HOME
DETAILS

അണ്ണാ ഡി.എം.കെയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം

  
backup
June 12, 2019 | 7:04 PM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%aa%e0%b5%8d


ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് മത്സരിച്ചപ്പോള്‍ പാര്‍ട്ടിക്കുണ്ടായത് കനത്ത നഷ്ടമെന്ന ആരോപണം നിലനില്‍ക്കുന്നതിനിടയില്‍ ഇന്നലെ അണ്ണാ ഡി.എം.കെയുടെ നിര്‍ണായക യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യയോഗമാണ് ഇന്നലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്നത്.


പാര്‍ട്ടിയുടെ പ്രകടനം മോശമാകാന്‍ കാരണം നേതൃനിരയില്‍ രണ്ട് അധികാര കേന്ദ്രങ്ങളാണെന്ന വിമര്‍ശനം യോഗത്തില്‍ രൂക്ഷമായിരുന്നു. പാര്‍ട്ടി കോ-ഓര്‍ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ. പനീര്‍ശെല്‍വവും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രങ്ങളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയലളിതയുടെ മരണശേഷമാണ് അധികാരം വിഭജിക്കപ്പെട്ടത്. ഇതോടെ ഒ.പി.എസും ഇ.പി.എസും അധികാരത്തില്‍ പിടിമുറുക്കാന്‍ ശ്രമം തുടങ്ങിയതോടെ പാര്‍ട്ടിയുടെ അടിത്തറയാണ് ഇളകിത്തുടങ്ങിയത്. ഇത് തെരഞ്ഞെടുപ്പില്‍ വ്യക്തമായിട്ടുണ്ടെന്ന വിമര്‍ശനം പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ രൂക്ഷമാണ്.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടതോടെ അണ്ണാ ഡി.എം.കെയില്‍ ഉണ്ടായിരുന്ന വിയോജിപ്പ് കൂടുതല്‍ വര്‍ധിച്ചു. ആഭ്യന്തര പ്രതിസന്ധി കാരണം കേന്ദ്രസര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദം ചെലുത്താന്‍ പാര്‍ട്ടിക്കായില്ല. രാജ്യസഭയിലെ മുതിര്‍ന്ന പാര്‍ട്ടി അംഗത്തിന് കേന്ദ്രസര്‍ക്കാരില്‍ കാബിനറ്റ് മന്ത്രി സ്ഥാനം വേണമെന്നായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍ ഇത് പരാജയപ്പെടുകയായിരുന്നു. അതേസമയം, മകന് സീറ്റ് കിട്ടുന്നതിനുള്ള പെടാപാടിലായ ഒ. പനീര്‍ശെല്‍വം കേന്ദ്രസര്‍ക്കാരില്‍ പാര്‍ട്ടി അംഗത്തിന് സ്ഥാനം ഉറപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തില്ല. ഇത് പാര്‍ട്ടിയിലെ അധികാര കേന്ദ്രങ്ങള്‍ തമ്മിലുള്ള വടംവലിയുടെ ഭാഗമായാണെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. ഇതാണ് ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാക്കുന്നത്.


തെരഞ്ഞെടുപ്പ് പരാജയം ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ എട്ടിന് പാര്‍ട്ടി നേതാവും എം.എല്‍.എയുമായ രാജന്‍ ചെല്ലപ്പയാണ് നേതൃത്വത്തില്‍ ഒരു അധികാര കേന്ദ്രം മാത്രം മതിയെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്. ഈ ആവശ്യം ഇന്നലത്തെ യോഗത്തിലും പല നേതാക്കളും ഉന്നയിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളില്‍ മത്സരിച്ച അണ്ണാ ഡി.എം.കെക്ക് ഒരു സ്ഥാനാര്‍ഥിയെ മാത്രമാണ് ജയിപ്പിക്കാനായത്.
എം.എല്‍.എമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ജില്ലാ സെക്രട്ടറിമാര്‍, മറ്റ് ഭാരവാഹികള്‍ എന്നിവരാണ് ഇന്നലെ നടന്ന യോഗത്തില്‍ സംബന്ധിച്ചത്. അതിനിടയില്‍ യോഗം തുടങ്ങുന്നതിന് തൊട്ട്മുന്‍പ് നടനും മുന്‍സെയ്ദാപെട്ട് എം.എല്‍.എയുമായ രാധാ രവി വീണ്ടും പാര്‍ട്ടിയിലേക്ക് എത്തി. 2017 മാര്‍ച്ചിലാണ് അദ്ദേഹം രാജിവച്ച് ഡി.എം.കെയില്‍ ചേര്‍ന്നിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികം: രക്ഷാപ്രവർത്തനം പ്രോത്സാഹിപ്പിച്ച് രാഹ് വീർ പദ്ധതിക്ക് തുടക്കം

National
  •  11 days ago
No Image

'വന്നിടത്തേക്ക് തന്നെ തിരിച്ചയക്കണം' ഇല്‍ഹാന്‍ ഉമറിനേയും റാഷിദ തലൈബിനേയും യു.എസില്‍ നിന്ന് പുറത്താക്കണമെന്ന് ട്രംപ്

International
  •  11 days ago
No Image

നിര്‍മാതാക്കള്‍ക്ക് തിരിച്ചടി: കേരള സ്റ്റോറി 2 റിലീസ് തടഞ്ഞ് ഹൈക്കോടതി,രണ്ടാഴ്ച്ചത്തേക്ക് സ്റ്റേ

Kerala
  •  11 days ago
No Image

വെള്ളാപ്പള്ളിയുടെ ക്രിമിനൽ പശ്ചാത്തലം കേന്ദ്ര സർക്കാർ പരിശോധിച്ചില്ലേ?; പത്മപുരസ്കാരത്തിനെതിരെ ശ്രീനാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതി ഹൈക്കോടതിയിൽ

Kerala
  •  11 days ago
No Image

100 വര്‍ഷം മുമ്പ് ബ്രിട്ടീഷ് സര്‍ക്കാര്‍ 35,000 രൂപ കടം വാങ്ങി; തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ കുടുംബം, കയ്യില്‍ കടം നല്‍കിയതിന്റെ രേഖകളും

National
  •  11 days ago
No Image

വാട്‌സാപ്പ് ഉപയോഗത്തിൽ വൻ മാറ്റം: പ്രവാസികൾക്ക് തിരിച്ചടിയാകാൻ സാധ്യത; പുതിയ സിം ബൈൻഡിങ് ചട്ടം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ

Tech
  •  11 days ago
No Image

വീണാ ജോര്‍ജിനെ ആക്രമിക്കുന്നതിന്റെ വീഡിയോ തെളിവ് ഹാജരാക്കിയാല്‍ ഒരു പവന്‍ സ്വര്‍ണം; പാരിതോഷികം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്

Kerala
  •  11 days ago
No Image

'ജുഡീഷ്യറിക്ക് മുറിവേറ്റു' പാഠപുസ്ത വിവാദത്തില്‍ സുപ്രിം കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് കേന്ദ്രം; മാപ്പ് പറഞ്ഞാല്‍ മതിയാവില്ലെന്നും പരമോന്നത കോടതി 

National
  •  11 days ago
No Image

ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം; പ്രവര്‍ത്തകര്‍ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ല: വി.ഡി സതീശന്‍

Kerala
  •  11 days ago
No Image

കൊലപാതകമല്ല, സ്വാഭാവിക മരണം; അമ്മയുടെ മൃതദേഹം ആരുമറിയാതെ മകന്‍ സംസ്‌കരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  11 days ago