HOME
DETAILS

കരുത്തുകാട്ടി യുവനിര ഇന്ത്യ എക്ക് എട്ട് വിക്കറ്റ് ജയം

  
backup
July 22, 2019 | 10:54 PM

india-won-758359-2

 

 

 

 


ആന്റിഗ്വ: അടുത്ത മാസം നടക്കുന്ന വിന്‍ഡീസ് പര്യടനത്തിന് മുമ്പെ ഇന്ത്യന്‍ സീനിയര്‍ ടീമിന് മധുരം നല്‍കി ഇന്ത്യന്‍ എ ടീമിന്റെ ചുണക്കുട്ടികള്‍. കഴിഞ്ഞ ദിവസം സമാപിച്ച പരമ്പരയില്‍ ഇന്ത്യന്‍ എ ടീം വിന്‍ഡീസിനെ എട്ടു നിലയില്‍ പൊട്ടിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് കരീബിയന്‍സിനെ മനീഷ് പാണ്ഡെ നയിച്ച ഇന്ത്യ തരിപ്പണമാക്കിയത്. ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് കരുത്തില്‍ വിന്‍ഡീസിന് മറുപടി ഇല്ലായിരുന്നു. തികച്ചും ഏകപക്ഷീയമായാണ് പാണ്ഡെയും സംഘവും പരമ്പരയിലെ അവസാന മത്സരം കൈക്കലാക്കിയത്.
ഇതോടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 50 ഓവര്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും ഇന്ത്യ അനുവദിച്ചില്ല. 47.4 ഓവറില്‍ 236 റണ്‍സില്‍ ആതിഥേയരെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. ഓപ്പണര്‍ സുനില്‍ ആംബ്രിസിന്റെയും (61) ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിന്റെയും (65) ഫിഫ്റ്റികളാണ് വിന്‍ഡീസിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. ര@ണ്ടു വിക്കറ്റ് വീതമെടുത്ത ദീപക് ചഹര്‍, നവ്ദീപ് സൈനി, രാഹുല്‍ ചഹര്‍ എന്നിവരാണ് വിന്‍ഡീസിനെ എറിഞ്ഞൊതുക്കിയത്.
237 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യക്കു കളിയുടെ ഒരു ഘട്ടത്തിലും വെല്ലുവിളിയുയര്‍ത്തിയില്ല. 33 ഓവറില്‍ ര@ണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. ഒരു റണ്‍സിന് സെഞ്ചുറി നഷ്ടമായ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്‌വാദാണ് (99) ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ചത്. ശുഭ്മാന്‍ ഗില്‍ (69), ശ്രേയസ് അയ്യര്‍ (61) എന്നിവരും മികച്ച പ്രകടനം നടത്തി. 11.2 ഓവറില്‍ ഗില്‍ മടങ്ങുമ്പോഴേക്കും ഇന്ത്യ 110 റണ്‍സ് അടിച്ചെടുത്തിരുന്നു. ഗില്‍ 40 പന്തില്‍ എട്ടു ബൗ@ണ്ടറികളും മൂന്നു സിക്‌സറും പായിച്ചപ്പോള്‍ ശ്രേയസ് 64 പന്തില്‍ മൂന്നു ബൗണ്ടറികളും ര@ണ്ടു സിക്‌സറും നേടി. ആദ്യ മത്സരത്തില്‍ 65 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതേ റണ്‍സിന് രണ്ടാം മത്സരവും ഇന്ത്യ കൈപ്പിടിയിലൊതുക്കി പരമ്പര 2-0 എന്ന നിലയിലാക്കി. മൂന്നാം മത്സരത്തില്‍ 148 റണ്‍സിന്റെ കൂറ്റന്‍ ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. നാലാം മത്സരത്തില്‍ പൊരുതി നോക്കിയെങ്കിലും ഇന്ത്യക്ക് അഞ്ച് റണ്‍സിന് തോല്‍ക്കേണ്ടി വന്നു. ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലാണ് പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത്.

 


രിക്കുകയാണ് 26 കാരനായ താരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളൻ ഇനി അഭിഭാഷകൻ; തമിഴ്നാട് ബാർ കൗൺസിലിൽ എൻറോൾ ചെയ്തു

National
  •  2 days ago
No Image

മലപ്പുറത്ത് പശുവിന് പുല്ലരിയുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റു 

Kerala
  •  2 days ago
No Image

തൃശ്ശൂരിൽ കളിച്ചുകൊണ്ടിരിക്കെ ഇടിമിന്നലേറ്റു: നാല് കുട്ടികൾക്ക് പരുക്കേറ്റു

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലെ സ്തംഭനം ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കും; മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

വയനാട് ടൗണ്‍ഷിപ്പ്; ഏഴു വീടുകളുടെ താക്കോല്‍ കൈമാറി

Kerala
  •  2 days ago
No Image

ഹർത്താൽ അക്രമങ്ങളിൽ സംസ്ഥാനത്ത് 27 കേസുകൾ, 101 പേർ അറസ്റ്റിൽ; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഡിജിപി

Kerala
  •  2 days ago
No Image

ആഗോള എണ്ണ വിപണിയെ ഞെട്ടിച്ച് യുഎഇ; ഒപെക്കിൽ നിന്ന് പിന്മാറി, മെയ് 1 മുതൽ പുതിയ ഉൽപ്പാദന നയം

uae
  •  2 days ago
No Image

വെട്ടിച്ചിറ ടോള്‍ പ്ലാസയിലെ കക്കൂസ് മാലിന്യം പുറത്തേക്കൊഴുകി; പരാതി നല്‍കിയിട്ടും നടപടിയില്ല; ടോയ്‌ലറ്റുകള്‍ അടച്ചുപൂട്ടി 

National
  •  2 days ago
No Image

വിമാനക്കമ്പനികൾക്കെതിരെ പരാതി നൽകാൻ പുതിയ ഡിജിറ്റൽ സംവിധാനം; നിർണ്ണായക നീക്കവുമായി ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി

uae
  •  2 days ago
No Image

കൊല്ലത്ത് കനത്ത മഴയിലും കാറ്റിലും മരം വീണ് അപകടം; തോട്ടം തൊഴിലാളി മരിച്ചു

Kerala
  •  2 days ago