HOME
DETAILS

പ്രതികളുടെ പരീക്ഷാകേന്ദ്രം പി.എസ്.സി സംശയനിഴലില്‍; സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

  
backup
July 14, 2019 | 7:52 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചതും ഇവര്‍ക്ക് തലസ്ഥാനത്ത് പരീക്ഷാകേന്ദ്രം അനുവദിച്ചതും പി.എസ്.സിയെ സംശയനിഴലിലാക്കി. ഇക്കാര്യത്തില്‍ സ്‌പെഷല്‍ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
കേസിലെ ഒന്നാംപ്രതിയും എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റുമായ ആര്‍. ശിവരഞ്ജിത്തും രണ്ടാംപ്രതി എ.എന്‍ നസീമുമാണ് റാങ്ക് ലിസ്റ്റിലുള്ളത്. സിവില്‍ പൊലിസ് ഓഫിസര്‍ കെ.എ.പി നാലാം ബറ്റാലിയന്‍ (കാസര്‍കോട്) റാങ്ക് ലിസ്റ്റില്‍ ശിവരഞ്ജിത്ത് ഒന്നാംറാങ്കുകാരനും നസീം 28ാം റാങ്കുകാരനുമാണ്. ഇതിനുപുറമെ റാങ്ക് ലിസ്റ്റിലെ രണ്ടാംറാങ്കുകാരന്‍ പ്രണവ് യൂനിവേഴ്‌സിറ്റി കോളജിലെ യൂനിയന്‍ ഭാരവാഹിയാണ്.
ഇവര്‍ക്ക് പരീക്ഷാ കേന്ദ്രം അനുവദിച്ചതിലും ക്രമക്കേടുണ്ടെന്നാണ് ആക്ഷേപം. നസീമിന് തിരുവനന്തപുരത്തുള്ള തൈക്കാട് ഗവ.കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലും പ്രണവിന് ആറ്റിങ്ങല്‍ ശ്രീഗോകുലം പബ്ലിക് സ്‌കൂളിലുമായിരുന്നു പരീക്ഷാകേന്ദ്രം. രണ്ടുപേരുടെയും ഹാള്‍ടിക്കറ്റ് പുറത്തുവന്നിട്ടുണ്ട്. ശിവരഞ്ജിത്ത് യൂനിവേഴ്‌സിറ്റി കോളജില്‍ തന്നെയാണ് പരീക്ഷയെഴുതിയതെന്നാണ് ആക്ഷേപം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സാധാരണഗതിയില്‍ കെ. എ.പി നാലാംബറ്റാലിയന്‍ പരീക്ഷ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നടക്കുക. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഉദ്യോഗാര്‍ഥികളുടെ സ്വന്തം ജില്ലകളില്‍ കേന്ദ്രം അനുവദിക്കുന്നത്. എന്നാല്‍, ഇവരുടെ കാര്യത്തില്‍ എന്ത് പ്രത്യേക സാഹചര്യമാണുണ്ടായതെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നത്. ഒന്നും രണ്ടും റാങ്കുകാരായ ശിവരഞ്ജിത്തിനും പ്രണവിനും 78 മാര്‍ക്ക് വീതം ലഭിച്ചിരുന്നു.
ആര്‍ച്ചറിയില്‍ കേരള സര്‍വകലാശാലയെ പ്രതിനിധീകരിച്ചതിന് 13.58 മാര്‍ക്ക് അധികമായി നേടിയാണ് ശിവരഞ്ജിത്ത് ഒന്നാം റാങ്ക് നേടിയത്.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മൂന്നാംറാങ്കുകാരന് 64 മാര്‍ക്ക് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. ചോദ്യപേപ്പറില്‍ ചോര്‍ച്ചയുണ്ടായെന്നും ആക്ഷേപമുണ്ട്. ഇന്നു ചേരുന്ന പി.എസ്.സി യോഗം വിഷയം പരിശോധിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സഞ്ജു; ഓസ്‌ട്രേലിയക്കെതിരെ കാത്തിരിക്കുന്നത് ചരിത്രനേട്ടം 

Cricket
  •  11 days ago
No Image

ഒരു തേങ്ങയ്ക്ക് രണ്ട് ലക്ഷം രൂപ വില; വാശിയേറിയ ലേലംവിളി- സംഭവം തേനിയില്‍

Kerala
  •  11 days ago
No Image

സംശയാലുവായ ഭര്‍ത്താവ് വിവാഹജീവിതം നരകമാക്കുന്നുവെന്നും ഭാര്യയുടെ ആത്മാഭിമാനം നശിപ്പിക്കുമെന്നും ഹൈക്കോടതി

Kerala
  •  11 days ago
No Image

പി.എം ശ്രീ പദ്ധതി; പാർട്ടി നിലപാട് വിശദീകരിക്കൽ സി.പി.എമ്മിന് വെല്ലുവിളി; വെട്ടിലായി എസ്.എഫ്.ഐയും കെ.എസ്.ടി.എയും

Kerala
  •  11 days ago
No Image

'തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്...' പുതിയ സ്‌കൂളിലേക്കെന്ന് അറിയിച്ച് ഹിജാബ് വിലക്ക് നേരിട്ട വിദ്യാര്‍ഥിനിയുടെ ഉപ്പ

Kerala
  •  11 days ago
No Image

തൊഴിലവസരം, സാമൂഹ്യക്ഷേമം; ഇൻഡ്യ സഖ്യം പ്രകടന പത്രിക പുറത്തിറക്കി

National
  •  11 days ago
No Image

പി.എം ശ്രീ പദ്ധതി: സി.പി.ഐ പ്രതിഷേധം പതിവുപോലെ ആവിയാകും

Kerala
  •  11 days ago
No Image

അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി; മസിലുകള്‍ ചതഞ്ഞരഞ്ഞ നിലയില്‍

Kerala
  •  11 days ago
No Image

19 സെക്കൻഡിൽ താടി ട്രിം ചെയ്ത് 48 ബാർബർമാർ ഗിന്നസ് വേൾഡ് റെക്കോഡ് സ്ഥാപിച്ചു

uae
  •  11 days ago
No Image

മലകയറ്റത്തിനൊപ്പം തെരഞ്ഞെടുപ്പും സേനയ്ക്ക് ഇനി 'കഠിന' നാളുകൾ; രണ്ട് മാസത്തേക്ക് സ്പെഷൽ ഓഫിസർമാരെ നിയമിക്കും

Kerala
  •  11 days ago