HOME
DETAILS

സുപ്രിം കോടതിക്കെതിരേ മന്ത്രി മൊയ്തീന്‍: നിര്‍മാതാക്കളൊക്കെ രക്ഷപ്പെട്ടു, കുടുങ്ങിയത് ഫ്‌ളാറ്റുകള്‍ വാങ്ങിയവര്‍, കോടതിയില്‍ നിന്ന് മനുഷ്യത്വപരമായ ഇടപെടലുണ്ടായില്ലെന്നും മന്ത്രി, വിധിയെ സ്വാഗതം ചെയ്ത് വി.എസ്

  
backup
September 06, 2019 | 1:26 PM

minister-a-c-moideen-against-supreme-court

തൃശൂര്‍: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രിം കോടതിയുടെ അന്ത്യശാസനയ്‌ക്കെതിരേ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍. കോടതിയില്‍ നിന്ന് മനുഷ്യത്വപരമായ ഇടപെടലുണ്ടായില്ലെന്ന് മന്ത്രി തൃശൂരില്‍ പറഞ്ഞു. ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിയമാനുസൃത നടപടികളുമായി മുന്നോട്ടുപോകും.
സുപ്രിം കോടതിയില്‍ നിന്ന് മാനുഷിക പരിഗണന വെച്ചുള്ള ഇടപെടലുണ്ടാകുമെന്നാണ് കരുതിയിരുന്നത്. നിയമലംഘനം നടത്തിയ ഫ്‌ളാറ്റ് നിര്‍മാതാക്കളൊക്കെ രക്ഷപ്പെട്ടു കഴിഞ്ഞു. ഫ്‌ളാറ്റുകള്‍ വാങ്ങിയ താമസക്കാരാണ് കുടുങ്ങിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുള്‍പ്പടെയുള്ളവര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടികളുമായി കോടതി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനു കഴിയുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. തടയണ കെട്ടിയും കുന്നിടിച്ചും വയല്‍ നികത്തിയും തീരദേശം നശിപ്പിച്ചും ജനങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് സുപ്രിംകോടതി വിധി താക്കീതാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വി.എസ് വ്യക്തമാക്കി. മാധ്യമങ്ങളും എക്‌സിക്യൂട്ടീവും പരാജയപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന തീര്‍പ്പാണിത്. ഇവിടെ വഞ്ചിക്കപ്പെട്ടത് ഫ്‌ളാറ്റുടമകളാണ്. എല്ലാ നിയമങ്ങളും ലംഘിച്ച് ഫ്‌ളാറ്റുകള്‍ കെട്ടിപ്പൊക്കാന്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ടല്ലോ എന്ന ആശ്വാസത്തിലായിരിക്കണം, അവര്‍ ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയത്. നിയമലംഘനത്തിന് കൂട്ടുനിന്നവരെല്ലാം തന്നെയാണ് അവരുടെ നഷ്ടം നികത്തിക്കൊടുക്കേണ്ടതെന്നും വി.എസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവിതച്ചെലവ് കുറയ്ക്കാന്‍ പൗരന്മാരുടെ വൈദ്യൂതി നിരക്ക് കുറച്ച് ബഹ്‌റൈന്‍

bahrain
  •  7 minutes ago
No Image

'55 ഇഞ്ച് നെഞ്ചളവ് എവിടെ?'; പാർലമെന്റിൽ സർക്കാരിനെ മുൾമുനയിൽ നിർത്തി രാഹുൽ ഗാന്ധിയുടെ കടന്നാക്രമണം

National
  •  21 minutes ago
No Image

മനസ്സൊന്ന് പതറിയിരുന്നെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു; മരണത്തിന്റെ മുൾമുനയിൽ നിന്നും കുരുന്നിന് പുതുജീവൻ; സിനോജിന് നാടിന്റെ അഭിനന്ദന പ്രവാഹം

Kerala
  •  33 minutes ago
No Image

ഇന്ത്യ-ബഹ്‌റൈന്‍ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ഉന്നതതല ചര്‍ച്ച

bahrain
  •  an hour ago
No Image

തൊണ്ടിമുതൽ തിരിമറി: ആന്റണി രാജുവിന്റെ ശിക്ഷാവിധി മരവിപ്പിച്ചു; അയോഗ്യത തുടരും

Kerala
  •  an hour ago
No Image

നാടിനെ നടുക്കി ജാതിവിവേചനം: ശ്മശാനത്തിലേക്ക് വഴിയില്ല, അമ്മയുടെ മൃതദേഹം റോഡിൽ സംസ്കരിച്ച് മകൻ

National
  •  2 hours ago
No Image

കൊച്ചിയിൽ സദാചാര ഗുണ്ടാക്രമണം: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ക്രൂരമായി മർദ്ദിച്ചു; 6 പേർക്കെതിരെ കേസ്

crime
  •  2 hours ago
No Image

മുടങ്ങുന്നത് 4500 കോടിയുടെ ബിസിനസ്; ഇന്ത്യ-പാക് പോരാട്ടം ഇല്ലാത്ത ലോകകപ്പ് ക്രിക്കറ്റിന് താങ്ങാനാവുമോ? In-Depth Story

Cricket
  •  3 hours ago
No Image

ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിന് ഇരട്ടജീവപര്യന്തം

Kerala
  •  3 hours ago
No Image

'ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി'; കരസേന മുന്‍ മേധാവി നരവനയുടെ ഓര്‍മക്കുറിപ്പുമായി രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍, ചോദ്യം ചെയ്ത് രാജ്‌നാഥും അമിത്ഷായും

National
  •  3 hours ago