HOME
DETAILS

'മോദിയുടെ ഈഗോയെ തൃപ്തിപ്പെടുത്താന്‍ 'സര്‍' എന്നു വിളിക്കാറുണ്ടായിരുന്നു'- ചന്ദ്രബാബു നായിഡു

  
backup
January 31, 2019 | 9:17 AM

national-called-junior-pm-modi-sir-10-times-to-satisfy-his-ego-chandrababu-naidu-31-01-2019

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈഗോയെ തൃപ്തിപ്പെടുത്താന്‍ അദ്ദേഹത്തെ 'സര്‍' എന്ന് വിളിക്കാറുണ്ടായിരുന്നുവെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഒരു പത്തു തവണയെങഅകിലും അങ്ങിനെ വിളിച്ചിട്ടുണ്ടാവും. മോദിയുടെ അഹംബോധത്തെ തൃപ്തിപ്പെടുത്താനായിരുന്നുവെങ്കിലും മുഖ്യമന്ത്രിയെന്ന നിലയില്‍ ആന്ധ്രാപ്രദേശിന്റെ നന്മ താനുദ്ദേശിച്ചിരുന്നുവെന്നും നായിഡു പറഞ്ഞു. ബുധനാഴ്ച വിളിച്ചു ചേര്‍ത്ത് സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനെ കണ്ട സന്ദര്‍ഭത്തില്‍ മി. ക്ലിന്റന്‍ എന്നാണ് അഭിസംബോധന ചെയ്തത്. രാഷ്ട്രീയരംഗത്ത് മോദി ജൂനിയറായിട്ടും പ്രധാനമന്ത്രിയായ ശേഷം 'സാര്‍' എന്നു മാത്രമേ വിളിച്ചിട്ടുള്ളു. അത് സംസ്ഥാനത്തിനു വേണ്ടി പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പരിഗണന ലഭിക്കാനായിരുന്നു-നായിഡു പറഞ്ഞു.

2014 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് ആന്ധ്രയ്ക്ക് വേണ്ടിയായിരുന്നു. ആ സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കില്‍ തങ്ങള്‍ക്ക് പത്ത് സീറ്റ് കൂടുതല്‍ ലഭിക്കുമായിരുന്നുവെന്നും നായിഡു കൂട്ടിച്ചേര്‍ത്തു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നിഷേധിച്ചതിനെ തുടര്‍ന്നാണ് ടി.ഡി.പി കഴിഞ്ഞകൊല്ലം കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും എന്‍.ഡി.എ വിടുകയും ചെയ്തത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവിടെയുണ്ടായ വര്‍ഗീയകലാപങ്ങളെ തുടര്‍ന്ന് മോദിയുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനായിരുന്നുവെന്ന് നായിഡു ഓര്‍മിച്ചു. മോദിയ്ക്ക് ആന്ധ്രാപ്രദേശിനോടുള്ള പക്ഷപാതപരമായ പെരുമാറ്റത്തിന് കാരണം ഇതാണെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈക്കോടതി പ്ലീഡര്‍ നിയമനത്തില്‍ വീണ്ടും വിവാദം; എസ്.എഫ്.ഐ മുന്‍നേതാവിന്റെ നിയമനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി കെ.എസ്.യു

Kerala
  •  7 days ago
No Image

മഹാരാഷ്ട്രയില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ ഭൂമി ഇടപാടുകള്‍ പരിശോധിക്കും; മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട്

National
  •  7 days ago
No Image

രാമക്ഷേത്ര സംഭാവനക്കൊള്ള; അന്വേഷണം തുടരുന്നതിനിടെ ജീവനക്കാരുടെ കൂട്ടരാജി

National
  •  7 days ago
No Image

പ്രണയപ്പക: നവവധുവിനെ വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ച് 18 കാരനായ മുന്‍കാമുകന്‍

Kerala
  •  7 days ago
No Image

സ്‌പെയിനില്‍ കാട്ടുതീ: 12 പേര്‍ക്ക് ദാരുണാന്ത്യം

International
  •  7 days ago
No Image

രാമക്ഷേത്ര കാണിക്ക മോഷണം: കൊള്ളപ്പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചു; 30 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പൊലിസ്

National
  •  7 days ago
No Image

12 ശതമാനത്തിലധികം ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകള്‍ക്ക് കര്‍ശന നിയന്ത്രണം; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

National
  •  7 days ago
No Image

ദുരന്തത്തിന് ശേഷം ആദ്യമായി വിജയ് കരൂരില്‍; മരിച്ചവരുടെ കുടുംബത്തിലെ 32 പേര്‍ക്ക് സര്‍ക്കാര്‍ ജോലി ഉത്തരവ് കൈമാറും

National
  •  7 days ago
No Image

'ഭക്ഷണത്തിന് എരിവും എണ്ണയും അധികം, ചിക്കനും പാസ്തയും വേണം, ഞാന്‍ പാചകം ചെയ്‌തോളാം'; തിഹാര്‍ ജയിലിലെ യു.എസ് പൗരന്‍ കോടതിയില്‍

National
  •  7 days ago
No Image

സ്‌കൂളുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വിലക്ക്; പുതിയ സര്‍ക്കുലര്‍ ഇറക്കി വിജയ് സര്‍ക്കാര്‍

National
  •  7 days ago