HOME
DETAILS

ആളിയാറില്‍നിന്ന് മുഴുവന്‍ വെള്ളവും വാങ്ങി ഭാരതപ്പുഴയെ സംരക്ഷിക്കണമെന്ന്

  
backup
April 05, 2017 | 7:01 PM

%e0%b4%86%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b4%e0%b5%81%e0%b4%b5%e0%b4%a8

പാലക്കാട്: കൊടും വരള്‍ച്ചയും, കടുത്ത കുടിവെള്ളക്ഷാമവും നേരിടുന്ന പാലക്കാട് ജില്ലയില്‍ വെള്ളത്തെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ ജനവഞ്ചനയാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് ജലാവകാശ സമരസമിതി ചെയര്‍മാന്‍ അഡ്വ. എസ്. കൊച്ചുകൃഷ്ണനും, വര്‍ക്കിങ് ചെയര്‍മാന്‍ വിളയോടി വേണുഗോപാലും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട് താലൂക്കുകളിലെ കൃഷിയിടങ്ങള്‍ വരണ്ടു കിടക്കുന്നു. ഭാരതപ്പുഴയിലെ 128 കുടിവെള്ള പദ്ധതികള്‍ വെള്ളമില്ലാത്തതിനാല്‍ അവതാളത്തിലാണ്. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് കൂടുതല്‍ വെള്ളം നല്‍കിയെന്ന് പ്രചരിപ്പിച്ചു വരുന്നത്. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ഈ ജലവര്‍ഷത്തില്‍ 3.714ടി എം.സി.ജലമേ മണക്കടവിലൂടെ തമിഴ്‌നാട് നല്‍കിയിട്ടുള്ളൂ. ഇനി രണ്ടര ടി.എം.സി.വെള്ളം ചിറ്റൂര്‍ പുഴയിലേക്ക് കിട്ടാനുണ്ട്. 7.25 ടി.എം.സിയാണ് നല്‍കേണ്ടത്. പറമ്പികുളത്തും, ആളിയാറിലുമായി 1.57 ടി.എം.സി വെള്ളമുണ്ട്. അത് വാങ്ങിച്ചെടുത്താല്‍ തന്നെ ഭാരതപ്പുഴയിലെ മുഴുവന്‍ കുടിവെള്ള പദ്ധതികള്‍ക്കുള്ള വെള്ളം ലഭിക്കും.
അപ്പര്‍ ആളിയാറും, കാടന്‍പാറയും അറ്റകുറ്റപ്പണികള്‍ക്കായി ജലം തുറന്നു വിടാന്‍ ഒരുങ്ങുകയാണ്. കരാറിന് വിരുദ്ധമായി നിര്‍മിച്ച കടംപറയില്‍ ഒരടി.എം.സി.യോളം വെള്ളമുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വെള്ളം ആളിയാര്‍ വഴി തുറന്നു വിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണം. കീഴ് നദീതട അവകാശപ്രകാരം കരാറില്‍ പറഞ്ഞ മുഴുവന്‍ ജലവും കേരളത്തിലേക്ക് തുറന്നു വിടണം. മഴയില്ലെങ്കിലും, ഡാമുകളില്‍ വെള്ളമുണ്ടെങ്കില്‍ അത് നല്‍കണം. ഇപ്പോള്‍ രണ്ട് ടി.എം.സിവെള്ളമുണ്ടായിട്ടും അത് വാങ്ങിയെടുക്കാന്‍ ചിറ്റൂരിലെ ജനപ്രധിനിധിക്ക് കഴിയാത്തത് എന്തെന്ന് അദ്ദേഹം ജനങ്ങളോട് വ്യക്തമാക്കാണം
കുടിവെള്ളം പോലും നല്‍കാനുള്ള വെള്ളം ലഭ്യമാക്കാന്‍ കഴിവില്ലാത്തവര്‍ 3000 കോടിയുടെ ഗ്രീന്‍ ക്ലൈമറ്റു പദ്ധതിനടപ്പിലാക്കുമെന്ന് വ്യക്തമാക്കണം. 1994 ലെ അഡ്‌ഹോക് കമ്മിറ്റി റിപ്പോര്‍ട്ടില്‍ തമിഴ്‌നാട് ആറ് കരാര്‍ ലംഘനങ്ങള്‍ നടത്തിയതായി പറയുന്നുണ്ട്. അന്ന് ആ കമ്മിറ്റി അംഗമായിരുന്ന ചിറ്റൂരിലെ ഭജനപ്രതിനിധി അതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറയാന്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്ത സമ്മേളനത്തില്‍ വി.പി. നിജമുദീന്‍, സജീഷ് കുത്തനൂര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിവിസി പൈപ്പ് കൊണ്ട് ക്രൂരമായി തല്ലി; അഞ്ചാം ക്ലാസ് വിദ്യാർഥിയെ വൈകീട്ടുവരെ മുറിയിൽ പൂട്ടിയിട്ടു; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

crime
  •  a month ago
No Image

'ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല, ഒരു പേപ്പറിലും ഒപ്പിട്ടിട്ടുമില്ല' അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്

Kerala
  •  a month ago
No Image

ഈ ശൈത്യകാലത്ത് ക്യാമ്പിംഗിന് പോകാൻ പദ്ധതിയിടുന്നുണ്ടോ? ദുബൈ വിന്റർ ക്യാമ്പ് പെർമിറ്റിനുള്ള ബുക്കിംഗ് ആരംഭിച്ചു

uae
  •  a month ago
No Image

ഒരിക്കലും ഇന്ത്യക്കാരനെ വിശ്വസിക്കരുത്; ട്രംപ് നോമിനി പോൾ ഇൻഗ്രാസിയയുടെ വംശീയ പരാമർശങ്ങളും, 'നാസി മനോഭാവവും' പുറത്ത്; സെനറ്റ് അംഗീകാരം പ്രതിസന്ധിയിൽ

International
  •  a month ago
No Image

പൂനെ കോട്ടയിൽ മുസ്‌ലിങ്ങൾ നിസ്കരിച്ചെന്ന് ആരോപണം; ഗോമൂത്രവും ചാണകവും വിതറി 'ശുദ്ധീകരിച്ച്' ബിജെപി എംപി

National
  •  a month ago
No Image

പിടിച്ചെടുത്ത എയര്‍ഹോണുകള്‍ പൊട്ടിക്കാനെത്തിയ റോഡ് റോളറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല, എം.വി.ഡിയുടെ നോട്ടിസ്

Kerala
  •  a month ago
No Image

ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ അൽ ഖാൻ പാലത്തിന് സമീപം തീപിടുത്തം

uae
  •  a month ago
No Image

മെസ്സിയാണ് തന്നെ മികച്ച കളിക്കാരനാക്കിയതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  a month ago
No Image

യുഎഇ: സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്

uae
  •  a month ago
No Image

നവി മുംബൈയിലെ ഫ്‌ളാറ്റില്‍ തീപിടിത്തം; 3 മലയാളികളുള്‍പ്പെടെ നാല് മരണം

National
  •  a month ago