HOME
DETAILS

ഉമ്മ മരിച്ചതറിഞ്ഞും ജോലി തുടര്‍ന്ന് അഷറഫ് അലി; ജനങ്ങളെ രക്ഷിക്കാന്‍ എനിക്ക് സേവനം തുടര്‍ന്നേ മതിയാവൂ എന്ന് മറുപടി; ഇവരാണ് നാടിന്റെ യഥാര്‍ഥ ഹീറോകള്‍

  
backup
March 28, 2020 | 7:45 AM

health-officer-fighting-coronavirus-told-mother-had-died-kept-working-2020

ഭോപ്പാല്‍: രാജ്യമൊന്നാകെ കൊവിഡ് 19 എന്ന മഹാമാരിയോട് പോരാടിക്കൊണ്ടിരിക്കുകയാണ്. ലോകമെന്നും ഭയത്തിന്റെയും ആശങ്കയുടേയും വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍. അതേസമയം, ഇവിടെ തങ്ങളുടെ സ്വകാര്യ വികാരങ്ങള്‍ അടക്കിപ്പിടിച്ചുകൊണ്ട് ജോലി ചെയ്യുന്ന രണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ വാര്‍ത്ത ഒരു വിങ്ങലോടെ മാത്രമേ നമുക്ക് വായിച്ചു തീര്‍ക്കാന്‍ സാധിക്കുകയുള്ളൂ.

വീടുകളുടെ സാനിറ്റൈസിങ് ചുമതലയുള്ള ഹെല്‍ത്ത് ഓഫിസറാണ് അഷ്‌റഫ് അലി. കൊവിഡ് വ്യാപനസമയത്ത് ഏറെ സുപ്രധാനമുള്ള ജോലിയാണ് അദ്ദേഹത്തിന്റെത്. ഓരോ ദിവസവും ചെയ്താലും ചെയ്താലും തീരാത്തത്ര ജോലിയാണ് അദ്ദേഹത്തിന്. അങ്ങനെയുള്ളൊരു ബുധനാഴ്ച്ച രാവിലെയാണ് തന്റെ മാതാവിന്റെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ ചെവിയിലെത്തിയത്.

അപ്പോള്‍ തന്നെ അദ്ദേഹം വീട്ടിലേക്ക് ഓടിയിരുന്നെങ്കിലും അദ്ദേഹത്തെ ആരും കുറ്റം പറയില്ലായിരുന്നു. എന്നാല്‍ തന്റെ ജോലിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന അദ്ദേഹം അതിനു തയ്യാറായില്ല. തന്റെ ദുഖം ഉള്ളിലൊതുക്കി അദ്ദേഹം ജോലി തുടര്‍ന്നു.

' അമ്മയെക്കാള്‍ വലുതായി മറ്റൊന്നുമില്ല. അമ്മയ്ക്ക് ശേഷമാണ് മാതൃരാജ്യം. എന്നാല്‍ ഇന്ന് എന്റെ മാതൃരാജ്യം അപകടത്തിലാണ്. ജോലിക്ക് വന്നതിന് ശേഷമാണ് അമ്മ മരിച്ചു എന്ന് അറിയുന്നത്. എന്നാല്‍, എനിക്ക് എന്റെ നാടിനെ സേവിക്കുക തന്നെ വേണം. അലി പറഞ്ഞു.

ഉച്ചകഴിഞ്ഞ് നടന്ന ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ അഷ്റഫ് അലി പോയി. ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം തിരികെ വന്ന് ജോലി തുടര്‍ന്നു.

ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കോവിഡ് -19-പോരാട്ട സംഘത്തിലെ മറ്റൊരു അംഗമായ ഇര്‍ഫാന്‍ ഖാന് തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചു. ഡോക്ടര്‍മാരുടെ ഉപദേശം അവഗണിച്ച് അദ്ദേഹവും ജോലിയില്‍ തിരിച്ചെത്തി,

'ഇത് അസാധാരണമായ സമയമാണ്. കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ വിജയിക്കാന്‍ നാമെല്ലാവരും ഇപ്പോള്‍ ത്യാഗങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഡോക്ടര്‍മാര്‍ എന്നോട് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും എനിക്ക് ചുമതലപ്പെടുത്തിയ ജോലി പൂര്‍ത്തിയാക്കാനുള്ള ഊര്‍ജ്ജം ഞാന്‍ കണ്ടെത്തി, '- ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.

ബുധനാഴ്ച തന്റെ ഓഫീസില്‍നിന്ന് വീട്ടിലേയ്ക്കു മടങ്ങുമ്പോഴാണ് അദ്ദഹത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്.

ഈ അപകട കാലഘട്ടത്തിലെ യഥാര്‍ഥ ഹീറോകളാണ് ഇവരെപ്പോലെ സ്വന്തം ദുഖങ്ങള്‍ മറന്ന് അവരുടെ കടമ നിര്‍വഹിക്കുന്ന ഓരോരുത്തരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോറ്റിയെ കേറ്റിയേ പരിഹാസം: കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെ? രാഹുലിന്റെ പാട്ടിന് പിണറായിയുടെ കൊട്ട്

Kerala
  •  13 days ago
No Image

അർജന്റീനക്ക് കനത്ത തിരിച്ചടി; ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്ത്  

Football
  •  13 days ago
No Image

1991 ലെ മാന്ദ്യം ആവര്‍ത്തിക്കുമോ? ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് മേല്‍ എണ്ണവിലയുടെ കരിനിഴല്‍

National
  •  13 days ago
No Image

ബിഹാറിലെ ശീതള ദേവീ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്; അന്വേഷണം പ്രഖ്യാപിച്ചു

latest
  •  13 days ago
No Image

ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമക്കൾക്ക് നിയമപരമായ ബാധ്യതയില്ല; ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി

National
  •  13 days ago
No Image

റെയില്‍വേയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍; പുതിയ റീഫണ്ട് നിയമം, വന്ദേ ഭാരത് സ്ലീപ്പറും ഹൈഡ്രജന്‍ ട്രെയിനും വരുന്നു

National
  •  13 days ago
No Image

'നേരിട്ടല്ല, ഫേസ്ബുക്കിൽ കാണാം'; സതീശന്റെ സംവാദ ക്ഷണം തള്ളി മുഖ്യമന്ത്രി; വീണ്ടും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  13 days ago
No Image

അൾട്രാവയലറ്റ് വികിരണ തോത് വർധിക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലാ അലർട്

Kerala
  •  13 days ago
No Image

അവൻ എതിർ ടീമിൽ ഇല്ലാത്തതിൽ ഞാൻ സന്തോഷിക്കുന്നു: പരാഗ് 

Cricket
  •  13 days ago
No Image

ബാങ്ക് ലോക്കറിലെ വസ്തുക്കൾ നഷ്ടപ്പെട്ടാൽ വാർഷിക വാടകയുടെ 100 ഇരട്ടി നഷ്ടപരിഹാരം; പാർലമെന്റിൽ വിശദീകരണവുമായി നിർമല സീതാരാമൻ

latest
  •  13 days ago