HOME
DETAILS

ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് സ്വപ്‌ന സുരേഷ്, സൗഹൃദം മാത്രം: മുന്‍കൂര്‍ ജാമ്യത്തിന് ശിവശങ്കര്‍ ശ്രമം തുടങ്ങി

  
backup
July 25, 2020 | 4:52 AM

smuggling-issue-statement-swapna-suresh-2020

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങി. തിങ്കളാഴ്ച വീണ്ടും എന്‍.ഐ.എ ചോദ്യം ചെയ്യാനിരിക്കെയാണ് ശ്രമങ്ങള്‍ ആരംഭിച്ചത്. മുതിര്‍ന്ന അഭിഭാഷകനുമായി മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി ശിവശങ്കര്‍ സംസാരിച്ചതായി അറിയുന്നു. അതേ സമയം പ്രതികളായ സ്വപ്ന സുരേഷിന്റെ മൊഴി ശിവശങ്കരന് അനുകൂലമാണ്. ശിവശങ്കറുമായി തനിക്ക് വ്യക്തിപരമായ സൗഹൃദം മാത്രമാണുള്ളതെന്ന് എം. ശിവശങ്കര്‍ എന്‍.ഐ.എയോട് വ്യക്തമാക്കിയിരുന്നു. ഇതുതന്നെയാണ് സ്വപ്‌ന സുരേഷും ആവര്‍ത്തിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ എം.ശിവശങ്കറിന് ബന്ധമില്ലെന്നും സൗഹൃദം മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നുമാണ് സ്വപ്‌ന സുരേഷ് എന്‍.ഐ.എക്കു നല്‍കിയ മൊഴിയിലുള്ളത്. ഇതെല്ലാം ജാമ്യം ലഭിക്കുന്നതിനു അനുകൂലമാകുമെന്നാണ് കണക്കുകൂട്ടുന്നത്.

കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരാണ് സഹായിച്ചതെന്നാണ് സ്വപ്‌നയുടെമൊഴി. ഡിപ്ലോമാറ്റിക് ബഗേജില്‍ സ്വര്‍ണം കടത്തിയത് കോണ്‍സല്‍ ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണ്. ഓരോ തവണ സ്വര്‍ണം കടത്തുമ്പോഴും ഇരുവര്‍ക്കും 1,500 ഡോളര്‍ പ്രതിഫലം നല്‍കിയെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയതായാണ് വിവരം.
എന്നാല്‍, സ്വപ്നയെ കസ്റ്റഡിയില്‍ ലഭിച്ചശേഷം മാത്രമേ മൊഴി രേഖപ്പെടുത്തൂവെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് തുടങ്ങിയത് കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയാണ്. കോവിഡ് തുടങ്ങിയപ്പോള്‍ കോണ്‍സല്‍ ജനറല്‍ നാട്ടിലേക്ക് മടങ്ങി. പിന്നാലെ അറ്റാഷെയെ സ്വര്‍ണക്കടത്തില്‍ പങ്കാളിയാക്കി. 2019 ജൂലൈ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ 18 തവണ സ്വര്‍ണം കടത്തിയെന്നും സ്വപ്ന വെളിപ്പെടുത്തിയെന്നും വിവരങ്ങളുണ്ട്.

സ്വപ്നയും സന്ദീപും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വീണ്ടും ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുക. കൂടുതല്‍ മൊഴികളെടുത്ത് അവ തമ്മില്‍ ഒത്തുനോക്കിയാകും ശിവശങ്കറിനോടുള്ള ചോദ്യപ്പട്ടികയും തയ്യാറാക്കുക. ഇതില്‍ പൊരുത്തക്കേടുകളുണ്ടോ എന്നതടക്കം പരിശോധിക്കുന്നുമുണ്ട്.

കഴിഞ്ഞ 12 ദിവസത്തെ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്ന് എന്‍ഐഎ ചീഫ് സെക്രട്ടറിയോട് കത്ത് മൂലം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ദൃശ്യങ്ങള്‍ നല്‍കാമെന്ന് പൊതുഭരണവകുപ്പിന് കീഴിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി അറിയിച്ചിട്ടുമുണ്ട്. ഇടിമിന്നലില്‍ ചില ദൃശ്യങ്ങള്‍ പോയെന്ന് ആദ്യം പറഞ്ഞെങ്കിലും അത് ശരിയാക്കിയെന്നാണ് പിന്നീട് വന്ന വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിംഹാസനത്തിൽ ഇനി പന്തും! ഐപിഎല്ലിൽ ഇതിഹാസ നായകന്മാർക്കൊപ്പം ലഖ്‌നൗ നായകന്റെ സൂപ്പർ റെക്കോർഡ്

Cricket
  •  3 days ago
No Image

ഐപിഎല്ലിൽ യുവരാജാക്കന്മാരുടെ പടയോട്ടം; ആ റെക്കോർഡ് തകർത്തെറിഞ്ഞ് ഇന്ത്യൻ യുവതുർക്കികൾ

Cricket
  •  3 days ago
No Image

വെടിനിര്‍ത്തല്‍ ഇപ്പോഴും നിലവിലുണ്ടെന്ന് ട്രംപ്; കരാറില്‍ വേഗം ഒപ്പിടുന്നതാണ് നല്ലതെന്ന് ഇറാന് മുന്നറിയിപ്പും, ഹോര്‍മുസില്‍ ആക്രമണവും തുടരുന്നു

International
  •  3 days ago
No Image

'പരാജയം അപ്രതീക്ഷിതം, 102 പേരുണ്ടായിട്ടും കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ കണ്ടെത്താനാകുന്നില്ല': ഇ.പി ജയരാജന്‍

Kerala
  •  3 days ago
No Image

പെരിന്തല്‍മണ്ണയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം; സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

Kerala
  •  3 days ago
No Image

'വര്‍ഗീയ പാര്‍ട്ടികള്‍ക്കൊപ്പമില്ല, ബി.ജെ.പിയുമായുള്ള ബന്ധം എ.ഐ.എ.ഡി.എം.കെ ഉപേക്ഷിക്കണം' സഖ്യ രൂപീകരണത്തിന് ഡി.എം.കെ വ്യവസ്ഥ മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ട്

National
  •  3 days ago
No Image

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്; കൂട്ടിയിടിച്ചത് നാല് കാറും രണ്ട് ബൈക്കും

Kerala
  •  3 days ago
No Image

ഇത് ശംഖുപുഷ്പമിട്ട് തിളപ്പിച്ചതല്ല..., റേഷനരി വേവിച്ചപ്പോള്‍ നീല ചോറ്, അമ്പരപ്പില്‍ നാട്ടുകാര്‍

Kerala
  •  3 days ago
No Image

ഹാന്റ വൈറസ് ബാധ ആദ്യമായല്ല ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്? വര്‍ഷങ്ങള്‍ക്ക് മുന്‍പേ അയല്‍ സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പഠനം

Kerala
  •  3 days ago
No Image

വി.ഡി.സതീശനായി തെരുവില്‍ പ്രതിഷേധം; നടുറോഡില്‍ പെട്രോളൊഴിച്ച് ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

Kerala
  •  3 days ago