HOME
DETAILS

സിവില്‍ സര്‍വിസ് പരീക്ഷയില്‍ 132ാം റാങ്ക്; ചെമ്പഴന്തിക്ക് അഭിമാനമായി ജിഷ്ണു

  
backup
April 07, 2019 | 4:31 AM

%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af

പോത്തന്‍കോട്: കൊന്നമൂട് കുടുംബത്തിലെ ഭഗവതിപുരത്തെ കണിക്കൊന്ന വീട്ടില്‍ മേട വിഷുക്കണിയായി സിവില്‍ സര്‍വിസ് റാങ്കിന്റെ കണിക്കൊന്ന മധുരം. ചെമ്പഴന്തി ഞാണ്ടൂര്‍ക്കോണം കണിക്കൊന്ന വീട്ടില്‍ രാജു ജഗദ ദമ്പതികളുടെ മകന്‍ ജിഷ്ണു ജെ. രാജുവാണ് സിവില്‍ സര്‍വിസ് പരീക്ഷയില്‍ 132 മത് റാങ്ക് നേടി സംസ്ഥാനത്ത് നാലാമതെത്തിയത്. ദൃഢനിശ്ചയത്തോടെയുള്ള കഠിനാധ്വാനവും ആത്മവിശ്വാസവും സ്ഥിരോത്സാഹവും മത്സരാധിഷ്ഠിതമായ മാനസികാവസ്ഥയുമാണ് സിവില്‍ സര്‍വിസ് നേടാന്‍ മുന്നോട്ട് നയിച്ചതെന്നാണ് ജിഷ്ണു പറയുന്നത്.മുന്‍പ് മൂന്നുതവണ പരീക്ഷ എഴുതിയപ്പോഴും തോല്‍വിയായിരുന്നു ഫലം. എന്നാല്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. വിജയിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തോടെ തുടര്‍ന്നും പരീക്ഷ എഴുതാന്‍ മുന്നിട്ടിറങ്ങി. ഐ.എ.എസ് ചെറുപ്രായത്തില്‍ തന്നെ സ്വപ്നം കണ്ടിരുന്നു. ജീവിത സാഹചര്യങ്ങളോട് പോരാടി ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതുവരെ പരിശ്രമം തുടരുകയും ചെയ്തു. കെ.എസ്.ഇ.ബി ശ്രീകാര്യം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിക്കല്‍ വര്‍ക്ക് കോണ്‍ട്രാക്ടറാണ് ചെമ്പഴന്തി കൊന്നമൂട്ടില്‍ കുടുംബാംഗമായ പിതാവ് രാജു. സഹോദരന്‍ വിഷ്ണു ഇന്ത്യന്‍ ആര്‍മിയില്‍ മേജറാണ്. ചേങ്കോട്ടുകോണം എസ്.എന്‍ പബ്ലിക് സ്‌കൂളിലും ആര്യ സെന്‍ട്രല്‍ സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് സര്‍ക്കാരിന്റെ സിവില്‍ സര്‍വിസ് അക്കാദമിയില്‍ ചേര്‍ന്ന് പഠിച്ചത്. മൂന്നുതവണ പരീക്ഷ എഴുതിയപ്പോഴും പാസായെങ്കിലും ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുകയായിരുന്നു. എന്നിട്ടും പിന്മാറാതെ നാലാം തവണയാണ് പൊരുതി ജയിക്കാനായതെന്ന് ജിഷ്ണു പറയുന്നു.
ഇതിനിടയില്‍ ബാങ്ക് പരീക്ഷയെഴുതി ആര്‍.ബി.ഐ മുംബൈ ബ്രാഞ്ചില്‍ ഒരുവര്‍ഷമായി മാനേജരായി ജോലി ചെയ്യുകയാണ്. സിവില്‍ സര്‍വിസ് അക്കാദമിയില്‍ ആദ്യതവണ ക്ലാസിന് പോയതൊഴിച്ചാല്‍ പിന്നീടെല്ലാം സ്വയം പരിശീലിക്കുകയായിരുന്നു. ഇതിനിടെ മണ്ണന്തലയിലെ എസ്.സി, എസ്.ടി സിവില്‍ സര്‍വ്‌സ് അക്കാദമയില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ഡി.എഫ് സ്ഥാനാർഥിയുടെ ആകസ്മിക വിയോഗം; മലപ്പുറം മൂത്തേടം ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  12 hours ago
No Image

റാസൽഖൈമയിൽ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട കേസ്: വിചാരണ ആരംഭിച്ചു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുടുംബം

uae
  •  12 hours ago
No Image

'അവൻ അവൻ്റെ ക്ലബ്ബ് പൈതൃകം നശിപ്പിക്കുന്നു!'; സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ലിവർപൂൾ പരിശീലകനോട് റൂണി

Football
  •  13 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ; വോട്ടെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Kerala
  •  13 hours ago
No Image

'ബ്ലൂ വെരിഫിക്കേഷൻ നിങ്ങളെ രക്ഷിക്കില്ല': പണമടച്ചുള്ള വെരിഫിക്കേഷൻ വിശ്വാസ്യതയെ തകർക്കുന്നു; മുന്നറിയിപ്പുമായി യുഎഇയിലെ വിദഗ്ധർ

uae
  •  13 hours ago
No Image

റഷ്യയുടെ 48 യുദ്ധവിമാനങ്ങൾ ഇറാൻ വാങ്ങുന്നു; 600 കോടി യൂറോയുടെ കരാറിലൊപ്പുവച്ചു

International
  •  13 hours ago
No Image

ഫിഫ അറബ് കപ്പിൽ ചരിത്രം കുറിച്ച് ഫലസ്തീനും സിറിയയും; ഇരുടീമുകളും ക്വാർട്ടർ ഫൈനലിൽ 

qatar
  •  13 hours ago
No Image

ബ്രസീലിയൻ സൂപ്പർ താരത്തിന് കളി തുടരാൻ കാൽമുട്ട് ദാനം ചെയ്യാൻ തയ്യാറായി ആരാധകൻ; താരത്തിന്റെ മറുപടി വൈറൽ

Football
  •  13 hours ago
No Image

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  14 hours ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി സൂചന

Kerala
  •  14 hours ago