
യാത്രാ സൗകര്യമില്ല; മൈലാടി ആദിവാസികോളനിയില്‍ പ്രസവിച്ച യുവതിക്ക് ചികിത്സ ലഭിച്ചത് 9 മണിക്കൂറിന് ശേഷം
അരീക്കോട്: ആദിവാസി കോളനിയില്‍ പ്രസവിച്ച യുവതിക്ക് പ്രഥമ ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂറിന് ശേഷം. ഊര്‍ങ്ങാട്ടീരി പഞ്ചായത്തിലെ മൈലാടി ആദിവാസി കോളനിയിലെ സുബ്രമണ്യന്റെ ഭാര്യ ഗീത (20)യാണ് കഴിഞ്ഞ ദിവസം രാത്രി പ്രസവിച്ചത്.
കഴിഞ്ഞ 18 ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയ ഇവര്‍ക്ക് ജൂണ്‍ ഒന്നിനായിരുന്നു പ്രസവ തിയതി പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം രാത്രി 9ന് വേദന അനുഭവപ്പെട്ടെങ്കിലും ഊരിലുള്ളവര്‍ കാര്യമാക്കിയില്ല.
തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. രാത്രി സമയമായതിനാല്‍ നാട്ടിലിറങ്ങി ആരേയും അറിയിക്കാന്‍ സാധിച്ചില്ല.
പിന്നീട് ഇന്നലെ രാവിലെ 5.30 ന് ഓടക്കയം പി.എച്ച്.സിയിലെ പ്രമോട്ടറായ മോഹന്‍ദാസിനെ വിവരമറിയിക്കുകയായിരുന്നു.
കാലത്ത് 7.30 ന് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ജമീലയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം മൈലാടി കോളനിയിലെത്തിയപ്പോഴേക്കും യുവതി ചികിത്സ ലഭിക്കാതെ അവശയായിരുന്നു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെയും യുവതിയെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമായതോടെ വാര്‍ഡിലേക്ക് മാറ്റി. 1.850 കിലോ തൂക്കമുള്ള കുഞ്ഞിനും അമ്മക്കും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മൈലാടി കോളനിയിലേക്ക് യാത്രാ സൗകര്യമില്ലാത്തതാണ് യുവതി ചികിത്സ ലഭിക്കാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നത്. നാല് കിലോമീറ്റര്‍ ദൂരം നടന്ന് വേണം ഇവര്‍ താമസിക്കുന്ന ഊരുകളിലെത്താന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'മഴ തേടി യുഎഇ'; യുഎഇയിൽ മഴയെത്തേടുന്ന നിസ്കാരം നാളെ
uae
• 14 minutes ago
വീണ്ടും ജംബോ പട്ടിക: കെ.പി.സി.സി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു; സെക്രട്ടറിമാരെ പിന്നീട് പ്രഖ്യാപിക്കും
Kerala
• 15 minutes ago
ആര്‍എസ്എസ് നിരോധനം; പ്രിയങ്ക് ഖാര്‍ഗെക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി പിടിയില്‍
National
• 26 minutes ago
ട്രംപ് ഭരണകൂടത്തിന്റെ പുതിയ മാധ്യമ നയം: ദേശീയ സുരക്ഷാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറ്റകരമാക്കും; പെന്റഗണിൽ നിന്ന് മാധ്യമപ്രവർത്തകർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി
International
• 35 minutes ago
'ഇന്ത്യൻ മഹാസമുദ്ര സുനാമി സിമുലേഷൻ' (IOWAVE25); ഫുജൈറയിൽ സുനാമി മോക്ക് ഡ്രിൽ
uae
• 41 minutes ago
ജർമനിയിലെ ഹോസ്പിറ്റലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഹരിതകർമ്മ സേന പ്രവർത്തകയിൽ നിന്ന് 22.97 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ
Kerala
• an hour ago
അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവ് തോട്ടം; പൊലിസ് നശിപ്പിച്ചത് അഞ്ച് മാസം വരെ പാകമായ 203 കഞ്ചാവ് ചെടികൾ
latest
• an hour ago
ജലീബ് അൽ-ഷുയൂഖിൽ വ്യാജ പെർഫ്യൂം ഫാക്ടറി; മൂന്ന് പ്രവാസികൾ അറസ്റ്റിൽ; ഫാക്ടറി പൊളിച്ചുമാറ്റി ആഭ്യന്തര മന്ത്രാലയം
Kuwait
• 2 hours ago
ഇടിവെട്ടി മഴ പെയ്യും; രണ്ട് ജില്ലകളില്‍ പ്രത്യേക മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്
Kerala
• 2 hours ago
താമരശ്ശേരി ഡോക്ടർക്ക് വെട്ടേറ്റ സംഭവം: 9 വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറൽ ന്യുമോണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
latest
• 2 hours ago
ജുഡീഷ്യൽ സേവനങ്ങളും, യാത്രാവിലക്കുകളും കൈകാര്യം ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി ദുബൈ
uae
• 3 hours ago
ദീപാവലിയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന: 4 കോടി രൂപയുടെ മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടി
National
• 3 hours ago
ഗ്ലോബൽ വില്ലേജിൽ റോബോകോപ്പിനെ വിന്യസിച്ച് ദുബൈ പൊലിസ്
uae
• 3 hours ago
ഈ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഹജ്ജിന് അനുമതി നല്‍കില്ല; പുതിയ തീരുമാനവുമായി സഊദി
Saudi-arabia
• 4 hours ago
ഗുജറാത്തിൽ നാളെ മന്ത്രിസഭാ പുനസംഘടനാ; മന്ത്രിമാരുടെ എണ്ണം 26 ആക്കാൻ സാധ്യത
National
• 4 hours ago
കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ; അഭിഭാഷകന്റെ പരാതിയിൽ നടപടി
crime
• 4 hours ago
നിങ്ങൾ താഴ്ന്ന ജാതിക്കാർ വില കൂടിയ ബൈക്ക് ഒന്നും ഓടിക്കരുത്; തമിഴ്നാട്ടിൽ ദളിത് യുവാവിന് നേരെ ക്രൂര ആക്രമണം; ആറുപേർ അറസ്റ്റിൽ
National
• 4 hours ago
യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകർക്ക് ബിഎൽഎസിന്റെ മുന്നറിയിപ്പ്; ഫോട്ടോ എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
uae
• 4 hours ago
പാഴ്സൽ ഡെലിവറികൾക്കായി സ്മാർട്ട് ഇലക്ട്രോണിക് ബോക്സുകൾ; കൈകോർത്ത് അരാമെക്സും ബഹ്റൈൻ പോസ്റ്റും
bahrain
• 4 hours ago
തിരുവനന്തപുരത്ത് കൂൺ കഴിച്ചതിനെ തുടർന്ന് കുടുംബത്തിലെ ആറുപേർ ആശുപത്രിയിൽ ; മൂന്നുപേരുടെ നില ഗുരുതരം
Kerala
• 4 hours ago
"റൊണാൾഡോ ഇനി ആ പഴയ കളിക്കാരനല്ല"; 2026 ഫിഫ ലോകകപ്പിൽ പോർച്ചുഗലിന് അവനെ ആശ്രയിക്കാനാവില്ലെന്ന് ഫുട്ബോൾ പണ്ഡിതൻ
Football
• 4 hours ago