HOME
DETAILS

സിവില്‍ സര്‍വിസ് പരീക്ഷയില്‍ 132ാം റാങ്ക്; ചെമ്പഴന്തിക്ക് അഭിമാനമായി ജിഷ്ണു

  
backup
April 07, 2019 | 4:31 AM

%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af

പോത്തന്‍കോട്: കൊന്നമൂട് കുടുംബത്തിലെ ഭഗവതിപുരത്തെ കണിക്കൊന്ന വീട്ടില്‍ മേട വിഷുക്കണിയായി സിവില്‍ സര്‍വിസ് റാങ്കിന്റെ കണിക്കൊന്ന മധുരം. ചെമ്പഴന്തി ഞാണ്ടൂര്‍ക്കോണം കണിക്കൊന്ന വീട്ടില്‍ രാജു ജഗദ ദമ്പതികളുടെ മകന്‍ ജിഷ്ണു ജെ. രാജുവാണ് സിവില്‍ സര്‍വിസ് പരീക്ഷയില്‍ 132 മത് റാങ്ക് നേടി സംസ്ഥാനത്ത് നാലാമതെത്തിയത്. ദൃഢനിശ്ചയത്തോടെയുള്ള കഠിനാധ്വാനവും ആത്മവിശ്വാസവും സ്ഥിരോത്സാഹവും മത്സരാധിഷ്ഠിതമായ മാനസികാവസ്ഥയുമാണ് സിവില്‍ സര്‍വിസ് നേടാന്‍ മുന്നോട്ട് നയിച്ചതെന്നാണ് ജിഷ്ണു പറയുന്നത്.മുന്‍പ് മൂന്നുതവണ പരീക്ഷ എഴുതിയപ്പോഴും തോല്‍വിയായിരുന്നു ഫലം. എന്നാല്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. വിജയിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തോടെ തുടര്‍ന്നും പരീക്ഷ എഴുതാന്‍ മുന്നിട്ടിറങ്ങി. ഐ.എ.എസ് ചെറുപ്രായത്തില്‍ തന്നെ സ്വപ്നം കണ്ടിരുന്നു. ജീവിത സാഹചര്യങ്ങളോട് പോരാടി ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതുവരെ പരിശ്രമം തുടരുകയും ചെയ്തു. കെ.എസ്.ഇ.ബി ശ്രീകാര്യം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിക്കല്‍ വര്‍ക്ക് കോണ്‍ട്രാക്ടറാണ് ചെമ്പഴന്തി കൊന്നമൂട്ടില്‍ കുടുംബാംഗമായ പിതാവ് രാജു. സഹോദരന്‍ വിഷ്ണു ഇന്ത്യന്‍ ആര്‍മിയില്‍ മേജറാണ്. ചേങ്കോട്ടുകോണം എസ്.എന്‍ പബ്ലിക് സ്‌കൂളിലും ആര്യ സെന്‍ട്രല്‍ സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് സര്‍ക്കാരിന്റെ സിവില്‍ സര്‍വിസ് അക്കാദമിയില്‍ ചേര്‍ന്ന് പഠിച്ചത്. മൂന്നുതവണ പരീക്ഷ എഴുതിയപ്പോഴും പാസായെങ്കിലും ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുകയായിരുന്നു. എന്നിട്ടും പിന്മാറാതെ നാലാം തവണയാണ് പൊരുതി ജയിക്കാനായതെന്ന് ജിഷ്ണു പറയുന്നു.
ഇതിനിടയില്‍ ബാങ്ക് പരീക്ഷയെഴുതി ആര്‍.ബി.ഐ മുംബൈ ബ്രാഞ്ചില്‍ ഒരുവര്‍ഷമായി മാനേജരായി ജോലി ചെയ്യുകയാണ്. സിവില്‍ സര്‍വിസ് അക്കാദമിയില്‍ ആദ്യതവണ ക്ലാസിന് പോയതൊഴിച്ചാല്‍ പിന്നീടെല്ലാം സ്വയം പരിശീലിക്കുകയായിരുന്നു. ഇതിനിടെ മണ്ണന്തലയിലെ എസ്.സി, എസ്.ടി സിവില്‍ സര്‍വ്‌സ് അക്കാദമയില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടില്‍ വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത ഒന്‍പത് മന്ത്രിമാര്‍ ഇവരെല്ലാം...

National
  •  14 days ago
No Image

സ്റ്റാലിന്‍ പറഞ്ഞു സഖ്യ കക്ഷികള്‍ പിന്തുണച്ചു; വിജയ്‌യുടെ  അന്തിമ 'വിജയത്തി'ന് പിന്നില്‍ ഡി.എം.കെയുടെ ഇടപെടലെന്ന് പാര്‍ട്ടി വക്താവ്   

National
  •  14 days ago
No Image

ബ്രസീലിന്റെ ആശങ്ക, മെസ്സിയുടെ പ്രതീക്ഷ; നെയ്മറുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് അർജന്റീന നായകൻ

Football
  •  14 days ago
No Image

വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം , ഒരാള്‍ക്ക് പരുക്ക്

Kerala
  •  14 days ago
No Image

ഫോളോവേഴ്‌സ് ഇല്ലെങ്കിലും ഇനി 'താരമാകാം'; എൽ.പി.എല്ലിലെ വിചിത്ര നിയമം പിൻവലിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

Cricket
  •  14 days ago
No Image

വിമാനങ്ങള്‍ റദ്ദാക്കിയും റീഫണ്ട് വൈകിപ്പിച്ചും കുവൈത്ത് എയര്‍വേയ്‌സ്; ദുരിതത്തിലായി യാത്രക്കാര്‍; വ്യാപക പരാതി

Kuwait
  •  14 days ago
No Image

'തലൈവ' വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ആവേശത്തിരയിളക്കത്തില്‍ തമിഴകം

National
  •  14 days ago
No Image

ബംഗാളിൽ പോര് മുറുകുന്നു; തോൽവി സമ്മതിക്കാതെ മമത, അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് സൂചന

National
  •  14 days ago
No Image

സപ്ലൈകോ അരിക്ക് വില കൂടി; കിലോയ്ക്ക് രണ്ട് രൂപയുടെ വര്‍ധന

Kerala
  •  14 days ago
No Image

റൺവേട്ടക്കാരൻ ഗില്ലിന്റെ 'വിജയമന്ത്രം'; 50 കടന്നാൽ ജയം ഉറപ്പ്! ഐ.പി.എല്ലിൽ പുതിയ ചരിത്രവുമായി ശുഭ്മൻ ഗിൽ

Cricket
  •  14 days ago