HOME
DETAILS

ഗൾഫ് മേഖലയിൽ കൊറോണ വ്യാപനത്തിന് ഉത്തരവാദി ഇറാൻ: സഊദി മന്ത്രിസഭ

  
backup
March 11, 2020 | 7:12 AM

%e0%b4%97%e0%b5%be%e0%b4%ab%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%95%e0%b5%8a%e0%b4%b1%e0%b5%8b%e0%b4%a3-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa
      റിയാദ്: ഗൾഫ് മേഖലയിൽ കൊറോണ വ്യാപനത്തിന് കാരണം ഇറാന്റെ നിരുത്തരവാദ നടപടിയാണെന്ന് ആക്ഷേപിച്ച് സഊദി അറേബ്യാ. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവി​​ന്റെ അധ്യക്ഷതയിൽ തലസ്ഥാന നഗരിയായ  അൽയമാമഃ രാജ കൊട്ടാരത്തിൽ ചേർന്ന മന്ത്രി സഭ യോഗമാണ് ഇറാനെതിരെ അതി ശക്തമായി പ്രതികരിച്ചു രംഗത്തെത്തിയത്. കോവിഡ് 19 വ്യാപനം അവലോകനം ചെയ്യുേമ്പാഴായിരുന്നു ഇറാനെതിരെ ശക്തമായ അഭിപ്രായം ഉയർന്നത്. അന്താരാഷ്ട്ര നിയമങ്ങൾ, ചാർട്ടറുകൾ, മാനദണ്ഡങ്ങൾ, പ്രദേശത്തിന്റെ സുരക്ഷ, അറബ് രാജ്യങ്ങളുടെ സ്ഥിരത, അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടൽ, പല അറബ് രാജ്യങ്ങളിലും അരാജകത്വം വ്യാപിപ്പിക്കുന്ന സായുധ സംഘങ്ങൾക്കുള്ള പിന്തുണ എന്നിവകളിൽ ഇറാൻ ഭരണകൂടത്തിന്റെ   തുടർച്ചയായ ലംഘനങ്ങളാണ്  വ്യക്തമാക്കുന്നതെന്നും മന്ത്രിസഭ അഭിപ്രായയപെട്ടു. 
     സഊദി പൗരന്മാരെ പാസ്പോർട്ടിൽ എമിഗ്രേഷൻ മുദ്ര പതിപ്പിക്കാതെ ഇറാനിൽ പ്രവേശനാനുമതി നൽകിയ നടപടി പ്രതിഷേധാർഹമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇറാനിലും രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര മര്യാദകൾ പാലിക്കാതെ ഇറാൻ നിരുത്തരവാദ നയം സ്വീകരിച്ചത്. അതിനാൽ തന്നെ രോഗ വ്യാപനത്തിന്റെ പൂർണമായ ഉത്തരവാദിത്വം ഇറാനാണെന്നും മന്ത്രിസഭ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നതായി വാണിജ്യ മന്ത്രിയും ആക്ടിംഗ് മാധ്യമമന്ത്രിയും മാജിദ് അൽ ഖസബിയെ ഉദ്ധരിച്ചു സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 
     വൈറസ് ബാധ തടയുന്നതിന് സ്വീകരിച്ച നടപടികളോട് സ്വദേശികളും വിദേശികളും ഇതിനോട്‌ സഹകരിക്കണമെന്നും യോഗം അഭ്യർഥിച്ചു. ലോകാരോഗ്യ സംഘടനയുടെ അഭ്യർഥന മാനിച്ച് ഒരു കോടി ഡോളർ സംഭാവന നൽകിയ രാജാവിന്റെ നിലപാടിനെയും സഊദി  മന്ത്രിസഭ പ്രശംസിച്ചു. 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രി നാളെ ഒമാനിൽ എത്തും: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം

oman
  •  3 days ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍ 

Kerala
  •  3 days ago
No Image

മസാലബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടിസ്: തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഐഎഫ്എഫ്കെയിൽ കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദർശിപ്പിക്കും: മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം; ഗോഡൗൺ അ​ഗ്നിക്കിരയായി; തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

uae
  •  3 days ago
No Image

കണ്ണൂര്‍ പിണറായിയില്‍ ബോംബ് കൈയ്യിലിരുന്നു പൊട്ടി സി.പി.എം പ്രവര്‍ത്തകന് ഗുരുതര പരുക്ക്

Kerala
  •  3 days ago
No Image

2025-ലെ ദേശീയ പരേഡിന് ഒരുങ്ങി ഖത്തർ: പ്രവേശന സമയം പ്രഖ്യാപിച്ച് സാംസ്കാരിക മന്ത്രാലയം

uae
  •  3 days ago
No Image

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു; ' പോറ്റിയെ കേറ്റിയേ' പാട്ടിനെതിരെ ഡി.ജി.പിക്ക് പരാതി

Kerala
  •  3 days ago
No Image

ചരിത്രത്തിൽ മൂന്നാമൻ; കോടികൾ വാരിയെറിഞ്ഞ് ഗ്രീനിനെ റാഞ്ചി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Cricket
  •  3 days ago
No Image

യാത്ര മികച്ചതാക്കാൻ, ഈ രണ്ട് റൂട്ടുകളിൽ എമിറേറ്റ്‌സിന്റെ ബോയിംഗ് 777 വിമാനങ്ങൾ; അടുത്ത വര്‍ഷം സര്‍വിസ് ആരംഭിക്കും

uae
  •  3 days ago