HOME
DETAILS

സമാധാനത്തോടെ പൂര്‍ണസമാപനം; ഇനി അടുത്ത വര്‍ഷത്തേക്കുള്ള ഒരുക്കം

  
backup
August 14, 2019 | 9:04 PM

hajj-peacefully-ends

 

മക്ക: വിശുദ്ധ ഹജ്ജ് കര്‍മ്മം പര്യവസാനിച്ചപ്പോള്‍ ഏറെ സന്തോഷത്തിലാണ് സഊദി ഭരണകൂടം. അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ തന്നെ ഹജ്ജ് കര്‍മ്മങ്ങള്‍ മുഴുവന്‍ സമാപിച്ചത് സഊദി ഭരണ കൂടം ഏര്‍പ്പെടുത്തിയ ശക്തമായ സുരക്ഷയുടെ ഭാഗമായിട്ടായിരുന്നു.
അനധികൃത ഹാജിമാരെ തടയുന്നതിനും ഹജ്ജിനിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും അത് സഹായകരമായി. ഈ വര്‍ഷം അനധികൃത തീര്‍ഥാടകരുടെ എണ്ണത്തില്‍ 29 ശതമാനം കുറവ് രേഖപ്പെടുത്തിയതായി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവര്‍ണറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.
മിനായില്‍ മക്ക ഗവര്‍ണറേറ്റ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2,98,379 പേര്‍ നിയമ വിരുദ്ധമായി ഹജ്ജ് നിര്‍വഹിച്ചു. കഴിഞ്ഞ കൊല്ലം 3,83,000 പേര്‍ നിയമം ലംഘിച്ച് ഹജ്ജ് നിര്‍വഹിച്ചിരുന്നു.
വിവിധ വകുപ്പുകള്‍ക്കു കീഴിലെ മൂന്നര ലക്ഷത്തിലേറെ പേര്‍ ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിച്ചു. ഇവര്‍ക്കു പുറമെ 35,000 വളണ്ടിയര്‍മാരും ഹജ്ജ് സേവന മേഖലയില്‍ കര്‍മനിരതരായി രംഗത്തുണ്ടായിരുന്നു.
ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിച്ചവരില്‍ 1,20,000 പേര്‍ സുരക്ഷാ ഭടന്മാരും 30,000 പേര്‍ ആരോഗ്യ മേഖലാ ജീവനക്കാരും രണ്ടു ലക്ഷം പേര്‍ മറ്റു വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും കീഴിലെ ജീവനക്കാരുമാണ്. ഹജ്ജ് കാലത്ത് മക്ക ഗവര്‍ണറേറ്റിനു കീഴിലെ സിഖായ, രിഫാദ കമ്മിറ്റി മേല്‍നോട്ടത്തില്‍ സന്നദ്ധ സംഘടനകള്‍ 2.6 കോടിയിലേറെ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. ഹജ്ജ് കാലത്ത് പുണ്യസ്ഥലങ്ങളിലേക്കും മക്കയിലേക്കും 4.1 കോടി ഘന മീറ്റര്‍ വെള്ളം പമ്പ് ചെയ്തു. അഞ്ചു ലക്ഷത്തോളം ഹാജിമാര്‍ക്ക് ചികിത്സ നല്‍കി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസിന്റെ യുദ്ധവും അധിനിവേശവും പ്രവചിച്ച് 'പ്രഡിക്ഷൻ മാർക്കറ്റുകൾ' വഴി പണമുണ്ടാക്കി യു.എസിലെ സമ്പന്നർ ┃in-depth

International
  •  13 hours ago
No Image

'ആം ആദ്മി ശരിയായ പാതയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എംപിമാര്‍ പാര്‍ട്ടി വിടില്ലായിരുന്നു; ആപ്പിനെ കുറ്റപ്പെടുത്തി അണ്ണാ ഹസാരെ 

National
  •  13 hours ago
No Image

തിരുവനന്തപുരത്ത് ഐഎസ്ആർഒയുടെ ഉപകരണം ബൈക്ക് യാത്രികരുടെ മേൽ പതിച്ചു; പരിഭ്രാന്തി

Kerala
  •  13 hours ago
No Image

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല, ഡോ.സംഗീതയ്ക്ക് ജാമ്യം

Kerala
  •  13 hours ago
No Image

'മുഖ്യമന്ത്രി ചര്‍ച്ച വേണ്ട'; അണികള്‍ക്കും നേതാക്കള്‍ക്കും കര്‍ശന നിര്‍ദേശവുമായി കെപിസിസി; പരസ്യ ചര്‍ച്ച അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് 

Kerala
  •  13 hours ago
No Image

അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

Kerala
  •  13 hours ago
No Image

ഗസ്സയിൽ പരുക്കേറ്റവർക്ക് കൃത്രിമ അവയവങ്ങൾ നിഷേധിച്ച് ഇസ്റാഈൽ: മൗനം അവലംബിച്ച് ലോകം

International
  •  13 hours ago
No Image

ചെറുപ്പക്കാർക്കിടയിൽ മലാശയ അർബുദം പടരുന്നു; മരണനിരക്കിൽ വൻ വർധനവെന്ന് പഠനം

International
  •  13 hours ago
No Image

പശ്ചിമ ബംഗാളില്‍ വീണ്ടും ഇഡി റെയ്ഡ്; രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മിന്നല്‍ പരിശോധന

National
  •  14 hours ago
No Image

കൊല്ലത്ത് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാതപമേറ്റതെന്ന് സംശയം

Kerala
  •  14 hours ago