HOME
DETAILS

'നിന്റെ ഈ ഭൂമി ആരുടേയും ദാനമല്ല, ഇവിടെ നീയും നിന്റെ എണ്ണമറ്റ വരും തലമുറകളും പാര്‍ക്കും..അന്തസ്സോടെ'-ഡല്‍ഹി വംശഹത്യയുടെ നോവേറുന്ന ചിത്രമായി മാറിയ ഇമ്രാനെ മനസ്സോട് ചേര്‍ത്ത് സേതു രാമന്‍ ഐ.പി.എസ്

  
backup
March 16, 2020 | 5:43 AM

keralam-sethu-raman-ips-fb-post-in-delhi-riot2020

തിരുവനന്തപുരം: ഡല്‍ഹി വംശഹത്യയുടെ നോവേറുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു അത്. തകര്‍ന്നു തരിപ്പണമായ വീട്ടിനു മുന്നില്‍ തന്റെ പാഠപുസ്തകങ്ങളുടെ അവശിഷ്ടങ്ങള്‍ പെറുക്കിയെടുക്കുന്ന ഇമ്രാന്‍ എന്ന ആണ്‍കുട്ടി. വംശഹത്യയുടെ ഇരകളായ ഇമ്രാനെയും അതുപോലത്തെ നൂറുകണക്കിന് കുട്ടികളേയും മനസ്സോട് ചെര്‍ത്തു പിടിച്ച് ഉത്തരമേഖല ഡി.ഐ.ജി സേതുരാമന്‍ ഐ.പി.എസ് ഫേസ്ബുക്കില്‍ പങ്കുവെച്ച വരികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. സി.എന്‍.എന്‍ ലെ മാധ്യമപ്രവര്‍ത്തക രുജ്ഞുന്‍ ശര്‍മയാണ് ഇമ്രാന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നത്.


എണ്ണമറ്റ ഉപ്പാപ്പ ഉമ്മൂമ്മമാരെ ഖബര്‍ അടക്കം ചെയ്ത നിന്റെ ഈ ഭൂമി ആരുടെയും ദാനമല്ലെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. പകുതി വോട്ടു കിട്ടി അഞ്ചു വര്‍ഷം ഭരിക്കാന്‍ വരുന്നവരുടെ കൈയിലല്ല നിന്റെ ഭാവിയെന്നു പറയുന്ന അദ്ദേഹം അവസരങ്ങളുടെ തുല്യത ഭരണഘടന വിഭാവനം ചെയ്യുന്നുവെന്നും അദ്ദേഹം തന്റെ വരികളില്‍ വ്യക്തമാക്കുന്നു.

സേതുരാമന്‍ ഐ.പി.എസിന്റെ കവിത
എഴുന്നേല്‍ക്കൂ


മോനെ, എഴുന്നേല്‍ക്കു
ഈ രാജ്യത്തിന്റെ
ഭാവിയാണ് നീ
പൗരനാണ് നീ
തലവനാണ് നീ
കവിതയാണ് നീ

ഡാവിഞ്ചിയെ പോലെ സകലകലാ വല്ലഭന്‍ ആകണം
എഡിസനെ പോലെ കണ്ടുപിടിത്തക്കാരനാകണം ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ പോലെ ശാസ്ത്രജ്ഞന്‍ ആകണം
മുഹമ്മദ് അലിയും പെലെയും പോലെ കളിക്കാരന്‍ ആകണം

പാതി വോട്ടു കിട്ടി അഞ്ചു വര്‍ഷം ഭരിക്കാന്‍ വരുന്നവരുടെ കൈയിലല്ല നിന്റെ ഭാവി
ഭരണഘടന വിഭാവനം ചെയ്യുന്നു അവസരങ്ങളുടെ തുല്യത.
വര്‍ഗീയവാദികള്‍ ഉളുപ്പില്ലാത്ത പറയും പല നുണയും അവഹേളനവും
കുറച്ച് ഗോഡ്‌സെ ഭക്തരുടെ തിന്മ കൊണ്ട് കുലുങ്ങുന്നതല്ല നിന്റെ ഭാവി

എണ്ണമറ്റ ഉപ്പാപ്പ ഉമ്മൂമ്മമാരെ ഖബര്‍ അടക്കം ചെയ്ത നിന്റെ ഈ ഭൂമി
ആരുടെയും ദാനമല്ല
വല്ലവന്റെയും കവര്‍ച്ച മുതലല്ല
പാര്‍ട്ടിക്കാരുടെ പാരിതോഷികമല്ല..
വരും എണ്ണമറ്റ തലമുറകളും പാര്‍ക്കും.
അന്തസ്‌തോടെ, അഭിമാനത്തോടെ
പൂര്‍ണ അവകാശത്തോടെ..

സ്വപ്നങ്ങള്‍ സാക്ഷാല്‍കരിക്കാന്‍


മലയാളത്തിന്റെ ഭാവി, മലയാളി ഒരു ജനിതക വായന എന്നീ ഗ്രന്ഥങ്ങള്‍ കെ. സേതുരാമന്‍ രചിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രൈബല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് മിഠായി കൈയ്യില്‍ നല്‍കിയില്ല, മേശപ്പുറത്ത് തട്ടിയിട്ട് വി മുരളീധരന്‍; സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം

Kerala
  •  7 days ago
No Image

വൈദ്യുതിയോ യന്ത്രങ്ങളോ വേണ്ട; വാളൻപുളി കുരു ഉപയോ​ഗിച്ച് വെള്ളത്തിലെ പ്ലാസ്റ്റിക് മാറ്റാം; അന്താരാഷ്ട്ര 'എർത്ത് പ്രൈസ്' പുരസ്കാരം കരസ്ഥമാക്കി ഇന്ത്യൻ കൗമാരക്കാർ

International
  •  7 days ago
No Image

ലബനനിലെ സയണിസ്റ്റ് കടന്നുകയറ്റം: അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് സഊദി അറേബ്യ

Saudi-arabia
  •  7 days ago
No Image

ന്യൂയോര്‍ക്കിലെ ഇസ്‌റാഈല്‍ ഡേ പരേഡില്‍ നിന്ന് വിട്ടു നിന്ന് മംദാനി; പരേഡില്‍ പങ്കെടുക്കാത്ത ആദ്യ മേയര്‍ 

International
  •  7 days ago
No Image

മലയാളം മീഡിയം സ്‌കൂളില്‍ മലയാളി കുട്ടികളില്ല; ഒന്നിലും രണ്ടിലും മുഴുവന്‍ വിദ്യാര്‍ഥികളും അതിഥി തൊഴിലാളികളുടെ മക്കള്‍, കൗതുകമായി ഈ കൊച്ചി സ്‌കൂള്‍

Kerala
  •  7 days ago
No Image

വഖ്ഫ് സ്ഥാപനങ്ങളെ കോടതി ഫീസിൽനിന്ന് ഒഴിവാക്കൽ: നിയമപരമായ അടിസ്ഥാനമെന്ത്?: സുപ്രിംകോടതി

National
  •  7 days ago
No Image

നിയമവിരുദ്ധ കെട്ടിടം പൊളിക്കുന്നതിന് പകരം പിഴ ഈടാക്കാം: സുപ്രിംകോടതി

National
  •  7 days ago
No Image

ആഡംബര ജീവിതത്തിനും വിനോദയാത്രകള്‍ക്കും പണം കണ്ടെത്താന്‍ മോഷണം; കാഞ്ഞിരപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളടക്കം മൂന്നുപേര്‍ പൊലിസ് പിടിയില്‍

Kerala
  •  7 days ago
No Image

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; ലഭിച്ചത് 99 വോട്ട്, മുഹ്‌സിന് 34

Kerala
  •  7 days ago
No Image

വിജ്ഞാപനം പുറത്തിറങ്ങി: രാജ്യസഭാ തെരഞ്ഞെടുപ്പ് 18ന്; ക്രോസ് വോട്ട് പേടിയിൽ കോൺഗ്രസ്

National
  •  7 days ago

No Image

നെഞ്ചില്‍ ചവിട്ടി വാരിയെല്ലുകള്‍ തകര്‍ത്തു; ഒന്നര വയസുകാരന്റെ കൊലപാതകം വിവാഹത്തിന് കുഞ്ഞ് 'ബാധ്യത'യാകുമെന്ന് കരുതി, രണ്ടാനച്ഛന്റെ ക്രൂരത പുറത്ത്

Kerala
  •  7 days ago
No Image

താമരശ്ശേരിയിൽ പതിനാറുകാരന്റെ ആത്മഹത്യാ നാടകം; ഉറക്കഗുളിക കഴിച്ചെന്ന് കേട്ട് നാട്ടുകാർ ഓടി, ഒടുവിൽ കള്ളി വെളിച്ചത്താക്കി വീട്ടുകാർ

Kerala
  •  7 days ago
No Image

തലസ്ഥാനത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് ഇഡി; കോടതിയെ സമീപിക്കും

Kerala
  •  7 days ago
No Image

റെസ്റ്റോറന്റില്‍ വെയിറ്റര്‍ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലെത്തിച്ചു; ലഭിച്ചത് മറ്റൊന്ന്, പാസ്പോർട്ടും വാങ്ങിവച്ചു; ക്രൂര മര്‍ദനത്തിനിരയായ പ്രവാസി തൊഴിലാളി സഹായം തേടുന്നു

oman
  •  7 days ago