HOME
DETAILS

പുതുതലമുറയ്ക്ക് സ്മരണീയമായി കാക്കൂരില്‍ ചുമടുതാങ്ങിക്ക് പുനര്‍ജനി

  
backup
June 27, 2018 | 6:49 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%a4%e0%b4%b2%e0%b4%ae%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b5%80%e0%b4%af


കൂത്താട്ടുകുളം: പതിറ്റാണ്ടുകള്‍ക്കു മുമ്പ് നാട്ടിലെ കര്‍ഷകര്‍ക്കും, വഴിയാത്രക്കാരായ അയല്‍ദേശകാര്‍ക്കും അത്താണിയായിരുന്ന ചുമടുതാങ്ങി കാക്കൂര്‍ ഗ്രാമീണ വായനശാല നേതൃത്വത്തില്‍ പുനസ്ഥാപിച്ചു. അത്താണികളേക്കുറിച്ച് ചരിത്ര പഠനത്തിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ വായനശാലയില്‍ നടത്തിയ അന്വേഷണമാണ് ചരിത്ര ശേഷിപ്പിന്റെ കണ്ടെത്തലിനും പുന:സ്ഥാപനത്തിനും പ്രേരണയായത്.
കാല്‍നടയായി സാധനങ്ങള്‍ ചുമന്നു കൊണ്ടു പോയിരുന്ന ആളുകള്‍ക്ക് വിശ്രമിക്കാനും, പരസഹായം കൂടാതെ ചുമട് ഇറക്കിവയ്ക്കാനും തിരികെ തലയിലേറ്റാനുമാണ് അത്താണിയെന്നും ചുമടുതാങ്ങികളെന്നും അറിയപ്പെടുന്ന ഇത്തരം നിര്‍മാണങ്ങള്‍ നടത്തിയിരുന്നത്.
കുത്തി നിര്‍ത്തുന്ന വീതിയുള്ള രണ്ട് കരിങ്കല്‍ തൂണുകള്‍ക്കു മുകളില്‍ മറ്റൊരു കരിങ്കല്‍ തൂണ്‍ എടുത്തു വച്ചാണ് അത്താണികള്‍ നിര്‍മിക്കുന്നത്. ചുവട്ടില്‍ ഇരിക്കാനായി ബെഞ്ചു പോലെ ഒരു കരിങ്കല്‍ പാളിയും ഉണ്ടാകും. എപ്പോഴും വെള്ളം കിട്ടുന്ന പ്രദേശവും വ്യാപാര സ്ഥാപനങ്ങള്‍ ഉള്ള സ്ഥലവുമാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നത്. പണ്ട് എറണാകുളത്തുനിന്നും തൊടുപുഴ, പാല, തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്നവര്‍ക്കുള്ള പ്രധാന പാതയായിരുന്നു ഇത്. എല്ലാ കവലകളിലും ഇത്തരം അത്താണിക്കല്ലുകള്‍ ഉണ്ടായിരുന്നു.
കാക്കൂരില്‍ കൂരാപ്പിള്ളി കുരിശ്, അമ്പലപ്പടി, ടെക്‌നോ ലോഡ്ജ് എതിര്‍വശം എന്നിവിടങ്ങളില്‍ ഇത്തരം അത്താണികള്‍ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറഞ്ഞു. ഒന്നര മാസം നടത്തിയ അന്വേഷണത്തിനൊടുവില്‍ ഭൂമിക്കടിയില്‍ നിന്നാണ് ഒരു അത്താണി വീണ്ടെടുത്തത്. തിരുമാറാടി പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സമിതി അധ്യക്ഷന്‍ കെ.ആര്‍ പ്രകാശ് , വായനശാല പ്രസിഡന്റ് കെ.പി അനീഷ് കുമാര്‍, സെക്രട്ടറി വര്‍ഗീസ് മാണി, വി.കെ ശശിധരന്‍, എസ് സതീഷ്, പി.കെ പ്രസാദ്, ബീന ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ഇത് ഗ്രാമീണ വായനശാലക്കു സമീപം പുനസ്ഥാപിച്ചു. സ്ഥാപിച്ച കുടുംബത്തിന്റെ പേരുള്‍പ്പെടെ പഴയ ലിപിയില്‍ ഏതാനും എഴുത്തുകള്‍ വീണ്ടെടുത്ത കല്ലുകളില്‍ കൊത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  3 days ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  3 days ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  3 days ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  3 days ago
No Image

തികഞ്ഞ അപമാനം, എന്റെ ടീമെങ്കിൽ വലിച്ചിഴച്ച് പുറത്താക്കിയേനെ; പരാഗ്വേക്കെതിരെ ആഞ്ഞടിച്ച് ജോ ഹാർട്ട്

Football
  •  3 days ago
No Image

കൊണ്ടോട്ടിയിൽ അനിയന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു; പ്രതി കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ഏകദിനത്തിൽ ഓവറുകൾ കുറയും, വരുന്നു പുതിയ ആഗോള ടി20 ലീഗ്; വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ഐസിസി!

Cricket
  •  3 days ago
No Image

കോട്ടയത്ത് ടിഷ്യൂ പേപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല

Kerala
  •  3 days ago
No Image

ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്റാഈലുമായി ബന്ധമില്ല: ഈജിപ്ഷ്യൻ പ്രസിഡന്റ്

Kerala
  •  3 days ago
No Image

ഗോൾഡൻ ബൂട്ട് പോരാട്ടം തീപ്പാറുന്നു; മെസ്സിക്കൊപ്പം എംബാപ്പെ, പക്ഷേ റൊണാൾഡോ എവിടെ?

Football
  •  3 days ago