HOME
DETAILS

സിവില്‍ സര്‍വിസ് പരീക്ഷയില്‍ 132ാം റാങ്ക്; ചെമ്പഴന്തിക്ക് അഭിമാനമായി ജിഷ്ണു

  
backup
April 07, 2019 | 4:31 AM

%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af

പോത്തന്‍കോട്: കൊന്നമൂട് കുടുംബത്തിലെ ഭഗവതിപുരത്തെ കണിക്കൊന്ന വീട്ടില്‍ മേട വിഷുക്കണിയായി സിവില്‍ സര്‍വിസ് റാങ്കിന്റെ കണിക്കൊന്ന മധുരം. ചെമ്പഴന്തി ഞാണ്ടൂര്‍ക്കോണം കണിക്കൊന്ന വീട്ടില്‍ രാജു ജഗദ ദമ്പതികളുടെ മകന്‍ ജിഷ്ണു ജെ. രാജുവാണ് സിവില്‍ സര്‍വിസ് പരീക്ഷയില്‍ 132 മത് റാങ്ക് നേടി സംസ്ഥാനത്ത് നാലാമതെത്തിയത്. ദൃഢനിശ്ചയത്തോടെയുള്ള കഠിനാധ്വാനവും ആത്മവിശ്വാസവും സ്ഥിരോത്സാഹവും മത്സരാധിഷ്ഠിതമായ മാനസികാവസ്ഥയുമാണ് സിവില്‍ സര്‍വിസ് നേടാന്‍ മുന്നോട്ട് നയിച്ചതെന്നാണ് ജിഷ്ണു പറയുന്നത്.മുന്‍പ് മൂന്നുതവണ പരീക്ഷ എഴുതിയപ്പോഴും തോല്‍വിയായിരുന്നു ഫലം. എന്നാല്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. വിജയിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തോടെ തുടര്‍ന്നും പരീക്ഷ എഴുതാന്‍ മുന്നിട്ടിറങ്ങി. ഐ.എ.എസ് ചെറുപ്രായത്തില്‍ തന്നെ സ്വപ്നം കണ്ടിരുന്നു. ജീവിത സാഹചര്യങ്ങളോട് പോരാടി ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതുവരെ പരിശ്രമം തുടരുകയും ചെയ്തു. കെ.എസ്.ഇ.ബി ശ്രീകാര്യം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിക്കല്‍ വര്‍ക്ക് കോണ്‍ട്രാക്ടറാണ് ചെമ്പഴന്തി കൊന്നമൂട്ടില്‍ കുടുംബാംഗമായ പിതാവ് രാജു. സഹോദരന്‍ വിഷ്ണു ഇന്ത്യന്‍ ആര്‍മിയില്‍ മേജറാണ്. ചേങ്കോട്ടുകോണം എസ്.എന്‍ പബ്ലിക് സ്‌കൂളിലും ആര്യ സെന്‍ട്രല്‍ സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് സര്‍ക്കാരിന്റെ സിവില്‍ സര്‍വിസ് അക്കാദമിയില്‍ ചേര്‍ന്ന് പഠിച്ചത്. മൂന്നുതവണ പരീക്ഷ എഴുതിയപ്പോഴും പാസായെങ്കിലും ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുകയായിരുന്നു. എന്നിട്ടും പിന്മാറാതെ നാലാം തവണയാണ് പൊരുതി ജയിക്കാനായതെന്ന് ജിഷ്ണു പറയുന്നു.
ഇതിനിടയില്‍ ബാങ്ക് പരീക്ഷയെഴുതി ആര്‍.ബി.ഐ മുംബൈ ബ്രാഞ്ചില്‍ ഒരുവര്‍ഷമായി മാനേജരായി ജോലി ചെയ്യുകയാണ്. സിവില്‍ സര്‍വിസ് അക്കാദമിയില്‍ ആദ്യതവണ ക്ലാസിന് പോയതൊഴിച്ചാല്‍ പിന്നീടെല്ലാം സ്വയം പരിശീലിക്കുകയായിരുന്നു. ഇതിനിടെ മണ്ണന്തലയിലെ എസ്.സി, എസ്.ടി സിവില്‍ സര്‍വ്‌സ് അക്കാദമയില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ വി.ഡി. സതീശൻ തരംഗം; എംഎൽഎമാരുടെ പിന്തുണയല്ല, ജനപിന്തുണ നോക്കണമെന്ന് ഹൈക്കമാൻഡിന്  പ്രത്യേക ഏജൻസി റിപ്പോർട്ട്

Kerala
  •  6 days ago
No Image

കെപിസിസി അധ്യക്ഷസ്ഥാനത്തിനായി വടംവലി: കൊടിക്കുന്നിൽ സുരേഷ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി

National
  •  6 days ago
No Image

'സി.സി.ടി.വി ചതിക്കുമെന്ന് കരുതിയില്ല'; കെ.സി വേണുഗോപാലിന്റെ പേരില്‍ ഫഌക്‌സ് വെച്ച സി.പി.എമ്മുകാരന്റെ സന്ദേശം പുറത്ത്

Kerala
  •  6 days ago
No Image

'പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ'; കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെതിരെ 'കുളത്തൂർ സഖാക്കൾ' എന്ന പേരിൽ ഫ്ലെക്സ്

Kerala
  •  6 days ago
No Image

ബഹ്‌റൈനിൽ മലയാളി പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

bahrain
  •  6 days ago
No Image

അമ്മ മരിച്ചതറിയാതെ മൃതദേഹത്തിന് കാവലായി മകന്‍; മാങ്ങാനത്ത് പുറംലോകമറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷം

Kerala
  •  6 days ago
No Image

ചൂടിന് ആശ്വാസം;  സംസ്ഥാനത്ത് വേനല്‍ മഴ വരും ദിവസങ്ങളില്‍ ശക്തമാവും;  ഇടിമിന്നലിനും കാറ്റിനും സാധ്യത, യെല്ലോ അലര്‍ട്ട് 

Environment
  •  6 days ago
No Image

ടിക്കറ്റിനത്തിൽ വരുമാനം കുതിച്ചുയർന്ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ; സംസ്ഥാനത്ത് കൂടുതൽ വരുമാനമുള്ള മൂന്നാമത്തെ സ്‌റ്റേഷൻ

Kerala
  •  6 days ago
No Image

സ്ത്രീകൾക്ക് സൗജന്യ യാത്ര: വരുക കെ.എസ്.ആർ.ടി.സിയെ തകർക്കാത്ത മോഡലുകൾ 

Kerala
  •  6 days ago
No Image

മുന്നണിമാറ്റ സാധ്യതകൾ തേടി കേരള കോൺഗ്രസ് (എം) 

Kerala
  •  6 days ago