HOME
DETAILS

തൊഴില്‍പ്രശ്‌നം കോടതിക്ക് പുറത്ത് ഒത്തുതീര്‍ന്നു; സഊദിയില്‍ മലയാളികള്‍ ഉള്‍പ്പെടെ 12 തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിതുടങ്ങി

  
backup
October 05, 2018 | 2:11 PM

456546456213213

റിയാദ്: തൊഴില്‍ പ്രശ്‌നത്തെ തുടര്‍ന്ന് ദുരിതത്തിലായ മലയാളികളുള്‍പ്പടെയുള്ള 12 പേര്‍ സ്വദേശങ്ങളിലെക്ക് മടങ്ങിതുടങ്ങി. ഇന്ത്യന്‍ കമ്പനിക്ക് കീഴിലുള്ള തൊഴിലാളികള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് എംബസിയുടെ ശ്രദ്ധയിലെത്തിയ വിഷയത്തില്‍ പിന്നീട് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയാണ് ഇവര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള അവസരമൊരുങ്ങിയത്.

സംഘത്തിലെ എട്ടു പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലെത്തി. ബാക്കിയുള്ളവര്‍ അടുത്ത വ്യാഴാഴ്ചയോടെ നാട്ടിലേക്ക് തിരിക്കും. പത്ത് വര്‍ഷത്തോളമായി ഇതേ കമ്പനിയില്‍ ജോലി ചെയ്തവരാണ് ഇതില്‍ പലരും. കമ്പനിക്ക് നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ശമ്പളം മുടങ്ങിയതോടെയാണ് തൊഴിലാളികള്‍ ഗത്യന്തരമില്ലാതെ സഹായം തേടിയത്.

തലസ്ഥാന നഗരിയായ റിയാദില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിക്കു കീഴിലുള്ളവരാണ് തൊഴിലാളികള്‍. റോഡുകളില്‍ ടെലഫോണ്‍ കേബിളുകള്‍ സ്ഥാപിക്കുന്ന കരാറുകള്‍ ഏറ്റെടുത്തു നടത്തുന്ന കമ്പനിയിലെ മലയാളി, തമിഴ് തൊഴിലാളികളാണ് കഴിഞ്ഞമാസം പരാതിയുമായി എംബസിയെ സമീപിച്ചത്. ശമ്പളം വൈകിയതിന് പുറമെ പലരുടെയും താമസ രേഖയായ ഇഖാമയും മെഡിക്കല്‍ ഇന്‍ഷ്യൂറന്‍സും തീര്‍ന്നതിനാല്‍ ദുരിതത്തിലായ തൊഴിലാളികള്‍ ഈ നിലയില്‍ ഇവിടെ തുടരാന്‍ ആഗ്രഹമില്ലെന്നും ശമ്പളകുടിശിക തീര്‍ത്തു കിട്ടി നാട്ടില്‍ പോകാന്‍ അവസരമൊരുക്കണമെന്ന ആവശ്യവുമായാണ് എംബസിയെ സമീപിച്ചത്.

തുടര്‍ന്ന് എംബസി നിര്‍ദേശ പ്രകാരം സാമൂഹ്യ പ്രവര്‍ത്തകന്‍ റാഫി പാങ്ങോട് കമ്പനിയെ സമീപിച്ച് ചര്‍ച്ചകള്‍ നടത്തി ഫലം കാണാത്തതിനെ തുടര്‍ന്ന് തൊഴില്‍ മന്ത്രിയെ സമീപിക്കുമെന്ന് അറിയിച്ചപ്പോഴാണ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പ് നടത്തി പ്രശ്‌ന പരിഹാരത്തിനായി കമ്പനി തയ്യാറായത്. വിമാന ടിക്കറ്റ്, എക്‌സിറ്റ് വിസ എന്നിവക്കൊപ്പം അത്യാവശ്യ ചെലവുകള്‍ക്കായി രണ്ടായിരം റിയാല്‍ വീതം ഇപ്പോള്‍ നല്‍കുകയും നാല് മാസത്തിനുള്ളില്‍ ശമ്പള കുടിശിക ഏറ്റുവാങ്ങാന്‍ മറ്റുള്ളവര്‍ക്ക് ചേംബര്‍ സാക്ഷ്യപ്പെടുത്തിയ സമ്മതപത്രവും കൂടി കമ്പനി നല്‍കിയതോടെയാണ് തൊഴിലാളികള്‍ നാട്ടിലേക്ക് പോകാന്‍ തയ്യാറായത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിവേട്ട തുടരുന്നു: നെടുമങ്ങാട്ട് 150 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ ജാമ്യത്തിൽ വിട്ടു

Kerala
  •  5 days ago
No Image

മൂത്രം കുടിപ്പിച്ചു, ഷോക്കടിപ്പിച്ചു; അശ്ലീലദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച ആൾദൈവവും കൂട്ടാളികളും അറസ്റ്റിൽ

National
  •  5 days ago
No Image

'ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യത്തിൽ റൊണാൾഡോ ഒടുവിൽ ഒറ്റപ്പെട്ടുപോയി..'; പോർച്ചുഗൽ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്

Football
  •  5 days ago
No Image

ജനങ്ങളിലേക്ക് അതിവേഗമെത്താൻ കൃത്രിമബുദ്ധി; യുഎഇയുടെ പുതിയ എഐ വക്താവായി 'സായിദ്'

uae
  •  5 days ago
No Image

ആശങ്കകൾക്കൊടുവിൽ നെയ്മർ പരിശീലന മൈതാനത്തേക്ക്; ഹെയ്‌തിക്കെതിരായ മത്സരത്തിൽ കളിച്ചേക്കുമെന്ന് സൂചന

Football
  •  5 days ago
No Image

യുഎഇ ആരോഗ്യരംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിച്ച മനുഷ്യസ്‌നേഹി; മുഹമ്മദ് ഇബ്രാഹിം ഉബൈദുള്ളയുടെ ഓർമ്മകൾ പുതുക്കി രാജ്യം

uae
  •  5 days ago
No Image

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീതി; 19 പേർക്ക് കൂടി ഷിഗെല്ല, കുരങ്ങ് പനിയും അമീബിക് മസ്തിഷ്‌ക ജ്വരവും സ്ഥിരീകരിച്ചു; തൃശൂരിൽ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; സഊദിയിൽ നിന്നെത്തിയ ആൾക്ക് രോഗബാധ 

Kerala
  •  5 days ago
No Image

ജാർഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ്; കോൺഗ്രസിന്റെ ഉറച്ച സീറ്റ് എൻ.ഡി.എ പിന്തുണച്ച സ്വതന്ത്രൻ പിടിച്ചെടുത്തു

National
  •  5 days ago
No Image

ഇംഗ്ലീഷ് ചരിത്രത്തിൽ ഇനി രണ്ടേ രണ്ട് പേർ; ഇതിഹാസ താരത്തിന്റെ സിംഹാസനത്തിലേക്ക് നായകന്റെ മാസ് എൻട്രി!

Football
  •  5 days ago