HOME
DETAILS

പച്ചത്തേങ്ങ സംഭരണം കേരഫെഡ് പുനരാരംഭിക്കുന്നു

  
backup
April 20, 2017 | 9:22 PM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%99%e0%b5%8d%e0%b4%99-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%ab%e0%b5%86


തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പച്ചത്തേങ്ങ സംഭരിച്ചതിന്റെ ഇനത്തില്‍ വന്‍ കുടിശിക തുക കര്‍ഷകര്‍ക്ക് യഥാസമയം നല്‍കാനാകാതെ സംഭരണം മന്ദഗതിയിലായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പച്ചത്തേങ്ങ സംഭരണം തുടര്‍ന്നുകൊുതന്നെ കടിശ്ശിക തുക പൂര്‍ണ്ണമായി കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ത്തു.
കേരളത്തിലെ 12 ജില്ലകളിലായി 388 ക്യഷിഭവനുകള്‍ വഴിയാണ് സംഭരണം നടത്തിവരുന്നത്. കേരഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഭരണത്തില്‍ താല്‍പ്പര്യമുളള സൊസൈറ്റികളേയും നാളീകേര ഉല്‍പ്പാദക കമ്പനികളേയും ഉള്‍പ്പെടുത്തി സംഭരണ കേന്ദ്രങ്ങള്‍ 500 ആക്കി വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ഏപ്രില്‍ 24 മുതല്‍ സംഭരണം പുനരാരംഭിക്കാനാണ് കേരഫെഡ് തീരുമാനിച്ചിട്ടുളളത്. സംഭരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 24 ാം തീയതി രാവിലെ 10 മണിക്ക് കേരഫെഡ് കരുനാഗപ്പളളി ഫാക്ടറി പരിസരത്ത് നടക്കും. ഇതോടനുബന്ധിച്ച് ചേരുന്ന പൊതുസമ്മേളനം കരുനാഗപ്പള്ളി എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കേരഫെഡ് ചെയര്‍മാന്‍ അഡ്വ.ജെ. വേണുഗോപാലന്‍ നായര്‍ പച്ചത്തേങ്ങ സംഭരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഉത്തരമേഖല സംഭരണത്തിന്റെ ഉദ്ഘാടനം അന്നേ ദിവസം രാവിലെ 9 മണിക്ക് കോഴിക്കോട് നടുവണ്ണൂരിലുളള കേരഫെഡ് ഫാക്ടറി പരിസരത്ത് നടക്കും. അതോടനുബന്ധിച്ച് ചേരുന്ന സമ്മേളനം പുരുഷന്‍ കടലുണ്ടി, എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പച്ചത്തേങ്ങ സംഭരണത്തിന്റെ ഉദ്ഘാടനം കേരഫെഡ് വൈസ് ചെയര്‍മാന്‍ രമേശ്ബാബു നിര്‍വഹിക്കും. പ്രസ്തുത ചടങ്ങില്‍ അതാത് മേഖലകളിലെ സാമൂഹിക രാഷ്ട്രീയ നേതാക്കന്മാരും, ജനപ്രതിനിധികളും, ക്യഷിവകുപ്പ് ഉദ്യോഗസ്ഥരും കേരഫെഡ് ഉദ്യോഗസ്ഥരും പങ്കെടുക്കും. പച്ചത്തേങ്ങ സംഭരണ പദ്ധതിയില്‍ ഭാഗഭാക്കാവുവാന്‍ താല്‍പ്പര്യമുളള സൊസൈറ്റികളും നാളീകേര ഉല്‍പ്പാദക കമ്പനികളും കേരഫെഡ് ഹെഡ് ഓഫീസുമായി ബന്ധപ്പെടണമെന്നും കേരഫെഡ് ചെയര്‍മാനും, എം.ഡിയും അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Kerala
  •  15 days ago
No Image

മര്‍ദ്ദന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസ്, ഗുണ്ട അറസ്റ്റില്‍

Kerala
  •  15 days ago
No Image

ഒടുവില്‍ സമാധാന വാതില്‍ തുറക്കുന്നു; ട്രംപും പെസെഷ്‌കിയാനും കരാറില്‍ ഒപ്പുവെച്ചു; ഹോര്‍മുസ് ഉടന്‍ തുറക്കും  

International
  •  15 days ago
No Image

സംസ്ഥാനത്ത് ഈ മാസം 30 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷമെന്ന് കെ.എസ്.ഇ.ബി

Kerala
  •  15 days ago
No Image

മാസപ്പടി കേസ്: പിണറായി വിജയന്റെ മകള്‍ ടി. വീണയെ ഇ.ഡി എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു

Kerala
  •  15 days ago
No Image

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍; മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറ്റം അസാധ്യമെന്ന് മുഖ്യമന്ത്രി

Kerala
  •  15 days ago
No Image

ഇറാന്‍-യു.എസ് കരാര്‍: എണ്ണവില കുറയുന്നു; വിതരണ ശൃംഖല പൂര്‍വസ്ഥിതിയിലാകാന്‍ മാസങ്ങള്‍ എടുക്കും

International
  •  15 days ago
No Image

പി.എം ശ്രീ; ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി 

Kerala
  •  15 days ago
No Image

പി.എം ശ്രീ; സമിതി റിപ്പോര്‍ട്ട് വന്നിട്ട് പ്രതികരണം; ജിഫ്‌രി തങ്ങള്‍

Kerala
  •  15 days ago
No Image

ഹെബ്രോണിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ മുസ്ലിം രാജ്യങ്ങള്‍

qatar
  •  15 days ago