HOME
DETAILS

ദേശീയപാതയോരത്ത് ഓവുചാല്‍ നിര്‍മിക്കാന്‍ ഇനിയും കാത്തിരിക്കണം

  
backup
July 14, 2018 | 8:51 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%93%e0%b4%b5%e0%b5%81%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d

 

തുറവൂര്‍: ദേശീയപാതയോരത്ത് കോടംതുരുത്തില്‍ കൂടുതല്‍ സ്ഥലത്തേക്ക് ഓവുചാല്‍ നീട്ടാന്‍ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പൊതുമരാമത്തിന്റെ അനുമതി ലഭിച്ചില്ല. ഇത് കാരണം മഴവെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതെ കെട്ടിക്കിടക്കുകയാണ്. എറണാകളം ഭാഗത്തെക്കുള്ള രണ്ടുവരിപ്പാതയുടെ പകുതിയോളം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍പ്പെട്ട് നിരവധി വാഹനാപകടങ്ങളാണ് നടക്കുന്നത്.
റോഡിന്റെ നിര്‍മാണ സമയത്ത് പടിഞ്ഞാറെ ഭാഗത്ത് കുറച്ച് സ്ഥലത്ത് കാന പണിതെങ്കിലും അതില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളം പൊതുജലാശയങ്ങളിലെക്കൊന്നും ഒഴുക്കി കളയാന്‍ മാര്‍ഗമില്ല. ഇത് തിരിച്ചറിഞ്ഞ് പൊതുമരാമത്തിന്റെ ദേശീയപാതവിഭാഗം പട്ടണക്കാട് ഓഫിസില്‍ നിന്ന് കാന പണിയാന്‍ എസ്റ്റിമേറ്റ് തയാറാക്കി മേല്‍ ഉദ്യോഗസ്ഥന് നല്‍കി.
500 മീറ്റര്‍ നീളത്തില്‍ കാന പണിഞ്ഞാല്‍ മാത്രമേ വെള്ളക്കെട്ടിന് പരിഹാരമാകുകയുള്ളുവെന്ന് എസ്റ്റിമേറ്റില്‍ പറയുന്നു. എന്നാല്‍ സുരക്ഷിതമായ പാതയുടെ ഭാഗമായിട്ടും ഇതുവരെയായിട്ടും നടപടി സ്വീകരിക്കാത്തതില്‍ ജനകീയ പ്രതിഷേധം ശക്തമായിരുക്കുകയാണ്.
എറണാകുളത്തേക്ക് പോകുകയായിരുന്ന കാര്‍ വെള്ളത്തില്‍പ്പെട്ട് സമീപത്തെ റേഷന്‍ കടയില്‍ ഇടിച്ചു കയറിയതാണ് അവസാനമായി ഈ ഭാഗത്ത് നടന്ന അവസാന അപകടം. കൂടുതല്‍ അപകടങ്ങളുണ്ടാകാതിരിക്കാന്‍ കോടംതുരുത്ത് പഞ്ചായത്തും ദേശീയപാതഅതോറിറ്റിയുമായി സഹകരിച്ച് പൈപ്പുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്. വി.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് തെക്ക് ഭാഗത്ത് കാന പൊട്ടിച്ച് പടിഞ്ഞാറെ ഭാഗത്തേക്ക് സ്ഥാപിക്കുന്ന പൈപ്പിലൂടെ വെള്ളം ഒഴുക്കിക്കളയുമെന്ന് കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് സൂസണ്‍ സെബാസ്റ്റ്യനും വൈസ് പ്രസിഡന്റ് പി.പി മധുവും പറഞ്ഞു.
പൊതുമരാമത്തിന്റെ അനുമതി ലഭിച്ചാലുടന്‍ കാന നീട്ടുമെന്ന് പൊതുമരാമത്ത് ദേശിയപാത അതോറിറ്റി അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ മുകേഷ് പറഞ്ഞു.

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  4 days ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  4 days ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  4 days ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  4 days ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  4 days ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  4 days ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  4 days ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  4 days ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  4 days ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  4 days ago