HOME
DETAILS

പച്ചത്തേങ്ങ സംഭരണം കേരഫെഡ് പുനരാരംഭിക്കുന്നു

  
backup
April 20, 2017 | 9:22 PM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%99%e0%b5%8d%e0%b4%99-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%ab%e0%b5%86


തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പച്ചത്തേങ്ങ സംഭരിച്ചതിന്റെ ഇനത്തില്‍ വന്‍ കുടിശിക തുക കര്‍ഷകര്‍ക്ക് യഥാസമയം നല്‍കാനാകാതെ സംഭരണം മന്ദഗതിയിലായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പച്ചത്തേങ്ങ സംഭരണം തുടര്‍ന്നുകൊുതന്നെ കടിശ്ശിക തുക പൂര്‍ണ്ണമായി കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ത്തു.
കേരളത്തിലെ 12 ജില്ലകളിലായി 388 ക്യഷിഭവനുകള്‍ വഴിയാണ് സംഭരണം നടത്തിവരുന്നത്. കേരഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഭരണത്തില്‍ താല്‍പ്പര്യമുളള സൊസൈറ്റികളേയും നാളീകേര ഉല്‍പ്പാദക കമ്പനികളേയും ഉള്‍പ്പെടുത്തി സംഭരണ കേന്ദ്രങ്ങള്‍ 500 ആക്കി വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ഏപ്രില്‍ 24 മുതല്‍ സംഭരണം പുനരാരംഭിക്കാനാണ് കേരഫെഡ് തീരുമാനിച്ചിട്ടുളളത്. സംഭരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 24 ാം തീയതി രാവിലെ 10 മണിക്ക് കേരഫെഡ് കരുനാഗപ്പളളി ഫാക്ടറി പരിസരത്ത് നടക്കും. ഇതോടനുബന്ധിച്ച് ചേരുന്ന പൊതുസമ്മേളനം കരുനാഗപ്പള്ളി എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കേരഫെഡ് ചെയര്‍മാന്‍ അഡ്വ.ജെ. വേണുഗോപാലന്‍ നായര്‍ പച്ചത്തേങ്ങ സംഭരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഉത്തരമേഖല സംഭരണത്തിന്റെ ഉദ്ഘാടനം അന്നേ ദിവസം രാവിലെ 9 മണിക്ക് കോഴിക്കോട് നടുവണ്ണൂരിലുളള കേരഫെഡ് ഫാക്ടറി പരിസരത്ത് നടക്കും. അതോടനുബന്ധിച്ച് ചേരുന്ന സമ്മേളനം പുരുഷന്‍ കടലുണ്ടി, എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പച്ചത്തേങ്ങ സംഭരണത്തിന്റെ ഉദ്ഘാടനം കേരഫെഡ് വൈസ് ചെയര്‍മാന്‍ രമേശ്ബാബു നിര്‍വഹിക്കും. പ്രസ്തുത ചടങ്ങില്‍ അതാത് മേഖലകളിലെ സാമൂഹിക രാഷ്ട്രീയ നേതാക്കന്മാരും, ജനപ്രതിനിധികളും, ക്യഷിവകുപ്പ് ഉദ്യോഗസ്ഥരും കേരഫെഡ് ഉദ്യോഗസ്ഥരും പങ്കെടുക്കും. പച്ചത്തേങ്ങ സംഭരണ പദ്ധതിയില്‍ ഭാഗഭാക്കാവുവാന്‍ താല്‍പ്പര്യമുളള സൊസൈറ്റികളും നാളീകേര ഉല്‍പ്പാദക കമ്പനികളും കേരഫെഡ് ഹെഡ് ഓഫീസുമായി ബന്ധപ്പെടണമെന്നും കേരഫെഡ് ചെയര്‍മാനും, എം.ഡിയും അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയെ കൊലപ്പെടുത്തിയ ശേഷം അടുത്ത ലക്ഷ്യം അച്ഛൻ; കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോയത് അയൽവാസിയുടെ സ്കൂട്ടറിൽ: കണ്ണൂർ കൊലപാതകത്തിന്റെ നടുക്കുന്ന വെളിപ്പെടുത്തലുകൾ

Kerala
  •  14 days ago
No Image

'തെലങ്കാന രാഷ്ട്ര സേന'; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത; ബിആര്‍എസിനും ചന്ദ്രശേഖര്‍ റാവുവിനും രൂക്ഷ വിമര്‍ശനം 

National
  •  14 days ago
No Image

വേനല്‍മഴയെത്തുന്നു.. ചൂടിന് ശമനമുണ്ടാകുമോ? 29 ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  14 days ago
No Image

കൊടിയത്തൂരിൽ ബൈക്ക് യാത്രയ്ക്കിടെ യുവാവിന് സൂര്യതപമേറ്റു; കൈകാലുകളിൽ ഗുരുതരമായ പൊള്ളൽ

Kerala
  •  14 days ago
No Image

യുദ്ധവും അധിനിവേശവും പ്രവചിച്ച് 'പ്രഡിക്ഷൻ മാർക്കറ്റുകൾ' വഴി പണമുണ്ടാക്കി യു.എസിലെ സമ്പന്നർ ┃in-depth

International
  •  14 days ago
No Image

'ആം ആദ്മി ശരിയായ പാതയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എംപിമാര്‍ പാര്‍ട്ടി വിടില്ലായിരുന്നു; ആപ്പിനെ കുറ്റപ്പെടുത്തി അണ്ണാ ഹസാരെ 

National
  •  14 days ago
No Image

തിരുവനന്തപുരത്ത് ഐഎസ്ആർഒയുടെ ഉപകരണം ബൈക്ക് യാത്രികരുടെ മേൽ പതിച്ചു; പരിഭ്രാന്തി

Kerala
  •  14 days ago
No Image

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല, ഡോ.സംഗീതയ്ക്ക് ജാമ്യം

Kerala
  •  14 days ago
No Image

'മുഖ്യമന്ത്രി ചര്‍ച്ച വേണ്ട'; അണികള്‍ക്കും നേതാക്കള്‍ക്കും കര്‍ശന നിര്‍ദേശവുമായി കെപിസിസി; പരസ്യ ചര്‍ച്ച അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് 

Kerala
  •  14 days ago
No Image

അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

Kerala
  •  14 days ago