HOME
DETAILS

തൊഴില്‍പ്രശ്‌നം കോടതിക്ക് പുറത്ത് ഒത്തുതീര്‍ന്നു; സഊദിയില്‍ മലയാളികള്‍ ഉള്‍പ്പെടെ 12 തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിതുടങ്ങി

  
backup
October 05, 2018 | 2:11 PM

456546456213213

റിയാദ്: തൊഴില്‍ പ്രശ്‌നത്തെ തുടര്‍ന്ന് ദുരിതത്തിലായ മലയാളികളുള്‍പ്പടെയുള്ള 12 പേര്‍ സ്വദേശങ്ങളിലെക്ക് മടങ്ങിതുടങ്ങി. ഇന്ത്യന്‍ കമ്പനിക്ക് കീഴിലുള്ള തൊഴിലാളികള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് എംബസിയുടെ ശ്രദ്ധയിലെത്തിയ വിഷയത്തില്‍ പിന്നീട് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയാണ് ഇവര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള അവസരമൊരുങ്ങിയത്.

സംഘത്തിലെ എട്ടു പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലെത്തി. ബാക്കിയുള്ളവര്‍ അടുത്ത വ്യാഴാഴ്ചയോടെ നാട്ടിലേക്ക് തിരിക്കും. പത്ത് വര്‍ഷത്തോളമായി ഇതേ കമ്പനിയില്‍ ജോലി ചെയ്തവരാണ് ഇതില്‍ പലരും. കമ്പനിക്ക് നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ശമ്പളം മുടങ്ങിയതോടെയാണ് തൊഴിലാളികള്‍ ഗത്യന്തരമില്ലാതെ സഹായം തേടിയത്.

തലസ്ഥാന നഗരിയായ റിയാദില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിക്കു കീഴിലുള്ളവരാണ് തൊഴിലാളികള്‍. റോഡുകളില്‍ ടെലഫോണ്‍ കേബിളുകള്‍ സ്ഥാപിക്കുന്ന കരാറുകള്‍ ഏറ്റെടുത്തു നടത്തുന്ന കമ്പനിയിലെ മലയാളി, തമിഴ് തൊഴിലാളികളാണ് കഴിഞ്ഞമാസം പരാതിയുമായി എംബസിയെ സമീപിച്ചത്. ശമ്പളം വൈകിയതിന് പുറമെ പലരുടെയും താമസ രേഖയായ ഇഖാമയും മെഡിക്കല്‍ ഇന്‍ഷ്യൂറന്‍സും തീര്‍ന്നതിനാല്‍ ദുരിതത്തിലായ തൊഴിലാളികള്‍ ഈ നിലയില്‍ ഇവിടെ തുടരാന്‍ ആഗ്രഹമില്ലെന്നും ശമ്പളകുടിശിക തീര്‍ത്തു കിട്ടി നാട്ടില്‍ പോകാന്‍ അവസരമൊരുക്കണമെന്ന ആവശ്യവുമായാണ് എംബസിയെ സമീപിച്ചത്.

തുടര്‍ന്ന് എംബസി നിര്‍ദേശ പ്രകാരം സാമൂഹ്യ പ്രവര്‍ത്തകന്‍ റാഫി പാങ്ങോട് കമ്പനിയെ സമീപിച്ച് ചര്‍ച്ചകള്‍ നടത്തി ഫലം കാണാത്തതിനെ തുടര്‍ന്ന് തൊഴില്‍ മന്ത്രിയെ സമീപിക്കുമെന്ന് അറിയിച്ചപ്പോഴാണ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പ് നടത്തി പ്രശ്‌ന പരിഹാരത്തിനായി കമ്പനി തയ്യാറായത്. വിമാന ടിക്കറ്റ്, എക്‌സിറ്റ് വിസ എന്നിവക്കൊപ്പം അത്യാവശ്യ ചെലവുകള്‍ക്കായി രണ്ടായിരം റിയാല്‍ വീതം ഇപ്പോള്‍ നല്‍കുകയും നാല് മാസത്തിനുള്ളില്‍ ശമ്പള കുടിശിക ഏറ്റുവാങ്ങാന്‍ മറ്റുള്ളവര്‍ക്ക് ചേംബര്‍ സാക്ഷ്യപ്പെടുത്തിയ സമ്മതപത്രവും കൂടി കമ്പനി നല്‍കിയതോടെയാണ് തൊഴിലാളികള്‍ നാട്ടിലേക്ക് പോകാന്‍ തയ്യാറായത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവല്ലയിലെ ഹോട്ടലില്‍ യുവതിയുമായി വന്നതായി രാഹുല്‍ സമ്മതിച്ചെന്ന് സൂചന; രജിസ്റ്ററിലെ പേര് നിര്‍ണായക തെളിവെന്ന് എസ്.ഐ.ടി

Kerala
  •  2 days ago
No Image

ആഗോള പാസ്‌പോര്‍ട്ട് സൂചിക: മെച്ചപ്പെട്ട് ഇന്ത്യയുടെ സ്ഥാനം; വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി പോകാവുന്ന 55 രാജ്യങ്ങളുടെ പട്ടിക

latest
  •  2 days ago
No Image

നവധാന്യ ദോശയും ചക്കപ്പായസവും; ഊട്ടുപുര മിന്നിക്കും; ദിവസവും 30,000 ത്തോളം പേര്‍ക്ക് ഭക്ഷണമൊരുങ്ങും

Kerala
  •  2 days ago
No Image

കലോത്സവ വിശേഷങ്ങളുമായി സുപ്രഭാതം ജെന്‍സി പൂരം ഇന്നുമുതൽ

Kerala
  •  2 days ago
No Image

നീതിക്കായുള്ള പോരാട്ടത്തിന് വീണ്ടും തടസ്സങ്ങൾ; മുഖ്യമന്ത്രിയെ നേരിൽ കണ്ടിട്ടും നടപടിയില്ല, ഫ്രാങ്കോയ്ക്കെതിരായ കേസിൽ അതിജീവിത വീണ്ടും കാത്തിരിപ്പിൽ

Kerala
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കും 

Kerala
  •  2 days ago
No Image

ഇന്ന് മകരവിളക്ക്; ശബരിമലയില്‍ ഭക്തജന തിരക്ക്

Kerala
  •  2 days ago
No Image

ഓസ്ട്രേലിയയുടെ ഞെട്ടിക്കുന്ന തീരുമാനം: ഇന്ത്യയെ 'ഹൈ റിസ്ക്' ലിസ്റ്റിലേക്ക്! കാരണം കേരള പൊലിസിന്റെ കണ്ടെത്തല്‍

International
  •  2 days ago
No Image

എസ്.ഐ.ആർ: പ്രവാസി വോട്ടർ അപേക്ഷകൾ ഒരു ലക്ഷം കടന്നില്ല; സാങ്കേതിക തടസത്തിൽ ആശങ്കയറിയിച്ച് പ്രവാസി സംഘടനകൾ

Kerala
  •  2 days ago
No Image

കോളജ് അധ്യാപക പുനർവിന്യാസം:191 തസ്തികകൾ റദ്ദാക്കി; ഉദ്യോഗാർഥികൾക്ക് സർക്കാരിന്റെ ഇരുട്ടടി

Kerala
  •  2 days ago