HOME
DETAILS

അണ്ണാ ഡി.എം.കെയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം

  
backup
June 12, 2019 | 7:04 PM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%aa%e0%b5%8d


ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് മത്സരിച്ചപ്പോള്‍ പാര്‍ട്ടിക്കുണ്ടായത് കനത്ത നഷ്ടമെന്ന ആരോപണം നിലനില്‍ക്കുന്നതിനിടയില്‍ ഇന്നലെ അണ്ണാ ഡി.എം.കെയുടെ നിര്‍ണായക യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യയോഗമാണ് ഇന്നലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്നത്.


പാര്‍ട്ടിയുടെ പ്രകടനം മോശമാകാന്‍ കാരണം നേതൃനിരയില്‍ രണ്ട് അധികാര കേന്ദ്രങ്ങളാണെന്ന വിമര്‍ശനം യോഗത്തില്‍ രൂക്ഷമായിരുന്നു. പാര്‍ട്ടി കോ-ഓര്‍ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ. പനീര്‍ശെല്‍വവും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രങ്ങളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയലളിതയുടെ മരണശേഷമാണ് അധികാരം വിഭജിക്കപ്പെട്ടത്. ഇതോടെ ഒ.പി.എസും ഇ.പി.എസും അധികാരത്തില്‍ പിടിമുറുക്കാന്‍ ശ്രമം തുടങ്ങിയതോടെ പാര്‍ട്ടിയുടെ അടിത്തറയാണ് ഇളകിത്തുടങ്ങിയത്. ഇത് തെരഞ്ഞെടുപ്പില്‍ വ്യക്തമായിട്ടുണ്ടെന്ന വിമര്‍ശനം പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ രൂക്ഷമാണ്.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടതോടെ അണ്ണാ ഡി.എം.കെയില്‍ ഉണ്ടായിരുന്ന വിയോജിപ്പ് കൂടുതല്‍ വര്‍ധിച്ചു. ആഭ്യന്തര പ്രതിസന്ധി കാരണം കേന്ദ്രസര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദം ചെലുത്താന്‍ പാര്‍ട്ടിക്കായില്ല. രാജ്യസഭയിലെ മുതിര്‍ന്ന പാര്‍ട്ടി അംഗത്തിന് കേന്ദ്രസര്‍ക്കാരില്‍ കാബിനറ്റ് മന്ത്രി സ്ഥാനം വേണമെന്നായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍ ഇത് പരാജയപ്പെടുകയായിരുന്നു. അതേസമയം, മകന് സീറ്റ് കിട്ടുന്നതിനുള്ള പെടാപാടിലായ ഒ. പനീര്‍ശെല്‍വം കേന്ദ്രസര്‍ക്കാരില്‍ പാര്‍ട്ടി അംഗത്തിന് സ്ഥാനം ഉറപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തില്ല. ഇത് പാര്‍ട്ടിയിലെ അധികാര കേന്ദ്രങ്ങള്‍ തമ്മിലുള്ള വടംവലിയുടെ ഭാഗമായാണെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. ഇതാണ് ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാക്കുന്നത്.


തെരഞ്ഞെടുപ്പ് പരാജയം ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ എട്ടിന് പാര്‍ട്ടി നേതാവും എം.എല്‍.എയുമായ രാജന്‍ ചെല്ലപ്പയാണ് നേതൃത്വത്തില്‍ ഒരു അധികാര കേന്ദ്രം മാത്രം മതിയെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്. ഈ ആവശ്യം ഇന്നലത്തെ യോഗത്തിലും പല നേതാക്കളും ഉന്നയിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളില്‍ മത്സരിച്ച അണ്ണാ ഡി.എം.കെക്ക് ഒരു സ്ഥാനാര്‍ഥിയെ മാത്രമാണ് ജയിപ്പിക്കാനായത്.
എം.എല്‍.എമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ജില്ലാ സെക്രട്ടറിമാര്‍, മറ്റ് ഭാരവാഹികള്‍ എന്നിവരാണ് ഇന്നലെ നടന്ന യോഗത്തില്‍ സംബന്ധിച്ചത്. അതിനിടയില്‍ യോഗം തുടങ്ങുന്നതിന് തൊട്ട്മുന്‍പ് നടനും മുന്‍സെയ്ദാപെട്ട് എം.എല്‍.എയുമായ രാധാ രവി വീണ്ടും പാര്‍ട്ടിയിലേക്ക് എത്തി. 2017 മാര്‍ച്ചിലാണ് അദ്ദേഹം രാജിവച്ച് ഡി.എം.കെയില്‍ ചേര്‍ന്നിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  3 hours ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  4 hours ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  4 hours ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  4 hours ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  4 hours ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  5 hours ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  5 hours ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  5 hours ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  5 hours ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  5 hours ago