HOME
DETAILS

വന്യമൃഗ ഭീതിയില്‍ ആദിവാസിക്കുടികള്‍

  
backup
March 26 2017 | 19:03 PM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8


രാജാക്കാട്: വര്‍ധിച്ചുവരുന്ന വന്യമൃഗങ്ങുടെ ആക്രമണഭീതിയില്‍ കഴിഞ്ഞുകൂടുകയാണ് ആദിവാസിക്കുടികള്‍. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനക്കൂട്ടം കൃഷിയിടങ്ങളും വീടുകളും വ്യാപകമായി നശിപ്പിക്കുന്നു.
 പലരും തലനാരിഴക്കാണ് ആനകളില്‍നിന്ന് രക്ഷപ്പെടുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ നൂറുകണക്കിന് വീടുകള്‍ നശിപ്പിക്കപ്പെട്ടു. ഏക്കറുകളോളം സ്ഥലത്തെ കൃഷികളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരുവിധ നഷ്ടപരിഹാരവും നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയാറായിട്ടില്ല. പട്ടികവര്‍ഗവനംകൃഷി വകുപ്പുകള്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.
 തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, ഏലം, വാഴ, കപ്പ, ഇഞ്ചി, തുടങ്ങിയ കാര്‍ഷിക, നാണ്യവിളകളുടെ നഷ്ടം ഇവര്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ്.
നഷ്ടപരിഹാരം ലഭിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ടെങ്കിലും ഒന്നും ലഭിക്കാറില്ല. ഉറങ്ങാതെ വീടുകള്‍ക്കും കൃഷികള്‍ക്കും കാവലിരിക്കേണ്ട ഗതികേടിലാണ് ആദിവാസി ജനത. മാമലക്കണ്ടം, എളംബ്‌ളാശേരി, കുറത്തിക്കുടി, ആനക്കുളം, ചിക്കണംകുടി, പ്‌ളാമല, കൊടകല്ല്, നെല്ലിപ്പാറക്കുടി, കട്ടമുടി, പടിക്കപ്പ്കുടി, ആറാംമൈല്‍, പഴമ്പിള്ളിച്ചാല്‍ തുടങ്ങിയ മേഖലകളിലാണ് വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലാണ് പ്‌ളാമലയിലും നെല്ലിപ്പാറക്കുടിയിലും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായത്. പ്‌ളാമലയില്‍ ഒമ്പത് വൈദ്യുതിക്കാലുകളും നിരവധിപേരുടെ കാര്‍ഷിക വിളകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു.
നെല്ലിപ്പാറക്കുടിയില്‍ ഒരുവര്‍ഷത്തിനിടെ പതിമൂന്നോളം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.  സോളാര്‍ വേലികള്‍ സ്ഥാപിച്ചും കിടങ്ങുകള്‍ ഉണ്ടാക്കിയും ഒരുപരിധി വരെ വന്യജീവികളുടെ കടന്നുകയറ്റം തടയാമെന്നിരിക്കെ ഇതിന് അധികൃതര്‍ തയാറാകുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പ്രതിസന്ധിയിലായി അന്വേഷണ സംഘം

Kerala
  •  3 days ago
No Image

അഫ്ഗാൻ കൊടുങ്കാറ്റ് തകർത്തത് പാകിസ്ഥാന്റെ ഏഷ്യൻ റെക്കോർഡ്; വരവറിയിച്ചത് ചരിത്രം തിരുത്തിയെഴുതി 

Cricket
  •  3 days ago
No Image

ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?

International
  •  3 days ago
No Image

20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി

uae
  •  3 days ago
No Image

അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി

Football
  •  3 days ago
No Image

തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു

oman
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500

Kerala
  •  3 days ago
No Image

ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു

oman
  •  3 days ago
No Image

ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്

Kerala
  •  3 days ago
No Image

ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

qatar
  •  3 days ago