HOME
DETAILS

കശ്മിര്‍: സെയ്ഫുദ്ദീന്‍ സോസിന്റെ പരാമര്‍ശം വിവാദമാവുന്നു

  
backup
June 22, 2018 | 6:29 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%af%e0%b5%8d%e0%b4%ab%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d

ശ്രീനഗര്‍: കശ്മിര്‍ വിഷയത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സെയ്ഫുദ്ദീന്‍ സോസിന്റെ പരാമര്‍ശം വിവാദത്തിലേക്ക്. കശ്മിരിലെ ജനങ്ങള്‍ക്ക് പാകിസ്താനിലേക്ക് ലയിക്കേണ്ട. പക്ഷെ അവരുടെ എക്കാലത്തെയും ആവശ്യം സ്വാതന്ത്ര നിലനില്‍പ്പാണെന്ന പാക് മുന്‍പ്രസിഡന്റ് മുഷറഫിന്റെ പ്രസ്താവന ശരിയാണെന്നും ഈ വാക്കുകള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നുമാണ് സെയ്ഫുദ്ദീന്‍ പറഞ്ഞത്. 

കശ്മിര്‍: പോരാട്ടകഥയുടെയും ചരിത്രത്തിന്റെയും മിന്നലൊളി' എന്ന തന്റെ പുസ്തകം അടുത്തയാഴ്ച പ്രസിദ്ധികരിക്കാനിരിക്കെയാണ് സോസിന്റെ വിവാദ പരാമര്‍ശം. കശ്മിര്‍ വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവാദവെളിപ്പെടുത്തലുകളും പ്രസ്താവനയും പുതിയ പുസ്തകത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. കശ്മിരിലെ ജനങ്ങളുടെ പരമപ്രധാനമായ ആവശ്യവും ആഗ്രഹവും സ്വാതന്ത്ര്യമാണ്.
പാകിസ്താനുമായി ലയിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയില്‍ തുടരാനും ആഗ്രഹമില്ല. സ്വതന്ത്രമായ നിലനില്‍പ്പാണ് താഴ്‌വരയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. 10 വര്‍ഷം മുന്‍പുള്ള മുഷറഫിന്റെ ഈ നിരീക്ഷണം വളരെ ശരിയായിരുന്നു. ഇന്നും അത് സത്യമായി തുടരുകയാണെന്നും സോസ് പറഞ്ഞു.
എന്നാല്‍ ഒരിക്കലും സാധ്യമാകാത്ത ആവശ്യമാണതെന്ന് തനിക്കറിയാമെന്നും സോസ് വാര്‍ത്താ എജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
മറ്റ് പാര്‍ട്ടികളുമായി സംസാരിക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഹുറിയത്ത് കോണ്‍ഫറന്‍സുമായി ചര്‍ച്ച നടത്തണമെന്നും പുസ്തകത്തില്‍ അദ്ദേഹം പറയുന്നുണ്ട്. മാറിമാറി വന്ന കേന്ദ്ര സര്‍ക്കാരുകള്‍ തുടര്‍ന്നുവന്ന നയങ്ങള്‍ കശ്മിരിനെ ഇന്ത്യയില്‍ നിന്ന് അകറ്റാന്‍ മാത്രമാണ് ഇടയാക്കിയത്.
സര്‍ക്കാരുകള്‍ സ്ഥായിയായ ഒരു പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ടെന്നും സോസ് പറയുന്നു. സോസിന്റെ പ്രസ്താവന രാജ്യവിരുദ്ധമാണെന്നും അദ്ദേഹത്തെ പാകിസ്താനിലേക്ക് നാടുകടത്തുകയാണ് വേണ്ടതെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. തന്റെ മകളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ കേന്ദ്രസഹായം തേടിയ ആളാണ് സെയ്ഫുദ്ദിന്‍ സോസെന്നും സുബ്രഹ്മണ്യം സ്വാമി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ വിടണമെന്നും പാകിസ്താനോടാണ് കൂറെങ്കില്‍ മുഷറഫിന്റെ സേവകനായി അവിടേക്ക് പൊയ്‌ക്കൊള്ളാനുമാണ് ശിവസേനയുടെ ആഹ്വാനം. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കൂടെയാണ് കോണ്‍ഗ്രസെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ആരോപിച്ചു. സ്വതന്ത്ര കശ്മിര്‍ എന്നത് തങ്ങളുടെ നിലപാടല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചത്.
അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംങ്ങ് സുര്‍ജേവാല പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  6 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  6 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  6 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  6 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  6 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  6 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  6 days ago
No Image

മെയ് 20 വരെ ഞാൻ തന്നെയാണ് എംഎൽഎ, ഡിജിപിക്ക് മുകളിലാണ് എന്റെ റാങ്ക്; പൂഞ്ഞാറിൽ ബൂത്ത് ഓഫീസ് മാറ്റനെത്തിയ പൊലിസിന് നേരെ എംഎൽഎയുടെ ഭീഷണി

Kerala
  •  6 days ago
No Image

തടസ്സങ്ങള്‍ക്ക് വിരാമം; സ്വന്തം ആകാശത്ത് വീണ്ടും പറന്ന് ഗള്‍ഫ് എയര്‍

bahrain
  •  7 days ago
No Image

കേരളം വിധിയെഴുതി; വോട്ടിങ് സമയം അവസാനിച്ചു, 80% പിന്നിട്ട് നാല് മണ്ഡലങ്ങള്‍

Kerala
  •  7 days ago