HOME
DETAILS

പുതുതലമുറയ്ക്ക് സ്മരണീയമായി കാക്കൂരില്‍ ചുമടുതാങ്ങിക്ക് പുനര്‍ജനി

  
backup
June 27, 2018 | 6:49 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%a4%e0%b4%b2%e0%b4%ae%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b5%80%e0%b4%af


കൂത്താട്ടുകുളം: പതിറ്റാണ്ടുകള്‍ക്കു മുമ്പ് നാട്ടിലെ കര്‍ഷകര്‍ക്കും, വഴിയാത്രക്കാരായ അയല്‍ദേശകാര്‍ക്കും അത്താണിയായിരുന്ന ചുമടുതാങ്ങി കാക്കൂര്‍ ഗ്രാമീണ വായനശാല നേതൃത്വത്തില്‍ പുനസ്ഥാപിച്ചു. അത്താണികളേക്കുറിച്ച് ചരിത്ര പഠനത്തിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ വായനശാലയില്‍ നടത്തിയ അന്വേഷണമാണ് ചരിത്ര ശേഷിപ്പിന്റെ കണ്ടെത്തലിനും പുന:സ്ഥാപനത്തിനും പ്രേരണയായത്.
കാല്‍നടയായി സാധനങ്ങള്‍ ചുമന്നു കൊണ്ടു പോയിരുന്ന ആളുകള്‍ക്ക് വിശ്രമിക്കാനും, പരസഹായം കൂടാതെ ചുമട് ഇറക്കിവയ്ക്കാനും തിരികെ തലയിലേറ്റാനുമാണ് അത്താണിയെന്നും ചുമടുതാങ്ങികളെന്നും അറിയപ്പെടുന്ന ഇത്തരം നിര്‍മാണങ്ങള്‍ നടത്തിയിരുന്നത്.
കുത്തി നിര്‍ത്തുന്ന വീതിയുള്ള രണ്ട് കരിങ്കല്‍ തൂണുകള്‍ക്കു മുകളില്‍ മറ്റൊരു കരിങ്കല്‍ തൂണ്‍ എടുത്തു വച്ചാണ് അത്താണികള്‍ നിര്‍മിക്കുന്നത്. ചുവട്ടില്‍ ഇരിക്കാനായി ബെഞ്ചു പോലെ ഒരു കരിങ്കല്‍ പാളിയും ഉണ്ടാകും. എപ്പോഴും വെള്ളം കിട്ടുന്ന പ്രദേശവും വ്യാപാര സ്ഥാപനങ്ങള്‍ ഉള്ള സ്ഥലവുമാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നത്. പണ്ട് എറണാകുളത്തുനിന്നും തൊടുപുഴ, പാല, തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്നവര്‍ക്കുള്ള പ്രധാന പാതയായിരുന്നു ഇത്. എല്ലാ കവലകളിലും ഇത്തരം അത്താണിക്കല്ലുകള്‍ ഉണ്ടായിരുന്നു.
കാക്കൂരില്‍ കൂരാപ്പിള്ളി കുരിശ്, അമ്പലപ്പടി, ടെക്‌നോ ലോഡ്ജ് എതിര്‍വശം എന്നിവിടങ്ങളില്‍ ഇത്തരം അത്താണികള്‍ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറഞ്ഞു. ഒന്നര മാസം നടത്തിയ അന്വേഷണത്തിനൊടുവില്‍ ഭൂമിക്കടിയില്‍ നിന്നാണ് ഒരു അത്താണി വീണ്ടെടുത്തത്. തിരുമാറാടി പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സമിതി അധ്യക്ഷന്‍ കെ.ആര്‍ പ്രകാശ് , വായനശാല പ്രസിഡന്റ് കെ.പി അനീഷ് കുമാര്‍, സെക്രട്ടറി വര്‍ഗീസ് മാണി, വി.കെ ശശിധരന്‍, എസ് സതീഷ്, പി.കെ പ്രസാദ്, ബീന ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ഇത് ഗ്രാമീണ വായനശാലക്കു സമീപം പുനസ്ഥാപിച്ചു. സ്ഥാപിച്ച കുടുംബത്തിന്റെ പേരുള്‍പ്പെടെ പഴയ ലിപിയില്‍ ഏതാനും എഴുത്തുകള്‍ വീണ്ടെടുത്ത കല്ലുകളില്‍ കൊത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  9 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; പ്രതികളില്‍ നിന്ന് 79.85 ലക്ഷം രൂപ അന്വേഷണസംഘം പിടിച്ചെടുത്തു

National
  •  9 days ago
No Image

സെപ്റ്റിക് ടാങ്ക് ക്ലീനാക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു; രക്ഷിക്കാന്‍ ചാടിയിറങ്ങി സുഹൃത്തുക്കള്‍; വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

National
  •  9 days ago
No Image

പന്തല്ലൂർ ജി.യു.പി സ്‌കൂളിൽ വായനയുടെ പൂക്കാലം

Kerala
  •  9 days ago
No Image

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണക്കോടതി മാറ്റി, വിധി വീണ്ടും വൈകും

Kerala
  •  9 days ago
No Image

ഇഡിയെ ആക്രമിച്ച കേസ്: ജാമ്യവിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

Kerala
  •  9 days ago
No Image

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ചമ്പത് റായ്

Kerala
  •  9 days ago
No Image

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  9 days ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ അവാർഡിന് ഫിറോസ് ഖാൻ ആലത്തൂർ അർഹനായി

International
  •  9 days ago
No Image

കോട്ടയത്ത് മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

Kerala
  •  9 days ago