HOME
DETAILS

മട്ടന്നൂര്‍ മേഖലയിലെ റോഡുകള്‍ തോടുകളായി

  
backup
July 15, 2018 | 9:35 PM

%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b5%8b%e0%b4%a1

 


മട്ടന്നൂര്‍: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ ശക്തമായതോടെ മട്ടന്നൂര്‍ നഗരസഭയിലെ വിവിധ റോഡുകള്‍ തോടുകളായി മാറി. കഴിഞ്ഞ വര്‍ഷം താര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയ റോഡ് പോലും തകര്‍ന്ന വന്‍കുഴികള്‍ ആയി മാറി. നഗരസഭയിലെ പ്രധാന റോഡുകളിലൊന്നായ പൊറോറ ഭാഗത്തുകൂടി പോകുന്ന റോഡ് പലയിടങ്ങളിലും തകര്‍ന്ന് വന്‍ കുഴികള്‍ രുപപ്പെട്ടതോടെ ചെറുവാഹനങ്ങള്‍ക്ക് കടന്ന് പോവുവാന്‍ കഴിയാത്ത അവസ്ഥയാണ്.
നഗരസഭയുടെ വാതകശ്മശാനവും ട്രഞ്ചിങ് ഗ്രൗണ്ടും പൊറോറയിലാണ് സ്ഥിതി ചെയ്യുന്നത്. റോഡ് തകര്‍ന്നതു കാരണം മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ ഏറെ പ്രയാസപ്പെട്ടാണ് ഇവിടെയെത്തുന്നത്. മഴ തുടങ്ങിയതോടെ റോഡിലെ കുഴികളില്‍ വെള്ളം നിറയാന്‍ തുടങ്ങിയപ്പോള്‍ വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നതും പതിവായി. ചെറുവാഹനങ്ങളാണ് ഏറെയും അപകടത്തില്‍പ്പെടുന്നത്.
ചെങ്കല്ല് ലോറികള്‍ കുടുതലായും കടന്ന് പോവുന്നത് കാരണമാണ് റോഡ് പ്രധാനമായും തകര്‍ന്നത്. ഇതിനും പുറമെ മട്ടന്നൂര്‍ നഗരസഭയില്‍പ്പെട്ട കല്ലൂര്‍ കാനല്‍ കരയില്‍ നിര്‍മ്മിച്ച റോഡ് പൊട്ടിപൊളിഞ്ഞ ഗതാഗത യോഗ്യമല്ലാതായി മാറി. റോഡ് താര്‍ ചെയ്യുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം മുന്‍പ് തന്നെ സോളിങ് പ്രവര്‍ത്തി പൂര്‍ത്തികരിച്ചുവെങ്കിലും പിന്നീട് ഈ ഭാഗത്തേക്ക് നഗരസഭ തിരിഞ്ഞ് നോക്കിയില്ല. മെറ്റല്‍ പലയിടങ്ങളിലും ഇളകിയത് കാരണം കാല്‍നടയാത്ര പോലും ദുസഹമായി തീര്‍ന്നു.
ചെറുവാഹനങ്ങള്‍ പലപ്പോഴും അപകടത്തില്‍പ്പെടുമ്പോള്‍ ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രക്കാര്‍ രക്ഷപ്പെട്ടുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് മഴയില്‍ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് കാല്‍നടയാത്ര പോലും നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. പിന്നീട് നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ടാണ് യാത്ര സൗകര്യം ഒരുക്കിയത്. റോഡിന്റെ ഒരു വശം കനാലിന്റെ ഭാഗമായതിനാല്‍ വാഹനങ്ങള്‍ക്ക് അപകട ഭീഷണിയും ഉണ്ട്. റോഡില്‍നിന്ന് ഒന്നു തെന്നിയാല്‍ വാഹനം കനാലിലേക്കാണ് മറിയുക.
മട്ടന്നൂര്‍-ഇരിട്ടി റോഡിലുള്ളവര്‍ക്ക് കല്ലൂര്‍ ഭാഗങ്ങളിലേക്ക് പോകുവാന്‍ കഴിയുന്ന ഏളുപ്പവഴിക്കുടിയാണ് ഇത്. പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന ആണിക്കേരി, കീച്ചേരി റോഡ് മഴയ്ക്ക് മുന്‍പ് താര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയെങ്കിലും നിര്‍മാണത്തിലെ അപകാത കാരണം റോഡ് പലയിടങ്ങളിലും താര്‍ ഇളക്കിയ നിലയിലാണ്. നഗരസഭയിലെ വിവിധ ഭാഗങ്ങളിലെ റോഡുകളുടെ സ്ഥിതിയും ഇതും തന്നെയാണ്. നഗരസഭ റോഡിന് പുറമെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പല റോഡുകളും മഴയില്‍ തകര്‍ന്നു.
തലശ്ശേരി-വളവുപാറ റോഡില്‍ കള റോഡ് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗം തകര്‍ന്നത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. മട്ടന്നൂരില്‍നിന്ന് ഇരിക്കുറിലേക്ക് പോവുന്ന മരുതായി റോഡ് പലയിടത്തും തകര്‍ന്ന് നിലയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  5 days ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  5 days ago
No Image

'രോഹിത്തിനെ മാറ്റിയത് അനീതി'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  5 days ago
No Image

'ഫേസ് 3' തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്, ലക്ഷ്യം ഭരണമാറ്റം; വെളിപ്പെടുത്തലുമായി ഡേവിഡ് ബാർണിയ

International
  •  5 days ago
No Image

'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം

Kerala
  •  5 days ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  5 days ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  5 days ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  5 days ago
No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  5 days ago
No Image

ലോകത്തിന് ആശ്വാസം; ഹോർമുസ് കടലിടുക്ക് തുറന്നു നൽകുമെന്ന് ഇറാൻ, സ്ഥിരീകരണവുമായി ഡൊണാൾഡ് ട്രംപ്

International
  •  5 days ago