HOME
DETAILS

കശ്മിര്‍: സെയ്ഫുദ്ദീന്‍ സോസിന്റെ പരാമര്‍ശം വിവാദമാവുന്നു

  
backup
June 22, 2018 | 6:29 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%af%e0%b5%8d%e0%b4%ab%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d

ശ്രീനഗര്‍: കശ്മിര്‍ വിഷയത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സെയ്ഫുദ്ദീന്‍ സോസിന്റെ പരാമര്‍ശം വിവാദത്തിലേക്ക്. കശ്മിരിലെ ജനങ്ങള്‍ക്ക് പാകിസ്താനിലേക്ക് ലയിക്കേണ്ട. പക്ഷെ അവരുടെ എക്കാലത്തെയും ആവശ്യം സ്വാതന്ത്ര നിലനില്‍പ്പാണെന്ന പാക് മുന്‍പ്രസിഡന്റ് മുഷറഫിന്റെ പ്രസ്താവന ശരിയാണെന്നും ഈ വാക്കുകള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നുമാണ് സെയ്ഫുദ്ദീന്‍ പറഞ്ഞത്. 

കശ്മിര്‍: പോരാട്ടകഥയുടെയും ചരിത്രത്തിന്റെയും മിന്നലൊളി' എന്ന തന്റെ പുസ്തകം അടുത്തയാഴ്ച പ്രസിദ്ധികരിക്കാനിരിക്കെയാണ് സോസിന്റെ വിവാദ പരാമര്‍ശം. കശ്മിര്‍ വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവാദവെളിപ്പെടുത്തലുകളും പ്രസ്താവനയും പുതിയ പുസ്തകത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. കശ്മിരിലെ ജനങ്ങളുടെ പരമപ്രധാനമായ ആവശ്യവും ആഗ്രഹവും സ്വാതന്ത്ര്യമാണ്.
പാകിസ്താനുമായി ലയിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയില്‍ തുടരാനും ആഗ്രഹമില്ല. സ്വതന്ത്രമായ നിലനില്‍പ്പാണ് താഴ്‌വരയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. 10 വര്‍ഷം മുന്‍പുള്ള മുഷറഫിന്റെ ഈ നിരീക്ഷണം വളരെ ശരിയായിരുന്നു. ഇന്നും അത് സത്യമായി തുടരുകയാണെന്നും സോസ് പറഞ്ഞു.
എന്നാല്‍ ഒരിക്കലും സാധ്യമാകാത്ത ആവശ്യമാണതെന്ന് തനിക്കറിയാമെന്നും സോസ് വാര്‍ത്താ എജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
മറ്റ് പാര്‍ട്ടികളുമായി സംസാരിക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഹുറിയത്ത് കോണ്‍ഫറന്‍സുമായി ചര്‍ച്ച നടത്തണമെന്നും പുസ്തകത്തില്‍ അദ്ദേഹം പറയുന്നുണ്ട്. മാറിമാറി വന്ന കേന്ദ്ര സര്‍ക്കാരുകള്‍ തുടര്‍ന്നുവന്ന നയങ്ങള്‍ കശ്മിരിനെ ഇന്ത്യയില്‍ നിന്ന് അകറ്റാന്‍ മാത്രമാണ് ഇടയാക്കിയത്.
സര്‍ക്കാരുകള്‍ സ്ഥായിയായ ഒരു പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ടെന്നും സോസ് പറയുന്നു. സോസിന്റെ പ്രസ്താവന രാജ്യവിരുദ്ധമാണെന്നും അദ്ദേഹത്തെ പാകിസ്താനിലേക്ക് നാടുകടത്തുകയാണ് വേണ്ടതെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. തന്റെ മകളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ കേന്ദ്രസഹായം തേടിയ ആളാണ് സെയ്ഫുദ്ദിന്‍ സോസെന്നും സുബ്രഹ്മണ്യം സ്വാമി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ വിടണമെന്നും പാകിസ്താനോടാണ് കൂറെങ്കില്‍ മുഷറഫിന്റെ സേവകനായി അവിടേക്ക് പൊയ്‌ക്കൊള്ളാനുമാണ് ശിവസേനയുടെ ആഹ്വാനം. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കൂടെയാണ് കോണ്‍ഗ്രസെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ആരോപിച്ചു. സ്വതന്ത്ര കശ്മിര്‍ എന്നത് തങ്ങളുടെ നിലപാടല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചത്.
അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംങ്ങ് സുര്‍ജേവാല പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിന്റെ ലബനാന്‍ അധിനിവേശവും ആക്രമണവും കരാറിന്റെ ലംഘനം' മുന്നറിയിപ്പുമായി ഇറാന്‍ 

International
  •  21 days ago
No Image

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ നല്‍കാനാവില്ല; പരാതിയുമായി ടോള്‍ പ്ലാസ അധികൃതര്‍

Kerala
  •  21 days ago
No Image

ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം; വ്യാപക നാശനഷ്ടം, പരിഭ്രാന്തരായി ജനങ്ങള്‍

International
  •  21 days ago
No Image

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജന് തിരിച്ചടി, കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

Kerala
  •  21 days ago
No Image

ബെംഗളൂരു സിറ്റി സ്റ്റേഷനില്‍ നവീകരണം; 58 ട്രെയിനുകള്‍ റദ്ദാക്കി, വന്ദേഭാരത് സര്‍വീസുകള്‍ക്കും നിയന്ത്രണം

National
  •  21 days ago
No Image

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈപവര്‍ കമ്മിറ്റി; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍, അഞ്ച് മരണം; കെ. മുരളീധരന്‍

Kerala
  •  21 days ago
No Image

'വെള്ളയും നീലയും നിറത്തിലുള്ള ബസ്സെല്ലാം ഓര്‍ഡിനറിയല്ല, ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്'; സിറ്റി ഫാസ്റ്റില്‍ വീണ്ടും വിശദീകരണവുമായി കെ.എസ്.ആര്‍.ടി.സി

Kerala
  •  21 days ago
No Image

ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ മുന്‍ സൈനികനെ ആശുപത്രിയില്‍വെച്ച് കൊലപ്പെടുത്തി; ഭാര്യയും കാമുകനും അടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

National
  •  21 days ago
No Image

കരാറുണ്ടാക്കിയത് യു.എസ്; ഗസ്സ, ലബനാന്‍, സിറിയ സൈനിക പിന്മാറ്റമില്ലെന്ന് നെതന്യാഹു; അധിനിവേശം ഇസ്‌റാഈലിന്റെ സുരക്ഷക്കെന്ന് ന്യായീകരണം

International
  •  21 days ago
No Image

''ദൃഢ'വും 'ഭൂതകാല'വും എന്റെ ചെറുകഥകള്‍'; ഷെയിന്‍ നിഗം സിനിമകള്‍ക്കെതിരെ മോഷണ ആരോപണവുമായി ആര്‍ ശ്രീലേഖ

Kerala
  •  21 days ago