
കൂടപ്പിറപ്പിനെ വിഴുങ്ങിയ ദുരന്തത്തില്‍ പകച്ച് മുഹമ്മദ്കുട്ടി
മേപ്പാടി(വയനാട്): പുതുക്കാട്ടില്‍ മുഹമ്മദ് കുട്ടിയെ തളര്‍ത്താന്‍ ആയുസിന്റെ അധ്വാനമായ ഒന്നര ഏക്കര്‍ പറമ്പും വീടും എടുത്ത ഉരുള്‍പൊട്ടലിനും സാധിച്ചിട്ടില്ല. എന്നാല്‍, തന്നെയും ഉമ്മയെയും നോക്കി വളര്‍ത്തിയ പ്രിയ ജ്യേഷ്ഠനെ പുത്തുമലയിലെ ദുരന്തത്തിനു പിന്നാലെ കാണാതായത് എങ്ങിനെ സഹിക്കുമെന്നാണ് മുഹമ്മദ്കുട്ടി കാണുന്നവരോടൊക്കെ ചോദിക്കുന്നത്. ദുരന്തം നടന്ന് നാലു ദിവസം പിന്നിടുമ്പോഴും മുഹമ്മദ്കുട്ടിയുടെ ജ്യേഷ്ഠന് അവറാനെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ ദുരന്തഭൂമി വിട്ടുപോകാനും മുഹമ്മദ്കുട്ടിക്കാവുന്നില്ല. ഇടക്കിടെ ദുരന്തഭൂമിയില്‍വന്ന് തിരച്ചില്‍ നടത്തുന്നവര്‍ക്കൊപ്പം കൂടും. ഇതിനിടെ കാണുന്ന സുഹൃത്തുക്കളോടും തിരച്ചില്‍നടത്തുന്നവരോടും സങ്കടക്കഥ പറയും. എന്റെ എല്ലാം അവനായിരുന്നു എന്ന് പറയുമ്പോള്‍ ആ കണ്ണുകള്‍ അറിയാതെ നിറയുന്നുണ്ടായിരുന്നു.
പുത്തുമലയെ നക്കിത്തുടച്ച് ഏലവയല്‍ പുഴയിലേക്കാണ് പ്രകൃതി കൊണ്ടുപോയത്. ഇവിടെ നിന്ന് ഏതാണ്ട് മൂന്ന് കിലോമീറ്ററോളം ദൂരമുണ്ടാവും പുഴയിലേക്ക് . ഇന്നലെയും ഈ ദൂരമത്രയും സുഹൃത്തിനെയും കൂട്ടി മുഹമ്മദ്കുട്ടി ജ്യേഷ്നായി തിരച്ചില്‍ നടത്തി. പക്ഷേ, നിരാശയായിരുന്നു ഫലം.
മൂന്നു മാസം പ്രായമുള്ളപ്പോള്‍ പിതാവ് ഉപേക്ഷിച്ചു പോയ മുഹമ്മദ് കുട്ടിയെയും ഉമ്മയെയും നോക്കി വളര്‍ത്തിയത് ജ്യേഷ്ഠനായിരുന്നു. അന്ന് എസ്റ്റേറ്റിലെ ജോലിക്കാരനായിരുന്ന അവറാന് കിട്ടിയിരുന്ന വരുമാനത്തിലായിരുന്നു ആ കുടുംബം പിന്നീട് കഴിഞ്ഞിരുന്നത്.
ദുരന്തം നടന്ന അന്നു രാവിലെ പച്ചക്കുന്നില്‍ നേരിയ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കുടുംബങ്ങളെയെല്ലാം മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അടുത്തടുത്ത വീടുകളില്‍ താമസിച്ചിരുന്ന മുഹമ്മദ് കുട്ടിയും അവറാനും ഇവരോടൊപ്പം പുത്തുമല സ്കൂളിലേക്ക് മാറി. ഇതിനിടെയാണ് സഹൃത്തുക്കള്‍ അവറാന്റെ വീടിന് മണ്ണിടിച്ചിലില്‍ എന്തോ പറ്റിയിട്ടുണ്ടെന്ന് പറയുന്നത്. പിന്നാലെ കാറുമായി സുഹൃത്ത് അബൂബക്കറിനെയും കൂട്ടി അവറാന് അവിടേക്ക് തിരിച്ചു. പോകുന്ന വഴി പ്രദേശവാസിയായ അലവിക്കുട്ടിയെ കണ്ട് സംസാരിച്ച് ഇവര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് വന്‍ ശബ്ദത്തോടെ ഉരുള്‍പൊട്ടലുണ്ടാകുന്നത്. കുത്തൊഴുക്കില്‍ ഇവരുടെ കാര്‍ താഴേക്ക് ഒലിച്ചുപോകുന്നത് പലരും കണ്ടിരുന്നു. ഈസമയം മുഹമ്മദ് കുട്ടിയും താഴത്തെ റോഡിലുണ്ടായിരുന്നു. പൊടുന്നനെയാണ് കാറിനുമുകളിലൂടെ മണ്ണും പാറകളും കല്ലും ചളിയും ഒലിച്ചുവന്നത്. തിരച്ചില്‍ നടത്തിയിട്ടും കാര്‍ എവിടെയാണെന്നു പോലും കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ കാറിന്റെ താക്കോല്‍ കണ്ടെത്തിയിരുന്നു. കാറിലുണ്ടായിരുന്ന അബൂബക്കറിന്റെ മകന് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയിട്ടുണ്ട്.
സഹോദരനെ അവസാനമായി ഒരു നോക്കു കാണാനെങ്കിലും പറ്റണേയെന്ന പ്രാര്‍ഥനയിലാണ് മുഹമ്മദ് കുട്ടി. മകളുടെ വീട്ടിലാണ് ഇപ്പോള്‍ ഇദ്ദേഹവും കുടുംബവും താമസിക്കുന്നത്.വും താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി
Kerala
• a month ago
ഇന്ത്യൻ നിരയിൽ അവർ രണ്ട് പേരും പാകിസ്താനെ ബുദ്ധിമുട്ടിലാക്കും: മുൻ സൂപ്പർതാരം
Cricket
• a month ago
കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം
Kerala
• a month ago
'ഭക്ഷണത്തിനായി പാത്രവും നീട്ടിനല്‍ക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക' ഡോ. എം. ലീലാവതി
Kerala
• a month ago
പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍, അടിയന്തരമായി തടയണം; അയ്യപ്പ സംഗമത്തിനെതിരെ സുപ്രിംകോടതിയില്‍ ഹരജി
Kerala
• a month ago
'പോസിറ്റിവ് റിസല്‍ട്ട്സ്' ഖത്തര്‍-യുഎസ് ചര്‍ച്ചകള്‍ ഏറെ ഫലപ്രദമെന്ന് വൈറ്റ്ഹൗസ് വക്താവ്; ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്തു, ആക്രമണങ്ങള്‍ ചെറുക്കാന്‍ സുരക്ഷാപങ്കാളിത്തം ശക്തമാക്കും
International
• a month ago
ബാങ്കില്‍ കൊടുത്ത ഒപ്പ് മറന്നു പോയാല്‍ എന്ത് ചെയ്യും..? പണം നഷ്ടമാകുമോ..? പുതിയ ഒപ്പ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
Kerala
• a month ago
അവൻ ഇന്ത്യക്കൊപ്പമില്ല, പാകിസ്താന് വിജയിക്കാനുള്ള മികച്ച അവസരമാണിത്: മിസ്ബ ഉൾ ഹഖ്
Cricket
• a month ago
കെട്ടിത്തൂക്കി യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടിച്ചത് 23 സ്റ്റാപ്ലര്‍ പിന്നുകള്‍; ഹണി ട്രാപ്പില്‍ കുടുക്കി ദമ്പതിമാരുടെ ക്രൂരപീഡനം, അറസ്റ്റില്‍
Kerala
• a month ago
തോറ്റത് ബംഗ്ലാദേശ്, വീണത് ഇന്ത്യ; ഏഷ്യ കീഴടക്കി ലങ്കൻ പടയുടെ കുതിപ്പ്
Cricket
• a month ago
'ബന്ദി മോചനത്തിന് തടസ്സം നില്‍ക്കുന്നത് നെതന്യാഹു, താമസിപ്പിക്കുന്ന ഓരോ നിമിഷവും മരണതുല്യം' പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധത്തിരയായി ഇസ്റാഈല്‍ തെരുവുകള്‍, ഖത്തര്‍ ആക്രമണത്തിനും വിമര്‍ശനം
International
• a month ago
പിങ്ക് പേപ്പറില്‍ മാത്രമാണ് സ്വര്‍ണം പൊതിയുന്നത്...! സ്വര്‍ണം പൊതിയാന്‍ മറ്റു നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്
Kerala
• a month ago
ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്കി ട്രംപ്; ഇസ്റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച
International
• a month ago
ബെക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം
Kerala
• a month ago
ബഹ്റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും
bahrain
• a month ago
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ
Kerala
• a month ago
ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates
qatar
• a month ago
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്
National
• a month ago
Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്
Cricket
• a month ago
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്
Kerala
• a month ago
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും
Kerala
• a month ago