HOME
DETAILS

തീരദേശമേഖലയില്‍ ഗ്രീന്‍ കോറിഡോര്‍; ആശങ്കകള്‍ പരിഹരിക്കണം: രമേശ് ചെന്നിത്തല

  
backup
March 10, 2017 | 7:10 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d



കൊല്ലം: തീരദേശമേഖലയില്‍ ഗ്രീന്‍ കോറിഡോര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കടലോര കുടുംബങ്ങളെ ഒഴിപ്പിച്ചുകൊണ്ടുള്ള തീരദേശ ഹൈവേ (ഗ്രീന്‍ കോറിഡോര്‍) ഒഴിവാക്കുക, കടല്‍ മണല്‍ ഘനനത്തിനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക തുടങ്ങിയാവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രീന്‍ കോറിഡോര്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിതം ദുരിതപൂര്‍ണമാകും. ഗ്രീന്‍ കോറിഡോര്‍ പോലെ തന്നെ വളരെ ഗൗരവമുള്ള വിഷയമാണ് കടല്‍മണല്‍ ഘനനം നടത്താനുളള സര്‍ക്കാര്‍ നീക്കവും. ഇത് മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടപ്പാക്കിവേണം നടപ്പാക്കാനെന്ന് രമേശ് ചെന്നിത്തല സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മത്സ്യഫെഡിനെ പിരിച്ചുവിട്ട സര്‍ക്കാരിന്റെ ഏകാധിപത്യപരമായ നിലപാട് ശരിയല്ല. ഇതിനെതിരെ മത്സ്യത്തൊഴിലാളികള്‍ അതിശക്തമായ സമരപരിപാടികള്‍ ആവഷ്‌കരിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ ആദ്യം തന്നെ മത്സ്യത്തൊഴിലാളികളെ ശരിയാക്കിയെന്ന് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ മുഴുവന്‍ ബി.പി.എല്‍. ലിസ്റ്റില്‍പ്പെടുത്തി സൗജന്യ നിരക്കില്‍ അരിയും മണ്ണെണ്ണയും നല്‍കി. യു.ഡി.എഫ് എല്ലാ കാലത്തും മുന്‍ഗണന നല്‍കിയത് മത്സ്യത്തൊഴിലാളികള്‍ക്കാണ്. കാരണം അവര്‍ അത്രയധികം ബുദ്ധിമുട്ട് സഹിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെ.പി.സി.സി സെക്രട്ടറി എ.കെ. രാജു, ആര്‍. ഓസ്റ്റിന്‍ ഗോമസ്, ജി. ലീലാകൃഷ്ണന്‍, ആര്‍. ഗംഗാധരന്‍, ബിജു ലൂക്കോസ്, രാജന്‍, എ.കെ. ബേബി, അഡോള്‍ഫ് മോറായിസ്, പി. അലാവുദ്ദീന്‍, എ.സി. ക്ലാരന്‍സ് എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിമ്മിലും ബ്യൂട്ടി സലൂണിലും ജോലി, മറവില്‍ ഹാഷിഷ് ഓയില്‍ വില്‍പന; തൃപ്രയാറില്‍ യുവതി പിടിയില്‍

Kerala
  •  14 days ago
No Image

മുഖ്യമന്ത്രി- മോഹന്‍ലാല്‍ അഭിമുഖം; ചെലവായത് ലക്ഷങ്ങള്‍, 11 ലക്ഷത്തിലേറെയെന്ന് കണക്ക്; ഉപയോഗിച്ചത് സര്‍ക്കാര്‍ ഫണ്ടെന്ന് റിപ്പോര്‍ട്ട്

Kerala
  •  14 days ago
No Image

മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്? 

Cricket
  •  14 days ago
No Image

പറവൂരില്‍ പത്രിക നല്‍കി വി.ഡി സതീശന്‍; കൈവശമുള്ളത് 1.22 കോടിയുടെ നിക്ഷേപം, 18 കേസുകള്‍

Kerala
  •  14 days ago
No Image

കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന് 66 മരണം; നിരവധി പേര്‍ക്ക് പരുക്ക്

International
  •  14 days ago
No Image

വീണ്ടും സംഘ്പരിവാർ അജണ്ടയുമായി ജമ്മു സർവകലാശാല; ജിന്ന, സർ സയ്യിദ്, അല്ലാമാ ഇഖ്ബാൽ എന്നിവരെ സിലബസിൽനിന്ന് നീക്കുന്നു

National
  •  14 days ago
No Image

പശ്ചിമ ബംഗാളിൽ തിരിച്ചുവരുമോ ആദിർ ചൗധരി? 

National
  •  14 days ago
No Image

തമിഴ്നാട്; സീറ്റുവിഭജനത്തിൽ ധാരണ; ഇൻഡ്യ: സി.പി.എം അഞ്ചു സീറ്റിൽ മത്സരിക്കും

National
  •  14 days ago
No Image

'മുഖ്യമന്ത്രി കസേരയ്ക്കായി വഴക്കിനില്ല, ലക്ഷ്യം വിജയം മാത്രം'; പത്രിക സമര്‍പ്പിച്ച് വി.ഡി സതീശന്‍

Kerala
  •  14 days ago
No Image

അടർക്കളത്തിൽ മന്ത്രിയും എം.എൽ.എയും

Kerala
  •  14 days ago