HOME
DETAILS

അണ്ണാ ഡി.എം.കെയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം

  
backup
June 12 2019 | 19:06 PM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%aa%e0%b5%8d


ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് മത്സരിച്ചപ്പോള്‍ പാര്‍ട്ടിക്കുണ്ടായത് കനത്ത നഷ്ടമെന്ന ആരോപണം നിലനില്‍ക്കുന്നതിനിടയില്‍ ഇന്നലെ അണ്ണാ ഡി.എം.കെയുടെ നിര്‍ണായക യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യയോഗമാണ് ഇന്നലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്നത്.


പാര്‍ട്ടിയുടെ പ്രകടനം മോശമാകാന്‍ കാരണം നേതൃനിരയില്‍ രണ്ട് അധികാര കേന്ദ്രങ്ങളാണെന്ന വിമര്‍ശനം യോഗത്തില്‍ രൂക്ഷമായിരുന്നു. പാര്‍ട്ടി കോ-ഓര്‍ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ. പനീര്‍ശെല്‍വവും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രങ്ങളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയലളിതയുടെ മരണശേഷമാണ് അധികാരം വിഭജിക്കപ്പെട്ടത്. ഇതോടെ ഒ.പി.എസും ഇ.പി.എസും അധികാരത്തില്‍ പിടിമുറുക്കാന്‍ ശ്രമം തുടങ്ങിയതോടെ പാര്‍ട്ടിയുടെ അടിത്തറയാണ് ഇളകിത്തുടങ്ങിയത്. ഇത് തെരഞ്ഞെടുപ്പില്‍ വ്യക്തമായിട്ടുണ്ടെന്ന വിമര്‍ശനം പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ രൂക്ഷമാണ്.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടതോടെ അണ്ണാ ഡി.എം.കെയില്‍ ഉണ്ടായിരുന്ന വിയോജിപ്പ് കൂടുതല്‍ വര്‍ധിച്ചു. ആഭ്യന്തര പ്രതിസന്ധി കാരണം കേന്ദ്രസര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദം ചെലുത്താന്‍ പാര്‍ട്ടിക്കായില്ല. രാജ്യസഭയിലെ മുതിര്‍ന്ന പാര്‍ട്ടി അംഗത്തിന് കേന്ദ്രസര്‍ക്കാരില്‍ കാബിനറ്റ് മന്ത്രി സ്ഥാനം വേണമെന്നായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍ ഇത് പരാജയപ്പെടുകയായിരുന്നു. അതേസമയം, മകന് സീറ്റ് കിട്ടുന്നതിനുള്ള പെടാപാടിലായ ഒ. പനീര്‍ശെല്‍വം കേന്ദ്രസര്‍ക്കാരില്‍ പാര്‍ട്ടി അംഗത്തിന് സ്ഥാനം ഉറപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തില്ല. ഇത് പാര്‍ട്ടിയിലെ അധികാര കേന്ദ്രങ്ങള്‍ തമ്മിലുള്ള വടംവലിയുടെ ഭാഗമായാണെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. ഇതാണ് ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാക്കുന്നത്.


തെരഞ്ഞെടുപ്പ് പരാജയം ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ എട്ടിന് പാര്‍ട്ടി നേതാവും എം.എല്‍.എയുമായ രാജന്‍ ചെല്ലപ്പയാണ് നേതൃത്വത്തില്‍ ഒരു അധികാര കേന്ദ്രം മാത്രം മതിയെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്. ഈ ആവശ്യം ഇന്നലത്തെ യോഗത്തിലും പല നേതാക്കളും ഉന്നയിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളില്‍ മത്സരിച്ച അണ്ണാ ഡി.എം.കെക്ക് ഒരു സ്ഥാനാര്‍ഥിയെ മാത്രമാണ് ജയിപ്പിക്കാനായത്.
എം.എല്‍.എമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ജില്ലാ സെക്രട്ടറിമാര്‍, മറ്റ് ഭാരവാഹികള്‍ എന്നിവരാണ് ഇന്നലെ നടന്ന യോഗത്തില്‍ സംബന്ധിച്ചത്. അതിനിടയില്‍ യോഗം തുടങ്ങുന്നതിന് തൊട്ട്മുന്‍പ് നടനും മുന്‍സെയ്ദാപെട്ട് എം.എല്‍.എയുമായ രാധാ രവി വീണ്ടും പാര്‍ട്ടിയിലേക്ക് എത്തി. 2017 മാര്‍ച്ചിലാണ് അദ്ദേഹം രാജിവച്ച് ഡി.എം.കെയില്‍ ചേര്‍ന്നിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൃതദേഹം പൊതുദർശനത്തിന് വെക്കില്ല: അന്തരിച്ച പിപി തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച നെടുമ്പാശ്ശേരിയിൽ

Kerala
  •  5 days ago
No Image

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

National
  •  5 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് പുതിയ നിയമങ്ങൾ; നിയമനത്തിനും പിരിച്ചുവിടലിനും കർശന മാർഗനിർദേശങ്ങൾ

uae
  •  5 days ago
No Image

ഇസ്റാഈൽ പ്രതിരോധ കമ്പനികൾക്ക് ദുബൈയിൽ നടക്കുന്ന എയർ ഷോയിൽ വിലക്ക്; യുഎഇ നടപടി ദോഹയിലെ ആക്രമണത്തിന് പിന്നാലെ

uae
  •  5 days ago
No Image

കളത്തിലിറങ്ങാതെ, ഗോളടിക്കാതെ മെസിയുടെ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ റൊണാൾഡോ

Football
  •  5 days ago
No Image

ഏഷ്യ കപ്പിൽ അവസരമില്ല; മറ്റൊരു ടീമിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം 

Cricket
  •  5 days ago
No Image

ഹമാസ് നേതാക്കളെ തുണച്ചത് തുർക്കി ഇന്റലിജൻസിന്റെ നീക്കം; നിർണായകമായത് 1,800 കിലോമീറ്റർ ദൂരം പറന്ന ഇസ്‌റാഈൽ വിമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചത്

International
  •  5 days ago
No Image

യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?; പ്രതിഷേധങ്ങളുടെ മറവിൽ നേപ്പാളിലെ ശതകോടീശ്വരന്റെ കൊട്ടാരം കൊളളയടിച്ചു

International
  •  5 days ago
No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ

qatar
  •  6 days ago
No Image

മദ്യപിച്ച് വാഹന പരിശോധന: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Kerala
  •  6 days ago