HOME
DETAILS

പച്ചത്തേങ്ങ സംഭരണം കേരഫെഡ് പുനരാരംഭിക്കുന്നു

  
backup
April 20, 2017 | 9:22 PM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%99%e0%b5%8d%e0%b4%99-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%ab%e0%b5%86


തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പച്ചത്തേങ്ങ സംഭരിച്ചതിന്റെ ഇനത്തില്‍ വന്‍ കുടിശിക തുക കര്‍ഷകര്‍ക്ക് യഥാസമയം നല്‍കാനാകാതെ സംഭരണം മന്ദഗതിയിലായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പച്ചത്തേങ്ങ സംഭരണം തുടര്‍ന്നുകൊുതന്നെ കടിശ്ശിക തുക പൂര്‍ണ്ണമായി കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ത്തു.
കേരളത്തിലെ 12 ജില്ലകളിലായി 388 ക്യഷിഭവനുകള്‍ വഴിയാണ് സംഭരണം നടത്തിവരുന്നത്. കേരഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഭരണത്തില്‍ താല്‍പ്പര്യമുളള സൊസൈറ്റികളേയും നാളീകേര ഉല്‍പ്പാദക കമ്പനികളേയും ഉള്‍പ്പെടുത്തി സംഭരണ കേന്ദ്രങ്ങള്‍ 500 ആക്കി വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ഏപ്രില്‍ 24 മുതല്‍ സംഭരണം പുനരാരംഭിക്കാനാണ് കേരഫെഡ് തീരുമാനിച്ചിട്ടുളളത്. സംഭരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 24 ാം തീയതി രാവിലെ 10 മണിക്ക് കേരഫെഡ് കരുനാഗപ്പളളി ഫാക്ടറി പരിസരത്ത് നടക്കും. ഇതോടനുബന്ധിച്ച് ചേരുന്ന പൊതുസമ്മേളനം കരുനാഗപ്പള്ളി എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കേരഫെഡ് ചെയര്‍മാന്‍ അഡ്വ.ജെ. വേണുഗോപാലന്‍ നായര്‍ പച്ചത്തേങ്ങ സംഭരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഉത്തരമേഖല സംഭരണത്തിന്റെ ഉദ്ഘാടനം അന്നേ ദിവസം രാവിലെ 9 മണിക്ക് കോഴിക്കോട് നടുവണ്ണൂരിലുളള കേരഫെഡ് ഫാക്ടറി പരിസരത്ത് നടക്കും. അതോടനുബന്ധിച്ച് ചേരുന്ന സമ്മേളനം പുരുഷന്‍ കടലുണ്ടി, എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പച്ചത്തേങ്ങ സംഭരണത്തിന്റെ ഉദ്ഘാടനം കേരഫെഡ് വൈസ് ചെയര്‍മാന്‍ രമേശ്ബാബു നിര്‍വഹിക്കും. പ്രസ്തുത ചടങ്ങില്‍ അതാത് മേഖലകളിലെ സാമൂഹിക രാഷ്ട്രീയ നേതാക്കന്മാരും, ജനപ്രതിനിധികളും, ക്യഷിവകുപ്പ് ഉദ്യോഗസ്ഥരും കേരഫെഡ് ഉദ്യോഗസ്ഥരും പങ്കെടുക്കും. പച്ചത്തേങ്ങ സംഭരണ പദ്ധതിയില്‍ ഭാഗഭാക്കാവുവാന്‍ താല്‍പ്പര്യമുളള സൊസൈറ്റികളും നാളീകേര ഉല്‍പ്പാദക കമ്പനികളും കേരഫെഡ് ഹെഡ് ഓഫീസുമായി ബന്ധപ്പെടണമെന്നും കേരഫെഡ് ചെയര്‍മാനും, എം.ഡിയും അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയുടെയും റൊണാൾഡോയുടെയും മുകളിലാണ് നെയ്മറുടെ സ്ഥാനം നിൽക്കും: ബ്രസീലിയൻ ഇതിഹാസം

Football
  •  8 days ago
No Image

റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരുക്കേറ്റ യു.പി സ്വദേശി മരിച്ചു; അനുശോചനം അറിയിച്ച് ഇന്ത്യൻ എംബസി

Saudi-arabia
  •  8 days ago
No Image

ആശ്വാസജയം തേടി ബ്ലാസ്റ്റേഴ്‌സ്

Football
  •  8 days ago
No Image

മധ്യപ്രദേശിലെ ഐജിഎൻടിയു ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം

crime
  •  8 days ago
No Image

ഭാര്യ വീട്ടുജോലി ചെയ്യാതിരിക്കുന്നത് ക്രൂരതയല്ല; നിരീക്ഷണവുമായി സുപ്രീംകോടതി

National
  •  8 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു; ബുധനാഴ്ച കോഴിക്കോട് യുഡിഎഫിന്റെ വൻ റാലി

Kerala
  •  8 days ago
No Image

ഇസ്റാഈൽ അന്ത്യം പ്രഖ്യാപിച്ചു; പക്ഷേ ഹിസ്ബുള്ള ഉയർത്തെഴുന്നേറ്റു: പുനർനിർമ്മാണത്തിന്റെ അണിയറക്കഥകൾ

International
  •  8 days ago
No Image

ധോണി, രോഹിത്, ഗംഭീർ എന്നിവർ കഴിഞ്ഞാൽ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: മുൻ ഇന്ത്യൻ താരം 

Cricket
  •  8 days ago
No Image

ദുബൈ മിറക്കിൾ ഗാർഡനിലെ സൗജന്യ പ്രവേശനത്തിൽ തിരക്ക് നിയന്ത്രണാതീതം; സന്ദർശകരുടെ സുരക്ഷ മുൻനിർത്തി ഗാർഡൻ താൽക്കാലികമായി അടച്ച് അധികൃതർ

uae
  •  8 days ago
No Image

ഇറാന്റെ നേതൃനിര തകർന്നോ? എന്നാൽ അധികാരം ആരുടെ കയ്യിൽ? നിഗൂഢത നിറഞ്ഞ് ഇറാനിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ

International
  •  8 days ago