കൊട്ടിയൂര്‍ പീഡനം: സഭയ്ക്കെതിരേ നിലപാട് കടുപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍
കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കത്തോലിക്ക സഭക്കെതിരേ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയപാര്‍ട്ടികള്‍. സഭ പീഡനസംഭവം മറച്ചുവയ്ക്കുകയും കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നു ഇവര്‍ ആരോപിക്കുന്നു. സി.പി. എം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി പാര്‍ട്ടികളാണ് സമരരംഗത്തുള്ളത്.
പെണ്‍കുട്ടി പ്രസവിച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലേക്ക് യുവജനസംഘടനകള്‍ മാര്‍ച്ചു നടത്തി. പീഡനസംഭവം രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍. പേരാവൂര്‍ എം.എല്‍.എയായ സണ്ണിജോസഫിനെ മാത്രം ലക്ഷ്യമാക്കിയാണ് സി.പി.എം നീങ്ങുന്നത്.
സണ്ണിജോസഫ് ഇക്കാര്യത്തില്‍ മൗനംപാലിച്ചുവെന്നാണ് സി.പി.എം ജില്ലാസെക്രട്ടറി പി ജയരാജന്റെ ആരോപണം. എന്നാല്‍, നിയമസഭാസമ്മേളനത്തില്‍ പങ്കെടുത്തതിനാലാണ് ഈ വിഷയത്തില്‍ ഇടപെടാത്തതെന്നായിരുന്നു എം.എല്‍.എയുടെ വിശദീകരണം.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വസതി സന്ദര്‍ശിച്ച എം. എല്‍. എ പീഡനക്കേസില്‍ അറസ്റ്റിലായ വൈദികന് സി.പി.എമ്മിനായി കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചയാളാണെന്നും തിരിച്ചടിച്ചു. വിവാദ വ്യവസായിയുമായുള്ള വൈദികന്റെ ബന്ധം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് സി.പി.എം കടന്നാക്രമണത്തെ പ്രതിരോധിക്കുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി വികാരിക്കെതിരേ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയതിനു പിറകെ മറ്റു പാര്‍ട്ടി നേതാക്കളും സഭയ്ക്കെതിരേയുള്ള സ്വരം കടുപ്പിച്ചിരിക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ സഭ കൂട്ടുനില്‍ക്കുന്നുവെന്നാണ് സി.പി.എം നേതാവ് പി ജയരാജന്റെ ഫേസ്ബുക്കിലൂടെയുള്ള ആരോപണം.
കൊട്ടിയൂര്‍ പീഡന അന്വേഷണത്തില്‍ ഇടപെടാന്‍ തലശ്ശേരി അതിരൂപത നീക്കം നടത്തുന്നുവെന്ന് ഡി.വൈ.എഫ്.ഐയും ആരോപിക്കുന്നു. കേസൊതുക്കാന്‍ സഭ ശ്രമിച്ചുവെന്ന ആരോപണം ബി.ജെ.പിയും ഉയര്‍ത്തിയിട്ടുï്.
ഇതോടൊപ്പം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കെതിരേ നടപടിയുമായി സാമൂഹ്യക്ഷേമ വകുപ്പും മുന്നോട്ടുവന്നത് സഭയെ കടുത്ത സമ്മര്‍ദത്തിലാഴ്ത്തി. എന്നാല്‍, കൊട്ടിയൂര്‍ സംഭവത്തിന്റെ പേരില്‍ ക്രൈസ്തവ സ്ഥാപനങ്ങളെ തേജോവധം ചെയ്യുന്നതിനുള്ള ഗൂഢശ്രമങ്ങള്‍ അപലപനീയമാണെന്നു കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത യോഗം പ്രതികരിച്ചു.
കൊട്ടിയൂരില്‍ വൈദികന് കൗമാരക്കാരിയെ പീഡിപ്പിച്ചതിന്റെ മറവില്‍ സഭയെയും വൈദികരേയും സഭാ സ്ഥാപന മേധാവികളെയും വിചാരണ ചെയ്യുന്നതില്‍ നിന്നു പിന്മാറണമെന്നും അതിരൂപത ആവശ്യപ്പെട്ടു.
പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ കുട്ടിക്ക് അടിയന്തരമായി വൈദിക സഹായം നല്‍കിയത് ക്രിമിനല്‍ കുറ്റാമാണെന്നു വ്യാഖ്യാനിച്ച് ആശുപത്രി മാനേജ്മെന്റിനെതിരേ കേസെടുക്കണമെന്നു പറയുന്നവരുടെ ലക്ഷ്യം എന്താണെന്നു മനസിലാകുന്നില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
പരാതിക്കാരി മൊഴിമാറ്റി; ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതേവിട്ടു
Kerala
• 15 days agoതാൽക്കാലിക പ്രതിസന്ധികൾ നേരിട്ടേക്കാം, എന്നാൽ ഏത് വെല്ലുവിളികളെയും അതിജീവിക്കാൻ തക്കവണ്ണമുള്ള അടിത്തറയിലാണ് യുഎഇ കെട്ടിപ്പടുത്തിരിക്കുന്നത്: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്
uae
• 15 days agoപ്രതിഷേധിക്കാന്‍ ആളില്ല!; കോട്ടയത്ത് എസ്.എഫ്.ഐ മാര്‍ച്ച് മാറ്റി
Kerala
• 15 days agoആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം'; ഗണ്മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി, എസ്.ഐ.ടിക്ക് വിമര്‍ശനം
Kerala
• 15 days agoകോക്രോച്ച് ജനതാ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ഹരിയാനയിലെ അഭിഭാഷകന്
National
• 15 days agoപ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം
Kerala
• 15 days agoകേരളത്തെ അഴിമതി വിമുക്തമാക്കാന്‍ പ്രോജക്ട് സീറോ പദ്ധതി: ആഭ്യന്തര മന്ത്രി
Kerala
• 15 days agoനവകേരള യാത്രയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' നടപടി; പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
Kerala
• 15 days agoഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
Kerala
• 15 days agoഅന്താരാഷ്ട്ര ലഹരി മാഫിയയുമായി ബന്ധം; പ്രശസ്ത പഞ്ചാബി ഗായകന് ഹര്‍ബീര്‍ സിങ് സോഹല്‍ അറസ്റ്റില്‍
National
• 15 days agoപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശന്, ധനമന്ത്രിയെ കാണും
Kerala
• 15 days agoകോയമ്പത്തൂരില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന് പെട്രോള്‍ ബോംബ് എറിഞ്ഞു; അന്വേഷണം
National
• 15 days agoതാമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാരൻ
Kerala
• 15 days agoതെരഞ്ഞെടുപ്പ് തോല്‍വി തൃണമൂലിന്റെ അടിത്തറ ഇളക്കുന്നുവോ? ഇതുവരെ രാജിവെച്ചത് നൂറിലധികം നഗരസഭാ കൗണ്‍സിലര്‍മാര്‍
Kerala
• 15 days agoമാസപ്പടി കേസ്: സിഎംആർഎല്ലിന് വൻ തിരിച്ചടി; ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി
Kerala
• 15 days agoദലിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല
Kerala
• 15 days agoമുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പെന്ന് രേഖകള്‍; വിവാദം കനക്കുന്നു
Kerala
• 15 days agoഅന്വേഷണം വഴിതിരിച്ചുവിടാൻ കെഎസ്യുവിന്റെ പേരിൽ ഭീഷണിക്കത്ത്; പൊലിസുകാരന്റെ ബൈക്കിന് തീയിട്ട കേസിൽ പ്രതികളായ യുവതികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു
Kerala
• 15 days ago‘ആർക്കും പരുക്കില്ല, ആശങ്ക വേണ്ട’; ഗുൽമാർഗിൽ സാഹചര്യം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല
ഗുൽമാർഗിൽ കേബിൾ കാർ തകരാറിൽ: 'മരണമുനമ്പിൽ' മുന്നൂറോളം വിനോദസഞ്ചാരികൾ കുടുങ്ങിയത് 7 മണിക്കൂർ