HOME
DETAILS

പ്രതികളുടെ പരീക്ഷാകേന്ദ്രം പി.എസ്.സി സംശയനിഴലില്‍; സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

  
Web Desk
July 14 2019 | 19:07 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചതും ഇവര്‍ക്ക് തലസ്ഥാനത്ത് പരീക്ഷാകേന്ദ്രം അനുവദിച്ചതും പി.എസ്.സിയെ സംശയനിഴലിലാക്കി. ഇക്കാര്യത്തില്‍ സ്‌പെഷല്‍ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
കേസിലെ ഒന്നാംപ്രതിയും എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റുമായ ആര്‍. ശിവരഞ്ജിത്തും രണ്ടാംപ്രതി എ.എന്‍ നസീമുമാണ് റാങ്ക് ലിസ്റ്റിലുള്ളത്. സിവില്‍ പൊലിസ് ഓഫിസര്‍ കെ.എ.പി നാലാം ബറ്റാലിയന്‍ (കാസര്‍കോട്) റാങ്ക് ലിസ്റ്റില്‍ ശിവരഞ്ജിത്ത് ഒന്നാംറാങ്കുകാരനും നസീം 28ാം റാങ്കുകാരനുമാണ്. ഇതിനുപുറമെ റാങ്ക് ലിസ്റ്റിലെ രണ്ടാംറാങ്കുകാരന്‍ പ്രണവ് യൂനിവേഴ്‌സിറ്റി കോളജിലെ യൂനിയന്‍ ഭാരവാഹിയാണ്.
ഇവര്‍ക്ക് പരീക്ഷാ കേന്ദ്രം അനുവദിച്ചതിലും ക്രമക്കേടുണ്ടെന്നാണ് ആക്ഷേപം. നസീമിന് തിരുവനന്തപുരത്തുള്ള തൈക്കാട് ഗവ.കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലും പ്രണവിന് ആറ്റിങ്ങല്‍ ശ്രീഗോകുലം പബ്ലിക് സ്‌കൂളിലുമായിരുന്നു പരീക്ഷാകേന്ദ്രം. രണ്ടുപേരുടെയും ഹാള്‍ടിക്കറ്റ് പുറത്തുവന്നിട്ടുണ്ട്. ശിവരഞ്ജിത്ത് യൂനിവേഴ്‌സിറ്റി കോളജില്‍ തന്നെയാണ് പരീക്ഷയെഴുതിയതെന്നാണ് ആക്ഷേപം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സാധാരണഗതിയില്‍ കെ. എ.പി നാലാംബറ്റാലിയന്‍ പരീക്ഷ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നടക്കുക. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഉദ്യോഗാര്‍ഥികളുടെ സ്വന്തം ജില്ലകളില്‍ കേന്ദ്രം അനുവദിക്കുന്നത്. എന്നാല്‍, ഇവരുടെ കാര്യത്തില്‍ എന്ത് പ്രത്യേക സാഹചര്യമാണുണ്ടായതെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നത്. ഒന്നും രണ്ടും റാങ്കുകാരായ ശിവരഞ്ജിത്തിനും പ്രണവിനും 78 മാര്‍ക്ക് വീതം ലഭിച്ചിരുന്നു.
ആര്‍ച്ചറിയില്‍ കേരള സര്‍വകലാശാലയെ പ്രതിനിധീകരിച്ചതിന് 13.58 മാര്‍ക്ക് അധികമായി നേടിയാണ് ശിവരഞ്ജിത്ത് ഒന്നാം റാങ്ക് നേടിയത്.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മൂന്നാംറാങ്കുകാരന് 64 മാര്‍ക്ക് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. ചോദ്യപേപ്പറില്‍ ചോര്‍ച്ചയുണ്ടായെന്നും ആക്ഷേപമുണ്ട്. ഇന്നു ചേരുന്ന പി.എസ്.സി യോഗം വിഷയം പരിശോധിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷപ്രിയയോട്?;  പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു 

Kerala
  •  2 days ago
No Image

ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ

uae
  •  2 days ago
No Image

അമേരിക്കയിലെ അലാസ്‌കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം 

International
  •  2 days ago
No Image

മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്

Kerala
  •  2 days ago
No Image

രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ് 

Kerala
  •  2 days ago
No Image

ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക്  പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala
  •  2 days ago
No Image

അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

uae
  •  2 days ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും

uae
  •  2 days ago
No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago