HOME
DETAILS

ജീവനക്കാരനെ മര്‍ദിച്ചുവെന്ന്; മലപ്പുറം-മഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

  
backup
July 25, 2016 | 9:35 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5

മലപ്പുറം: മലപ്പുറം-മഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായി. ബസ് യാത്രക്കാരിയുടെ പരാതിയെത്തുടര്‍ന്ന് ബസ് ജീവനക്കാരനെ പൊലിസ് മര്‍ദിച്ചെന്നാരോപിച്ചാണ് മലപ്പുറം-മഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്കു നടത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബസ് സര്‍വീസുകള്‍ നിലച്ചതോടെ യാത്രക്കാര്‍ പാതിവഴിയില്‍ കുടുങ്ങി. സ്‌കൂള്‍ വിദ്യാര്‍ഥികളും സമരം മൂലം വീട്ടിലെത്താനാകാതെ കുടുങ്ങി.
തിരൂര്‍-മഞ്ചേരി റൂട്ടിലോടുന്ന ഷമ്മാസ് ബസിലെ ജീവനക്കാരനെ പൊലിസ് മര്‍ദിച്ചെന്നാണു തൊഴിലാളികളുടെ ആരോപണം. കോട്ടക്കല്‍ എടരിക്കോട് നിന്നും ഈ ബസില്‍ കയറിയ യാത്രക്കാരിയുടെ പരാതിയെത്തുടര്‍ന്നാണ് സംഭവം. എടരിക്കോട് നിന്നും പിതാവിനൊപ്പം ബസില്‍ കയറിയ യാത്രക്കാരി ബസില്‍ കയറുന്നതിനു മുന്‍പ് ബസ് മുന്നോട്ടെടുത്തെന്നും ഇതു ചോദിച്ചതിനെത്തുടര്‍ന്ന് ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയെന്നും യാത്രക്കാരി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. മലപ്പുറം പൊലിസില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മലപ്പുറത്തു നിന്നും ബസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ബസ് ജീവനക്കാരനെ പൊലിസ് മര്‍ദിച്ചുവെന്നാരോപിച്ചാണ് ബസുകള്‍മ മിന്നല്‍ പണിമുടക്ക് നടത്തിയത്. സംഭവം പൊലീസ് നിഷേധിച്ചെങ്കിലും ജീവനക്കാര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടന്‍ ഈ റൂട്ടിലോടുന്ന ബസ്ജീവനക്കാര്‍ സംഘടിതമായി ബസുകള്‍ തടഞ്ഞിട്ടു. ഇതോടെ തിരൂര്‍ മഞ്ചേരി റൂട്ടിലെ യാത്രക്കാര്‍ പ്രതിസന്ധിയിലായി. തിരൂര്‍, കോട്ടയ്ക്കല്‍, മഞ്ചേരി സ്റ്റാന്‍ഡുകളിലും മലപ്പുറം ഉള്‍പ്പെടെയുള്ള വിവിധ സ്‌റ്റോപ്പുകളിലും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാര്‍ കുടുങ്ങിക്കിടന്നു. രാത്രി വൈകിയും വീട്ടിലെത്താനാവാതെ യാത്രക്കാര്‍ വലഞ്ഞു. എന്നാല്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തിയതും പൊലിസ് വാഹനങ്ങളില്‍ വിദ്യാര്‍ഥികളെ കൊണ്ടുപോയതും ആശ്വാസമായി. മലപ്പുറം സി.ഐയുമായി നടത്തിയ ചര്‍ച്ചയില്‍ സമരം പിന്‍വലി്കകാന്‍ തീരുമാനിച്ചു.

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  18 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  18 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  18 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  18 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  18 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  18 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  18 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  18 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  18 days ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  18 days ago