HOME
DETAILS

ആളിയാറില്‍നിന്ന് മുഴുവന്‍ വെള്ളവും വാങ്ങി ഭാരതപ്പുഴയെ സംരക്ഷിക്കണമെന്ന്

  
backup
April 05, 2017 | 7:01 PM

%e0%b4%86%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b4%e0%b5%81%e0%b4%b5%e0%b4%a8

പാലക്കാട്: കൊടും വരള്‍ച്ചയും, കടുത്ത കുടിവെള്ളക്ഷാമവും നേരിടുന്ന പാലക്കാട് ജില്ലയില്‍ വെള്ളത്തെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ ജനവഞ്ചനയാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് ജലാവകാശ സമരസമിതി ചെയര്‍മാന്‍ അഡ്വ. എസ്. കൊച്ചുകൃഷ്ണനും, വര്‍ക്കിങ് ചെയര്‍മാന്‍ വിളയോടി വേണുഗോപാലും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട് താലൂക്കുകളിലെ കൃഷിയിടങ്ങള്‍ വരണ്ടു കിടക്കുന്നു. ഭാരതപ്പുഴയിലെ 128 കുടിവെള്ള പദ്ധതികള്‍ വെള്ളമില്ലാത്തതിനാല്‍ അവതാളത്തിലാണ്. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് കൂടുതല്‍ വെള്ളം നല്‍കിയെന്ന് പ്രചരിപ്പിച്ചു വരുന്നത്. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ഈ ജലവര്‍ഷത്തില്‍ 3.714ടി എം.സി.ജലമേ മണക്കടവിലൂടെ തമിഴ്‌നാട് നല്‍കിയിട്ടുള്ളൂ. ഇനി രണ്ടര ടി.എം.സി.വെള്ളം ചിറ്റൂര്‍ പുഴയിലേക്ക് കിട്ടാനുണ്ട്. 7.25 ടി.എം.സിയാണ് നല്‍കേണ്ടത്. പറമ്പികുളത്തും, ആളിയാറിലുമായി 1.57 ടി.എം.സി വെള്ളമുണ്ട്. അത് വാങ്ങിച്ചെടുത്താല്‍ തന്നെ ഭാരതപ്പുഴയിലെ മുഴുവന്‍ കുടിവെള്ള പദ്ധതികള്‍ക്കുള്ള വെള്ളം ലഭിക്കും.
അപ്പര്‍ ആളിയാറും, കാടന്‍പാറയും അറ്റകുറ്റപ്പണികള്‍ക്കായി ജലം തുറന്നു വിടാന്‍ ഒരുങ്ങുകയാണ്. കരാറിന് വിരുദ്ധമായി നിര്‍മിച്ച കടംപറയില്‍ ഒരടി.എം.സി.യോളം വെള്ളമുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വെള്ളം ആളിയാര്‍ വഴി തുറന്നു വിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണം. കീഴ് നദീതട അവകാശപ്രകാരം കരാറില്‍ പറഞ്ഞ മുഴുവന്‍ ജലവും കേരളത്തിലേക്ക് തുറന്നു വിടണം. മഴയില്ലെങ്കിലും, ഡാമുകളില്‍ വെള്ളമുണ്ടെങ്കില്‍ അത് നല്‍കണം. ഇപ്പോള്‍ രണ്ട് ടി.എം.സിവെള്ളമുണ്ടായിട്ടും അത് വാങ്ങിയെടുക്കാന്‍ ചിറ്റൂരിലെ ജനപ്രധിനിധിക്ക് കഴിയാത്തത് എന്തെന്ന് അദ്ദേഹം ജനങ്ങളോട് വ്യക്തമാക്കാണം
കുടിവെള്ളം പോലും നല്‍കാനുള്ള വെള്ളം ലഭ്യമാക്കാന്‍ കഴിവില്ലാത്തവര്‍ 3000 കോടിയുടെ ഗ്രീന്‍ ക്ലൈമറ്റു പദ്ധതിനടപ്പിലാക്കുമെന്ന് വ്യക്തമാക്കണം. 1994 ലെ അഡ്‌ഹോക് കമ്മിറ്റി റിപ്പോര്‍ട്ടില്‍ തമിഴ്‌നാട് ആറ് കരാര്‍ ലംഘനങ്ങള്‍ നടത്തിയതായി പറയുന്നുണ്ട്. അന്ന് ആ കമ്മിറ്റി അംഗമായിരുന്ന ചിറ്റൂരിലെ ഭജനപ്രതിനിധി അതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറയാന്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്ത സമ്മേളനത്തില്‍ വി.പി. നിജമുദീന്‍, സജീഷ് കുത്തനൂര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കോട്‌ലാന്‍ഡിനെ തകര്‍ത്താല്‍ ജര്‍മനിയും വീഴും; ലോക ചരിത്രത്തിലെത്താന്‍ കാനറിപ്പടയ്ക്ക് വേണ്ടത് വെറും രണ്ട് ഗോളുകൾ!

Football
  •  a month ago
No Image

അബുദബിയിലെ തടവുകാർക്കുള്ള സ്വകാര്യ താമസ സൗകര്യങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

uae
  •  a month ago
No Image

മദ്യലഹരിയില്‍ ഓടിച്ച ട്രെയിലര്‍ നിയന്ത്രണം വിട്ടു; പിന്നാലെ വാഹനങ്ങളുടെ കൂട്ടയിടി, അപകടത്തില്‍പെട്ടത് ആറ് വാഹനങ്ങള്‍

Kerala
  •  a month ago
No Image

അൾട്ടിമേറ്റ് റെസ്പെക്റ്റ്; കളിയിൽ തോറ്റെങ്കിലും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സ് കവർന്ന് ജോർദാൻ!

Football
  •  a month ago
No Image

'ദുബൈ-ഇറ്റ് അവാർഡ്' പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; പുരോഗതിയുടെയും നവീകരണത്തിന്റെയും പുതിയ മാതൃക

uae
  •  a month ago
No Image

'വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല'; യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

യുവാക്കളിൽ ഹൃദയരോഗങ്ങൾ വർധിക്കുന്നോ? കായിക വിനോദങ്ങൾക്കിടയിലെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎഇയിലെ ഡോക്ടർമാർ

uae
  •  a month ago
No Image

39-ാം ജന്മദിനത്തിൽ മെസ്സിക്ക് അർജന്റീനയുടെ ആദരം; പാറ്റഗോണിയയിൽ ഉയർന്നത് 85 അടി ഉയരമുള്ള ഭീമാകാരമായ പ്രതിമ!

Football
  •  a month ago
No Image

ആയത്തുള്ള അലി ഖാംനഈയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറാന്‍ പ്രസിഡന്റ്

International
  •  a month ago
No Image

ഷാർജയിൽ പബ്ലിക് പാർക്കിംഗ് സമയം അർദ്ധരാത്രി വരെ നീട്ടി; ജൂലൈ 1 മുതൽ പുതിയ മാറ്റം

uae
  •  a month ago