HOME
DETAILS

പ്രതികളുടെ പരീക്ഷാകേന്ദ്രം പി.എസ്.സി സംശയനിഴലില്‍; സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

  
backup
July 14 2019 | 19:07 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചതും ഇവര്‍ക്ക് തലസ്ഥാനത്ത് പരീക്ഷാകേന്ദ്രം അനുവദിച്ചതും പി.എസ്.സിയെ സംശയനിഴലിലാക്കി. ഇക്കാര്യത്തില്‍ സ്‌പെഷല്‍ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
കേസിലെ ഒന്നാംപ്രതിയും എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റുമായ ആര്‍. ശിവരഞ്ജിത്തും രണ്ടാംപ്രതി എ.എന്‍ നസീമുമാണ് റാങ്ക് ലിസ്റ്റിലുള്ളത്. സിവില്‍ പൊലിസ് ഓഫിസര്‍ കെ.എ.പി നാലാം ബറ്റാലിയന്‍ (കാസര്‍കോട്) റാങ്ക് ലിസ്റ്റില്‍ ശിവരഞ്ജിത്ത് ഒന്നാംറാങ്കുകാരനും നസീം 28ാം റാങ്കുകാരനുമാണ്. ഇതിനുപുറമെ റാങ്ക് ലിസ്റ്റിലെ രണ്ടാംറാങ്കുകാരന്‍ പ്രണവ് യൂനിവേഴ്‌സിറ്റി കോളജിലെ യൂനിയന്‍ ഭാരവാഹിയാണ്.
ഇവര്‍ക്ക് പരീക്ഷാ കേന്ദ്രം അനുവദിച്ചതിലും ക്രമക്കേടുണ്ടെന്നാണ് ആക്ഷേപം. നസീമിന് തിരുവനന്തപുരത്തുള്ള തൈക്കാട് ഗവ.കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലും പ്രണവിന് ആറ്റിങ്ങല്‍ ശ്രീഗോകുലം പബ്ലിക് സ്‌കൂളിലുമായിരുന്നു പരീക്ഷാകേന്ദ്രം. രണ്ടുപേരുടെയും ഹാള്‍ടിക്കറ്റ് പുറത്തുവന്നിട്ടുണ്ട്. ശിവരഞ്ജിത്ത് യൂനിവേഴ്‌സിറ്റി കോളജില്‍ തന്നെയാണ് പരീക്ഷയെഴുതിയതെന്നാണ് ആക്ഷേപം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സാധാരണഗതിയില്‍ കെ. എ.പി നാലാംബറ്റാലിയന്‍ പരീക്ഷ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നടക്കുക. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഉദ്യോഗാര്‍ഥികളുടെ സ്വന്തം ജില്ലകളില്‍ കേന്ദ്രം അനുവദിക്കുന്നത്. എന്നാല്‍, ഇവരുടെ കാര്യത്തില്‍ എന്ത് പ്രത്യേക സാഹചര്യമാണുണ്ടായതെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നത്. ഒന്നും രണ്ടും റാങ്കുകാരായ ശിവരഞ്ജിത്തിനും പ്രണവിനും 78 മാര്‍ക്ക് വീതം ലഭിച്ചിരുന്നു.
ആര്‍ച്ചറിയില്‍ കേരള സര്‍വകലാശാലയെ പ്രതിനിധീകരിച്ചതിന് 13.58 മാര്‍ക്ക് അധികമായി നേടിയാണ് ശിവരഞ്ജിത്ത് ഒന്നാം റാങ്ക് നേടിയത്.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മൂന്നാംറാങ്കുകാരന് 64 മാര്‍ക്ക് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. ചോദ്യപേപ്പറില്‍ ചോര്‍ച്ചയുണ്ടായെന്നും ആക്ഷേപമുണ്ട്. ഇന്നു ചേരുന്ന പി.എസ്.സി യോഗം വിഷയം പരിശോധിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

150 കിലോമീറ്റർ റേഞ്ചുമായി ടിവിഎസ് എം1-എസ് ഇലക്ട്രിക് സ്കൂട്ടർ; ലോഞ്ച് ഉടൻ

auto-mobile
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്കൂട്ടർ: ‘സെലോ നൈറ്റ്+’ പുറത്തിറങ്ങി; പ്രീ-ബുക്കിംഗ് ആരംഭിച്ചു

auto-mobile
  •  a month ago
No Image

യുകെയില്‍ കൊല്ലപ്പെട്ട സഊദി വിദ്യാര്‍ത്ഥി മുഹമ്മദ് അല്‍ ഖാസിമിന്റെ മൃതദേഹം മക്കയില്‍ ഖബറടക്കി

Saudi-arabia
  •  a month ago
No Image

'മാധ്യമങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ന്യായീകരിക്കാനാവില്ല'; ധര്‍മ്മസ്ഥലയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിയന്ത്രിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

National
  •  a month ago
No Image

മകന്റെ കടുകൈ: കെട്ടിട ഉടമ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയുടെ മകൻ ജീവനൊടുക്കി

Kerala
  •  a month ago
No Image

അനസ്‌തേഷ്യ നല്‍കി രോഗിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്ക് 7 വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  a month ago
No Image

ഇന്ത്യ-അമേരിക്ക പ്രതിരോധ ഇടപാടുകൾ നിർത്തിവച്ചെന്ന് റോയിട്ടേഴ്സ്: റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് കേന്ദ്രം

National
  •  a month ago
No Image

ധര്‍മ്മസ്ഥലയിലെ എസ്‌ഐടി അന്വേഷണം; പുണ്യസ്ഥലത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമെന്ന് ബിജെപി നേതാവ്

National
  •  a month ago
No Image

മഴ പെയ്യും: പക്ഷേ ചൂട് കുറയില്ല; കാലാവസ്ഥാ മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം | UAE rain forecast

uae
  •  a month ago
No Image

നിങ്ങളുടെ സഹായം ആരിലേക്ക്? ചാരിറ്റി വീഡിയോകൾ ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്

Kerala
  •  a month ago