HOME
DETAILS

ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് സ്വപ്‌ന സുരേഷ്, സൗഹൃദം മാത്രം: മുന്‍കൂര്‍ ജാമ്യത്തിന് ശിവശങ്കര്‍ ശ്രമം തുടങ്ങി

  
backup
July 25, 2020 | 4:52 AM

smuggling-issue-statement-swapna-suresh-2020

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങി. തിങ്കളാഴ്ച വീണ്ടും എന്‍.ഐ.എ ചോദ്യം ചെയ്യാനിരിക്കെയാണ് ശ്രമങ്ങള്‍ ആരംഭിച്ചത്. മുതിര്‍ന്ന അഭിഭാഷകനുമായി മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി ശിവശങ്കര്‍ സംസാരിച്ചതായി അറിയുന്നു. അതേ സമയം പ്രതികളായ സ്വപ്ന സുരേഷിന്റെ മൊഴി ശിവശങ്കരന് അനുകൂലമാണ്. ശിവശങ്കറുമായി തനിക്ക് വ്യക്തിപരമായ സൗഹൃദം മാത്രമാണുള്ളതെന്ന് എം. ശിവശങ്കര്‍ എന്‍.ഐ.എയോട് വ്യക്തമാക്കിയിരുന്നു. ഇതുതന്നെയാണ് സ്വപ്‌ന സുരേഷും ആവര്‍ത്തിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ എം.ശിവശങ്കറിന് ബന്ധമില്ലെന്നും സൗഹൃദം മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നുമാണ് സ്വപ്‌ന സുരേഷ് എന്‍.ഐ.എക്കു നല്‍കിയ മൊഴിയിലുള്ളത്. ഇതെല്ലാം ജാമ്യം ലഭിക്കുന്നതിനു അനുകൂലമാകുമെന്നാണ് കണക്കുകൂട്ടുന്നത്.

കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരാണ് സഹായിച്ചതെന്നാണ് സ്വപ്‌നയുടെമൊഴി. ഡിപ്ലോമാറ്റിക് ബഗേജില്‍ സ്വര്‍ണം കടത്തിയത് കോണ്‍സല്‍ ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണ്. ഓരോ തവണ സ്വര്‍ണം കടത്തുമ്പോഴും ഇരുവര്‍ക്കും 1,500 ഡോളര്‍ പ്രതിഫലം നല്‍കിയെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയതായാണ് വിവരം.
എന്നാല്‍, സ്വപ്നയെ കസ്റ്റഡിയില്‍ ലഭിച്ചശേഷം മാത്രമേ മൊഴി രേഖപ്പെടുത്തൂവെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് തുടങ്ങിയത് കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയാണ്. കോവിഡ് തുടങ്ങിയപ്പോള്‍ കോണ്‍സല്‍ ജനറല്‍ നാട്ടിലേക്ക് മടങ്ങി. പിന്നാലെ അറ്റാഷെയെ സ്വര്‍ണക്കടത്തില്‍ പങ്കാളിയാക്കി. 2019 ജൂലൈ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ 18 തവണ സ്വര്‍ണം കടത്തിയെന്നും സ്വപ്ന വെളിപ്പെടുത്തിയെന്നും വിവരങ്ങളുണ്ട്.

സ്വപ്നയും സന്ദീപും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വീണ്ടും ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുക. കൂടുതല്‍ മൊഴികളെടുത്ത് അവ തമ്മില്‍ ഒത്തുനോക്കിയാകും ശിവശങ്കറിനോടുള്ള ചോദ്യപ്പട്ടികയും തയ്യാറാക്കുക. ഇതില്‍ പൊരുത്തക്കേടുകളുണ്ടോ എന്നതടക്കം പരിശോധിക്കുന്നുമുണ്ട്.

കഴിഞ്ഞ 12 ദിവസത്തെ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്ന് എന്‍ഐഎ ചീഫ് സെക്രട്ടറിയോട് കത്ത് മൂലം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ദൃശ്യങ്ങള്‍ നല്‍കാമെന്ന് പൊതുഭരണവകുപ്പിന് കീഴിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി അറിയിച്ചിട്ടുമുണ്ട്. ഇടിമിന്നലില്‍ ചില ദൃശ്യങ്ങള്‍ പോയെന്ന് ആദ്യം പറഞ്ഞെങ്കിലും അത് ശരിയാക്കിയെന്നാണ് പിന്നീട് വന്ന വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

199ലെ ലൈംഗികാതിക്രമ കേസ്: മുന്‍ മന്ത്രി നീലലോഹിത ദാസന്‍ നാടാരെ വെറുതെ വിട്ടതിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ 

Kerala
  •  21 days ago
No Image

കോഴിക്കോട് ബീച്ചില്‍ ബൈക്കപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  21 days ago
No Image

സഊദിയിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

Saudi-arabia
  •  21 days ago
No Image

കുടിയേറ്റ നിയന്ത്രണം: കൂടുതല്‍ രാജ്യങ്ങള്‍ക്ക് വിലക്കുമായി അമേരിക്ക; ഫലസ്തീന്‍ രേഖകള്‍ കൈവശമുള്ളവര്‍ക്കും നിരോധനം 

International
  •  21 days ago
No Image

വെനസ്വല തീരത്ത് എണ്ണടാങ്കർ പിടിച്ചെടുത്ത് കടൽക്കൊല തുടർന്ന് അമേരിക്കൻ സൈന്യം; മൂന്നു ബോട്ടുകൾ തകർത്ത് എട്ടു പേരെ കൊലപ്പെടുത്തി

International
  •  21 days ago
No Image

ഇസ്‌ലാം നിരോധിച്ച സ്ത്രീധനം മുസ്‌ലിം വിവാഹങ്ങളിലേക്കും വ്യാപിച്ചത് മഹ്‌റിന്റെ സംരക്ഷണം ദുര്‍ബലമാക്കുന്നു: സുപ്രിംകോടതി

National
  •  21 days ago
No Image

പ്രതിശ്രുത വധുവിന്റെ അടുത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ കാണാതായ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം അവശനിലയില്‍ കണ്ടെത്തി

Kerala
  •  21 days ago
No Image

മധ്യപ്രദേശിലെ ആശുപത്രിയില്‍ രക്തം സ്വീകരിച്ചതിന് പിന്നാലെ നാലു കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധ

National
  •  21 days ago
No Image

യശ്വന്ത്പൂര്‍ തീവണ്ടിയുടെ ചങ്ങല വലിച്ചു നിര്‍ത്തി

National
  •  21 days ago
No Image

ബംഗാളിലെ സംവരണപ്പട്ടിക; മുസ്‌ലിംകളെ വെട്ടാൻ കേന്ദ്രം; മതം നോക്കി ശുപാർശ ചെയ്ത 35 വിഭാഗങ്ങളും മുസ്‌ലിംകൾ 

National
  •  21 days ago