HOME
DETAILS

പുതുതലമുറയ്ക്ക് സ്മരണീയമായി കാക്കൂരില്‍ ചുമടുതാങ്ങിക്ക് പുനര്‍ജനി

  
backup
June 27, 2018 | 6:49 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%a4%e0%b4%b2%e0%b4%ae%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b5%80%e0%b4%af


കൂത്താട്ടുകുളം: പതിറ്റാണ്ടുകള്‍ക്കു മുമ്പ് നാട്ടിലെ കര്‍ഷകര്‍ക്കും, വഴിയാത്രക്കാരായ അയല്‍ദേശകാര്‍ക്കും അത്താണിയായിരുന്ന ചുമടുതാങ്ങി കാക്കൂര്‍ ഗ്രാമീണ വായനശാല നേതൃത്വത്തില്‍ പുനസ്ഥാപിച്ചു. അത്താണികളേക്കുറിച്ച് ചരിത്ര പഠനത്തിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ വായനശാലയില്‍ നടത്തിയ അന്വേഷണമാണ് ചരിത്ര ശേഷിപ്പിന്റെ കണ്ടെത്തലിനും പുന:സ്ഥാപനത്തിനും പ്രേരണയായത്.
കാല്‍നടയായി സാധനങ്ങള്‍ ചുമന്നു കൊണ്ടു പോയിരുന്ന ആളുകള്‍ക്ക് വിശ്രമിക്കാനും, പരസഹായം കൂടാതെ ചുമട് ഇറക്കിവയ്ക്കാനും തിരികെ തലയിലേറ്റാനുമാണ് അത്താണിയെന്നും ചുമടുതാങ്ങികളെന്നും അറിയപ്പെടുന്ന ഇത്തരം നിര്‍മാണങ്ങള്‍ നടത്തിയിരുന്നത്.
കുത്തി നിര്‍ത്തുന്ന വീതിയുള്ള രണ്ട് കരിങ്കല്‍ തൂണുകള്‍ക്കു മുകളില്‍ മറ്റൊരു കരിങ്കല്‍ തൂണ്‍ എടുത്തു വച്ചാണ് അത്താണികള്‍ നിര്‍മിക്കുന്നത്. ചുവട്ടില്‍ ഇരിക്കാനായി ബെഞ്ചു പോലെ ഒരു കരിങ്കല്‍ പാളിയും ഉണ്ടാകും. എപ്പോഴും വെള്ളം കിട്ടുന്ന പ്രദേശവും വ്യാപാര സ്ഥാപനങ്ങള്‍ ഉള്ള സ്ഥലവുമാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നത്. പണ്ട് എറണാകുളത്തുനിന്നും തൊടുപുഴ, പാല, തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്നവര്‍ക്കുള്ള പ്രധാന പാതയായിരുന്നു ഇത്. എല്ലാ കവലകളിലും ഇത്തരം അത്താണിക്കല്ലുകള്‍ ഉണ്ടായിരുന്നു.
കാക്കൂരില്‍ കൂരാപ്പിള്ളി കുരിശ്, അമ്പലപ്പടി, ടെക്‌നോ ലോഡ്ജ് എതിര്‍വശം എന്നിവിടങ്ങളില്‍ ഇത്തരം അത്താണികള്‍ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറഞ്ഞു. ഒന്നര മാസം നടത്തിയ അന്വേഷണത്തിനൊടുവില്‍ ഭൂമിക്കടിയില്‍ നിന്നാണ് ഒരു അത്താണി വീണ്ടെടുത്തത്. തിരുമാറാടി പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സമിതി അധ്യക്ഷന്‍ കെ.ആര്‍ പ്രകാശ് , വായനശാല പ്രസിഡന്റ് കെ.പി അനീഷ് കുമാര്‍, സെക്രട്ടറി വര്‍ഗീസ് മാണി, വി.കെ ശശിധരന്‍, എസ് സതീഷ്, പി.കെ പ്രസാദ്, ബീന ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ഇത് ഗ്രാമീണ വായനശാലക്കു സമീപം പുനസ്ഥാപിച്ചു. സ്ഥാപിച്ച കുടുംബത്തിന്റെ പേരുള്‍പ്പെടെ പഴയ ലിപിയില്‍ ഏതാനും എഴുത്തുകള്‍ വീണ്ടെടുത്ത കല്ലുകളില്‍ കൊത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

228 റൺസ് മുംബൈക്ക് മുന്നിൽ ഒന്നുമല്ല! പൂരന്റെ പോരാട്ടം പാഴായി; ഐ.പി.എല്ലിൽ വീണ്ടും നീലപ്പടയുടെ ഉയിർത്തെഴുന്നേൽപ്പ്

Cricket
  •  a month ago
No Image

തമിഴകത്ത് 'ദളപതി' തരംഗം; സർക്കാരുണ്ടാക്കാൻ വിജയിന്റെ ചടുലനീക്കം; സി.പി.എമ്മുമായി ചർച്ച, രാഹുലിന്റെ അഭിനന്ദനം!

National
  •  a month ago
No Image

പ്രതീക്ഷകൾ അസ്ഥാനത്തായി; ബി.ജെ.പി സഖ്യം ട്വൻ്റി-20ക്ക് തിരിച്ചടിയായി; കുന്നത്തുനാട്ടിലും അടിതെറ്റി സാബു എം. ജേക്കബ്

Kerala
  •  a month ago
No Image

തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്; ഇറാന്റെ മിസൈൽ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് യുഎഇ

uae
  •  a month ago
No Image

പശ്ചിമ ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറി; ഭബാനിപുരിൽ മമതയ്ക്ക് തോൽവി

National
  •  a month ago
No Image

ഫുജൈറയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; വ്യവസായ മേഖലയിലെ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്ക്

uae
  •  a month ago
No Image

'എന്റെ കഴിവിനും അപ്പുറം അധ്വാനിച്ചു, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചത്'; പരാജയത്തിൽ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ

National
  •  a month ago
No Image

തോൽവി അംഗീകരിക്കുന്നു, ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചത് അതീവ ഗൗരവമുള്ള കാര്യം; തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

Kerala
  •  a month ago
No Image

സാമ്പത്തിക രംഗത്ത് വൻ കുതിപ്പിനൊരുങ്ങി യുഎഇ; യുഎസുമായുള്ള കറൻസി കൈമാറ്റ കരാറിനെ സംബന്ധിച്ച ചർച്ചകൾ സജീവം

uae
  •  a month ago
No Image

കുടുംബവാഴ്ചയ്‌ക്കെതിരെ ബാലറ്റ് വിപ്ലവം; സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തഴഞ്ഞ് തളിപ്പറമ്പ്, ടികെ ഗോവിന്ദന്റെ വിജയത്തിൽ പതറി സിപിഎം

Kerala
  •  a month ago