HOME
DETAILS

സി.എ.ജി റിപ്പോര്‍ട്ട് കത്തുന്നു, ഗൂഢാലോചനയെന്ന് സര്‍ക്കാര്‍, ഇടപെടുമെന്ന് കേന്ദ്രം, പ്രതിരോധത്തിലായി മുഖ്യമന്ത്രിയും പൊലിസും

  
backup
February 15, 2020 | 4:48 AM

c-a-j-report-issue-12342020

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് സര്‍ക്കാറിനെയും പൊലിസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോഴും മൗനം തുടരുന്ന സംസ്ഥാന സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിക്കാന്‍ കേന്ദ്രം. പൊലിസിനെതിരായി പുറത്തുവന്ന സി.എ.ജി റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് കേന്ദ്രം ഗൗരവപൂര്‍ണമായാണ് കാണുന്നതെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സി.എ.ജി കണ്ടെത്തല്‍ രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടിലുറക്കുകയാണ് സി.പി.എം. ഇതിലുള്ളതെല്ലാം യുഡിഎഫ് കാലത്തെ വീഴ്ചയെന്ന് ഉയര്‍ത്തിക്കാട്ടി വിവാദം ചെറുക്കുകയാണ് അവര്‍.

അതേസമയം സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇപ്പോള്‍ സര്‍ക്കാറിന്റെ കണ്ടെത്തല്‍. ആസൂത്രിതമായാണ് ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത്. പി.ടി തോമസിന് റിപ്പോര്‍ട്ട് ചോര്‍ന്നുകിട്ടിയതാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. സി.എ.ജി വിഷയത്തില്‍ എവിടെയൊക്കെയോ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരത്തില്‍ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ ഉരുണ്ടു കളിക്കുകയാണെന്നും വിഷയത്തില്‍ കടകംപള്ളിയുടെ വ്യഗ്രത മനസിലാകുമെന്നും പി.ടി തോമസ് പ്രതികരിച്ചു. ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാനാണ് തയാറാകേണ്ടെന്നും പി.ടി തോമസ് പറഞ്ഞു.

സിഎജി പുറത്തുവിട്ട റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും, പൊലിസിനും വലിയ തലവേദനയായിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും രാഷ്ട്രീയപ്രേരിതമെന്ന വാക്കില്‍ ചുരുക്കി ഒളിച്ചോടുകയായിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതൊഴികെ ബാക്കിയെല്ലാ കേസുകളും യുഡിഎഫ് കാലത്തുണ്ടായതാണ്. അതിന് മറുപടി പറയേണ്ടതും യു.ഡി.എഫാണ് എന്ന നിലപാടും സിപിഎം സ്വീകരിച്ചിരിക്കുന്നത്.

കൃത്യമായി രാഷ്ട്രീയയലക്ഷ്യത്തോടെ, മുഖ്യമന്ത്രിക്കെതിരെ വരുന്ന ആരോപണങ്ങള്‍ അവഗണിച്ച് മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. ഇതേ തരത്തിലുള്ള ആരോപണങ്ങളെ മുഖ്യമന്ത്രി തന്നെ നേരിടുമെന്നും, മറുപടി നല്‍കുമെന്നും സി.പി.എം പറയുന്നു. സിപിഎമ്മിന്റെ മറ്റ് നേതാക്കളാരും ഇതില്‍ പ്രതികരണം നടത്തിയിട്ടില്ല, നടത്തേണ്ടതുമില്ല എന്നാണ് തീരുമാനം.

സര്‍ക്കാരും സംസ്ഥാന പൊലിസ് മേധാവിയും ഒരുപോലെ പ്രതിക്കൂട്ടിലാകുമ്പോഴാണ് സര്‍ക്കാര്‍ ഇങ്ങനെ വിഷയത്തെ കാണുന്നത്. ഇത് സര്‍ക്കാറിനെതിരേ പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്.
സായുധ സേനാ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ നഷ്ടമായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ അടക്കം പ്രതിയാണ്. മന്ത്രിയുടെ ഗണ്‍മാന്‍ സനില്‍കുമാര്‍ എഫ്.ഐ.ആറിലെ മൂന്നാം പ്രതിയാണ്. എന്നാല്‍ രജിസ്റ്റര്‍ സൂക്ഷിക്കേണ്ട പൊലിസുകാര്‍ മാത്രമാണ് കേസില്‍ പ്രതികളായത്. ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരെ തൊട്ടതേയില്ല. എന്നാല്‍ സിഎജി റിപ്പോര്‍ട്ട് വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് ഉണര്‍ന്നെണീറ്റത്. അന്വേഷണം രണ്ട് മാസം കൊണ്ട് തീര്‍ക്കണമെന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് മേധാവി നല്‍കിയിരിക്കുന്ന പുതിയ നിര്‍ദ്ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ക്രൂരതകള്‍ വെച്ചുപൊറുപ്പിക്കില്ല'; കോയമ്പത്തൂരില്‍ 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി  വിജയ്

National
  •  9 days ago
No Image

അനധികൃത മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച പൊലിസിനെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  9 days ago
No Image

മന്ത്രി കെ.എം ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശം: പൊലിസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Kerala
  •  9 days ago
No Image

പി.എം ശ്രീയില്‍ മുന്നോട്ട് പോകണോ എന്ന് യു.ഡി.എഫ് രാഷ്ട്രീയ തീരുമാനം എടുക്കും; പ്ലസ് വണ്‍ സീറ്റ് വര്‍ധനയും പരിഗണനയില്‍: മന്ത്രി എന്‍. ഷംസുദ്ദീന്‍

Kerala
  •  9 days ago
No Image

നിക്ഷിപ്ത താല്‍പര്യക്കാര്‍ വിദേശത്ത് നിന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചന; 'കോക്രോച്ച് പാര്‍ട്ടി' ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

Kerala
  •  9 days ago
No Image

ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ടു; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് പവര്‍ കട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്; താല്‍ക്കാലിക വൈദ്യുതി തടസങ്ങള്‍ അറ്റകുറ്റപ്പണിമൂലം

Kerala
  •  9 days ago
No Image

മഴ കനക്കുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 days ago
No Image

ലഹരിമാഫിയക്കെതിരെ ശക്തമായ നടപടിയുമായി സര്‍ക്കാര്‍; ജൂണ്‍ ഒന്നുമുതല്‍'ഓപ്പറേഷന്‍ തൂഫാന്‍'

Kerala
  •  9 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  9 days ago