HOME
DETAILS

ജാര്‍ഖണ്ഡില്‍ ഏഴുപേരുടെ ജീവനെടുത്തത് തെറ്റായ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍

  
backup
May 22, 2017 | 1:58 AM

%e0%b4%9c%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%96%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b4%e0%b5%81%e0%b4%aa%e0%b5%87%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86



റാഞ്ചി: ജാര്‍ഖണ്ഡിലെ ശോഭാപൂരില്‍ ഏഴുയുവാക്കളുടെ ജീവനെടുത്തത് വാട്‌സ് ആപ്പില്‍ പ്രചരിച്ച വ്യാജസന്ദേശങ്ങള്‍. ആക്രമണത്തില്‍ പരുക്കേറ്റ് രക്തമൊലിപ്പിച്ചു കിടക്കുന്ന കുട്ടികളുടെ ഫോട്ടോ സഹിതമുള്ള സന്ദേശത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ മേഖലയിലുണ്ടെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. സന്ദേശങ്ങള്‍ പ്രചരിച്ചതോടെ രക്ഷിതാക്കള്‍ ആശങ്കയിലായിരുന്നു. ഇതിനുപിന്നാലെ സെരായ്‌ക്കേല, ഘര്‍സാവന്‍, ഈസ്റ്റ് സിംങ്ഭം, വെസ്റ്റ് സിംങ്ഭം തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമീണര്‍ ആയുധസസജ്ജരായി സംഘടിച്ചതോടെ ഒരാഴ്ചക്കിടയില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്. അതേസമയം, ഈ മേഖലയില്‍ കുട്ടികളെ കാണാതായ ഒരുപരാതി പോലും അടുത്തൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.
വ്യാഴാഴ്ചയാണ് ശോഭാപൂരില്‍ മുഹമ്മദ് നഈം, സജ്ജാദ്, സിറാജ്, ആലിം എന്നിവര്‍ കൊല്ലപ്പെട്ടത്. കാലിക്കച്ചവടക്കാരനായ നഈമിന്റെ നേതൃത്വത്തില്‍ ഇവര്‍ വാഹനത്തില്‍ വരുമ്പോഴാണ് വാഹനം തടഞ്ഞ് നാലുപേരെയും പുറത്തേക്കു വലിച്ചിഴച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. എന്താണ് കാരണമെന്നുപോലും പറയാതെയായിരുന്നു ആക്രമണം. അക്രമികള്‍ മുഹമ്മദ് നഈമിനെ മര്‍ദ്ദിക്കുന്നതിന്റെയും ചോരയില്‍ കുളിച്ച് ഇയാള്‍ അക്രമി സംഘത്തോട് യാചിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തെത്തുടര്‍ന്നു മുഹമ്മദ് നഈമിന്റെ ബന്ധുക്കളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. ജംഷഡ്പൂരില്‍ പ്രതിഷേധക്കാര്‍ പൊലിസുമായി ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകപ്രയോഗവും നടത്തിയാണ് പ്രക്ഷോഭകരെ പൊലിസ് വിരട്ടിയോടിച്ചത്. സംഘര്‍ഷത്തെത്തുടര്‍ന്ന് മന്‍ഗോ, ആസാദ് നഗര്‍, ഒലിദ്, എം.ജി.എം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേദിവസം തന്നെ ഈസ്റ്റ് സിങ്ഭം ജില്ലയില്‍ വച്ച് കുട്ടിക്കടത്തുകാരാണെന്നാരോപിച്ച് ഗൗതം വര്‍മ, സഹോദരന്‍ വികാസ് വര്‍മ, ഗണേഷ് ഗുപ്ത എന്നിവരെയും മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പ്രദേശത്തു സ്ഥലക്കച്ചവടത്തിനായി എത്തിയതായിരുന്നു ഇവര്‍.
സോഷ്യല്‍മീഡിയവഴിയുള്ള തെറ്റായപ്രചാരണങ്ങളാണ് കൊലപാതകങ്ങളിലേക്കു നയിച്ചതെന്ന് സമുദായ, ഗ്രാമീണ നേതാക്കള്‍ പറഞ്ഞു. സംഭവത്തെ അപലപിച്ച ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസ്, മരിച്ച ഏഴുപേരുടെ കുടുംബത്തിനും രണ്ടുലക്ഷംരൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേഘാലയ ഖനി ദുരന്തം: മരണസംഖ്യ 25 ആയി ഉയർന്നു; മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുന്നു, രണ്ട് പേർ അറസ്റ്റിൽ

Kerala
  •  24 minutes ago
No Image

ഇന്ത്യൻ ടീമിന് തിരിച്ചടി: ഹർഷിത് റാണ ലോകകപ്പിൽ നിന്ന് പുറത്ത്; പകരക്കാരനായി സൂപ്പർതാരം എത്തുന്നു

Cricket
  •  an hour ago
No Image

അന്നദാനത്തിലും ക്രമക്കേട്; വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങള്‍ തട്ടി; അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും, ഭാര്യയുടെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി 

Kerala
  •  an hour ago
No Image

അഗ്നി 3 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയം; 3000 കിലോമീറ്റര്‍ ദൂരപരിധി 

National
  •  2 hours ago
No Image

ലഗേജ് ബാഗിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണവും ഡയമണ്ടും കവർന്നു; ബെംഗളൂരു വിമാനത്താവളത്തിൽ വൻ കൊള്ള

crime
  •  2 hours ago
No Image

ഡല്‍ഹിയില്‍ എന്‍ഡിഎംസി ഗോഡൗണില്‍ തീപിടിത്തം;  രക്ഷാപ്രവര്‍ത്തനം തുടരുന്നു; എയിംസ് ഫ്‌ളൈ ഓവറില്‍ ഗതാഗത നിയന്ത്രണം

National
  •  2 hours ago
No Image

പന്തീരാങ്കാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മഹാരാഷ്ട്രയിലെ ചേരിയില്‍ എത്തി പ്രതിയെ പിടികൂടി പൊലിസ്

crime
  •  2 hours ago
No Image

സമസ്ത പൊതുസമ്മേളനം; പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കി പൊലിസ് 

Kerala
  •  3 hours ago
No Image

കളമശ്ശേരി കിൻഫ്ര പാർക്കിൽ ഭക്ഷ്യവിഷബാധ: 70 ഓളം ജീവനക്കാർ ആശുപത്രിയിൽ; ക്യാന്റീൻ ഭക്ഷണം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥത

Kerala
  •  3 hours ago
No Image

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി; ജന്‍ സുരാജ് പാര്‍ട്ടിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

National
  •  3 hours ago