HOME
DETAILS

കരുത്തുകാട്ടി യുവനിര ഇന്ത്യ എക്ക് എട്ട് വിക്കറ്റ് ജയം

  
backup
July 22 2019 | 22:07 PM

india-won-758359-2

 

 

 

 


ആന്റിഗ്വ: അടുത്ത മാസം നടക്കുന്ന വിന്‍ഡീസ് പര്യടനത്തിന് മുമ്പെ ഇന്ത്യന്‍ സീനിയര്‍ ടീമിന് മധുരം നല്‍കി ഇന്ത്യന്‍ എ ടീമിന്റെ ചുണക്കുട്ടികള്‍. കഴിഞ്ഞ ദിവസം സമാപിച്ച പരമ്പരയില്‍ ഇന്ത്യന്‍ എ ടീം വിന്‍ഡീസിനെ എട്ടു നിലയില്‍ പൊട്ടിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് കരീബിയന്‍സിനെ മനീഷ് പാണ്ഡെ നയിച്ച ഇന്ത്യ തരിപ്പണമാക്കിയത്. ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് കരുത്തില്‍ വിന്‍ഡീസിന് മറുപടി ഇല്ലായിരുന്നു. തികച്ചും ഏകപക്ഷീയമായാണ് പാണ്ഡെയും സംഘവും പരമ്പരയിലെ അവസാന മത്സരം കൈക്കലാക്കിയത്.
ഇതോടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 50 ഓവര്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും ഇന്ത്യ അനുവദിച്ചില്ല. 47.4 ഓവറില്‍ 236 റണ്‍സില്‍ ആതിഥേയരെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. ഓപ്പണര്‍ സുനില്‍ ആംബ്രിസിന്റെയും (61) ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിന്റെയും (65) ഫിഫ്റ്റികളാണ് വിന്‍ഡീസിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. ര@ണ്ടു വിക്കറ്റ് വീതമെടുത്ത ദീപക് ചഹര്‍, നവ്ദീപ് സൈനി, രാഹുല്‍ ചഹര്‍ എന്നിവരാണ് വിന്‍ഡീസിനെ എറിഞ്ഞൊതുക്കിയത്.
237 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യക്കു കളിയുടെ ഒരു ഘട്ടത്തിലും വെല്ലുവിളിയുയര്‍ത്തിയില്ല. 33 ഓവറില്‍ ര@ണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. ഒരു റണ്‍സിന് സെഞ്ചുറി നഷ്ടമായ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്‌വാദാണ് (99) ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ചത്. ശുഭ്മാന്‍ ഗില്‍ (69), ശ്രേയസ് അയ്യര്‍ (61) എന്നിവരും മികച്ച പ്രകടനം നടത്തി. 11.2 ഓവറില്‍ ഗില്‍ മടങ്ങുമ്പോഴേക്കും ഇന്ത്യ 110 റണ്‍സ് അടിച്ചെടുത്തിരുന്നു. ഗില്‍ 40 പന്തില്‍ എട്ടു ബൗ@ണ്ടറികളും മൂന്നു സിക്‌സറും പായിച്ചപ്പോള്‍ ശ്രേയസ് 64 പന്തില്‍ മൂന്നു ബൗണ്ടറികളും ര@ണ്ടു സിക്‌സറും നേടി. ആദ്യ മത്സരത്തില്‍ 65 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതേ റണ്‍സിന് രണ്ടാം മത്സരവും ഇന്ത്യ കൈപ്പിടിയിലൊതുക്കി പരമ്പര 2-0 എന്ന നിലയിലാക്കി. മൂന്നാം മത്സരത്തില്‍ 148 റണ്‍സിന്റെ കൂറ്റന്‍ ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. നാലാം മത്സരത്തില്‍ പൊരുതി നോക്കിയെങ്കിലും ഇന്ത്യക്ക് അഞ്ച് റണ്‍സിന് തോല്‍ക്കേണ്ടി വന്നു. ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലാണ് പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത്.

 


രിക്കുകയാണ് 26 കാരനായ താരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ സ്വാമിമാരുടെ വേഷത്തിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ

Kerala
  •  15 days ago
No Image

ഇങ്ങനെയൊരു സംഭവം ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യം; അമ്പരിപ്പിച്ച് ഗുജറാത്തിന്റെ ത്രിമൂർത്തികൾ

Cricket
  •  15 days ago
No Image

മോക് ഡ്രിൽ പൂർത്തിയായി; കോഴിക്കോട് കോർപ്പറേഷനിൽ ആശയക്കുഴപ്പം, സൈറൺ ഞെട്ടിച്ചു

Kerala
  •  15 days ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; ലോക ഫുട്ബോൾ കാൽചുവട്ടിലാക്കാൻ ഒരുങ്ങി റൊണാൾഡോ

Football
  •  15 days ago
No Image

‘ഓപ്പറേഷൻ സിന്ദൂർ’: ഇന്ത്യൻ സൈന്യം ഭീകരർക്ക് നൽകിയ സർജിക്കൽ തീവ്രാക്രമണം

National
  •  15 days ago
No Image

'നാളെ പാകിസ്താനോട് യുദ്ധം ചെയ്യേണ്ടി വന്നാലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര സർക്കാരിനൊപ്പം നിൽക്കും'; കെ മുരളീധരൻ

Kerala
  •  15 days ago
No Image

ഇന്ന് വൈകിട്ട് 4 മുതൽ മോക്ക് ഡ്രിൽ: സൈറണുകൾ മുഴങ്ങും, വൈദ്യുതി നിലയ്ക്കും

National
  •  15 days ago
No Image

ഓപ്പറേഷന്‍ സിന്ദൂര്‍: മെയ് 10വരെ രാജ്യത്തെ 11 നഗരങ്ങളിലേക്കുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ

Kerala
  •  15 days ago
No Image

ഇന്ത്യന്‍ തിരിച്ചടിയില്‍ ജയ്‌ഷെ തലവന്റെ പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടു- റിപ്പോര്‍ട്ട്

National
  •  15 days ago
No Image

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഈ വർഷം വിസയില്ലാതെ യാത്ര ചെയ്യാവുന്ന 58 രാജ്യങ്ങൾ ഏതെല്ലാം

National
  •  15 days ago