HOME
DETAILS

ദേശീയപാതയോരത്ത് ഓവുചാല്‍ നിര്‍മിക്കാന്‍ ഇനിയും കാത്തിരിക്കണം

  
backup
July 14 2018 | 20:07 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%93%e0%b4%b5%e0%b5%81%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d

 

തുറവൂര്‍: ദേശീയപാതയോരത്ത് കോടംതുരുത്തില്‍ കൂടുതല്‍ സ്ഥലത്തേക്ക് ഓവുചാല്‍ നീട്ടാന്‍ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പൊതുമരാമത്തിന്റെ അനുമതി ലഭിച്ചില്ല. ഇത് കാരണം മഴവെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതെ കെട്ടിക്കിടക്കുകയാണ്. എറണാകളം ഭാഗത്തെക്കുള്ള രണ്ടുവരിപ്പാതയുടെ പകുതിയോളം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍പ്പെട്ട് നിരവധി വാഹനാപകടങ്ങളാണ് നടക്കുന്നത്.
റോഡിന്റെ നിര്‍മാണ സമയത്ത് പടിഞ്ഞാറെ ഭാഗത്ത് കുറച്ച് സ്ഥലത്ത് കാന പണിതെങ്കിലും അതില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളം പൊതുജലാശയങ്ങളിലെക്കൊന്നും ഒഴുക്കി കളയാന്‍ മാര്‍ഗമില്ല. ഇത് തിരിച്ചറിഞ്ഞ് പൊതുമരാമത്തിന്റെ ദേശീയപാതവിഭാഗം പട്ടണക്കാട് ഓഫിസില്‍ നിന്ന് കാന പണിയാന്‍ എസ്റ്റിമേറ്റ് തയാറാക്കി മേല്‍ ഉദ്യോഗസ്ഥന് നല്‍കി.
500 മീറ്റര്‍ നീളത്തില്‍ കാന പണിഞ്ഞാല്‍ മാത്രമേ വെള്ളക്കെട്ടിന് പരിഹാരമാകുകയുള്ളുവെന്ന് എസ്റ്റിമേറ്റില്‍ പറയുന്നു. എന്നാല്‍ സുരക്ഷിതമായ പാതയുടെ ഭാഗമായിട്ടും ഇതുവരെയായിട്ടും നടപടി സ്വീകരിക്കാത്തതില്‍ ജനകീയ പ്രതിഷേധം ശക്തമായിരുക്കുകയാണ്.
എറണാകുളത്തേക്ക് പോകുകയായിരുന്ന കാര്‍ വെള്ളത്തില്‍പ്പെട്ട് സമീപത്തെ റേഷന്‍ കടയില്‍ ഇടിച്ചു കയറിയതാണ് അവസാനമായി ഈ ഭാഗത്ത് നടന്ന അവസാന അപകടം. കൂടുതല്‍ അപകടങ്ങളുണ്ടാകാതിരിക്കാന്‍ കോടംതുരുത്ത് പഞ്ചായത്തും ദേശീയപാതഅതോറിറ്റിയുമായി സഹകരിച്ച് പൈപ്പുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്. വി.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് തെക്ക് ഭാഗത്ത് കാന പൊട്ടിച്ച് പടിഞ്ഞാറെ ഭാഗത്തേക്ക് സ്ഥാപിക്കുന്ന പൈപ്പിലൂടെ വെള്ളം ഒഴുക്കിക്കളയുമെന്ന് കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് സൂസണ്‍ സെബാസ്റ്റ്യനും വൈസ് പ്രസിഡന്റ് പി.പി മധുവും പറഞ്ഞു.
പൊതുമരാമത്തിന്റെ അനുമതി ലഭിച്ചാലുടന്‍ കാന നീട്ടുമെന്ന് പൊതുമരാമത്ത് ദേശിയപാത അതോറിറ്റി അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ മുകേഷ് പറഞ്ഞു.

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിലെത്തി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്

National
  •  3 months ago
No Image

കർണാടകയിലെ ഒരു ജില്ലയിൽ മാത്രം ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; അന്വേഷണത്തിന് ഉത്തരവ് 

National
  •  3 months ago
No Image

വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി

National
  •  3 months ago
No Image

2029ലെ ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍

qatar
  •  3 months ago
No Image

സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യു.എസ്; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

International
  •  3 months ago
No Image

കുട്ടികള്‍ക്കായുള്ള ദുബൈ പൊലിസിന്റെ സമ്മര്‍ പ്രോഗ്രാമിന് തുടക്കമായി; പരിശീലനം 16 കേന്ദ്രങ്ങളില്‍

uae
  •  3 months ago
No Image

വെജിറ്റേറിയൻസ് ശ്രദ്ധിക്കുക: 1,400 കിലോ മായം ചേർത്ത പനീർ പിടിച്ചെടുത്തു; വ്യാജ പനീർ നിർമ്മാണ രഹസ്യവും കണ്ടെത്തി പൊലീസ്

National
  •  3 months ago
No Image

വിവാദങ്ങൾക്കൊടുവിൽ പരിഹാരം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ എത്തിച്ചു

Kerala
  •  3 months ago
No Image

മുംബൈയില്‍ മെട്രോ ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങി രണ്ടു വയസ്സുകാരന്‍; വാതിലടഞ്ഞിന് പിന്നാലെ അങ്കലാപ്പ്; ഒടുവില്‍ കുഞ്ഞിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ video

National
  •  3 months ago
No Image

ദുബൈയില്‍ വാടക തട്ടിപ്പ്: പണം വാങ്ങിയ ശേഷം ഏജന്റുമാര്‍ മുങ്ങുന്നെന്ന് പരാതി; പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍

uae
  •  3 months ago

No Image

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

National
  •  3 months ago
No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  3 months ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  3 months ago
No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  3 months ago