HOME
DETAILS

വിദ്വേഷ പ്രചാരണം: കെ.ആര്‍ ഇന്ദിരയെ ചോദ്യം ചെയ്യാതെ പൊലീസ്; പരാതി നല്‍കിയ വിപിന്‍ദാസിനെ വേട്ടയാടുന്നു

  
backup
September 06, 2019 | 10:34 AM

police-not-arrest-k-r-indira-till-this-time-06-09-2019


വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയ ആകാശവാണി പ്രോഗ്രാം ഡയറക്ടറായ കെ.ആര്‍ ഇന്ദിരക്കെതിരേ പൊലീസില്‍ പരാതി നല്‍കിയ പൊതു പ്രവര്‍ത്തകനായ വിപിന്‍ദാസിനെ പൊലീസ് അനാവശ്യമായി ചോദ്യ ചെയ്യുന്നു. വിപിന്റെ സുഹൃത്തായ പ്രശാന്ത് സുബ്രഹ്മണ്യനാണ് ഫെയ്‌സ് ബുക്ക് വഴി ഈ കാര്യം അറിയിച്ചത്. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പൊലീസ് ചോദിക്കുന്നത്.


വംശീയവാദി കെ ആര്‍ ഇന്ദിരക്കെതിരെ വിപിന്‍ ദാസ് കേസ് കൊടുത്തത്തിന് ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ചുകാര്‍ അവനെ നിരന്തരം വിളിക്കുന്നു. ആദ്യം അവര്‍ക്ക് അറിയേണ്ടത് കെ ആര്‍ ഇന്ദിര വിപിന്‍ ദാസിന്റെ അയല്‍വാസിയാണോ എന്നാണ്. അവരുടെ വീട് അസ്മാബി കോളേജിന് അടുത്തണോ എന്നായിരുന്നു.

കെ ആര്‍ ഇന്ദിര ആരാണ്, അവര്‍ എവിടത്തുകാരിയാണ്, അവര്‍ എവിടെ ജോലി ചെയുന്നു ഇതൊക്കെ സ്‌പെഷ്യല്‍ ബ്രാഞ്ചുകാര്‍ക്ക് വിപിന്‍ ദാസിനോട് ചോദിച്ചിട്ടു വേണോ അറിയാന്‍ പിന്നെ ഇവര്‍ എന്തോന്ന് പൊലീസ് ആണ്.

ഇനി ഇതൊന്നും അറിയാത്തവരാണ് എങ്കില്‍ ഒരു കാര്യം മനസിലാക്കുക, വിപിന്‍ ദാസ് കേസ് കൊടുത്തിരിക്കുന്നത് അയല്‍ തര്‍ക്കം പരിഹരിക്കാനല്ല, അവന്‍ കേസ് കൊടുത്തിരിക്കുന്നത് അയലത്തെ വീട്ടിലെ ചേച്ചിക്കെതിരെ അല്ല എന്ന്.

അടുത്ത ദിവസത്തോടെ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ രോഗം എന്തെന്ന് മനസിലായി. 'ഇംഫാല്‍ ടാക്കീസിന്റെ പരിപാടി നടത്തിയത് മീഡിയാ ഡയലോഗ് സെന്റര്‍ ആണോ'. അടുത്ത ചോദ്യം, 'കണ്ണമ്പിളി മുരളിക്ക് മീഡിയാ ഡയലോഗ് സെന്റര്‍ സ്വീകരണം കൊടുക്കുന്നുണ്ടോ' വിപിന്‍ ദാസ് കൊടുത്ത കേസുമായി ഈ ചോദ്യങ്ങള്‍ക്ക് എന്താണ് ബന്ധം

അവന്‍ കേസ് കൊടുത്തത്, യുക്തിവാദിയും ഫെമിനിസ്റ്റും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ കെ ആര്‍ ഇന്ദിര ഫേസ്ബുക്കിലൂടെ വംശഹത്യക്ക് ആഹ്വാനം ചെയ്തു എന്ന കാരണമാണ്, അത് പൊലീസിന് വ്യക്തമല്ലെ വിപിന്‍ ദാസിനെ വിളിച്ച് കേസുമായി യാതൊരു ബന്ധവും ഇല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്നേവരെ കെ ആര്‍ ഇന്ദിരയെ വിളിച്ച് കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചോദിച്ചിട്ടുണ്ടോ ? പൊലീസ് അവരെ ചോദ്യം ചെയ്‌തോ ? ജാമ്യമില്ല കുറ്റം ചുമത്തിയ അവരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്തേ?

പകരം പൊലീസിന്റെ ഉദ്ദേശ്യമെന്താണ് ? പരാതി കൊടുത്ത വിപിന്‍ ദാസിന്റെ രാഷ്ട്രീയ നിലപാടുകള്‍ വെച്ച് ലേബല്‍ ചെയ്യാനാണോ ? അവനെ ഭയപ്പെടുത്താനാണോ ?

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക്കപ്പിൽ അടിവസ്ത്രം മാത്രം പോര; അന്തസ്സോടെ വസ്ത്രം ധരിക്കാൻ അനുവദിക്കണം, പൊലിസിന് താക്കീതുമായി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  6 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; വിജയ് പങ്കെടുത്തേക്കും; മുഖ്യമന്ത്രിമാരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി 

Kerala
  •  6 days ago
No Image

ഒമാനില്‍ കാറിനുള്ളില്‍ നാല് സഹോദരങ്ങള്‍ മരിച്ച സംഭവം; കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകമെന്ന് സ്ഥിരീകരണം

oman
  •  6 days ago
No Image

കേന്ദ്രത്തിനെതിരെ 'ദളപതി'യുടെ ആദ്യ പ്രഹരം; ഇന്ധനവില വർധനവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

National
  •  6 days ago
No Image

കൊറിയര്‍ വഴി ലഹരിക്കടത്ത് കടത്ത്; എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് 177 എംഡിഎംഎ ഗുളികകള്‍ കണ്ടെത്തി 

Kerala
  •  6 days ago
No Image

കർണാടകയിൽ ദാരുണ അപകടം; ട്രാക്ടർ തലകീഴായി മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു

National
  •  6 days ago
No Image

ഓപ്പറേഷന്‍ 'നംഖോര്‍'; ദുല്‍ഖര്‍ സല്‍മാന്റെ നിസാന്‍ പട്രോള്‍ കാറും കസ്റ്റംസ് പിടിച്ചെടുത്തു 

Kerala
  •  6 days ago
No Image

പാക് ക്രിക്കറ്റിൽ ദുരന്തങ്ങൾ തുടരുന്നു; മൈതാനത്ത് ബംഗ്ലാ കടുവകൾ, പുറത്ത് ഐസിസി; പാക് പട കൂപ്പുകുത്തുന്നു

Cricket
  •  6 days ago
No Image

അസ്മി അധ്യാപക ശാക്തീകരണം: ‘പേസ്’ പരിശീലന പരിപാടികൾക്ക് തുടക്കമായി

organization
  •  6 days ago
No Image

സ്ത്രീ വേഷം ധരിച്ച് വനിതാ ചടങ്ങുകളില്‍ കടന്നാല്‍ പിഴയും തടവും; പുതിയ നിയമനിര്‍ദ്ദേശവുമായി ബഹ്‌റൈന്‍

bahrain
  •  6 days ago