HOME
DETAILS

ഈ മരക്കൊമ്പുകള്‍ അപകടം ക്ഷണിച്ചു വരുത്തും

  
backup
June 06, 2017 | 9:22 PM

%e0%b4%88-%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%95

ബോവിക്കാനം: യാത്രക്കാരുടെ ജീവനു ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ പാതയോരത്തുള്ള മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന കലക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും അത്തരം മരങ്ങള്‍ വെട്ടിമാറ്റാത്തത് ജനങ്ങള്‍ക്കിടയില്‍ ഭീതിയുണര്‍ത്തുന്നു. ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയുടെയും ബോവിക്കാനം-കാനത്തൂര്‍ റോഡിന്റെയും ഇരുവശങ്ങളിലാണ് ഏതു സമയവും കടപുഴകാവുന്ന നിലയില്‍ കൂറ്റന്‍ മരങ്ങള്‍ നിലകൊള്ളുന്നത്. കഴിഞ്ഞ ദിവസം ചെര്‍ക്കള പെട്രോള്‍ പമ്പിനു സമീപം ഓടികൊണ്ടിരുന്ന ബൈക്കിനു മുകളില്‍ മരം ഒടിഞ്ഞു വീണ് ഒരാള്‍ക്കു പരുക്കേറ്റിരുന്നു. കാനത്തൂരില്‍ വൈദ്യുതി തൂണ്‍ മരം വീണു തകരുകയും മണിക്കൂറുകളോളം വൈദ്യുതി ബന്ധവും ഗതാഗതവും തടസപ്പെടുകയും ചെയ്തിരുന്നു.
ചെര്‍ക്കള മുതല്‍ ആദൂര്‍ വരെയാണ് അധികവും മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്നത്. മഴ തുടങ്ങിയാല്‍ മരം വീണ് അപകടങ്ങളും വൈദ്യുതി മുടക്കവും കുറച്ചു വര്‍ഷമായി ഇവിടെ പതിവാണ്. കൂടുതലായും അക്കേഷ്യാ മരങ്ങളാണു യാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പു നട്ടുപിടിപ്പിച്ചതും മുളച്ചു പൊന്തിയതുമായ മരങ്ങളുടെ ചുവടു  ദ്രവിച്ചും കാറ്റില്‍ ഒടിഞ്ഞുമാണ് റോഡിലേക്ക് വീഴുന്നത്. പലപോഴും തലനാരിഴയ്ക്കാണ് വന്‍ ദുരന്തങ്ങള്‍ ഒഴിവാകുന്നത്.
ബദിയടുക്ക: പെര്‍ള വാണി നഗര്‍ സ്വര്‍ഗ പൊതുമരാമത്ത് റോഡിന്റെ ഇരുവശങ്ങളിലും ഏതുസമയവും നിലം പൊത്താവുന്ന രീതിയിലുള്ള കൂറ്റന്‍ മരങ്ങള്‍ അപകട ഭീഷണിയുയര്‍ത്തുണ്ട്. കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന റോഡ് എന്നതു കൊണ്ടു തന്നെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. റോഡരികില്‍ കടപുഴകി വീഴാറായ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
റോഡിന്റെ ഒരു വശത്ത് പ്ലാന്റേഷന്‍ കോര്‍പറേഷന്റെയും മറ്റൊരു വശത്ത് കര്‍ണാടക വനം വകുപ്പിന്റെയും സ്ഥലമായതു കൊണ്ട് മരങ്ങള്‍ നീക്കം ചെയ്യണമെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുവാദം വേണമെന്നു പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കൈയൊഴികയാണെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം പെര്‍ള കാട്ടുകുക്കെ റോഡിലെ സൂര്‍ടെലുവില്‍ മരം കടപുഴകി വീണിരുന്നു. അതു വഴി വന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ വാഹനം പിന്നോട്ടെടുത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു.
അപകടം വരുത്തി വെക്കുന്ന രീതിയില്‍ പാതയോരത്ത് സ്ഥിതി ചെയ്യുന്ന മരങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോണാലിസയ്ക്ക് 16 വയസ്സ് മാത്രം; ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തൽ,ഭർത്താവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

crime
  •  21 days ago
No Image

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് ഇലക്ട്രിക് കാറിന് ഫൈനിട്ട് രാജസ്ഥാന്‍ പൊലിസ്, നല്‍കിയത് 1500 രൂപയുടെ ചലാന്‍; വീഡിയോ വൈറല്‍

National
  •  21 days ago
No Image

After 28 Years, Court Declares Missing Kashmiri Youth Dead Following Military Custody

National
  •  21 days ago
No Image

ഫലം വരും മുൻപേ വി.ഡി. സതീശൻ പുതിയ മുഖ്യമന്ത്രി! തെരഞ്ഞെടുപ്പിന് പിന്നാലെ വിക്കിപീഡിയ പേജ് ആരോ തിരുത്തി

Kerala
  •  21 days ago
No Image

തർക്കമുണ്ടായപ്പോൾ സഹായിച്ചില്ല; സുഹൃത്തിനെ കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ

crime
  •  21 days ago
No Image

മെത്രാന്‍മാര്‍ ഊളത്തരം കാണിക്കുന്നു, രാഷ്ട്രീയം പറഞ്ഞാല്‍ നേരിടും; അധിക്ഷേപ പരാമര്‍ശവുമായി പി.സി ജോര്‍ജ്

Kerala
  •  21 days ago
No Image

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ അവിശ്വസനീയ കുതിപ്പ്; മെഡലുറപ്പിച്ച് ഇന്ത്യൻ യുവതാരം

Others
  •  21 days ago
No Image

പയ്യന്നൂരില്‍ വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ച സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ ആക്രമണം; കാര്‍ കത്തിച്ചു

Kerala
  •  21 days ago
No Image

വിവാഹം കഴിഞ്ഞ് മടങ്ങവെ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരുക്ക്, മരിച്ചവരിൽ ഒരു കുട്ടിയും

National
  •  21 days ago
No Image

വെടിനിര്‍ത്തല്‍ നടപ്പിലായാലും ഇന്ധന വില സാധാരണ നിലയിലാകാന്‍ 'മാസങ്ങള്‍' എടുത്തേക്കാമെന്ന് നിരീക്ഷകര്‍

International
  •  21 days ago