HOME
DETAILS

സിവില്‍ സര്‍വിസ് പരീക്ഷയില്‍ 132ാം റാങ്ക്; ചെമ്പഴന്തിക്ക് അഭിമാനമായി ജിഷ്ണു

  
backup
April 07, 2019 | 4:31 AM

%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af

പോത്തന്‍കോട്: കൊന്നമൂട് കുടുംബത്തിലെ ഭഗവതിപുരത്തെ കണിക്കൊന്ന വീട്ടില്‍ മേട വിഷുക്കണിയായി സിവില്‍ സര്‍വിസ് റാങ്കിന്റെ കണിക്കൊന്ന മധുരം. ചെമ്പഴന്തി ഞാണ്ടൂര്‍ക്കോണം കണിക്കൊന്ന വീട്ടില്‍ രാജു ജഗദ ദമ്പതികളുടെ മകന്‍ ജിഷ്ണു ജെ. രാജുവാണ് സിവില്‍ സര്‍വിസ് പരീക്ഷയില്‍ 132 മത് റാങ്ക് നേടി സംസ്ഥാനത്ത് നാലാമതെത്തിയത്. ദൃഢനിശ്ചയത്തോടെയുള്ള കഠിനാധ്വാനവും ആത്മവിശ്വാസവും സ്ഥിരോത്സാഹവും മത്സരാധിഷ്ഠിതമായ മാനസികാവസ്ഥയുമാണ് സിവില്‍ സര്‍വിസ് നേടാന്‍ മുന്നോട്ട് നയിച്ചതെന്നാണ് ജിഷ്ണു പറയുന്നത്.മുന്‍പ് മൂന്നുതവണ പരീക്ഷ എഴുതിയപ്പോഴും തോല്‍വിയായിരുന്നു ഫലം. എന്നാല്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. വിജയിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തോടെ തുടര്‍ന്നും പരീക്ഷ എഴുതാന്‍ മുന്നിട്ടിറങ്ങി. ഐ.എ.എസ് ചെറുപ്രായത്തില്‍ തന്നെ സ്വപ്നം കണ്ടിരുന്നു. ജീവിത സാഹചര്യങ്ങളോട് പോരാടി ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതുവരെ പരിശ്രമം തുടരുകയും ചെയ്തു. കെ.എസ്.ഇ.ബി ശ്രീകാര്യം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിക്കല്‍ വര്‍ക്ക് കോണ്‍ട്രാക്ടറാണ് ചെമ്പഴന്തി കൊന്നമൂട്ടില്‍ കുടുംബാംഗമായ പിതാവ് രാജു. സഹോദരന്‍ വിഷ്ണു ഇന്ത്യന്‍ ആര്‍മിയില്‍ മേജറാണ്. ചേങ്കോട്ടുകോണം എസ്.എന്‍ പബ്ലിക് സ്‌കൂളിലും ആര്യ സെന്‍ട്രല്‍ സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് സര്‍ക്കാരിന്റെ സിവില്‍ സര്‍വിസ് അക്കാദമിയില്‍ ചേര്‍ന്ന് പഠിച്ചത്. മൂന്നുതവണ പരീക്ഷ എഴുതിയപ്പോഴും പാസായെങ്കിലും ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുകയായിരുന്നു. എന്നിട്ടും പിന്മാറാതെ നാലാം തവണയാണ് പൊരുതി ജയിക്കാനായതെന്ന് ജിഷ്ണു പറയുന്നു.
ഇതിനിടയില്‍ ബാങ്ക് പരീക്ഷയെഴുതി ആര്‍.ബി.ഐ മുംബൈ ബ്രാഞ്ചില്‍ ഒരുവര്‍ഷമായി മാനേജരായി ജോലി ചെയ്യുകയാണ്. സിവില്‍ സര്‍വിസ് അക്കാദമിയില്‍ ആദ്യതവണ ക്ലാസിന് പോയതൊഴിച്ചാല്‍ പിന്നീടെല്ലാം സ്വയം പരിശീലിക്കുകയായിരുന്നു. ഇതിനിടെ മണ്ണന്തലയിലെ എസ്.സി, എസ്.ടി സിവില്‍ സര്‍വ്‌സ് അക്കാദമയില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാക്കടയിൽ ബ്രൗൺ ഷുഗർ വേട്ട: 24കാരൻ അറസ്റ്റിൽ; 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  a day ago
No Image

സച്ചിനടക്കമുള്ള ഒറ്റ ഇന്ത്യക്കാരനുമില്ല ഇങ്ങനെയൊരു സെഞ്ച്വറി; ചരിത്രമെഴുതി ബംഗ്ലാ കടുവ

Cricket
  •  a day ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

കല്യാണ പന്തൽ കെട്ടുന്നതിനിടെ ഷോക്കേറ്റ്​ തൊഴിലാളി മരിച്ചു; സംഭവം മട്ടന്നൂരിൽ

Kerala
  •  a day ago
No Image

അവനെ ഇന്ത്യയുടെ ടി-20 ടീമിന്റെ ക്യാപ്റ്റനാക്കരുത്: മുൻ ഇന്ത്യൻ താരം

Cricket
  •  a day ago
No Image

കൊല്ലം തങ്കശ്ശേരിയിൽ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; ആളപായമില്ല

Kerala
  •  a day ago
No Image

റെയിൽവേ അറ്റകുറ്റപ്പണി: മാവേലിക്കര - ചെങ്ങന്നൂര്‍ റെയിൽ പാതയില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ചില സർവിസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും

Kerala
  •  a day ago
No Image

കൊച്ചിയിൽ ചന്ദനക്കൊള്ള; 100 കിലോ ചന്ദനതടികളുമായി അഞ്ച് പേർ പിടിയിൽ 

Kerala
  •  a day ago
No Image

രണ്ടര വയസ്സുകാരന്റെ കണ്ണിന് സമീപം മുറിവ്; 'തുന്നലിന് പകരം പശ ഉപയോഗിച്ച് മുറിവൊട്ടിച്ച് ഡോക്ടർമാർ'; പരാതിയുമായി കുടുംബം

National
  •  a day ago
No Image

കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ പരിശോധന; എ.കെ 47 വെടിയുണ്ടകൾ പിടിച്ചെടുത്തു

Kerala
  •  2 days ago