിരുന്നതായി പിതാവ്

Football
  •  10 days ago
No Image

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും

Kuwait
  •  10 days ago
No Image

എണ്ണ ശേഖരത്തിൽ വെനിസ്വേല ഒന്നാമത്, പക്ഷേ ഉൽപ്പാദനത്തിൽ മുമ്പൻ മറ്റൊരു രാജ്യം!; ആഗോള എണ്ണ വിപണിയിലെ കണക്കുകൾ ഇങ്ങനെ...

International
  •  10 days ago
No Image

ചെല്ലാനം ഫിഷിങ് ഹാർബറിൽ തീപിടുത്തം; നിരവധി വള്ളങ്ങൾ കത്തിനശിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  10 days ago
No Image

വോട്ടർ പട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തും; അടിയന്തര നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  10 days ago
No Image

പ്രതികളുമായി പോയ പൊലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്, എഎസ്ഐ മെഡിക്കൽ കോളേജിൽ

Kerala
  •  10 days ago
No Image

വെള്ളാപ്പള്ളി പറഞ്ഞത് പ്രകാരം മുസ്‌ലിം സമുദായത്തിന് അനർഹമായി എന്തെങ്കിലും ലഭിക്കുന്നുണ്ടോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

Kerala
  •  10 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ രക്ഷകനാര്? നാല് പകരക്കാരെ നിർദ്ദേശിച്ച് ഇതിഹാസം

Football
  •  10 days ago