HOME
DETAILS

പുതുതലമുറയ്ക്ക് സ്മരണീയമായി കാക്കൂരില്‍ ചുമടുതാങ്ങിക്ക് പുനര്‍ജനി

  
backup
June 27, 2018 | 6:49 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%a4%e0%b4%b2%e0%b4%ae%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b5%80%e0%b4%af


കൂത്താട്ടുകുളം: പതിറ്റാണ്ടുകള്‍ക്കു മുമ്പ് നാട്ടിലെ കര്‍ഷകര്‍ക്കും, വഴിയാത്രക്കാരായ അയല്‍ദേശകാര്‍ക്കും അത്താണിയായിരുന്ന ചുമടുതാങ്ങി കാക്കൂര്‍ ഗ്രാമീണ വായനശാല നേതൃത്വത്തില്‍ പുനസ്ഥാപിച്ചു. അത്താണികളേക്കുറിച്ച് ചരിത്ര പഠനത്തിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ വായനശാലയില്‍ നടത്തിയ അന്വേഷണമാണ് ചരിത്ര ശേഷിപ്പിന്റെ കണ്ടെത്തലിനും പുന:സ്ഥാപനത്തിനും പ്രേരണയായത്.
കാല്‍നടയായി സാധനങ്ങള്‍ ചുമന്നു കൊണ്ടു പോയിരുന്ന ആളുകള്‍ക്ക് വിശ്രമിക്കാനും, പരസഹായം കൂടാതെ ചുമട് ഇറക്കിവയ്ക്കാനും തിരികെ തലയിലേറ്റാനുമാണ് അത്താണിയെന്നും ചുമടുതാങ്ങികളെന്നും അറിയപ്പെടുന്ന ഇത്തരം നിര്‍മാണങ്ങള്‍ നടത്തിയിരുന്നത്.
കുത്തി നിര്‍ത്തുന്ന വീതിയുള്ള രണ്ട് കരിങ്കല്‍ തൂണുകള്‍ക്കു മുകളില്‍ മറ്റൊരു കരിങ്കല്‍ തൂണ്‍ എടുത്തു വച്ചാണ് അത്താണികള്‍ നിര്‍മിക്കുന്നത്. ചുവട്ടില്‍ ഇരിക്കാനായി ബെഞ്ചു പോലെ ഒരു കരിങ്കല്‍ പാളിയും ഉണ്ടാകും. എപ്പോഴും വെള്ളം കിട്ടുന്ന പ്രദേശവും വ്യാപാര സ്ഥാപനങ്ങള്‍ ഉള്ള സ്ഥലവുമാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നത്. പണ്ട് എറണാകുളത്തുനിന്നും തൊടുപുഴ, പാല, തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്നവര്‍ക്കുള്ള പ്രധാന പാതയായിരുന്നു ഇത്. എല്ലാ കവലകളിലും ഇത്തരം അത്താണിക്കല്ലുകള്‍ ഉണ്ടായിരുന്നു.
കാക്കൂരില്‍ കൂരാപ്പിള്ളി കുരിശ്, അമ്പലപ്പടി, ടെക്‌നോ ലോഡ്ജ് എതിര്‍വശം എന്നിവിടങ്ങളില്‍ ഇത്തരം അത്താണികള്‍ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറഞ്ഞു. ഒന്നര മാസം നടത്തിയ അന്വേഷണത്തിനൊടുവില്‍ ഭൂമിക്കടിയില്‍ നിന്നാണ് ഒരു അത്താണി വീണ്ടെടുത്തത്. തിരുമാറാടി പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സമിതി അധ്യക്ഷന്‍ കെ.ആര്‍ പ്രകാശ് , വായനശാല പ്രസിഡന്റ് കെ.പി അനീഷ് കുമാര്‍, സെക്രട്ടറി വര്‍ഗീസ് മാണി, വി.കെ ശശിധരന്‍, എസ് സതീഷ്, പി.കെ പ്രസാദ്, ബീന ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ഇത് ഗ്രാമീണ വായനശാലക്കു സമീപം പുനസ്ഥാപിച്ചു. സ്ഥാപിച്ച കുടുംബത്തിന്റെ പേരുള്‍പ്പെടെ പഴയ ലിപിയില്‍ ഏതാനും എഴുത്തുകള്‍ വീണ്ടെടുത്ത കല്ലുകളില്‍ കൊത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെത്തുമ്പോൾ എത്തുമ്പോൾ കൈയിൽ വെറും 8 ദിർഹം, ഇന്ന് കോടികളുടെ ആസ്തി; ആലപ്പുഴക്കാരൻ ജമാലുദ്ദീന്റെ 60 വർഷത്തെ വിസ്മയ യാത്ര

uae
  •  3 days ago
No Image

റോഡിലെ കുഴികളും വിള്ളലുകളും കണ്ടെത്താൻ എഐയും ലേസർ സാങ്കേതിവിദ്യയും; ദുബൈയിൽ 17 കിലോമീറ്റർ റോഡ് ശൃംഖല പുതുക്കിപ്പണിതു

uae
  •  3 days ago
No Image

15ാം വയസില്‍ ഡെലിവറി ബോയ്, പഠനം ഉപേക്ഷിച്ച് ബിസിനസ് തുടങ്ങി, ക്രെഡ് സ്ഥാപകന്‍ ഇനി വാട്‌സ്അപ്പിന്റെ തലപ്പത്ത്; ആരാണ് കുനാല്‍ ഷാ? 

Tech
  •  3 days ago
No Image

ഈ വേനൽക്കാലത്ത് ജിം ഫീസില്ല; ദുബൈയിൽ അത്യാധുനിക സൗജന്യ ഇൻഡോർ ഫിറ്റ്‌നസ് കേന്ദ്രം തുറന്നു

uae
  •  3 days ago
No Image

കുടിവെള്ള ടാങ്കില്‍ പഴുതാരയെ കണ്ടെത്തി; വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സോഡ ഫാക്ടറി പൂട്ടിച്ചു 

Kerala
  •  3 days ago
No Image

ദുബൈയിലെ പ്രവാസികൾക്ക് വൻ ആശ്വാസം: വാടക ഇനി മാസം തോറും അടയ്ക്കാം; 'ഫ്ലെക്സി റെന്റ്' പദ്ധതിയുമായി ഡിഎൽഡി

uae
  •  3 days ago
No Image

ഡി.എച്ച്.എസ് സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് ആശ്വാസം; ഡോ റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

പാലക്കാട് കെഎസ്ആര്‍ടിസി ബസ് മോഷണക്കേസ്; പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

യുഎഇയിൽ ഇനി റെയിൽ യു​ഗം: ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസുകൾ ജൂൺ 30 മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

uae
  •  3 days ago
No Image

ട്രെക്കിങ്ങിനിടെ യുവാവിന്റെ മരണം; പ്രതിശ്രുതവധുവും കാമുകനും ചേര്‍ന്ന് നടത്തിയ കൊലപാതകമെന്ന് പൊലിസ്

National
  •  3 days ago