HOME
DETAILS

വിദ്വേഷ പ്രചാരണം: കെ.ആര്‍ ഇന്ദിരയെ ചോദ്യം ചെയ്യാതെ പൊലീസ്; പരാതി നല്‍കിയ വിപിന്‍ദാസിനെ വേട്ടയാടുന്നു

  
backup
September 06, 2019 | 10:34 AM

police-not-arrest-k-r-indira-till-this-time-06-09-2019


വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയ ആകാശവാണി പ്രോഗ്രാം ഡയറക്ടറായ കെ.ആര്‍ ഇന്ദിരക്കെതിരേ പൊലീസില്‍ പരാതി നല്‍കിയ പൊതു പ്രവര്‍ത്തകനായ വിപിന്‍ദാസിനെ പൊലീസ് അനാവശ്യമായി ചോദ്യ ചെയ്യുന്നു. വിപിന്റെ സുഹൃത്തായ പ്രശാന്ത് സുബ്രഹ്മണ്യനാണ് ഫെയ്‌സ് ബുക്ക് വഴി ഈ കാര്യം അറിയിച്ചത്. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പൊലീസ് ചോദിക്കുന്നത്.


വംശീയവാദി കെ ആര്‍ ഇന്ദിരക്കെതിരെ വിപിന്‍ ദാസ് കേസ് കൊടുത്തത്തിന് ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ചുകാര്‍ അവനെ നിരന്തരം വിളിക്കുന്നു. ആദ്യം അവര്‍ക്ക് അറിയേണ്ടത് കെ ആര്‍ ഇന്ദിര വിപിന്‍ ദാസിന്റെ അയല്‍വാസിയാണോ എന്നാണ്. അവരുടെ വീട് അസ്മാബി കോളേജിന് അടുത്തണോ എന്നായിരുന്നു.

കെ ആര്‍ ഇന്ദിര ആരാണ്, അവര്‍ എവിടത്തുകാരിയാണ്, അവര്‍ എവിടെ ജോലി ചെയുന്നു ഇതൊക്കെ സ്‌പെഷ്യല്‍ ബ്രാഞ്ചുകാര്‍ക്ക് വിപിന്‍ ദാസിനോട് ചോദിച്ചിട്ടു വേണോ അറിയാന്‍ പിന്നെ ഇവര്‍ എന്തോന്ന് പൊലീസ് ആണ്.

ഇനി ഇതൊന്നും അറിയാത്തവരാണ് എങ്കില്‍ ഒരു കാര്യം മനസിലാക്കുക, വിപിന്‍ ദാസ് കേസ് കൊടുത്തിരിക്കുന്നത് അയല്‍ തര്‍ക്കം പരിഹരിക്കാനല്ല, അവന്‍ കേസ് കൊടുത്തിരിക്കുന്നത് അയലത്തെ വീട്ടിലെ ചേച്ചിക്കെതിരെ അല്ല എന്ന്.

അടുത്ത ദിവസത്തോടെ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ രോഗം എന്തെന്ന് മനസിലായി. 'ഇംഫാല്‍ ടാക്കീസിന്റെ പരിപാടി നടത്തിയത് മീഡിയാ ഡയലോഗ് സെന്റര്‍ ആണോ'. അടുത്ത ചോദ്യം, 'കണ്ണമ്പിളി മുരളിക്ക് മീഡിയാ ഡയലോഗ് സെന്റര്‍ സ്വീകരണം കൊടുക്കുന്നുണ്ടോ' വിപിന്‍ ദാസ് കൊടുത്ത കേസുമായി ഈ ചോദ്യങ്ങള്‍ക്ക് എന്താണ് ബന്ധം

അവന്‍ കേസ് കൊടുത്തത്, യുക്തിവാദിയും ഫെമിനിസ്റ്റും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ കെ ആര്‍ ഇന്ദിര ഫേസ്ബുക്കിലൂടെ വംശഹത്യക്ക് ആഹ്വാനം ചെയ്തു എന്ന കാരണമാണ്, അത് പൊലീസിന് വ്യക്തമല്ലെ വിപിന്‍ ദാസിനെ വിളിച്ച് കേസുമായി യാതൊരു ബന്ധവും ഇല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്നേവരെ കെ ആര്‍ ഇന്ദിരയെ വിളിച്ച് കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചോദിച്ചിട്ടുണ്ടോ ? പൊലീസ് അവരെ ചോദ്യം ചെയ്‌തോ ? ജാമ്യമില്ല കുറ്റം ചുമത്തിയ അവരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്തേ?

പകരം പൊലീസിന്റെ ഉദ്ദേശ്യമെന്താണ് ? പരാതി കൊടുത്ത വിപിന്‍ ദാസിന്റെ രാഷ്ട്രീയ നിലപാടുകള്‍ വെച്ച് ലേബല്‍ ചെയ്യാനാണോ ? അവനെ ഭയപ്പെടുത്താനാണോ ?

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ

Kerala
  •  8 days ago
No Image

വർക്കലയിൽ വീട്ടിൽക്കയറി അമ്മയ്ക്കും മകനും നേരെ ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  8 days ago
No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  8 days ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  8 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  8 days ago
No Image

ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5 മിനിറ്റായി കുറയും

uae
  •  8 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  8 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  8 days ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  8 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  8 days ago