HOME
DETAILS

സുപ്രിം കോടതിക്കെതിരേ മന്ത്രി മൊയ്തീന്‍: നിര്‍മാതാക്കളൊക്കെ രക്ഷപ്പെട്ടു, കുടുങ്ങിയത് ഫ്‌ളാറ്റുകള്‍ വാങ്ങിയവര്‍, കോടതിയില്‍ നിന്ന് മനുഷ്യത്വപരമായ ഇടപെടലുണ്ടായില്ലെന്നും മന്ത്രി, വിധിയെ സ്വാഗതം ചെയ്ത് വി.എസ്

  
backup
September 06, 2019 | 1:26 PM

minister-a-c-moideen-against-supreme-court

തൃശൂര്‍: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രിം കോടതിയുടെ അന്ത്യശാസനയ്‌ക്കെതിരേ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍. കോടതിയില്‍ നിന്ന് മനുഷ്യത്വപരമായ ഇടപെടലുണ്ടായില്ലെന്ന് മന്ത്രി തൃശൂരില്‍ പറഞ്ഞു. ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിയമാനുസൃത നടപടികളുമായി മുന്നോട്ടുപോകും.
സുപ്രിം കോടതിയില്‍ നിന്ന് മാനുഷിക പരിഗണന വെച്ചുള്ള ഇടപെടലുണ്ടാകുമെന്നാണ് കരുതിയിരുന്നത്. നിയമലംഘനം നടത്തിയ ഫ്‌ളാറ്റ് നിര്‍മാതാക്കളൊക്കെ രക്ഷപ്പെട്ടു കഴിഞ്ഞു. ഫ്‌ളാറ്റുകള്‍ വാങ്ങിയ താമസക്കാരാണ് കുടുങ്ങിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുള്‍പ്പടെയുള്ളവര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടികളുമായി കോടതി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനു കഴിയുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. തടയണ കെട്ടിയും കുന്നിടിച്ചും വയല്‍ നികത്തിയും തീരദേശം നശിപ്പിച്ചും ജനങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് സുപ്രിംകോടതി വിധി താക്കീതാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വി.എസ് വ്യക്തമാക്കി. മാധ്യമങ്ങളും എക്‌സിക്യൂട്ടീവും പരാജയപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന തീര്‍പ്പാണിത്. ഇവിടെ വഞ്ചിക്കപ്പെട്ടത് ഫ്‌ളാറ്റുടമകളാണ്. എല്ലാ നിയമങ്ങളും ലംഘിച്ച് ഫ്‌ളാറ്റുകള്‍ കെട്ടിപ്പൊക്കാന്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ടല്ലോ എന്ന ആശ്വാസത്തിലായിരിക്കണം, അവര്‍ ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയത്. നിയമലംഘനത്തിന് കൂട്ടുനിന്നവരെല്ലാം തന്നെയാണ് അവരുടെ നഷ്ടം നികത്തിക്കൊടുക്കേണ്ടതെന്നും വി.എസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം;  നരഹത്യയ്ക്ക് കേസ്

Kerala
  •  7 days ago
No Image

ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തില്‍ ഇനി 'അടിയന്തരാവസ്ഥ'യും; ചരിത്രത്തിലാദ്യമായി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്‍.സി.ഇ.ആര്‍.ടി

National
  •  7 days ago
No Image

ജ്യേഷ്ഠന്റെ വിവാഹത്തിനായി തിരിച്ചു, നാട്ടിലെത്തിയില്ല; 62 ദിവസത്തെ തിരച്ചിലിനൊടുവില്‍ മലയാളി യുവാവിനെ കണ്ടെത്തിയത് മോര്‍ച്ചറിയില്‍

Kerala
  •  7 days ago
No Image

ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക റൗണ്ട് ഓഫ് 32-ൽ; മെക്‌സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാർ

Football
  •  7 days ago
No Image

ഗൂഗിള്‍ മാപ്പ് നോക്കിപ്പോയ ടോറസ് ലോറി കൊടും വളവില്‍ കുടുങ്ങി; സംസ്ഥാന പാതയില്‍ ഏഴ് മണിക്കൂര്‍ ഗതാഗതക്കുരുക്ക്

Kerala
  •  7 days ago
No Image

ഹെയ്തിയുടെ പോരാട്ടവീര്യത്തെ തകർത്ത് മൊറോക്കോയ്ക്ക് തകർപ്പൻ ജയം

Football
  •  7 days ago
No Image

പകര്‍ച്ചപ്പനിയില്‍ വിറച്ച് കേരളം;  ദിനംപ്രതി ചികിത്സ തേടുന്നവര്‍ പതിനായിരത്തിലേറെ

Kerala
  •  7 days ago
No Image

ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണ സംഭവം: സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം, അന്വേഷണത്തിന് ഉത്തരവ്

Kerala
  •  7 days ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ഇ.ഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫിസില്‍

Kerala
  •  7 days ago
No Image

തൊണ്ടിമുതല്‍ കേസ്:  ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് കോടതിയില്‍

Kerala
  •  7 days ago